Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
പാവങ്ങൾക്കു കൊടുത്താൽ സ്വർഗത്തിൽ കിട്ടും
മഹാനായ അക്ബർ ചക്രവർത്തിയുടെ മുഖ്യ ഉപദേശകരിലൊരാളായിരുന്നു ബീർബൽ (1528–1586). അതിബുദ്ധിശാലിയായിരുന്ന അദ്ദേഹത്തിന്റെ ഉപദേശങ്ങളും തന്ത്രങ്ങളും അക്ബർ ചക്രവർത്തിക്ക് എപ്പോഴും വലിയ സഹായമായിരുന്നു. എന്നാൽ, അദ്ദേഹത്തോട് അസൂയ ഉണ്ടായിരുന്ന പലരും ചക്രവർത്തിയുടെ കൊട്ടാരത്തിലുണ്ടായിരുന്നു. അവരിലൊരാൾ ചക്രവർത്തിയുടെ അളിയനായിരുന്നു. ഒരു ദിവസം അയാൾ ചക്രവർത്തിയെ സമീപിച്ചു ബീർബലിനെ പിരിച്ചുവിടണമെന്ന് ഉപദേശിച്ചു. ബീർബലിനു പകരം താൻ ഉപദേശം നൽകാമെന്നായിരുന്നു അയാളുടെ നിർദേശം.
അധികം താമസിയാതെ ഈ വാർത്ത ബീർബലിന്റെ ചെവിയിലെത്തി. അദ്ദേഹം വേഗം പോയി ചക്രവർത്തിക്കു തന്റെ രാജി സമർപ്പിച്ചു. ബീർബൽ രാജിവച്ചപ്പോൾ ആ ഒഴിവിൽ ചക്രവർത്തി തന്റെ അളിയനെ നിയമിച്ചു. അതിനുശേഷം അയാളെ ഒരു പാഠം പഠിപ്പിക്കാനായി 300 സ്വർണനാണയം അയാൾക്കു കൊടുത്തുകൊണ്ടു പറഞ്ഞു: ഇതിൽനിന്നു 100 നാണയം എടുത്തു ചെലവാക്കി അതുവഴിയായി 100 നാണയം എനിക്ക് ഈ ലോകത്തിൽ നേടിത്തരണം. അതിൽനിന്നു വേറെ 100 നാണയം എടുത്ത് അതു ചെലവാക്കി എനിക്കു പരലോകത്തിൽ 100 നാണയം നേടിത്തരണം. എന്നാൽ ബാക്കിയുള്ള 100 നാണയമെടുത്തു ചെലവാക്കി അതുവഴിയായി എനിക്ക് ഈ ലോകത്തിലോ പരലോകത്തിലോ ഒന്നും നേടിത്തരരുത്.
ചക്രവർത്തിയുടെ വാക്കുകൾ കേട്ട അദ്ദേഹത്തിന്റെ പുതിയ ഉപദേശകൻ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി. അയാൾ വിവരം ഭാര്യയോടു പറഞ്ഞു. അപ്പോൾ ഭാര്യ പറഞ്ഞു: വേഗം പോയി ബീർബലിന്റെ ഉപദേശം തേടൂ. അല്ലെങ്കിൽ ചക്രവർത്തി നിങ്ങളുടെ കഥ കഴിക്കും.
അയാൾ ഉടനെ പോയി ബീർബലിന്റെ കാലുപിടിച്ച് അദ്ദേഹത്തിന്റെ സഹായം തേടി. അപ്പോൾ ബീർബൽ പറഞ്ഞു: പണം എന്റെ കൈവശം തരൂ. ബാക്കികാര്യം ഞാൻ നോക്കിക്കൊള്ളാം.
പണവും വാങ്ങി ബീർബൽ നഗരവീഥിയിലൂടെ നടക്കുമ്പോൾ ധനികനായ ഒരു വ്യാപാരി തന്റെ പുത്രന്റെ വിവാഹം ആഘോഷിക്കുന്നതു കാണാനിടയായി. ബീർബൽ ഉടനെ ആ വ്യാപാരിയെ സമീപിച്ചു 100 സ്വർണനാണയം കൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങളുടെ പുത്രന്റെ വിവാഹത്തിനു ചക്രവർത്തിയുടെ ആശംസകൾ. അദ്ദേഹം തന്നുവിട്ട 100 സ്വർണനാണയം നിങ്ങൾ സ്വീകരിക്കൂ.
വ്യാപാരിക്കു വലിയ സന്തോഷമായി. അദ്ദേഹം വേഗം പോയി വിലപിടിപ്പുള്ള കുറെ രത്നങ്ങളും മറ്റു സമ്മാനങ്ങളും ചക്രവർത്തിക്കു നൽകാനായി ബീർബലിനെ ഏല്പിച്ചു. അദ്ദേഹം സന്തോഷപൂർവം അവ സ്വീകരിച്ചു.
പിന്നീട് ബീർബൽ പോയതു പാവപ്പെട്ടവർ താമസിച്ചിരുന്ന സ്ഥലത്തേക്കായിരുന്നു. 100 സ്വർണനാണയം ഉപയോഗിച്ച് അദ്ദേഹം ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും വാങ്ങി ചക്രവർത്തിയുടെ പേരിൽ പാവങ്ങൾക്കിടയിൽ വിതരണംചെയ്തു. അതിനുശേഷം ബീർബൽ വീണ്ടും പട്ടണത്തിലെത്തി 100 സ്വർണനാണയം മുടക്കി ഒരു സംഗീത–നൃത്ത കലസാസന്ധ്യ സംഘടിപ്പിച്ചു. ധാരാളം പേർ അത് ആസ്വദിക്കാനെത്തുകയും ചെയ്തു.
പിറ്റേ ദിവസം ബീർബൽ ചക്രവർത്തിയുടെ സമീപമെത്തി ചക്രവർത്തി തന്റെ പുതിയ ഉപദേശകനോട് ആവശ്യപ്പെട്ടിരുന്ന കാര്യങ്ങളെല്ലാം ചെയ്തു എന്നറിയിച്ചു. അപ്പോൾ ബീർബൽ എന്താണ് ചെയ്തതെന്ന് വിശദീകരിക്കാൻ ചക്രവർത്തി ആവശ്യപ്പെട്ടു.
ഉടനെ ബീർബൽ പറഞ്ഞു: ധനികനായ ഒരു വ്യാപാരിക്ക് അയാളുടെ പുത്രന്റെ വിവാഹാവസരത്തിൽ 100 നാണയം ചക്രവർത്തിയുടെ പേരിൽ ഞാൻ സമ്മാനം കൊടുത്തു. അതിനുള്ള പ്രതിഫലം ഈ ലോകത്തിൽവച്ചുതന്നെ അങ്ങേയ്ക്കു ലഭിച്ചു. പിന്നീട് 100 നാണയം അങ്ങയുടെ പേരിൽ പാവങ്ങൾക്കു വേണ്ടി ഞാൻ ചെലവാക്കി. അതിനുള്ള പ്രതിഫലം പരലോകത്തിൽ അങ്ങേയ്ക്കു ലഭിക്കും. 100 നാണയം ഒരു സംഗീത–നൃത്ത പരിപാടിക്കുവേണ്ടി ചക്രവർത്തിയുടെ പേരിൽ ഞാൻ ചെലവാക്കി. അതിനുള്ള പ്രതിഫലം ഈ ലോകത്തിലോ പരലോകത്തിലോ അങ്ങേയ്ക്കു ലഭിക്കില്ല.
ബീർബലിന്റെ വിവരണം കേട്ടപ്പോൾ ചക്രവർത്തിയുടെ പുതിയ ഉപദേശകൻ സ്വയം രാജിവച്ചൊഴിഞ്ഞു. അപ്പോൾ ബീർബലിനു തന്റെ ജോലി തിരികെ ലഭിച്ചതായിട്ടാണു കഥ.
അക്ബർ ചക്രവർത്തിയെയും ബീർബലിനെയും ചുറ്റിപ്പറ്റിയുള്ള ഈ കഥയിലെ സന്ദേശം ഏറെ വ്യക്തമാണല്ലോ. നാം നമ്മുടെ ബന്ധുക്കൾക്കും സ്നേഹിതർക്കും വേണ്ടി എന്തു ചെലവഴിച്ചാലും അതിൽ കുറെയെങ്കിലും വിവിധ രീതികളിൽ നമുക്കു തിരികെ ലഭിക്കും. ഉദാഹരണമായി നാം നമ്മുടെ ബന്ധുക്കളെയും സ്നേഹിതരെയുമൊക്കെ ഒരു ഡിന്നറിനു വിളിക്കുകയാണെന്നു കരുതുക. തീർച്ചയായും അവരിൽ ചിലരെങ്കിലും നമ്മെയും അവരുടെ ആഘോഷങ്ങൾക്കു വിളിക്കും.
നാം മറ്റുള്ളവർക്കു വേണ്ടി ചെലവഴിക്കുന്ന സമയത്തിന്റെ കാര്യവും അതുപോലെതന്നെയാണ്. തീർച്ചയായും ചില അവസരങ്ങൾ വരുമ്പോൾ അവരും അവരുടെ സമയം നമുക്കായി ചെലവഴിക്കുകതന്നെ ചെയ്യും. അവർ അങ്ങനെ ചെയ്യുന്നതു നല്ല കാര്യവുമാണ്.
എന്നാൽ, നാം പാവങ്ങൾക്കുവേണ്ടി നമ്മുടെ പണവും സമയവും ചെലവഴിച്ചാൽ സാധാരണഗതിയിൽ ഈ ലോകത്തിൽവച്ച് എന്തെങ്കിലും നമുക്കു തിരികെ ലഭിക്കുമോ? തീർച്ചയായും അവർ നമ്മോടു നന്ദിയുള്ളവരായിരിക്കും. അതിൽ അധികമായി നമുക്കുവേണ്ടി അവർക്കൊന്നും ചെയ്യാൻ സാധിച്ചുവെന്നു വരില്ല. എന്നാൽ, ബീർബൽ ചക്രവർത്തിയോടു സൂചിപ്പിച്ചതുപോലെ പാവങ്ങൾക്കു വേണ്ടി നാം നമ്മുടെ പണവും സമയവും വിനിയോഗിച്ചാൽ തീർച്ചയായും പരലോകത്തിൽ അതിനു നമുക്കു പ്രതിസമ്മാനം ലഭിക്കും.
ദരിദ്രരോടു കരുണകാണിക്കുന്നവൻ കർത്താവിനു കടം കൊടുക്കുന്നു. കർത്താവ് ആ കടം വീട്ടും – എന്നാണ് ബൈബിളിൽ നാം വായിക്കുന്നത്. (സുഭാഷിതങ്ങൾ 19: 17). അതുപോലെ കർത്താവായ യേശു പഠിപ്പിച്ചതനുസരിച്ച് അന്തിമവിധിനാളിൽ സ്വർഗപ്രവേശനത്തിനു അർഹത ലഭിക്കുന്നതു വിശക്കുന്നവർക്കു ഭക്ഷണം കൊടുക്കുന്നവർക്കും ദാഹിക്കുന്നവർക്കു കുടിക്കാൻ കൊടുക്കുന്നവർക്കും വസ്ത്രമില്ലാത്തവർക്കു വസ്ത്രം കൊടുക്കുന്നവർക്കും രോഗികളെ സന്ദർശിച്ച് ആശ്വസിപ്പിക്കുന്നവർക്കുമൊക്കെയാണല്ലോ (മത്തായി 25. 31–46). അതായത് പാവങ്ങൾക്കു വേണ്ടി നാം ചെലവഴിക്കുന്ന പണത്തിനും സമയത്തിനുമൊക്കെ സ്വർഗരാജ്യത്തിൽ നമുക്കു പ്രതിസമ്മാനം ലഭിക്കുമെന്നു സാരം.
എന്നാൽ, ജീവിതത്തിലെ സുഖസന്തോഷങ്ങൾക്കായി നാം ചെലവഴിക്കുന്ന പണത്തിനും സമയത്തിനുമൊക്കെ നിമിഷനേരം നീണ്ടുനിൽക്കുന്ന ഫലം മാത്രമല്ലേ ലഭിക്കൂ. അവ വഴിയായി ശാശ്വതമായ എന്തെങ്കിലും നന്മ നമുക്കുണ്ടാകുമോ? ശാശ്വതമായ നന്മ ലഭിക്കുന്ന വഴി തെരഞ്ഞെടുക്കാൻ എപ്പോഴും നമുക്കു ശ്രദ്ധിക്കാം. അപ്പോൾ ഈ ലോകത്തിലെന്നപോലെ പരലോകത്തിലും നാം ധന്യരാകും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
Latest News
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും.
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
Latest News
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും.
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top