Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
എലിയല്ല... രജീഷ പുലിയാണ്
അനുരാഗ കരിക്കിൻവെള്ളം എന്ന സിനിമയോളം പ്രേക്ഷകർക്ക് ഇഷ്ടമായിരിക്കുന്നു അതിലെ എലിയെന്ന എലിസബത്തിനെയും!. സിനിമയിറങ്ങിയപ്പോൾ മുതൽ ഈ സുന്ദരിയെ പ്രേക്ഷകർ തിരയുകയാണ്. എലിസബത്തായി രജിഷ വിജയൻ ജീവിക്കുകയായിരുന്നുവെന്നാണ് എല്ലാവരും പറയുന്നത്. ഇത്തിരി ബോൾഡായ കഥാപാത്രം ഇത്ര ലാളിത്യത്തോടെ ചെയ്ത പുതുമുഖങ്ങൾ അടുത്തകാലത്ത് മലയാളസിനിമയിൽ വിരളമാണ്. അപക്വമായ പെരുമാറ്റത്താൽ അസ്വസ്ഥയാക്കുന്ന എലിസബത്ത്, രണ്ടാം പകുതിയോടെ സവിശേഷ വ്യക്തിത്വം ഉള്ളവളാകുന്നു. എലിയിലൂടെയാണ് അനുരാഗ കരിക്കിൻവെള്ളം പിന്നെ മുന്നോട്ട് പോകുന്നത്. സ്വാഭാവികമായ അഭിനയമുഹൂർത്തങ്ങളിലൂടെ എലിയായി മാറിയ രജിഷ വിജയൻ സ്വപ്നം കാണുന്നത് മികച്ച കഥാപാത്രങ്ങൾ ഭാവിയിൽ ലഭിക്കുമെന്നാണ്. മലയാളസിനിമയിൽ പുലിയാകാൻ തന്നെയുള്ള തയാറെടുപ്പിലാണ് ഈ നടി.
മിനിസ്ക്രീൻ പ്രേക്ഷകർക്ക് രജിഷ സുപരിചിതയാണ്. അവതാരകയായി തിളങ്ങിയ താരം ഇപ്പോൾ ബിഗ്സ്ക്രീനിലും മിന്നിത്തിളങ്ങാനായതിന്റെയും സന്തോഷത്തിലാണ്. പെട്ടെന്ന് ചാടിക്കേറി കിട്ടുന്ന കഥാപാത്രങ്ങൾ ചെയ്യണമെന്ന് ഇനി ആഗ്രഹമില്ല. വ്യത്യസ്തമായ, ജീവനുള്ള, വെല്ലുവിളി തരുന്ന കഥാപാത്രങ്ങൾ ചെയ്യാൻ കാത്തിരിക്കുകയാണ് രജിഷ വിജയൻ എന്ന പുതുനായിക. രജിഷ വിജയൻ സംസാരിക്കുന്നു...
അനുരാഗ കരിക്കിൻവെള്ളത്തിലേക്ക്
സംവിധായകൻ ഖാലിദ് റഹ്മാനും കാമറമാൻ ജിംഷി ഖാലിദും ചേർന്ന് നവീൻ ഭാസ്കറിന്റെ സ്ക്രിപ്റ്റിൽ ഒരു സിനിമ ചെയ്യാൻ പോകുന്ന കാര്യം എന്നോടു പറഞ്ഞു. എന്റെ സുഹൃത്തുക്കളായ അവർ എന്റെ ടെലിവിഷൻ ഷോകൾ കണ്ടിട്ടുണ്ടായിരുന്നു. ബിജു മേനോൻ ആണു കേന്ദ്ര കഥാപാത്രം എന്നും അറിയാമായിരുന്നു. ആഗ്രഹമുണ്ടായിരുന്നെങ്കിലും ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് എന്നോട് എലിസബത്ത് ആകാമോ എന്നു ചോദിച്ചു. കഥയും എലിസബത്തിന്റെ കഥാപാത്രവും കേട്ടപ്പോൾ ഒത്തിരി ഇഷ്ടപ്പെട്ടു. കഥയിൽ വളരെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു എനിക്കു ലഭിച്ചത്. വളരെ അപ്രതീക്ഷിതമായി വന്നൊരു സംഭവമായിരുന്നു. പിന്നീടൊരു സ്ക്രീൻ ടെസ്റ്റുമുണ്ടായിരുന്നു. അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞ ശേഷം യേസ് പറയുകയായിരുന്നു.
എലി എന്ന കഥാപാത്രം
നമ്മുടെ ചുറ്റും ഒരുപാട് എലികളുണ്ട്. ഞാനടക്കം ഒരുപാടു പെൺകുട്ടികൾക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥാപാത്രമാണ് എലിസബത്ത്. പലരും പറയാറുണ്ട് ദിവ്യമായ പ്രണയം പണ്ടേ ഉണ്ടായിരുന്നുള്ളുവെന്ന്. എന്നാൽ അന്നും ഇന്നും ദിവ്യമായ പ്രണയമുണ്ട്. പക്ഷേ പ്രണയത്തിന്റെ ശൈലി മാറിയെന്നേയുള്ളു. ഉള്ളിൽ ഒരുപാട് നന്മയുള്ള കഥാപാത്രമാണ് എലിസബത്തിന്റേത്. സിനിമയുടെ തുടക്കത്തിൽ എല്ലാവരെയും വെറുപ്പിക്കുന്ന കഥാപാത്രം. പിന്നീട് വളരെ പക്വതയുള്ള കഥാപാത്രമായി മാറുന്നു. ഈ സിനിമയുടെ ടേണിംഗ് പോയിന്റ് ഈ കഥാപാത്രത്തിലൂടെയാണ്. അതിലൊരാളാണ് എലിസബത്തും. എനിക്കു കിട്ടാവുന്നതിൽ വച്ചു വലിയ ഭാഗ്യമാണ് ഈ സിനിമ.
സൗഹൃദങ്ങളാണ് സിനിമയിലെത്തിച്ചത്
ഒരുപാട് സൗഹൃദങ്ങൾ എനിക്കില്ല. പക്ഷേ ഉള്ളവരുമായി വളരെ സ്നേഹവും ആത്മബന്ധവുമുണ്ട്. എനിക്ക് ഒരു ഗോഡ്ഫാദറില്ല. ആങ്കറിംഗിലും അങ്ങനെയെത്തിയതാണ്. എന്നെ സപ്പോർട്ട് ചെയ്തത് സുഹൃത്തുക്കളാണ്. സംവിധായകൻ ഖാലിദ് റഹ്മാനും കാമറമാൻ ജിംഷി ഖാലിദുമായും സൗഹൃമുണ്ടെങ്കിലും അതുകൊണ്ടല്ല എന്നെ വിളിച്ചത് എന്നു തോന്നുന്നു. ഈ കഥാപാത്രം ചെയ്യാൻ എന്നെക്കൊണ്ടു കഴിയുമെന്നു തോന്നിയതുകൊണ്ടാവാം എന്നെ വിളിച്ചത്. അതേസമയം പുതിയ ഒരു നടിയെ സംബന്ധിച്ചു സുഹൃത്തുക്കൾക്കൊപ്പം വർക്ക് ചെയ്യാൻ സാധിക്കുന്നത് ഭാഗ്യമാണ്.
തയാറെടുപ്പുകൾ
ആദ്യം തന്നെ ചെയ്തത് ആങ്കറിംഗ് നിർത്തി എന്നതാണ്. അഭിനയവും ആങ്കറിംഗും രണ്ടും രണ്ടാണ്. ആങ്കറിംഗ് ചെയ്തുകൊണ്ടിരുന്ന കാലത്ത് ഞാൻ ഏറെ ഇഷ്ടപ്പെട്ടത് ആങ്കറിംഗിനെയാണ്. അഭിനയിച്ചു തുടങ്ങിയപ്പോൾ ഇതിനോട് കുറച്ച് ഇഷ്ടക്കൂടുതൽ തോന്നി. ആങ്കറിംഗ് നാച്യുറാലിറ്റിയോടെ ചെയ്താലും നമ്മുടെയുള്ളിലുള്ള ചില മാനറിസങ്ങൾ പുറത്തുവരും. പക്ഷേ അഭിനയിക്കുമ്പോൾ അതു പറ്റില്ല. അപ്പോൾ കഥാപാത്രമായി മാറണം. ആങ്കറിംഗിന്റെ മാനറിസം വരാതിരിക്കാൻ വേണ്ടിയാണ് സിനിമയിൽ അഭിനയിക്കുന്നതിനു മുന്നോടിയായി കുറെയേറെ നാൾ അതിൽ നിന്നു വിട്ടുനിൽക്കാൻ അണിയറക്കാർ ആവശ്യപ്പെട്ടത്.
ആങ്കറിംഗ് സിനിമാഭിനയത്തെ സഹായിച്ചു
തീർച്ചയായും, ആങ്കറിംഗ് അഭിനയത്തെ സഹായിച്ചിട്ടുണ്ട്. ആങ്കറിംഗ് ചെയ്തിട്ടുള്ളതിനാൽ കാമറയോടും ആൾക്കൂട്ടത്തോടും ഉള്ള ഭയം ഏറെ മാറിയിരുന്നു. സെലിബ്രിറ്റീസുകൾക്കൊപ്പം വർക്ക് ചെയ്യുന്നതിലും അതുകൊണ്ട് ടെൻഷനില്ലായിരുന്നു.
ആസിഫിന്റെ നായികയായി അരങ്ങേറ്റം
അടിപൊളി അനുഭവമായിരുന്നു. ഷൂട്ടിംഗ് സെറ്റിൽ മുഴുവൻ സമയവും ഞാൻ ഉണ്ടായിരുന്നു. ആസിഫിനെക്കൂടാതെ ബിജു മേനോൻ, രാജു ചേട്ടൻ, ആശാ ശരത്ത്, ശ്രീനാഥ് ഭാസി, സൗബിൻ എന്നിവരുടെയെല്ലാം പൂർണ പിന്തുണ ഉണ്ടായിരുന്നു. എല്ലാവരും നല്ല സുഹൃത്തുക്കളായിരുന്നു. എന്നെയൊരു തുടക്കക്കാരിയായി അവരാരും കണ്ടിട്ടില്ല. ആശച്ചേച്ചി വളരെ കെയറിംഗാണ് എനിക്കു നൽകിയത്. അവരിൽ നിന്ന് അഭിനയത്തിലെ പലതും പഠിക്കാനായി.
നല്ല കഥാപാത്രങ്ങൾ മാത്രം
അനുരാഗകരിക്കിൻവെള്ളം എനിക്കു സിനിമയിൽ നിന്നു വന്ന ആദ്യത്തെ ഓഫറല്ല. ആങ്കറിംഗ് ചെയ്യാൻ തുടങ്ങിയിട്ടു രണ്ടു വർഷത്തിലേറെയായി. അവതാരകയായെത്തി അഞ്ചു മാസം കഴിഞ്ഞപ്പോൾ തന്നെ സിനിമയിൽ അവസരം ലഭിച്ചിരുന്നു. എന്നാൽ കിട്ടിയ വേഷങ്ങളൊന്നും സ്ട്രൈക്കിംഗായി എനിക്കു തോന്നിയില്ല. എനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടെന്നും തോന്നിയില്ല. ചെയ്യുകയാണെങ്കിൽ നല്ലതു ചെയ്യണം എന്ന തീരുമാനത്തിലായിരുന്നു. നൂറു സിനിമകൾ ചെയ്യുന്നതല്ല, നല്ല പത്തു സിനിമകൾ ചെയ്യുന്നതു തന്നെയാണ് നല്ലത്.
അവതാരക... നടി...
ഇപ്പോൾ സിനിമയ്ക്കാണു കൂടുതൽ പ്രാധാന്യം നൽകുന്നത്. പുതിയൊരു കരിയറിലേക്കു കാലെടുത്തു വച്ചിരിക്കുകയാണല്ലോ. എങ്ങനെയാകുമെന്നു നോക്കട്ടെ. എന്തായാലും രണ്ടും ഒരുമിച്ചു ചെയ്യില്ല. ആങ്കറിംഗ് എങ്കിൽ ആങ്കറിംഗ് മാത്രം, അഭിനയമെങ്കിൽ അതുമാത്രം. എല്ലാവരും നല്ല പിന്തുണ നൽകുന്നുണ്ട്. അതുകൊണ്ട് ഇതെങ്ങനെയെന്നു നോക്കട്ടെ.
പുതിയ പ്രൊജക്ടുകൾ, ഗ്ലാമർ
പുതിയ പ്രൊജക്ടുകൾ കുറെ വന്നിട്ടുണ്ട്. തിരക്കഥ കേൾക്കുകയാണ്. സ്ടൈക്കിംഗായ ഒന്നും ഇതുവരെ വന്നിട്ടില്ല. അതുവരെ കാത്തിരിക്കുകയാണ്. ഒരേതരത്തിലുള്ള വേഷങ്ങൾ ചെയ്യില്ല. മറ്റു ഭാഷകളിൽ നിന്നും ഓഫർ വരുന്നുണ്ട്. എനിക്കെന്റേതായ വ്യക്തിത്വമുണ്ട്. പരിധിവിട്ടുള്ള ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ ഞാനില്ല.
കുടുംബം
അച്ഛൻ വിജയൻ ആർമിയിലായിരുന്നു, ഇപ്പോൾ കേന്ദ്രസർക്കാർ ജീവനക്കാരനാണ്. അമ്മ ഷീല ടീച്ചറായിരുന്നു. ഒരു അനിയത്തിയുണ്ട് അഞ്ജുഷ. കോഴിക്കോട് പേരാമ്പ്രയാണ് ഞങ്ങളുടെ ശരിക്കുമുള്ള വീട്. ഇപ്പോൾ കൊച്ചിയിലാണു താമസം.
അനുഭവങ്ങൾ
സിനിമ തന്നെ ഒരു വലിയ അനുഭവമാണ്. മീഡിയയിൽ ഉണ്ടായിരുന്നെങ്കിലും പ്രതീക്ഷിക്കാതെ ഒരു സിനിമയിൽ കഥാപാത്രമാകുക എന്നു പറയുന്നതു വലിയ സന്തോഷം തരുന്ന കാര്യമാണ്. ഒന്നിനെയും ലൈറ്റായെടുക്കരുതെന്നാണ് എന്റെ അഭിപ്രായം.
വെല്ലുവിളി
സിനിമയിൽ എനിക്ക് ഏറ്റവും വലിയ വെല്ലുവിളി ഡബ്ബിംഗ് ആയിരുന്നു. ഒരുവട്ടംകൂടി ഓരോ സീനും അഭിനയിക്കും പോലെയാണ് തോന്നിയത്. അതേ ഇമോഷനോടെ ചുണ്ട് അനക്കി വീണ്ടും അഭിനയിക്കുന്നതുപോലെ തന്നെ. ശരിക്കും വെള്ളംകുടിച്ചു. ഒരുപാട് കഷ്ടപ്പെട്ടു. ഒരാഴ്ചയിലധികം ഡബ്ബിംഗ് സ്റ്റുഡിയോയിൽ തന്നെയായിരുന്നു. സൈക്ലിംഗ് പഠിക്കുന്നതു പോലെ വീണാലേ പഠിക്കൂ. ആ ഒരു ട്രാക്കിൽ വീഴുന്നതുവരെ വലിയ ബുദ്ധിമുട്ടായിരുന്നു. പക്ഷേ സംവിധായകൻ വളരെ ക്ഷമയോടെയാണ് ചെയ്തത്. എന്റെ ശബ്ദം തന്നെ ഉപയോഗിക്കണം എന്നു ഷൂട്ടിംഗ് സമയത്ത് ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷെ എല്ലാം ഇട്ടെറിഞ്ഞു പോയാലോ എന്നുവരെ ഡബ്ബിംഗ് സമയത്ത് തോന്നി. എനിക്ക് ആത്മവിശ്വാസമില്ലായിരുന്നു. പക്ഷേ എല്ലാം ദൈവാനുഗ്രഹം. ആദ്യസിനിമയിൽ തന്നെ സ്വന്തം ശബ്ദം നൽകാൻ കഴിഞ്ഞു.
ഓരോ ഡബ്ബിംഗ് ആർട്ടിസ്റ്റും എന്താണ് ചെയ്യുന്നത് എന്നും അവർ ചെയ്യുന്നത് എത്ര ആഴമുള്ള ജോലിയാണെന്നും ഞാനറിഞ്ഞത് അപ്പോഴാണ്. ഡബ്ബിംഗിൽ നമ്മൾ തൊഴേണ്ട ഭാഗ്യലക്ഷ്മി ചേച്ചി കുഴപ്പമില്ലാന്നു പറഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി. ഡബ്ബിംഗ് സ്വന്തമായി ചെയ്യണമെന്നും ഒരു ആർട്ടിസ്റ്റ് പൂർണമാകണമെങ്കിൽ ഡബ്ബിംഗ് കൂടി ചെയ്യണമെന്നും എന്നെ ഉപദേശിച്ചു. വെള്ളം കുടിച്ചതിന്റെ ഫലം കണ്ടു എന്നെനിക്ക് അപ്പോഴാണ് തോന്നിയത്.
<ആ>പ്രദീപ് ഗോപി
സ്വരനയന; കാർമൽ സ്കൂളിൽ നിന്നു ബാഹുബലിയിലേക്ക്
“മുറൈതാനാ മുകുന്ദാ... സരിതാനാ സനന്ദാ...
കണ്ണാ നീ തൂങ്കടാ... എൻ കണ്ണാ നീ തൂങ്കടാ...’’
ലോകസിനിമയെ വിസ്മയിപ്പിച്
ഇപ്പോഴത്തെ മേക്കിംഗ് എനിക്ക് ഒരുപാടിഷ്ടം
""പുതിയതായി വന്ന ഒരു കുട്ടി കാര്യങ്ങൾ പഠിക്കുന്നതുപോലെയായിരുന്നു കെയർഫുളിൽ ഞാൻ. കൂടെയുള്ള എല്ലാവരും അനുഭവസന്പത്
നെല്ലിയാമ്പതിക്കുളിരിൽ നിന്ന് ഏദൻ തോട്ടത്തിലേക്ക്
മലയാള സിനിമയ്ക്കു പുതിയ ദിശാബോധം നല്കിയ "പാസഞ്ചറി'ലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് ശങ്കറിന്റെ എട്ടാമതു സിനിമയാണ് "രാമന്റെ ഏദ
ലക്ഷ്യം ഒരു അഡ്വഞ്ചർ ഡ്രാമ
എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന രംഗങ്ങളും സന്ദർഭങ്ങളുമുള്ള ഒരു സിനിമയാണു ലക്ഷ്യം. വ്യത്യസ്ത ജീവിതപശ്ചാത്തലമുള്ള മുസ്തഫ, വിമ
വൈറൽ ഹിറ്റാണ് രക്ഷാധികാരി ബൈജു
"" രക്ഷാധികാരി ബൈജു ഒപ്പ് ഒരു വൈറൽ ഹിറ്റായിരിക്കുന്നു. ഈ സിനിമയെ ആവേശത്തോടെ ഹൃദയംതുറന്നു സ്വീകരിച്ചിരിക്കുകയാണു മല
ഗ്രേറ്റ് ഫാദർ ഗ്രേറ്റായ ത്രില്ലിൽ അനിഘ
ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം, അതിവേഗം 20 കോടി നേടിയ ചിത്രം എന്നീ റെക്കോഡുകളും കൈക്കാലാക്കി ബോക്സ് ഓഫീസിൽ കുതിക്കുകയാണ്് ദ ഗ്രേറ്റ്
മിന്നാമിന്നിത്തിളക്കം
നീണ്ട 14 വർഷത്തെ ഇടവേളയ്ക്കു ശേഷം മികച്ച നടിക്കുള്ള ദേശീയപുരസ്കാരം മലയാളത്തിലേക്കു തിരിച്ചു വന്നിരിക്കുന്നു. ചില കളിക
കാസർഗോഡ് ടു കോളിവുഡ്
കുട്രം 23 എന്ന തമിഴ് ത്രില്ലർ സിനിമ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റി മുന്നേറുന്പോൾ കാസർഗോ
എണ്‍പതുകളുടെ കാൽപനികത വീണ്ടുമെത്തുന്പോൾ
എണ്‍പതുകളുടെ കാൽപനികതയായിരുന്നു സറീനവഹാബ്. മദനോൽസവവും ചാമരവും പാളങ്ങളുമെല്ലാം എന്നും നൊസ്റ്റാൾജിയായി പ്രേക്ഷക മനസിൽ മായാതെ നിൽക്കുന്പോൾ കാലം സറീനയി
രാജേഷ് പിള്ളയുടെ സ്വപ്നങ്ങൾക്കും മലയാളസിനിമയ്ക്കും ടേക്ക് ഓഫ്
“മലയാളത്തിൽ ഇതുവരെ പറയാത്ത പ്രമേയമാണു ടേക്ക്ഓഫിന്റേത്. ആഭ്യന്തരകലാപത്തെ തുടർന്ന് ഇറാക്കിൽ അകപ്പെട്ടുപോയ കുറേ മല
C\O ഷെയിൻ നിഗം
നിത്യജീവിതത്തിൽ നമ്മൾ എവിടെയൊക്കെയോ കാണുന്ന ഒരു അമ്മയും മകനുമാണ് സൈറാ ബാനുവും ജോഷ്വായും. വളരെയധികം സന്തോഷവും കു
ഒരു കട്ട തകർപ്പൻ പടം
ഒരു കട്ട ലോക്കൽ പടം എന്ന വിശേഷണത്തോടെയെത്തിയ ചിത്രം അക്ഷരാർഥത്തിൽ ശരിക്കും നാടൻ തന്നെ എന്നു തെളിയിച്ചിരിക്കുന്നു.
താരമല്ല ഞാൻ നിങ്ങളിലൊരാൾ
കമ്മട്ടിപ്പാടത്തിലെ ബാലൻചേട്ടൻ എന്ന കഥാപാത്രത്തിലൂടെ മികച്ച സ്വഭാവ നടനുള്ള സംസ്ഥാനപുരസ്കാരം നേടിയതിന്റെ സന്തോഷ
ധര്മജന് ഫ്രം ബോള്‍ഗാട്ടി
തമാശയുടെ പുത്തൻ രസക്കൂട്ടുമായെത്തി മലയാളികളുടെ മനസിലിടം നേടിയ കലാകാരനാണ് ധർമ്മജൻ ബോൾഗാട്ടി. മിനിസ്ക്രീനിലും
ആഗ്നസില്‍ പ്രതീക്ഷയര്‍പ്പിച്ച്...
ഓട്ടിസമുള്ള കുട്ടികളോടുള്ള മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഒർമപ്പെടുത്തലുമായി പുറത്തിറങ്ങിയ ചിത്രമാണ് സ്വയം. ആ
'സ്വയം' പറയുന്നു: മാറേണ്ടത് നമ്മളാണ്
ഓട്ടിസം കുട്ടികളോടുള്ള നമ്മുടെ മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഓർമപ്പെടുത്തലുമായി ആർ. ശരത്തിന്റെ കുടുംബചിത്രം"സ്വയം' തി
നക്ഷത്രക്കണ്ണുള്ള രാജകുമാരന്
വലുതാകുന്പോൾ ആരാകണമെന്നു ചോദിച്ചാൽ സിനിമാ നടൻ അല്ലെങ്കിൽ നടിയാകണമെന്നു പറയാത്ത കുട്ടികൾ കുറവായിരിക്കും. പക്ഷേ
സിനിമയുടെ വിജയമാണ് വിമര്‍ശകര്‍ക്കുള്ള മറുപടി
വിമർശനങ്ങളെ വിജയം കൊണ്ടു മറികടന്നതിന്റെ സന്തോഷത്തിലാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ദുൽഖർ സൽമാൻ, മുകേഷ്, അന
നൃത്തമാണ് ജീവിതം
തിരിച്ചുവരവിന്റെ പാതയിലാണ് വിന്ദുജ മേനോനും. ടി. ജി. രാജീവ്കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ പവിത്രം ഇ
‘പേടിപ്പിക്കൽ മാത്രമല്ല എസ്ര’
രാംഗോപാൽ വർമ, രാജ്കുമാർ സന്തോഷി തുടങ്ങിയ ബോളിവുഡ് സംവിധായകരുടെ അസിസ്റ്റന്റും അസോസിയേറ്റും ആയിരുന്ന ജെയ്. കെ. രചനയും സംവിധാനവും നിർവഹിച്ച ആദ്യ മലയാള കഥ
സ്വരനയന; കാർമൽ സ്കൂളിൽ നിന്നു ബാഹുബലിയിലേക്ക്
“മുറൈതാനാ മുകുന്ദാ... സരിതാനാ സനന്ദാ...
കണ്ണാ നീ തൂങ്കടാ... എൻ കണ്ണാ നീ തൂങ്കടാ...’’
ലോകസിനിമയെ വിസ്മയിപ്പിച്
ഇപ്പോഴത്തെ മേക്കിംഗ് എനിക്ക് ഒരുപാടിഷ്ടം
""പുതിയതായി വന്ന ഒരു കുട്ടി കാര്യങ്ങൾ പഠിക്കുന്നതുപോലെയായിരുന്നു കെയർഫുളിൽ ഞാൻ. കൂടെയുള്ള എല്ലാവരും അനുഭവസന്പത്
നെല്ലിയാമ്പതിക്കുളിരിൽ നിന്ന് ഏദൻ തോട്ടത്തിലേക്ക്
മലയാള സിനിമയ്ക്കു പുതിയ ദിശാബോധം നല്കിയ "പാസഞ്ചറി'ലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് ശങ്കറിന്റെ എട്ടാമതു സിനിമയാണ് "രാമന്റെ ഏദ
ലക്ഷ്യം ഒരു അഡ്വഞ്ചർ ഡ്രാമ
എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന രംഗങ്ങളും സന്ദർഭങ്ങളുമുള്ള ഒരു സിനിമയാണു ലക്ഷ്യം. വ്യത്യസ്ത ജീവിതപശ്ചാത്തലമുള്ള മുസ്തഫ, വിമ
വൈറൽ ഹിറ്റാണ് രക്ഷാധികാരി ബൈജു
"" രക്ഷാധികാരി ബൈജു ഒപ്പ് ഒരു വൈറൽ ഹിറ്റായിരിക്കുന്നു. ഈ സിനിമയെ ആവേശത്തോടെ ഹൃദയംതുറന്നു സ്വീകരിച്ചിരിക്കുകയാണു മല
ഗ്രേറ്റ് ഫാദർ ഗ്രേറ്റായ ത്രില്ലിൽ അനിഘ
ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം, അതിവേഗം 20 കോടി നേടിയ ചിത്രം എന്നീ റെക്കോഡുകളും കൈക്കാലാക്കി ബോക്സ് ഓഫീസിൽ കുതിക്കുകയാണ്് ദ ഗ്രേറ്റ്
മിന്നാമിന്നിത്തിളക്കം
നീണ്ട 14 വർഷത്തെ ഇടവേളയ്ക്കു ശേഷം മികച്ച നടിക്കുള്ള ദേശീയപുരസ്കാരം മലയാളത്തിലേക്കു തിരിച്ചു വന്നിരിക്കുന്നു. ചില കളിക
കാസർഗോഡ് ടു കോളിവുഡ്
കുട്രം 23 എന്ന തമിഴ് ത്രില്ലർ സിനിമ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റി മുന്നേറുന്പോൾ കാസർഗോ
എണ്‍പതുകളുടെ കാൽപനികത വീണ്ടുമെത്തുന്പോൾ
എണ്‍പതുകളുടെ കാൽപനികതയായിരുന്നു സറീനവഹാബ്. മദനോൽസവവും ചാമരവും പാളങ്ങളുമെല്ലാം എന്നും നൊസ്റ്റാൾജിയായി പ്രേക്ഷക മനസിൽ മായാതെ നിൽക്കുന്പോൾ കാലം സറീനയി
രാജേഷ് പിള്ളയുടെ സ്വപ്നങ്ങൾക്കും മലയാളസിനിമയ്ക്കും ടേക്ക് ഓഫ്
“മലയാളത്തിൽ ഇതുവരെ പറയാത്ത പ്രമേയമാണു ടേക്ക്ഓഫിന്റേത്. ആഭ്യന്തരകലാപത്തെ തുടർന്ന് ഇറാക്കിൽ അകപ്പെട്ടുപോയ കുറേ മല
C\O ഷെയിൻ നിഗം
നിത്യജീവിതത്തിൽ നമ്മൾ എവിടെയൊക്കെയോ കാണുന്ന ഒരു അമ്മയും മകനുമാണ് സൈറാ ബാനുവും ജോഷ്വായും. വളരെയധികം സന്തോഷവും കു
ഒരു കട്ട തകർപ്പൻ പടം
ഒരു കട്ട ലോക്കൽ പടം എന്ന വിശേഷണത്തോടെയെത്തിയ ചിത്രം അക്ഷരാർഥത്തിൽ ശരിക്കും നാടൻ തന്നെ എന്നു തെളിയിച്ചിരിക്കുന്നു.
താരമല്ല ഞാൻ നിങ്ങളിലൊരാൾ
കമ്മട്ടിപ്പാടത്തിലെ ബാലൻചേട്ടൻ എന്ന കഥാപാത്രത്തിലൂടെ മികച്ച സ്വഭാവ നടനുള്ള സംസ്ഥാനപുരസ്കാരം നേടിയതിന്റെ സന്തോഷ
ധര്മജന് ഫ്രം ബോള്‍ഗാട്ടി
തമാശയുടെ പുത്തൻ രസക്കൂട്ടുമായെത്തി മലയാളികളുടെ മനസിലിടം നേടിയ കലാകാരനാണ് ധർമ്മജൻ ബോൾഗാട്ടി. മിനിസ്ക്രീനിലും
ആഗ്നസില്‍ പ്രതീക്ഷയര്‍പ്പിച്ച്...
ഓട്ടിസമുള്ള കുട്ടികളോടുള്ള മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഒർമപ്പെടുത്തലുമായി പുറത്തിറങ്ങിയ ചിത്രമാണ് സ്വയം. ആ
'സ്വയം' പറയുന്നു: മാറേണ്ടത് നമ്മളാണ്
ഓട്ടിസം കുട്ടികളോടുള്ള നമ്മുടെ മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഓർമപ്പെടുത്തലുമായി ആർ. ശരത്തിന്റെ കുടുംബചിത്രം"സ്വയം' തി
നക്ഷത്രക്കണ്ണുള്ള രാജകുമാരന്
വലുതാകുന്പോൾ ആരാകണമെന്നു ചോദിച്ചാൽ സിനിമാ നടൻ അല്ലെങ്കിൽ നടിയാകണമെന്നു പറയാത്ത കുട്ടികൾ കുറവായിരിക്കും. പക്ഷേ
സിനിമയുടെ വിജയമാണ് വിമര്‍ശകര്‍ക്കുള്ള മറുപടി
വിമർശനങ്ങളെ വിജയം കൊണ്ടു മറികടന്നതിന്റെ സന്തോഷത്തിലാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ദുൽഖർ സൽമാൻ, മുകേഷ്, അന
നൃത്തമാണ് ജീവിതം
തിരിച്ചുവരവിന്റെ പാതയിലാണ് വിന്ദുജ മേനോനും. ടി. ജി. രാജീവ്കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ പവിത്രം ഇ
‘പേടിപ്പിക്കൽ മാത്രമല്ല എസ്ര’
രാംഗോപാൽ വർമ, രാജ്കുമാർ സന്തോഷി തുടങ്ങിയ ബോളിവുഡ് സംവിധായകരുടെ അസിസ്റ്റന്റും അസോസിയേറ്റും ആയിരുന്ന ജെയ്. കെ. രചനയും സംവിധാനവും നിർവഹിച്ച ആദ്യ മലയാള കഥ
ഹരീഷ് ഹാപ്പിയാണ്
മണിയൻപിള്ള രാജു, കീരിക്കാടൻ ജോസ്, അയ്യപ്പ ബൈജു, പാഷാണം ഷാജി തുടങ്ങിയവരെപ്പോലെ കഥാപാത്രങ്ങളുടെ പേരിൽ മലയാള സിനിമയിൽ പ്രശസ്തരായവർ അനവധിയാണ്. അക്കൂട്ടത്
പ്രണയം തളിർക്കുന്ന മുന്തിരി വള്ളികൾ
‘‘ജീവിതത്തിൽ ചില കാര്യങ്ങളിൽ റീടേക്കുകളുണ്ടെന്നാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിൽ ഉലഹന്നാൻ പറയുന്നത്. അത്തരം റീടേക്കുകൾക്കുള്ള ഇടം നമ്മുട
എല്ലാം ദൈവത്തിനറിയാം
കോയമ്പത്തൂരിലെ ആ തിയറ്റർ അങ്കണം ആഘോഷത്തിമിർപ്പിലായിരുന്നു. തമിഴകത്ത് ഇളയ ദളപതി വരവറിയിച്ച പൂവൈ ഉനക്കാകെ എന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷത്തിന് നായിക
കവിത കഥയെഴുതുകയാണ്...
കവിത പോലെ മനോഹരിയാണ് കവിതാ നായർ. പേരിൽ മാത്രമല്ല അക്ഷരങ്ങൾ കൊണ്ടും കവിത തീർക്കുന്ന ഭാഷ സ്വന്തമായി കൈയിലുണ്ടെന്നു തെളിയിച്ച അഭിനേത്രിയാണ് കവിത. സിനിമയി
ജയചന്ദ്രസംഗീതം, വിമോഹനം..!
ഈശ്വരനിലേക്കുള്ള വൈഫൈ കണക്്ഷനാണു സംഗീതം എന്നു വിശ്വസിക്കുന്ന മ്യൂസിക് കംപോസറാണ് എം.ജയചന്ദ്രൻ. ദേശീയപുരസ്കാരം പോലെതന്നെ അമൂല്യമായ ഒരു സമ്മാനം അടുത്തിടെ
പ്രണയപരാവർത്തനങ്ങളുടെ കാംബോജി
പ്രഫ. ലക്ഷ്മി. എം. പദ്മനാഭൻ നിർമിച്ചു വിനോദ് മങ്കര രചനയും സംവിധാനവും നിർവഹിച്ച മ്യൂസിക്കൽ ത്രില്ലർ കാംബോജി തിയറ്ററുകളിലേക്ക്.
കിള്ളിക
പുലിയായതു ടോമിച്ചൻ
സിനിമയിൽ ഒരു റിസ്ക് ഫാക്ടർ എപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ സിനിമ നിർമിക്കാൻ ഇറങ്ങിത്തിരിക്കുമ്പോൾ തന്നെ ഇത്ര ശതമാനം തുക റിസ്ക്കിനായി മാറ്റിവയ്ക്കും. അപ്
ആനന്ദക്കണ്ണീർ
ഒരു തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ മലയാളി നടി ഷംനാ കാസിം വിതുമ്പുന്ന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. മിഷ്കിൻ നിർമിച്ച്
ഭക്തിഗീതമായി വയലാറൊഴുകുന്നു
കാലത്തിന്റെ.. ദേശത്തിന്റെ.. ജാതിമതഭേദങ്ങളുടെ മതിലുകളെല്ലാം ഭേദിച്ച് ഒഴുകുന്ന ഒരു തീർഥപ്രവാഹം–അതാണ് വയലാർ. ഭൗതികതയുടെ, യുക്തിവാദത്തിന്റെ പച്ചമണ്ണിൽ ആണ
യുവത്വത്തിന്റെ ആഘോഷയാത്ര..! ആനന്ദം
‘‘പേരുപോലെ തന്നെ ആനന്ദകരമാണ് ഈ ചിത്രം. ഫീൽ ഗുഡ് ഫിലിം. വിനീതേട്ടനാണ് ‘ആനന്ദം’ എന്നു പേരിട്ടത്. പ്രേക്ഷക മനസുകളിൽ ഈ സിനിമ സന്തോഷം നിറയ്ക്കുമെന്നു പ്രതീ
Latest News
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
Latest News
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top