Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മറ്റുള്ളവരെ അംഗീകരിക്കാം, മഹത്വമുള്ളവരാകാം
ഇന്നും വായിക്കപ്പെടുന്ന പ്രസിദ്ധനായ കവിയും നോവലിസ്റ്റും നാടകകൃത്തുമാണ് സർ വാൾട്ടർ സ്കോട്ട് (1771–1832). സ്കോട്ട്ലൻഡിൽ ജനിച്ച അദ്ദേഹം വക്കീലായും ജഡ്ജിയായും രാഷ്ട്രീയക്കാരനുമായൊക്കെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബാല്യപ്രായം മുതൽ സ്കോട്ടിനു സ്കോട്ട്ലൻഡിന്റെ ചരിത്രത്തോട് വലിയ കമ്പമായിരുന്നു. അങ്ങനെയാണ് സ്കോട്ട്ലൻഡിലെ പുരാണകഥകൾ ശേഖരിച്ചതും അവയിൽ പലതും അദ്ദേഹം പിൽക്കാലത്ത് പ്രസിദ്ധീകരിക്കാനിടയായതും.
സ്കോട്ടിന്റെ ഉറ്റസുഹൃത്തായിരുന്ന ജയിംസ് ബാലന്റൈൻ ഒരു പ്രിന്റിംഗ് പ്രസിന്റെ ഉടമയായിരുന്നു. തന്മൂലം അദ്ദേഹത്തിന്റെ സഹായത്തോടെ സ്കോട്ടിന് തന്റെ ആദ്യപുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ സാധിച്ചു. സ്കോട്ടിന്റെ പുസ്തകങ്ങൾ പുറത്തിറങ്ങിയപ്പോൾ അവ നിരൂപകരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. അദ്ദേഹം പ്രസിദ്ധീകരിച്ച ’ദി ലേഡി ഓഫ് ദി ലേക്ക്’ എന്ന കവിത വായനക്കാരുടെ ഹരമായിരുന്നു.
കവിയും സാഹിത്യകാരനുമെന്ന രീതിയിൽ സ്കോട്ട് പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിനിൽക്കുന്ന കാലഘട്ടത്തിലാണ് ലോഡ് ബൈറന്റെ (1788–1824) കവിതകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. സാഹിത്യരംഗത്തേക്കു കടന്നുവന്ന അസാധാരണ പ്രതിഭയായിരുന്നു ബൈറൺ. അക്കാര്യം ആദ്യമായി മനസിലാക്കിയവരിൽ ഒരാൾ സ്കോട്ടായിരുന്നു.
ഒരുദിവസം ലണ്ടനിലെ ഒരു ദിനപത്രത്തിൽ ബൈറന്റെ കവിതകളെക്കുറിച്ച് ഒരു നിരൂപണം പ്രത്യക്ഷപ്പെടുകയുണ്ടായി. ബൈറന്റെ കവിതകളെ വാനോളം പുകഴ്ത്തിക്കൊണ്ടുള്ള നിരൂപണമായിരുന്നു അത്. ബൈറൺ എഴുതിയ കവിതകളുടെ പശ്ചാത്തലത്തിൽ സ്കോട്ടിനെ ഇംഗ്ലണ്ടിലെ കവികളിൽ ഒന്നാമനായി ഇനി പരിഗണിക്കാനാവില്ലെന്നും നിരൂപകൻ പറഞ്ഞുവയ്ക്കുകയുണ്ടായി.
നിരൂപകന്റെ പേരു വയ്ക്കാതെയാണ് നിരൂപണം പ്രസിദ്ധീകരിക്കപ്പെട്ടത്. നിരൂപണം പ്രസിദ്ധീകരിച്ച പത്രത്തിനും നിരൂപകന്റെ പേര് അറിയില്ലായിരുന്നു. നിരൂപകന്റെ പേര് വയ്ക്കാതെ ലഭിച്ച നിരൂപണം വളരെ മനോഹരമായി എഴുതപ്പെട്ടിരുന്നതുകൊണ്ടാണ് ആ നിരൂപണം വെളിച്ചം കാണാനിടയായത്. എന്നാൽ പിന്നീട് അറിഞ്ഞതനുസരിച്ച് മറ്റാരുമല്ല, സ്കോട്ട് തന്നെയായിരുന്നത്രേ ആ നിരൂപണം എഴുതി പ്രസിദ്ധീകരണത്തിനായി അയച്ചുകൊടുത്തത്!
ബ്രിട്ടീഷ് സാമ്രാജ്യത്തിലെ അതുല്യനായ സാഹിത്യകാരനായിരുന്നു സ്കോട്ട്. അദ്ദേഹം എഴുതിയിരുന്നതുപോലെ മെച്ചമായി മറ്റാർക്കും എഴുതാൻ സാധിക്കില്ല എന്നാണ് അക്കാലത്ത് പൊതുവേ കരുതപ്പെട്ടിരുന്നത്. അങ്ങനെയുള്ള വലിയ പ്രതിഭാസമ്പന്നനാണ് മറ്റാരും പറയാതെതന്നെ ബൈറന്റെ മഹത്വം അംഗീകരിക്കുകയും അതു പൊതുജനത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തത്. ബൈറന്റെ സാഹിത്യസൃഷ്ടികളുടെ മേന്മ മനസിലാക്കാനുള്ള ബുദ്ധിവൈഭവവും നല്ല മനസും സ്കോട്ടിനുണ്ടായിരുന്നു. ബൈറനെ അംഗീകരിക്കുന്നതുവഴി സാഹിത്യകാരന്മാരിലെ ഒന്നാം സ്ഥാനം തനിക്കു നഷ്ടപ്പെടുന്നതിനെക്കുറിച്ച് സ്കോട്ടിന് വിഷമവുമില്ലായിരുന്നു. എന്നു മാത്രമല്ല, ബൈറന് അദ്ദേഹം അർഹിക്കുന്ന അംഗീകാരം ലഭിക്കാനുള്ള അവസരം സ്കോട്ട് സന്തോഷപൂർവം സൃഷ്ടിക്കുകയും ചെയ്തു.
മറ്റുള്ളവരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന കാര്യത്തിൽ നമ്മുടെ നിലപാട് എങ്ങനെയുള്ളതാണ്? മറ്റുള്ളവർ നമ്മെക്കാൾ മിടുക്കരാണെങ്കിൽ അവരുടെ മിടുക്ക് നാം അംഗീകരിച്ചുകൊടുക്കുമോ? നാം അങ്ങനെ ചെയ്യുന്നവരാണെങ്കിൽ നമുക്ക് നമ്മെക്കുറിച്ചുതന്നെ അഭിമാനിക്കാൻ വകയുണ്ട്. എന്നാൽ, മറ്റുള്ളവരുടെ മിടുക്ക് അംഗീകരിച്ചുകൊടുക്കാൻ നമുക്ക് വൈമനസ്യമാണെങ്കിൽ നാം നമ്മെക്കുറിച്ചു ലജ്ജിക്കുകതന്നെ വേണം. നാം മറ്റുള്ളവരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുമ്പോൾ നമ്മൾ ചെറുതായിപ്പോകും എന്നായിരിക്കാം നാം പലപ്പോഴും ചിന്തിക്കുന്നത്. എന്നാൽ, നാം മറ്റുള്ളവരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതുവഴി നാം വലുതാകുകയല്ലാതെ ചെറുതാകുന്നില്ല എന്നതാണ് വാസ്തവം.
മറ്റുള്ളവരെ അവർക്കുള്ള കഴിവുകളുടെയും നന്മകളുടെയും പേരിൽ നാം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതാണ്. എന്നാൽ അങ്ങനെ ചെയ്യാൻ നമുക്ക് സാധിക്കുന്നില്ല എന്നു കരുതുക. അപ്പോൾ എന്താണു സംഭവിക്കുക? നമ്മൾ സ്വയം ചെറുതായി മാറും. അങ്ങനെയൊരു ദുരന്തം നമ്മുടെ ജീവിതത്തിലുണ്ടാകാതിരിക്കണമെങ്കിൽ മറ്റുള്ളവർ അർഹിക്കുന്ന ആദരവും അംഗീകാരവും നാം അവർക്കു നൽകുകതന്നെ വേണം.
നാം ഏതു ജീവിതസാഹചര്യത്തിലായാലും നാം എപ്പോഴും മറ്റുള്ളവരുടെ കൂടെയാണു ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. നമ്മോടൊപ്പമുള്ളവർ ഒരുപക്ഷേ നമ്മെക്കാൾ മിടുക്കാരായിരിക്കാം. അല്ലെങ്കിൽ നമ്മേക്കാൾ കഴിവ് കുറഞ്ഞവരായിരിക്കാം. എന്നിരുന്നാലും എല്ലാവരും ഓരോരോ രീതിയിൽ നമ്മുടെ അംഗീകാരവും ആദരവും അർഹിക്കുന്നുണ്ട് എന്നതാണ് വാസ്തവം. കുടുംബത്തിലെയോ സമൂഹത്തിലെയോ ഏറ്റവും അപ്രധാനമായ ജോലികൾ ചെയ്യുന്നവർപോലും നമ്മുടെ അംഗീകാരവും ആദരവും അർഹിക്കുന്നുണ്ട് എന്നത് നാം മറക്കരുത്.
മറ്റുള്ളവരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തുകൊണ്ട് വലിയവരായി മാറുന്നവർ അത്ര കുറവല്ല നമുക്കിടയിൽ. വലിയവരായി മാറാനാണ് നമ്മുടെ ആഗ്രഹമെങ്കിൽ നമുക്ക് ആ ഗണത്തിൽ ചേരാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
Latest News
നിക്ഷേപകര്‍ക്കായി കരുവന്നൂരില്‍ ഇടപെടും; ഇഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയപ്രേരിതമായിട്ടല്ല: നരേന്ദ്ര മോദി
കണ്ണൂരില്‍ കോണ്‍ഗ്രസ് അനുഭാവിയായ ബിഎല്‍ഒ ഇടപെട്ട് കള്ളവോട്ട് ചെയ്യിച്ചെന്ന് പരാതി
വിവാഹാലോചന നിരസിച്ചതിലെ വിരോധം; യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
Latest News
നിക്ഷേപകര്‍ക്കായി കരുവന്നൂരില്‍ ഇടപെടും; ഇഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയപ്രേരിതമായിട്ടല്ല: നരേന്ദ്ര മോദി
കണ്ണൂരില്‍ കോണ്‍ഗ്രസ് അനുഭാവിയായ ബിഎല്‍ഒ ഇടപെട്ട് കള്ളവോട്ട് ചെയ്യിച്ചെന്ന് പരാതി
വിവാഹാലോചന നിരസിച്ചതിലെ വിരോധം; യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top