"നമ്മുടെ മനുഷ്യത്വം എവിടെപ്പോയി?'
ചരിത്രത്തിൽ ഏറെ പ്രസിദ്ധിനേടിയിട്ടുള്ള ഒരു യുദ്ധമാണ് 1859 ജൂൺ 24-ന് ഇറ്റലിയിലെ സൊൾഫെറീനോയിൽ നടന്ന യുദ്ധം. ഈ യുദ്ധത്തിൽ ഒരു വശത്തു ഫ്രാൻസ് - സർഡീനീയൻ സഖ്യവും മറുവശത്ത് ഓസ്ട്രിയയുമായിരുന്നു. ഓസ്ട്രിയയുടെ ഫ്രാൻസ് ജോസഫ് ഒന്നാമൻ ചക്രവർത്തിയും ഫ്രാൻസിന്‍റെ നെപ്പോളിയൻ മൂന്നാമൻ ചക്രവർത്തിയും സർഡീനിയയുടെ വിക്‌ടർ എമ്മാനുവൽ രണ്ടാമനും യുദ്ധത്തിൽ നേരിട്ടു പങ്കെടുത്തു എന്നതു ഈ യുദ്ധത്തിന്‍റെ ഒരു പ്രത്യേകതയാണ്.

മറ്റൊരു പ്രത്യേകത, ഈ യുദ്ധമാണ് ഇന്‍റർനാഷണൽ റെഡ്ക്രോസ് സൊസൈറ്റിയുടെ സ്ഥാപനത്തിനു വഴി തെളിച്ചു എന്നത്. ഈ യുദ്ധത്തിൽ പങ്കെടുക്കുവാൻ നെപ്പോളിയൻ മൂന്നാമൻ ചക്രവർത്തി എത്തുന്നുണ്ട് എന്നു കേട്ടപ്പോൾ അദ്ദേഹത്തെ നേരിട്ടു കാണുവാനായി ഹെന്‍‌റി ഡുണാന്‍റ് (1828-1910) എന്ന ഒരു ബിസിനസുകാരൻ സൊൾഫെറീനോയിലെത്തി. സ്വിറ്റ്സർലൻഡുകാരനായ അദ്ദേഹത്തിന് അൾജീറീയയിൽ ചില ബിസിനസുകളുണ്ടായിരുന്നു.

അക്കാലത്തു ഫ്രാൻസിന്‍റെ നിയന്ത്രണത്തിലായിരുന്നു അൾജീരിയ. തന്മൂലം തന്‍റെ ബിസിനസ് സംബന്ധിച്ചു സംസാരിക്കുവാൻ വേണ്ടിയായിരുന്നു ഡുണാന്‍റ് നെപ്പോളിയൻ മൂന്നാമൻ ചക്രവർത്തിയെ അന്വേഷിച്ചു പോയത്. എന്നാൽ അദ്ദേഹം സൊൾഫെറീനോയിൽ എത്തിയതു യുദ്ധം കഴിഞ്ഞതിന്‍റെ പിറ്റേ ദിവസമായിരുന്നു. അന്ന് അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ പിടിച്ചുകുലുക്കി. ആയിരക്കണക്കിനാളുകൾ മരിച്ചു കിടക്കുന്നു. അതിലേറെ ആളുകൾ മുറിവേറ്റുകിടന്നു സഹായത്തിനായി കേഴുന്നു. അക്കാലത്തു യുദ്ധമുന്നണിയിൽ വൈദ്യസഹായമെത്തിക്കുന്ന പതിവില്ലായിരുന്നു. യുദ്ധരംഗത്തു മുറിവേറ്റു കിടക്കുന്നവർക്കു താൻ എന്തെങ്കിലും ചെയ്തേ മതിയാകൂ എന്നു തീരുമാനിച്ച് അദ്ദേഹം അടുത്തുള്ള ഗ്രാമങ്ങളിലേക്കു പോയി അവരെ സംഘടിപ്പിച്ചു സഹായമെത്തിക്കാൻ ശ്രമിച്ചു. അദ്ദേഹത്തിന്‍റെ നല്ല മനസും മാതൃകയും കണ്ടപ്പോൾ മറ്റു നല്ല മനുഷ്യരും മുറിവേറ്റുകിടക്കുന്ന പടയാളികളെ സഹായിക്കാൻ ഓടിയെത്തി.

സൊൾഫെറീനോയിൽ കണ്ട കാഴ്ച ഡുണാന്‍റ് മറന്നില്ല. എന്നു മാത്രമല്ല, അവിടെ കണ്ട കാര്യങ്ങൾ എഴുതി
“എ മെമ്മറി ഓഫ് സൊൾഫെറീനോ' എന്ന പേരിൽ സ്വന്തം ചെലവിൽ അദ്ദേഹം ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ആ പുസ്തകത്തിൽ അദ്ദേഹം മുന്നോട്ടുവച്ച ഒരു നിർദേശമായിരുന്നു യുദ്ധത്തിൽ നിഷ്പക്ഷത പാലിച്ചു സഹായമെത്തിക്കുന്ന ഒരു സന്നദ്ധസംഘടന ഉണ്ടാകണമെന്നുള്ളത്.

ഡുണാന്‍റ് പ്രസിദ്ധീകരിച്ച പുസ്തകത്തിനും അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങൾക്കും യൂറോപ്പിലും അന്താരാഷ്‌ട്രതലത്തിലുമൊക്കെ നല്ല പബ്ലിസിറ്റി ലഭിച്ചു. അതിന്‍റെ ഫലമായാണ് 1861-ൽ റെഡ്ക്രോസ് സൊസൈറ്റിയും യുദ്ധത്തിൽ മുറിവേറ്റവർക്കു പരിചരണം നൽകുന്നതു സംബന്ധിച്ചു 1864-ൽ ജനീവ കൺവെൻഷനും ഉടലെടുത്തത്.

റെഡ്ക്രോസ് സൊസൈറ്റി സ്ഥാപിക്കപ്പെട്ടപ്പോൾ അതിന്‍റെ നേതാക്കളിലൊരാൾ ഡുണാന്‍റ് ആയിരുന്നു. എന്നാൽകുറെ വർഷം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്‍റെ ബിസിനസിലെ പരാജയവും അതോടനുബന്ധിച്ചുള്ള പ്രശ്നങ്ങളും പൊക്കിപ്പിടിച്ച് അദ്ദേഹത്തെ അവർ റെഡ്ക്രോസിൽനിന്നു പുറത്താക്കി.

എന്നാൽ ചരിത്രം അദ്ദേഹത്തെ മറന്നില്ല. 1910-ൽ അദ്ദേഹം മരിക്കുന്നതിന് ഒൻപതുവർഷം മുൻപ് നൊബേൽ അക്കാഡമി അദ്ദേഹത്തിനു സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകി ആദരിച്ചു. എന്നു മാത്രമല്ല, റെഡ്ക്രോസ് സൊസൈറ്റിയുടെ സ്ഥാപനത്തിൽ അദ്ദേഹത്തിന്‍റെ നിർണായകമായ പങ്ക് എടുത്തു പറയുകയും ചെയ്തു.

ബിസിനസുകാരനായിട്ടായിരുന്നു ഡുണാന്‍റ് തന്‍റെ പൊതുജീവിതം ആരംഭിച്ചത്. എന്നാൽ മനുഷ്യരുടെ വേദനയും ദുഃഖവും കണ്ടപ്പോൾ അതിനു തന്നെക്കൊണ്ടാവുന്ന പരിഹാരം ചെയ്യണമെന്നു അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണു റെഡ്ക്രോസ് സംഘടനയുടെ സ്ഥാപനത്തിനും അതിന്‍റെ പ്രവർത്തനത്തിനുമായി അദ്ദേഹം തന്‍റെ ജീവിതം ഉഴിഞ്ഞുവച്ചത്. പൊതുപ്രവർത്തനത്തിനിടയിൽ തന്‍റെ ബിസിനസ് പരാജയപ്പെട്ടതിനെക്കുറിച്ച് അദ്ദേഹം ഏറെ ദുഃഖിച്ചില്ല. എന്നു മാത്രമല്ല, എപ്പോഴും മനുഷ്യോപകാരപ്രദമായി എന്തെങ്കിലും ചെയ്യണമെന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. ഡുണാന്‍റിനെക്കുറിച്ചുള്ള ചരിത്രത്തിൽ പറയുന്നതനുസരിച്ച് അദ്ദേഹത്തിന്‍റെ അവസാന വാക്കുകൾ ഇപ്രകാരമായിരുന്നു: "നമ്മുടെ മനുഷ്യത്വം എവിടെപ്പോയി?' അദ്ദേഹം അന്നു ചോദിച്ച ഈ ചോദ്യം ഇന്നും ഏറെ പ്രസക്തമാണ്. കാരണം, മനുഷ്യത്വപരമല്ലാത്ത എന്തെല്ലാം കാര്യങ്ങളാണു നമ്മുടെ ചുറ്റിലും അതുപോലെ ലോകം മുഴുവനും നടക്കുന്നത്!

നമ്മുടെ പൊതുസമൂഹത്തിൽ നടക്കുന്ന മനുഷ്യത്വരഹിതമായ കാര്യങ്ങളെക്കുറിച്ചു നമുക്കെല്ലാവർക്കും അറിയാം. കാരണം ഓരോ ദിവസവും കൊലപാതകവും കൊള്ളയും ബലാത്സംഗവും അക്രമവും തട്ടിപ്പും വെട്ടിപ്പും വഞ്ചനയുമൊക്കെ സംബന്ധിച്ചുള്ള എത്രമാത്രം വാർത്തകളാണ് നാം കേൾക്കുന്നത്! അവ മാത്രമോ? നമ്മുടെ പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലുമൊക്കെ വേറെയും തരത്തിലുള്ള മനുഷ്യത്വരഹിതമായ നടപടികൾ നാം കാണുന്നതല്ലേ? മനുഷ്യത്വ രഹിതമായ ഇമ്മാതിരി പ്രവൃത്തികളും നടപടികളും കാണുന്പോൾ നമ്മുടെ മനുഷ്യത്വം എവിടെപ്പോയി എന്നു നാമും ചോദിച്ചേക്കാം.

എന്നാൽ അതിലും പ്രധാനപ്പെട്ട ചോദ്യം നമുക്ക് എങ്ങനെ നമ്മുടെ മനുഷ്യത്വം ഉറപ്പാക്കാനാവും എന്നതാണ്.നമ്മുടെ ജീവിതത്തിൽ മനുഷ്യത്വം ഉറപ്പാക്കുവാൻ നമുക്കു സാധിക്കണമെങ്കിൽ അതിനു ബോധപൂർവകമായ ശ്രമം നമ്മുടെ ഭാഗത്തുനിന്നുണ്ടാകണം. എങ്കിൽ മാത്രമേ മനുഷ്യത്വരഹിതമായ നടപടികൾ ഉപേക്ഷിക്കുവാനും മനുഷ്യത്വം തുളന്പിനിൽക്കുന്ന പ്രവൃത്തികൾ നമുക്കു കാഴ്ചവയ്ക്കാനും സാധിക്കൂ. ജീവിതത്തിൽ വിജയങ്ങൾ നേടിയെടുക്കുവാനുള്ള ശ്രമത്തിനിടയിൽ നമ്മുടെ മനുഷ്യത്വം ഒരിക്കലും ചോർന്നുപോകില്ലെന്നു നമുക്ക് ഉറപ്പുവരുത്താം. അപ്പോൾ നമ്മുടെ മനുഷ്യത്വം എവിടെപ്പോയി എന്നു നമുക്കൊരിക്കലും വിലപിക്കേണ്ടിവരില്ല.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ