‘അറിയാതെ ആരോരുമറിയാതെയെൻ <യൃ>അകതാരിൽ ആലോലമനുരാഗമായ്<യൃ>കനവിൽ നിലാവിൻ തളിർക്കൂമ്പുപോൽ<യൃ>അലിയാൻ നീയണയൂ എൻ ജീവനിൽ..’<യൃ> <യൃ>പ്രണയം തളിർക്കുന്ന മഴനനവുള്ള വരികളുമായി മലയാള സിനിമയിൽ സജീവമാവുകയാണ് ശശികല വി. മേനോൻ. ‘168 അവേഴ്സ്’ എന്ന ചിത്രത്തിനുവേണ്ടി എഴുതിയ ‘അറിയാതെ...’ എന്ന മെലഡി ഹിറ്റ്ചാർട്ടിൽ. 22 വർഷത്തെ ഇടവേളയ്ക്കുശേഷം ‘കുക്കിലിയാറി’ലെ രണ്ടാം വരവിന്റെ മധുരത്തുടർച്ച. ഭക്തിയും അനുരാഗവും നിറയുന്ന ആൽബം ഗാനങ്ങളുടെ ഒരു നിരതന്നെയുണ്ട് ശശികലയുടെ പാട്ടെഴുത്തുവഴിയിൽ. മലയാള സിനിമയിൽ ഏറ്റവുമധികം ഗാനങ്ങളെഴുതിയ വനിതയും ശശികല തന്നെ. 1976 ൽ ഡോ.ബാലകൃഷ്ണന്റെ ‘സിന്ദൂര’ത്തിൽ തുടങ്ങിയ അപൂർവസുന്ദര പാട്ടനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഗാനരചയിതാവ് ശശികല വി. മേനോൻ.<യൃ><യൃ><യ>ഡോ.ബാലകൃഷ്ണന്റെ ‘സിന്ദൂരം’<യൃ> <യൃ>‘‘കുട്ടിക്കാലത്തുതന്നെ ബാലപംക്തികളിലും മറ്റും കവിതകളെഴുതി സമ്മാനങ്ങൾ നേടിയിരുന്നു. കവിതയിൽ മനസുറപ്പിക്കാനുള്ള പ്രേരണ നല്കിയത് അച്ഛൻ തമ്മനത്തു വിശ്വനാഥമേനോൻ; അതാണ് എന്റെ വഴി എന്നു ബോധ്യപ്പെടുത്തിയതും. ആയിടെയാണ് ഡോ. ബാലകൃഷ്ണൻ പുതുതായി നിർമിക്കുന്ന ‘സിന്ദൂരം’ എന്ന സിനിമയിൽ എല്ലാ വിഭാഗങ്ങളിലേക്കും പുതുമുഖങ്ങളെ തേടുന്നതായി പരസ്യം കണ്ടത്. അച്ഛനാണ് ഞാനെഴുതിവച്ചിരുന്ന കുറച്ചു ഗാനങ്ങൾ ഡോക്ടർക്ക് അയച്ചുകൊടുത്തത്. ഒരു പാട്ടെഴുതാൻ അവസരമുണ്ടെന്ന് അദ്ദേഹത്തിന്റെ അസിസ്റ്റന്റായിരുന്ന സത്യൻ അന്തിക്കാടാണു കത്തിലൂടെ അറിയിച്ചത്. ഇന്നും ഞങ്ങൾ സഹോദരീസഹോദരതുല്യമായ സ്നേഹം കാത്തുസൂക്ഷിക്കുന്നു.<യൃ> <യൃ>എനിക്ക് എല്ലാം ഗുരുവായൂരപ്പൻ തന്നെയാണ്. സിന്ദൂരത്തിനുവേണ്ടി എന്നോട് ആവശ്യപ്പെട്ടത് ഒരു ഭക്തിഗാനം. അങ്ങനെയാണ് ‘യദുകുല മാധവാ...’ എന്ന എന്റെ ആദ്യ ഗാനത്തിന്റെ ജനനം. സംഗീതം എ.ടി. ഉമ്മർ. പാടിയത് ശ്രീലത നമ്പൂതിരി. അന്നു ഞാൻ പത്തിൽ പഠിക്കുകയായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ ഗാനരചയിതാവ് എന്ന കൗതുകത്തോടെ അതു വാർത്തയായി. തുടർന്നു നിരവധി ചിത്രങ്ങളിൽ അവസരംകിട്ടി.<യൃ><യൃ><യ>ദേവരാജൻ മാസ്റ്റർക്കൊപ്പം<യൃ> <യൃ>അച്ഛന്റെ സ്നേഹിതനായിരുന്നു പ്രശസ്ത സംവിധായകൻ വിൻസന്റ് മാഷ്. അദ്ദേഹത്തിന് എന്റെ പാട്ടുകൾ ഇഷ്ടമായി. മഞ്ഞിലാസ് നിർമിച്ച ‘അഗ്നിനക്ഷത്രം’ എന്ന സിനിമയിൽ അഞ്ചു പാട്ടുകൾ അദ്ദേഹം എനിക്കുതന്നു. സംഗീതം ദേവരാജൻ മാസ്റ്റർ. എന്നെ അദ്ദേഹം മദിരാശിയിലേക്കു വിളിപ്പിച്ചു. വലിയ മാറ്റമൊന്നും വരുത്താതെ എന്റെ അഞ്ചു പാട്ടും ദേവരാജൻ മാസ്റ്റർ എടുത്തു. അതിലെ ‘നിത്യസഹായ മാതാവേ..’ എന്ന പാട്ട് സൂപ്പർഹിറ്റായിരുന്നു എന്നകാര്യം അടുത്തിടെയാണ് ഞാനറിയുന്നത്. വാസ്തവത്തിൽ ഈ പാട്ടുകളൊക്കെ എഴുതിയതു ഞാനാണെന്ന് മിക്കവർക്കുമറിയില്ല. കാരണം ഞാൻ ഡൗൺ റ്റു എർത്താണ്. അന്നൊക്ക പ്രോഗ്രാമിനും ഫങ്ഷനുമൊന്നും പോയിരുന്നില്ല. ആരെയും സമീപിച്ചിരുന്നുമില്ല. ഇപ്പോഴാണു കുറച്ചെങ്കിലും മാധ്യമങ്ങൾക്കു മുന്നിലേക്കു വരുന്നത്.<യൃ> <യൃ>തുടർന്നു കമലഹാസൻ നായകനായ വയനാടൻ തമ്പാനിൽ അഞ്ചു പാട്ടുകൾ. വീണ്ടും ദേവരാജൻ മാസ്റ്ററുടെ സംഗീതം. അക്കാലത്തു പതിനൊന്നിനടുത്തു പാട്ടുകൾ അദ്ദേഹത്തോടൊപ്പം ചെയ്തു. ചെറിയ കുട്ടി ആയിരുന്നതിനാൽ വാസ്തവത്തിൽ അത്തരം നേട്ടങ്ങളുടെ പ്രാധാന്യം അന്നു പൂർണമായി അറിയാനായില്ല. ഇപ്പോഴാണ് ആ അപൂർവഭാഗ്യത്തിനു ഞാൻ ദൈവത്തോടു നന്ദി പറയുന്നത്. അതിനുശേഷം രാഘവൻ മാസ്റ്ററുടെ സംഗീതസംവിധാനത്തിലും അഞ്ചു പാട്ടുകൾ എഴുതാനുള്ള അവസരം വിൻസന്റ് മാഷ് തന്നു. പക്ഷേ, ആ പടം ഇറങ്ങിയില്ല. പിന്നീടു വിൻസന്റ് മാഷ് സുഖമില്ലാതെ മദിരാശിയിലെ വീട്ടിൽ കിടക്കുമ്പോൾ ഞങ്ങൾ അദ്ദേഹത്തെ കാണാൻപോയി. അപ്പോൾ പണ്ട് രാഘവൻ മാസ്റ്റർക്കു നല്കിയ പാട്ടിന്റെ വരികൾ അദ്ദേഹം മൂളി. ‘തിരഞൊറിയും കായലിന്റെ മാറില്, തീരം തേടി തുഴയുമെന്റെയുള്ളില്...’എന്ന തോണിപ്പാട്ട്. ഈ അനുഭവകഥയെക്കുറിച്ച് അടുത്തിടെ ടി.പി.ശാസ്തമംഗലം എഴുതിയിരുന്നു.<യൃ><യൃ><യ>ബാലചന്ദ്രമേനോന്റെ ‘താരാട്ട്’<യൃ> <യൃ>ഡിഗ്രി ഫൈനൽ ഇയറിനു പഠിക്കുമ്പോഴാണ് ബാലചന്ദ്രമേനോന്റെ ‘താരാട്ടി’നുവേണ്ടി ആലോലം പൂമുത്തേ... എന്ന ഗാനമെഴുതിയത്. സംഗീതം രവീന്ദ്രൻ മാഷ്. ആലാപനം പി.സുശീല. അതിനിടെ കോൺഗ്രസ് നേതാവ് അഡ്വ. എൻ. വേണുഗോപാലുമായി എന്റെ വിവാഹം കഴിഞ്ഞു. വേണുവേട്ടന് എപ്പോഴും തിരക്കോടു തിരക്ക്. അതിനാൽ എന്റെ എഴുത്തിന് ഒരുപാടു പ്രാധാന്യം തന്നില്ല. വീട്ടിലിരുന്ന് എഴുതിക്കോളൂ. പക്ഷേ, റിക്കാർഡിംഗിനും മറ്റും ചെന്നൈയിൽ ഒപ്പംവരാൻ നേരമുണ്ടാകില്ല– അദ്ദേഹം പറഞ്ഞു. സ്നേഹക്കുറവുകൊണ്ടല്ല അങ്ങനെ പറഞ്ഞത്. കുടുംബമാണു വലുതെന്നു ഞാനും തീരുമാനിച്ചു. കുട്ടികളും കുടുംബവുമായി കഴിയുന്നതിനിടെ എംഎ സംസ്കൃതം ചെയ്തു.<യൃ><യൃ><യ>‘വർണവൃന്ദാവനം’<യൃ> <യൃ>കുട്ടികൾ ഉന്നതവിദ്യാഭ്യാസത്തിനു ചെന്നൈയിലും ബാംഗ്ലൂരിലും മറ്റും പോയതോടെ ഞാൻ ഫ്രീയായി. വേണുവേട്ടന്റെ തിരക്കുകൾ കൂടിവന്നു. വീട്ടിൽ ഒറ്റപ്പെട്ടപ്പോൾ പഴയ വായനയിലേക്കു പതിയെ തിരിച്ചുവന്നു. എഴുതാനാകും എന്ന തോന്നലുണ്ടായി. നമുക്ക് ഒരു ആൽബം ഇറക്കിയാലോ, പറ്റുമെങ്കിൽ എഴുതൂ... ഒരു ദിവസം വേണുവേട്ടൻ പറഞ്ഞു. അങ്ങനെ വിദ്യാധരൻ മാസ്റ്ററുടെ സംഗീതത്തിൽ ‘വർണവൃന്ദാവനം’ പുറത്തിറക്കി. യദുകുലം തൊഴുതു വലംവയ്ക്കും ഹരിചന്ദനമണമുള്ള കാറ്റേ...എന്ന പാട്ട് പോപ്പുലറായി. അതോടെ ആത്മവിശ്വാസം കൂടി. ശിവപഞ്ചാക്ഷരി, ദേവായനം, ദേവതീർഥം, നീയല്ലെങ്കിൽ മറ്റാരാണു സഖീ, സ്ട്രോബറി തെയ്യം(ശരത് സാറുമായി ചേർന്നു ചെയ്ത 9 നാടൻ <യൃ>പാട്ടുകൾ) തുടങ്ങിയ ആൽബങ്ങൾ പിന്നാലെ. <യൃ> <യൃ>ഒമ്പതു നൊസ്റ്റാൾജിക് ഗാനങ്ങൾ ഉൾപ്പെടുത്തി രാജാമണി സാറുമായി ചെയ്ത ‘പ്രണയനിലാവാ’ണ് ഏറ്റവും പുതിയ ആൽബം. ആറെണ്ണം പൂർത്തിയായപ്പോഴായിരുന്നു സാറിന്റെ അപ്രതീക്ഷിത വിയോഗം. ബാക്കിയുള്ളതു മകൻ അച്ചു രാജാമണി പൂർത്തിയാക്കി. കുക്കിലിയാർ, ഗുഡ് ബാഡ് അഗ്ലി, ജിലേബി, 168 അവേഴ്സ് തുടങ്ങിയ ചിത്രങ്ങൾക്കാണ് അടുത്തിടെ പാട്ടെഴുതിയത്. <യൃ><യൃ><യ>പോസിറ്റീവ് എനർജി<യൃ> <യൃ>ആകാശവാണിക്കുവേണ്ടി നിരവധി ലളിതഗാനങ്ങൾ എഴുതി. അർജുനൻ മാസ്റ്റർക്കൊപ്പം നാടകഗാനങ്ങൾ ചെയ്യാൻ ഭാഗ്യമുണ്ടായി. യേശുദാസ്, ജയചന്ദ്രൻ, സുശീലാമ്മ മുതൽ മധു ബാലകൃഷ്ണൻ, വിജയ് യേശുദാസ്, ശ്വേത, സുദീപ് കുമാർ തുടങ്ങിയവരുടെയൊക്കെ ശബ്ദത്തിൽ എന്റെ പാട്ടുകൾ വന്നു. സുശീലാമ്മയെ അടുത്തിടെയും കണ്ടിരുന്നു. ദാസേട്ടൻ എന്റെ അഞ്ചാറു പാട്ടു പാടിയെങ്കിലും അദ്ദേഹത്തെ ഇതേവരെ നേരിട്ടു കണ്ടിട്ടില്ല, അതിൽ സങ്കടമുണ്ട്.<യൃ><യൃ>
<ശാഴ െൃര=/ടൗിറമ്യഉലലുശസമ/ശാമഴലെ/ടമശെസമഹമബടൗവെലലഹമ.ഷുഴ മഹശഴി=ഹലളേ>
<യൃ><യൃ>എഴുതിക്കൊടുത്തിട്ടു ട്യൂൺ ചെയ്യുന്നതാണ് വ്യക്തിപരമായി എനിക്കിഷ്ടം; ഉള്ളിലുള്ള വികാരങ്ങൾ അതേപടി പകർത്താനാകും. തിരിച്ചുവരവിൽ പാട്ടുകളൊക്കെയും ട്യൂണിനൊപ്പിച്ചാണ് എഴുതിയത്. ആദ്യമൊക്കെ അതു വിഷമകരമായിരുന്നു. പക്ഷേ, എഴുതിവന്നപ്പോൾ മറ്റേതിനേക്കാൾ എളുപ്പമായി തോന്നി. കുത്തിനിറച്ചപോലെ കുറേ പദങ്ങൾ ചേർക്കാതെ ചേരുന്ന പദങ്ങളൊക്ക ചേർത്തു കുറച്ചുസമയമെടുത്ത് എഴുതിയാൽ നല്ല പാട്ടുകളുണ്ടാവും. ഇപ്പോഴും നല്ല പാട്ടുകൾ വരുന്നുണ്ട്; റഫീക് അഹമ്മദ് സാറിന്റെയൊക്കെ പാട്ടുകൾ പോലെ. നല്ല പാട്ടുകൾ കൊടുത്താൽ കേൾക്കാനും സ്വീകരിക്കാനും ഇപ്പോഴും ആളുണ്ട് എന്നതാണു വാസ്തവം. <യൃ> <യൃ>ഭക്തി വേറിട്ടുനിൽക്കുന്നുണ്ട് എന്റെ എഴുത്തിൽ. പ്രണയം പ്രണയമായിത്തന്നെയും. സമാധാനക്കേടിൽ നിന്ന് ആശ്വാസത്തിലേക്കുള്ള വഴിയാണ് എനിക്ക് എഴുത്ത്; പോസിറ്റീവ് എനർജി നല്കുന്ന ഘടകവും. കൈതപ്രം സാറിന്റെ യോഗപൈതൃകത്തിൽ തുടർച്ചയായി ആധ്യാത്മിക കവിതകൾ എഴുതുന്നു. എന്റെ ജീവിതം നിറയെ ഭക്തിയും അതിൽ നിന്നുളവാകുന്ന ഭയവുമാണ്. മക്കൾ ലക്ഷ്മി, വിഘ്നേഷ്. ഇരുവരും ബംഗളൂരുവിൽ ജോലിചെയ്യുന്നു.’’<യൃ><യൃ><യ>ശശികല മേനോൻ ഹിറ്റ്സ്<യൃ><യൃ>(ഗാനം, ചിത്രം, സംഗീതസംവിധായകൻ എന്ന ക്രമത്തിൽ)<യൃ>1. നിത്യസഹായ മാതാവേ.... അഗ്നിനക്ഷത്രം; ജി.ദേവരാജൻ<യൃ>2. ഏഴാമുദയത്തിന് ഓമല്ലൂർകാവിൽ....വയനാടൻ തമ്പാൻ; ജി.ദേവരാജൻ<യൃ>3. ആലോലം പൂമുത്തേ ആരാരിരോ....താരാട്ട്; രവീന്ദ്രൻ<യൃ>4. യദുകുലം തൊഴുതു...വർണവൃന്ദാവനം(ആൽബം); വിദ്യാധരൻ മാസ്റ്റർ<യൃ>5. നാഗർഷി ദേവലൻ ... ശിവപഞ്ചാക്ഷരി(ആൽബം); വിദ്യാധരൻ മാസ്റ്റർ<യൃ>6. മതിലേഖ മിഴിചാരി മറയുന്നതെന്തേ...കുക്കിലിയാർ; എം.ജയചന്ദ്രൻ<യൃ>7. പൂക്കൈത ചെണ്ടുപോലൊരു...ഗുഡ്, ബാഡ്, അഗ്ലി; എം.ജി.ശ്രീകുമാർ<യൃ>8. വരികോമലേ ഒരു പൊൻപൂവായ്... ജിലേബി; ബിജിബാൽ<യൃ>9. അറിയാതെ ആരോരുമറിയാതെ...168 അവേഴ്സ്്; അരുൺ കുമാരൻ<യൃ><യൃ><യൃ><ആ>സിന്ദൂരശോഭയുള്ള പാട്ടുസൗഹൃദം<യൃ><യൃ>സത്യൻ അന്തിക്കാട്<യൃ><യൃ>പ്രസിദ്ധ എഴുത്തുകാരനും നിർമാതാവുമായിരുന്ന ഡോ. ബാലകൃഷ്ണന്റെ അസിസ്റ്റന്റായി ജോലി ചെയ്യുന്ന കാലം. അദ്ദേഹത്തിനുവേണ്ടി ഞാൻ കത്തുകൾ തയാറാക്കിയിരുന്നു. ഡോക്ടർക്കു വന്നിരുന്ന കത്തുകളിലൂടെയാണു ശശികലയെ ഞാൻ പരിചയപ്പെടുന്നത്. കത്തുകൾക്കൊപ്പമുള്ള ശശികലയുടെ കവിതകൾ തന്നശേഷം ‘നല്ല ബ്രില്യന്റായായ എഴുത്തുകാരിയാണ്, ഇതൊന്നു വായിച്ചുനോക്കൂ’ എന്ന് ഡോ. ബാലകൃഷ്ണൻ എന്നോടു പറഞ്ഞു. ലളിതമായ കവിതകളായിരുന്നു അവ.<യൃ><യൃ>
<ശാഴ െൃര=/ടൗിറമ്യഉലലുശസമ/ശാമഴലെ/ടമശെസമഹമബടമവ്യേമി.ഷുഴ മഹശഴി=ൃശഴവേ><യൃ><യൃ>ഡോ.ബാലകൃഷ്ണൻ ‘സിന്ദൂരം’ എടുക്കുന്ന കാലം. പാട്ടുകൾ പുതിയ ആളുകളെക്കൊണ്ട് എഴുതിക്കാൻ തീരുമാനിച്ചു. ഒരു പാട്ട് ഞാനെഴുതണമെന്ന് അദ്ദേഹം പറഞ്ഞു. അന്നെനിക്കു പ്രായം ഏതാണ്ടു 19 വരും. ‘ഒരു നിമിഷം തരൂ..’ എന്ന പാട്ടാണ് ഞാനെഴുതിയത്. ശശികലയെക്കൊണ്ട് ഒരു ഭക്തിഗാനമെഴുതിക്കാൻ ഡോക്ടർ നിശ്ചയിച്ചു. രസകരമായ കവിതകളും പാട്ടുകളും എഴുതുന്ന ഒരു പത്താം ക്ലാസുകാരിയായിരുന്നു അന്നു ശശികല. സിറ്റ്വേഷൻ വിശദമാക്കി പാട്ട് ആവശ്യപ്പെട്ട് ശശികലയ്ക്കു ഞാൻ കത്തെഴുതി. ഭരണിക്കാവ് ശിവകുമാർ, അപ്പൻ തച്ചേത്ത്, കോന്നിയൂർ ഭാസ് എന്നിവരും ഓരോ പാട്ടെഴുതി. പത്തിൽ പഠിക്കുന്ന ഒരു പെൺകുട്ടിയെക്കൊണ്ട് പാട്ട് എഴുതിച്ചതിന്റെ എല്ലാ ക്രെഡിറ്റും ഡോ. ബാലകൃഷ്ണനാണ്. അതുപോലെയുള്ള അദ്ഭുതങ്ങൾ ചെയ്യുന്ന ആളായിരുന്നു അദ്ദേഹം. എന്നെ സിനിമയിലെത്തിച്ചതും അദ്ദേഹമായിരുന്നു. ഹരിഹരൻ, കെ.ജെ.ജോയി, എ.ടി. ഉമ്മർ, ആനന്ദക്കുട്ടൻ, പി. ചന്ദ്രകുമാർ, മധു അമ്പാട്ട്... ഡോക്ടർ കണ്ടെത്തി സിനിമയിലേക്കു കൊണ്ടുവന്നവരെല്ലാം സ്വന്തം മേഖലയിൽ പ്രതിഭ തെളിയിച്ചവരായി. ആ കൂട്ടത്തിൽ അദ്ദേഹം കണ്ടെത്തിയ ഗാനരചയിതാവാണു ശശികല. ആ സമയത്ത് ഡോക്ടർക്കു ഭാസ്കരൻ മാഷിനെക്കൊണ്ടോ മറ്റോ എഴുതിപ്പിക്കാമായിരുന്നു. പക്ഷേ, പുതിയ ആളുകൾ വരണമെന്ന് ആഗ്രഹിച്ചിരുന്ന ആളായിരുന്നു ഡോ.ബാലകൃഷ്ണൻ. റിക്കാർഡിംഗിനുശേഷം ഡോക്ടറുടെ നിർദേശപ്രകാരം ഞാൻ പള്ളുരുത്തിയിൽ അവർ താമസിച്ചിരുന്ന വീടു തേടിപ്പിടിച്ച് പോയി നേരിട്ടുകണ്ടു. ഞങ്ങൾ കത്തുകളിലൂടെ സൗഹൃദം തുടർന്നു. അടുത്തകാലത്ത് അവരുടെ മകളെ പരിചയപ്പെട്ടപ്പോൾ ‘എനിക്കു നിന്റെ അമ്മയെ കുട്ടിയായിരിക്കുമ്പോൾ പരിചയമുണ്ടെന്നു’ പറഞ്ഞു. ആ സൗഹൃദം <യൃ>ഇപ്പോഴും നിലനിൽക്കുന്നു. <യൃ> <യൃ>ദേവരാജൻ മാസ്റ്റർക്കു പുതിയ എഴുത്തുകാരെ അംഗീകരിക്കുക എന്നതു വലിയ പ്രയാസമായിരുന്നു. അത്രമേൽ സാഹിത്യബോധമുള്ളവരെമാത്രമേ അദ്ദേഹം അംഗീകരിച്ചിരുന്നുള്ളു; ആരു ശിപാർശ ചെയ്തുവെന്നാൽ പോലും. ദേവരാജൻ മാസ്റ്റർക്കു വളരെ പ്രിയപ്പെട്ട എഴുത്തുകാരിയായിരുന്നു ശശികല. വലിയ ഒരു ഗ്യാപ്പിനുശേഷം ശശികല വീണ്ടും നല്ല പാട്ടുകളെഴുതാൻ തുടങ്ങിയിരിക്കുന്നു. സിനിമയ്ക്കു പുറത്തു കേൾക്കുക എന്നതിനപ്പുറം സിനിമയെ സപ്പോർട്ട് ചെയ്യുന്ന തരത്തിലാണ് ഇപ്പോൾ പാട്ടുകൾ വരുന്നത്. പക്ഷേ, നല്ല പാട്ടുകൾക്ക് എപ്പോഴും ഓഡിയൻഡ് ഉണ്ട്. ലാളിത്യമുള്ള, നല്ല വരികളുള്ള മെലഡികൾ നിലനിൽക്കുന്നുണ്ട്. അതിനാൽ ശശികലയ്ക്ക് ഇനിയും ഒരു സ്പേസ് ഇവിടെ കിടക്കുന്നുവെന്നാണ് എനിക്കു തോന്നുന്നത്. സീരിയസായി സിനിമ ചെയ്യുന്ന ആളുകൾ ഇപ്പോഴുമുണ്ട്. മലയാളസിനിമയിൽ ശശികലയുടെ സാന്നിധ്യത്തിന് ഇനിയും സാഹചര്യങ്ങളുണ്ട്.<യൃ><യൃ><ആ>ടി.ജി.ബൈജുനാഥ്