Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ചോദിക്കാം, കൊടുക്കാം...മാപ്പ്
കൊറിയയെ ആക്രമിച്ചു കീഴടക്കുവാൻ 1592–ൽ ജപ്പാൻ ഒരു ശ്രമം നടത്തുകയുണ്ടായി. രാജഭരണം നിലനിന്നിരുന്ന കൊറിയയ്ക്കെതിരായി ചില സ്‌ഥലങ്ങളിൽ ജപ്പാൻ വിജയം നേടിയെങ്കിലും കൊറിയയെ പൂർണമായി കീഴടക്കുവാൻ അന്നു സാധിച്ചില്ല. എന്നുമാത്രമല്ല, 1598–ൽ ജപ്പാൻകാരെ കൊറിയക്കാർ തങ്ങളുടെ രാജ്യത്തുനിന്നു പൂർണമായും തിരിച്ചോടിക്കുകയും ചെയ്തു.
കൊറിയയെ കീഴടക്കുവാൻ ജപ്പാൻ പിന്നീട് ശ്രമിച്ചത് 1910–ൽ ആയിരുന്നു. അത്തവണ ജപ്പാൻ വിജയിച്ചു എന്നുമാത്രമല്ല, രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നതുവരെ കൊറിയയെ ജപ്പാൻ അടിച്ചമർത്തി ഭരിക്കുകയും ചെയ്തു. മുപ്പത്തിയഞ്ചു വർഷം നീണ്ടുനിന്ന ആ ഭരണത്തിന്റെ അവസരത്തിൽ ജപ്പാൻ ആദ്യം ചെയ്ത കാര്യങ്ങളിലൊന്നു മതപീഡനമായിരുന്നു. കൊറിയയിൽനിന്നു ക്രൈസ്തവ വിശ്വാസം ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പള്ളികളും പ്രാർഥനാലയങ്ങളുമെല്ലാം പൂട്ടി. പരസ്യമായി ആരാധന നടത്തുന്നത് അധികാരികൾ വിലക്കുകയും ചെയ്തു.
ആരാധന സംബന്ധിച്ച് അധികാരികളുടെ വിലക്കുണ്ടായിട്ടും ഒരു പള്ളി തുറന്നുകിട്ടുന്നതിനുവേണ്ടി ആ പള്ളിയുടെ പാസ്റ്റർ നിരന്തരം അധികാരികളോട് അഭ്യർഥിച്ചുകൊണ്ടിരുന്നു. അദ്ദേഹം പലതവണ ചെന്നു പോലീസ് അധികാരിയെ ശല്യപ്പെടുത്തിയപ്പോൾ ഒരു ദിവസത്തേക്കു മാത്രമായി പള്ളി തുറന്നുകൊടുക്കുവാൻ പോലീസ് അധികാരി സമ്മതിച്ചു.
ഒരു പള്ളിയിൽ ആരാധന നടത്തുവാൻ അനുവാദം ലഭിച്ചു എന്നറിഞ്ഞപ്പോൾ ധാരാളം ആളുകൾ അവിടെ ഓടിക്കൂടി. അവർ സന്തോഷത്തോടെ കൂട്ടമായി പ്രാർഥിക്കുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ഈ സമയത്തു പള്ളിയുടെ വാതിലുകളെല്ലാം പോലീസ് പുറത്തുനിന്നു പൂട്ടി. തടികൊണ്ടുനിർമിച്ച ദേവാലയമായിരുന്നു അത്.
വിശ്വാസികൾ അകത്ത് ആരാധന തുടരുമ്പോൾ പോലീസ് മണ്ണെണ്ണ ഒഴിച്ച് ദേവാലയത്തിനു തീവച്ചു. തങ്ങൾ വഞ്ചിക്കപ്പെട്ടു എന്നു മനസിലാക്കിയ ജനങ്ങളിൽ ചിലർ ജനലുകളിലൂടെ പുറത്തുചാടുവാൻ ശ്രമിച്ചു. അപ്പോൾ അവരെ കാത്തുനിന്നത് വെടിയുണ്ടകളായിരുന്നു.
ചുറ്റും അഗ്നി കത്തിപ്പടരുമ്പോൾ പുറത്തുകടക്കുവാൻ സാധിക്കാതിരുന്ന ജനങ്ങൾ തീയുടെയും പുകയുടെയും മധ്യേ തങ്ങളുടെ ഗാനങ്ങളും സ്തുതിഗീതികളും തുടർന്നു. അന്ന് ആ ദേവാലയത്തിൽ സമ്മേളിച്ചവരെല്ലാം ഒന്നുകിൽ അഗ്നിയിൽ കത്തിക്കരിഞ്ഞു, അല്ലെങ്കിൽ വെടിയുണ്ടയേറ്റു മരിച്ചു.
ജപ്പാന്റെ ആധിപത്യത്തിൽനിന്നു കൊറിയ മോചിതമായപ്പോൾ ഈ ദേവാലയത്തിൽ വച്ചു മൃഗീയമായി വധിക്കപ്പെട്ടവർക്കു വേണ്ടി ഒരു സ്മാരകം നിർമിക്കപ്പെട്ടു. ജപ്പാന്റെ ക്രൂരത അനുസ്മരിപ്പിക്കുന്ന ഒരു സ്മാരകമായി അതുമാറി. എന്നുമാത്രമല്ല ജപ്പാൻകാരോട് ഒരിക്കലും ക്ഷമിക്കുവാൻ പറ്റാത്ത രീതിയിലുള്ള വെറുപ്പും വിദ്വേഷവും കൊറിയയിലെ പുതിയ തലമുറയിൽപ്പോലും അതു സൃഷ്‌ടിക്കുകയും ചെയ്തു.
വർഷങ്ങൾ പലതു കടന്നുപോയി. അതിനിടയിൽ ജപ്പാനിൽനിന്ന് ഒരു സംഘം ടൂറിസ്റ്റുകൾ കൊറിയയിലെത്തി. അക്കൂട്ടത്തിൽ ക്രൈസ്തവരും ഉണ്ടായിരുന്നു. അവരുടെ യാത്രയ്ക്കിടയിൽ മുൻപ് ജപ്പാൻകാർ തീവച്ചു നശിപ്പിച്ച ദേവാലയം സ്‌ഥിതി ചെയ്തിരുന്ന സ്‌ഥലത്തു സ്‌ഥാപിച്ചിരുന്ന സ്മാരകം കാണാനിടയായി.
ജപ്പാനിൽനിന്നുള്ള സന്ദർശകർ ലജ്‌ജിച്ചു തലതാഴ്ത്തിയ അവസരമായിരുന്നു അത്. ജപ്പാൻ കൊറിയയെ ആക്രമിച്ചു കീഴടക്കി അവിടത്തെ ക്രൈസ്തവരെ അടിച്ചമർത്തിയ അവസരത്തിൽ ഈ സന്ദർശകരിലാരും ജനിച്ചിട്ടുപോലുമില്ലായിരുന്നു. എങ്കിലും തങ്ങളുടെ രാജ്യം ചെയ്ത കൊടുംക്രൂരതയ്ക്കു ചെറിയ ഒരു പരിഹാരമെങ്കിലും ചെയ്യാൻ അവർ തീരുമാനിച്ചു. അങ്ങനെയാണ് അവിടെ മരിച്ചു വീണവരുടെ ഓർമയ്ക്കായി ഒരു പള്ളി പണിതു കൊടുക്കുവാൻ അവർ തീരുമാനിച്ചത്.
ജപ്പാനിൽ മടങ്ങിയെത്തിയ അവർ വ്യാപകമായ തോതിൽ ഫണ്ട് പിരിച്ചു. ആ തുക കൊണ്ടു മനോഹരമായ ഒരു പള്ളി അവർ നിർമിച്ചു നൽകി. ആ ദേവാലയം ആശീർവദിക്കുന്ന അവസരത്തിൽ ജപ്പാനിൽനിന്നു വലിയൊരു സംഘം ആളുകൾ കൊറിയയിലെത്തി. അന്നത്തെ ആഘോഷങ്ങൾക്കിടയിൽ പഴയകാല സംഭവം അനുസ്മരിക്കപ്പെട്ടു. അവിടെ മരിച്ചുവീണവരുടെ ഓർമകൾ പുതുക്കി അവർക്കുവേണ്ടി എല്ലാവരും ഒരുമിച്ചു പ്രാർഥിച്ചു.
അപ്പോഴും കൊറിയക്കാരുടെയും ജപ്പാൻകാരുടെയും ഇടയിൽ ഒരു അകൽച്ച നിലനിന്നിരുന്നു. കാരണം അതുവരെയും കൊറിയക്കാർക്ക് ജപ്പാൻകാരോടു പൂർണമായും ക്ഷമിക്കുവാൻ സാധിച്ചിട്ടില്ലായിരുന്നു. പരിപാടി സമാപിക്കാറായപ്പോൾ ഗായകസംഘം ഒരു ഗാനം ആലപിക്കുവാൻ തുടങ്ങി. ജപ്പാൻകാർ കൊറിയക്കാരെ ദേവാലയത്തിൽവച്ച് അഗ്നിക്കിരയാക്കിയപ്പോൾ ആ ദേവാലയത്തിലുണ്ടായിരുന്നവർ പാടിയ ഗാനമായിരുന്നു അത്.
ആ ഗാനം ആരംഭിച്ചപ്പോൾ അവിടെ സന്നിഹിതരായിരുന്ന ജപ്പാൻകാർ വിതുമ്പിക്കരയുവാൻ തുടങ്ങി. അവരുടെ പിതാക്കന്മാർ ചെയ്ത തിന്മയെക്കുറിച്ചോർത്തു പശ്ചാത്തപിച്ച് ഒഴുക്കിയ കണ്ണീരായിരുന്നു അത്. അതുകണ്ടപ്പോൾ കൊറിയക്കാരും കരയുവാൻ തുടങ്ങി. അവരുടെ കണ്ണീർ ജപ്പാൻകാരോടു ഹൃദയപൂർവം ക്ഷമിക്കുവാൻ സാധിച്ചതിന്റെ ഫലമായിരുന്നു. അങ്ങനെ അന്ന് ഒരു സംഘം ജപ്പാൻകാർ അനുതപിക്കുന്നതിന്റെയും ഒരു സംഘം കൊറിയക്കാർ ക്ഷമിക്കുന്നതിന്റെയും യഥാർഥ മാതൃകയായി മാറി. ലിറ്റിൽ ഹൗസ് ഓൺ ദി ഫ്രീവേ എന്ന പുസ്തകത്തിൽ റ്റിം കിമ്മൽ ആണ് ഈ സംഭവം വിവരിച്ചിരിക്കുന്നത്.
സാധാരണ ഗതിയിൽ ക്ഷമിക്കാവുന്നതിലും വലിയ കുറ്റമായിരുന്നു ജപ്പാൻകാർ കൊറിയക്കാരോടു ചെയ്തത്. എന്നാൽ, അതു ക്ഷമിക്കുവാനുള്ള ഹൃദയവിശാലത അവർ കാണിച്ചു. ഈ ഹൃദയവിശാലതയാണു നമുക്കും വേണ്ടത്. മറ്റുള്ളവർ അറിയാതെയും അറിഞ്ഞും പലപ്പോഴും നമ്മെ ദ്രോഹിച്ചെന്നിരിക്കും. അങ്ങനെയുള്ള അവസരത്തിൽ അവരോടു ക്ഷമിക്കുക എന്നതു നമ്മെ സംബന്ധിച്ചിടത്തോളം അസാധ്യം എന്നായിരിക്കും നമുക്കു തോന്നുക. എന്നുമാത്രമല്ല, അവരോടു വെറുപ്പും വിദ്വേഷവും നമ്മിൽ നുരഞ്ഞുപൊന്തുകയും ചെയ്യും.
എന്നാൽ, അങ്ങനെയുള്ള അവസരങ്ങളിൽ അവരോടു ക്ഷമിക്കുവാൻ സാധിച്ചാൽ അതായിരിക്കും നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു വിജയം. ജപ്പാൻകാർ അവരുടെ കണ്ണീരിലൂടെ കൊറിയക്കാരോടു മാപ്പപേക്ഷിച്ചതുപോലെ മറ്റുള്ളവർ നമ്മോടു മാപ്പപേക്ഷിച്ചു എന്നു വരില്ല. എന്നാലും അവരോടു ക്ഷമിക്കുവാൻ നമുക്കു സാധിക്കണം. എങ്കിൽ മാത്രമേ നമ്മോട് എപ്പോഴും കരുണ കാണിക്കുന്ന ദൈവത്തിന്റെ യഥാർഥ മക്കൾ നമ്മൾ ആയിത്തീരൂ.
മറ്റുള്ളവർ നമ്മെ ഉപദ്രവിക്കുന്നതിലേറെ ഒരുപക്ഷേ, നാം അവരെ ഉപദ്രവിക്കുന്നുണ്ടാകും. തന്മൂലം നാം അവരുടെ തെറ്റുകൾക്കു മാപ്പപേക്ഷിക്കുക എന്നതു വളരെ പ്രധാനപ്പെട്ട ആവശ്യമാണ്. ജപ്പാൻകാർ കണ്ണീരിലൂടെ അവരുടെ അനുതാപം വ്യക്‌തമാക്കിയതുപോലെ നാമും നമ്മുടെ അനുതാപം ശരിക്കും മറ്റുള്ളവർക്കു വ്യക്‌തമാക്കി കൊടുക്കണം. എങ്കിൽ മാത്രമേ അവർ നമ്മോടു ക്ഷമിക്കുന്നതിനുള്ള അർഹത നമുക്കുണ്ടാകൂ.
മറ്റുള്ളവരുടെ എല്ലാ തെറ്റുകളും നമുക്കവരോടു ക്ഷമിക്കാം. അതുപോലെ, നമ്മുടെ എല്ലാ തെറ്റുകൾക്കും നമുക്കു മാപ്പപേക്ഷിക്കുകയും ചെയ്യാം. അപ്പോൾ നമ്മുടെ ജീവിതം സമാധാനപൂർണമായി മാറും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
Latest News
രാസലഹരിയുമായി യുവാവ് പിടിയിൽ
ഗുജറാത്തിനെതിരെ ഡൽഹിക്കു ജയം
കലാശക്കൊട്ടിൽ പങ്കെടുത്തു മടങ്ങിയ തൊഴിലാളി ജീപ്പിൽനിന്ന് വീണു മരിച്ചു
യുപിയിൽ അഖിലേഷ് യാദവ് മത്സരിക്കും, വന്പൻ ട്വിസ്റ്റ്
മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയെന്ന് മല്ലികാർജുൻ ഖാർഗെ
Latest News
രാസലഹരിയുമായി യുവാവ് പിടിയിൽ
ഗുജറാത്തിനെതിരെ ഡൽഹിക്കു ജയം
കലാശക്കൊട്ടിൽ പങ്കെടുത്തു മടങ്ങിയ തൊഴിലാളി ജീപ്പിൽനിന്ന് വീണു മരിച്ചു
യുപിയിൽ അഖിലേഷ് യാദവ് മത്സരിക്കും, വന്പൻ ട്വിസ്റ്റ്
മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയെന്ന് മല്ലികാർജുൻ ഖാർഗെ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top