Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കുറവുകളോ..? കളയാൻ സമയമില്ല, പ്ലീസ്
‘‘എന്റെ കുറവുകളെയോർത്ത് സമയം കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പോരാട്ടങ്ങളിലൂടെ ഞാൻ എന്റെ ജീവിതത്തെ ആഘോഷിക്കുന്നു...’’ കരമന തളിയിൽ ഡിബി സ്ട്രീറ്റിൽ പ്രശാന്തത്തിൽ ചന്ദ്രന്റെയും സുഹിതയുടെയും മകനായ പ്രശാന്ത് തന്റെ ബ്ലോഗ് ആരംഭിക്കുന്നത് ഇങ്ങനെയാണ്. ഓർമശക്തിയിലൂടെ വൈകല്യങ്ങളെ തോൽപിച്ചു വിസ്മയം തീർക്കുന്ന പ്രശാന്ത് ഇന്ന് രാജ്യത്തിനു തന്നെ അഭിമാനം. അതുകൊണ്ടുതന്നെയാണ് ഭിന്നശേഷിക്കാരിൽ വിഭിന്നനായ പ്രശാന്തിനെ രാജ്യം ആദരിച്ചത്. നാഷണൽ അവാർഡ് ഫോർ ദ എംപവർമെന്റ് ഓഫ് പേഴ്സൺസ് വിത് ഡിസബിലിറ്റീസ് രാഷ്ര്ടപതി പ്രണാബ് മുഖർജിയിൽ നിന്നും കഴിഞ്ഞയാഴ്ച പ്രശാന്ത് ഏറ്റുവാങ്ങി.
കുട്ടിക്കാലം മുതൽ പ്രശാന്ത് നേരിട്ട വെല്ലുവിളികൾ നിരവധിയാണ്. എന്നാൽ പ്രശാന്തിനു മുന്നിൽ വെല്ലുവിളികൾ ഓരോന്നായി കീഴടങ്ങുന്നതാണ് പിന്നീട് ലോകം കണ്ടത്. മാതാപിതാക്കൾ നൽകിയ പ്ലാസ്റ്റിക് അക്ഷരങ്ങളും അക്കങ്ങളും പ്രശാന്തിന്റെ കളിക്കൂട്ടുകാരായപ്പോൾ അക്കങ്ങളോടും സംഗീതത്തോടുമായിരുന്നു പ്രശാന്തിന് താൽപര്യം. ആ താൽപര്യം പ്രശാന്തിനായി കാത്തുവച്ചത് കഴിവിന്റെ മറ്റൊരു ലോകമായിരുന്നു, മറ്റാർക്കും എത്തിപ്പിടിക്കാനാകാത്ത വിസ്മയങ്ങളുടെ ലോകം.
ശാരീരിക വെല്ലുവിളികളുമായി പിറന്ന പ്രശാന്ത് ചുവടുവച്ചത് അതിജീവനത്തിന്റെ പാതകളിലൂടെയായിരുന്നു. ജന്മനാ കണ്ണിനും മൂക്കിനുമൊക്കെ ചെറിയ പോരായ്മകൾ. കുഞ്ഞുന്നാളിൽത്തന്നെ മറ്റു ചില വൈകല്യങ്ങൾ കൂടിയുണ്ടെന്നു മനസിലാക്കിയപ്പോൾ മാതാപിതാക്കൾ അതീവ ദുഃഖിതരായി. പ്രശാന്തിന്റെ ന്യൂനതകൾ മനസിലാക്കിയ മാതാപിതാക്കൾക്ക് പ്രശാന്തിന്റെ ഭാവിയെക്കുറിച്ച് ചെറുപ്പം മുതൽ ആകുലതകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കാലം കഴിഞ്ഞപ്പോൾ വീട്ടുകാരുടെയും നാട്ടുകാരുടെയും അഭിമാനമായി പ്രശാന്ത് മാറി. ഓർമശക്തി, കണക്കിൽ കാട്ടുന്ന വേഗം, കീബോർഡ് വായിക്കാനുള്ള കഴിവ്, ഒരിക്കൽ ഓർമയിലെത്തുന്നതെന്തും പിന്നീട് അതേ രീതിയിൽ ഓർമിച്ചെടുക്കാനുള്ള ശക്തി എന്നിവയൊക്കെ പ്രശാന്തിനെ വേറിട്ടുനിർത്തി.
55 ശതമാനം മാനസികവെല്ലുവിളി നേരിടുന്ന പ്രശാന്തിന് കേഴ്വിക്കുറവും സംസാര വൈകല്യവും 100 ശതമാനം കാഴ്ചക്കുറവുമുണ്ടെന്നാണ് വൈദ്യശാസ്ത്രം വിലയിരുത്തുന്നത്. ശാരീരിക ന്യൂനതകൾ വേറെയും. എന്നാൽ അകക്കണ്ണിലൂടെയും ഉൾക്കരുത്തിലൂടെയും പ്രശാന്ത് എല്ലാം കാണുന്നു, കേൾക്കുന്നു, ഓർമിക്കുന്നു. നിരവധി ശാരീരിക വെല്ലുവിളകൾ തടസം നിന്നപ്പോഴും പ്രശാന്തിന്റെ നിശ്ചയദാർഢ്യത്തെ ആർക്കും തോൽപിക്കാനായില്ല. ഒരു നിമിഷം പോലും വെറുതെയിരിക്കാൻ കുട്ടിക്കാലം മുതൽ പ്രശാന്തിന് താൽപര്യമുണ്ടായിരുന്നില്ല. ആദ്യം സംഗീതലോകത്തേക്കായിരുന്നു പ്രശാന്തിന്റെ ശ്രദ്ധ. അങ്ങനെ കീബോർഡിൽ പ്രാഗത്ഭ്യം നേടി. പിന്നീടു കംപ്യൂട്ടറായി ഹരം. സഹോദരി പ്രിയങ്കയുടെ മൊബൈൽ ഫോണിൽ 150 വർഷത്തെ കലണ്ടർ കണ്ടതോടെ തീയതികളെ മനപാഠമാക്കാനുള്ള ശ്രമമായി. 2015ന് പിന്നിലേക്കുള്ള മൂന്നു വർഷത്തെ ഏതു തീയതി പറഞ്ഞാലും കൃത്യമായി ദിവസം ഏതെന്നു പറയുന്ന തരത്തിലായിരുന്നു പ്രശാന്ത് തന്റെ പരീക്ഷണങ്ങൾ ആരംഭിച്ചത്. പിന്നീട് രണ്ടായിരം വർഷത്തെ കലണ്ടർ ഹൃദിസ്ഥമാക്കി. അതിനുശേഷമാണ് 10,000 വർഷത്തെ കലണ്ടർ ഡൗൺലോഡ് ചെയ്ത് മാതാപിതാക്കൾ പ്രശാന്തിനു കൊടുത്തത്. അതു മനഃപാഠമാക്കാനും അധികസമയം വേണ്ടിവന്നില്ല.
ഇന്ത്യാ ബുക്ക് ഓഫ് റിക്കാർഡ്സിലേക്ക്
പതിനായിരം വർഷത്തെ കലണ്ടർ മനഃപാഠമാക്കിയാണ് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ പ്രശാന്ത് ഇടം നേടുന്നത്. കഴിഞ്ഞ ജൂൺ ഏഴിന് തിരുവനന്തപുരത്തെ എസ്പി ഗ്രാൻഡ് ഡേയ്സ് ഹോട്ടലിൽ ആയിരുന്നു പ്രശാന്തിന്റെ പ്രകടനം. 01–01–01 മുതൽ 01–01–10000 വരെയുള്ള 10000 വർഷത്തെ കലണ്ടർ ആയിരുന്നു പ്രശാന്ത് മനഃപാഠമാക്കിയത്. ഇതിനിടെയുള്ള ഏതു തീയതി പറഞ്ഞാലും പ്രശാന്ത് കൃത്യമായി അത് ഏതു ദിവസമാണെന്നു പറയും. പതിനായിരം വർഷത്തിനിടയ്ക്കുള്ള 10 ദിവസത്തെ തീയതികൾ ആണ് മത്സരത്തിനായി ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സ് പ്രതിനിധികൾ പ്രശാന്തിന് നൽകിയത്.
1567 മേയ് 30 ഏത് ദിവസമാണെന്ന ചോദ്യത്തിന് ചൊവ്വ എന്നും 2467 നവംബർ 23 ഏത് ദിവസമാണെന്ന ചോദ്യത്തിന് ബുധൻ എന്നും പ്രശാന്ത് മറുപടിയായി ബോർഡിൽ കുറിച്ചു. ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സ് പ്രതിനിധികളായി മൻമോഹൻ സിംഗ് റാവത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രകടനം വിലയിരുത്തുന്നതിനായി എത്തിയത്. പ്രകടനത്തിനുശേഷം പ്രശാന്തിന്റെ കഴിവുകൾ അംഗീകരിക്കുന്നതായി മൻമോഹൻ സിംഗ് റാവത്ത് പറഞ്ഞു. തുടർന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പ്രശാന്തിന് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ് പുരസ്കാരം സമ്മാനിച്ചു.
ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ്സിലേക്ക്
ഒരു ലക്ഷം വർഷത്തെ കലണ്ടർ, തീയതിയും ദിവസവും തെറ്റാതെ മനഃപാഠമാക്കിയാണ് പ്രശാന്ത് ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടിയത്. പ്രശാന്തിന്റെ വിസ്മയപ്രതിഭയളക്കുന്നതിന് കഴിഞ്ഞ ജൂലൈ 28ന് തലസ്ഥാനത്തെ ഹൈസിന്ത് ഹോട്ടലിൽ ആയിരുന്നു ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ്സിന്റെ പരിപാടി സംഘടിപ്പിച്ചത്. 0001 ജനുവരി ഒന്നുമുതൽ 100000 ജനുവരി ഒന്നുവരെയുള്ള ഒരു ലക്ഷം വർഷത്തെ കലണ്ടർ മനഃപാഠമാക്കിയായിരുന്നു പ്രശാന്ത് മത്സരത്തിനെത്തിയത്.
മൂന്നു ഘട്ടങ്ങളായാണ് പരിപാടി സംഘടിപ്പിച്ചത്. 18 ചോദ്യങ്ങൾക്കാണ് പ്രശാന്ത് മറുപടി നൽകിയത്. ആദ്യഘട്ടത്തിലെ ആറു ചോദ്യങ്ങൾക്ക് ഒരു മിനിറ്റ് അഞ്ച് സെക്കൻഡും രണ്ടാം ഘട്ടത്തിലെ ആറ് ചോദ്യങ്ങൾക്ക് ഒരു മിനിറ്റുമെടുത്ത് പ്രശാന്ത് മറുപടി നൽകി. എന്നാൽ മൂന്നാം ഘട്ടത്തിലെ ആറു ചോദ്യങ്ങൾക്ക് പ്രശാന്ത് 45 സെക്കൻഡു കൊണ്ട് മറുപടി പറഞ്ഞു. മൂന്നാംഘട്ടത്തിലെ ഈ പ്രകടനമാണ് ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം പിടിക്കുന്നതിന് പ്രശാന്തിനെ അർഹനാക്കിയത്. 24–06–2674 ഏത് ദിവസമാണെന്ന ചോദ്യത്തിന് ബുധൻ എന്ന് പ്രശാന്ത് മറുപടി നൽകി. 19–07–5689 ചൊവ്വ എന്നും 24–03–8934 ബുധൻ എന്നും പ്രശാന്ത് മറുപടി നൽകി. തുടർച്ചയായുള്ള ആറു ചോദ്യങ്ങൾക്കും പ്രശാന്ത് നൽകിയത് ശരിയുത്തരമായിരുന്നു. ഇതോടെ ഏഷ്യാ ബുക്ക്സ് ഓഫ് റിക്കാർഡ്സ് പ്രതിനിധി ഫ്രാങ്ക്ളിൻ ഹെർട്ട് പ്രശാന്തിന്റേത് റിക്കാർഡ് ആണെന്നു പ്രഖ്യാപിക്കുകയായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മജീഷ്യൻ ഗോപിനാഥ് മുതുകാട്, നൂറുൾ ഇസ്ലാം യൂണിവേഴ്സിറ്റി പ്രോ–ചാൻസലർ എം.എസ്.ഫൈസൽഖാൻ തുടങ്ങിയവരൊക്കെ പ്രശാന്തിന്റെ പ്രകടനത്തിന് സാക്ഷികളായി.
പ്രശാന്തമായ പ്രതിഭ
മൂന്നു വർഷത്തെ കലണ്ടർ മനഃപാഠമാക്കി പരീക്ഷണങ്ങൾ ആരംഭിച്ച പ്രശാന്തിന് ഇന്ന് 10 കോടി വർഷത്തെ കലണ്ടർ മനഃപാഠമാണ്. ഭിന്നശേഷിയുള്ള കുട്ടികളുടെ കഴിവു വിലയിരുത്താൻ കളേഴ്സ് ചാനൽ തിരുവനന്തപുരത്തു സംഘടിപ്പിച്ച ടാലന്റ് മത്സരത്തിലെ ആദ്യ ഒഡീഷൻ റൗണ്ടിൽ കേരളത്തിൽനിന്നു വിജയിച്ച ഒരേയൊരാൾ പ്രശാന്തായിരുന്നു. ഇന്ത്യാ ഗോട്ട് ടാലന്റ് എന്ന പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചത് അഭിമാനകരമായ ഓർമയായി പ്രശാന്ത് ഇന്നും മനസിൽ സൂക്ഷിക്കുന്നു. ഇതിനു പുറമേ അന്തരീക്ഷ ഊഷ്മാവ് യന്ത്രസഹായമില്ലാതെ മനസിലാക്കുന്നതിനുള്ള കഴിവും പ്രശാന്തിനുണ്ട്. ശീതീകരിച്ച മുറിയിലും തുറസായ സ്ഥലത്തുമെല്ലാം എത്ര ഡിഗ്രി ചൂടുണ്ടെന്ന് പ്രശാന്ത് കൃത്യമായി പറയും.
സംഗീത ലോകത്തേക്ക്
കുറച്ച് വർഷങ്ങൾക്കു മൻപ് അച്ഛൻ സമ്മാനമായി നൽകിയ ഒരു കൊച്ചു കീബോർഡാണ് പ്രശാന്തിനെ സംഗീത ലോകത്തെത്തിച്ചത്. കീബോർഡിനോടുള്ള പ്രശാന്തിന്റെ താത്പര്യം കണ്ട് മാതാപിതാക്കൾ പിന്നീട് പ്രശാന്തിനെ കീബോർഡ് പഠിക്കാനായി ചേർത്തു. മങ്ങിയ കാഴ്ചയിൽ മനസിൽ പതിഞ്ഞ നോട്സുകളൊന്നും പെട്ടെന്ന് മായുന്നതായിരുന്നില്ല. ആവർത്തിച്ചുള്ള പരിശ്രമങ്ങൾക്കൊടുവിൽ പ്രശാന്തിന്റെ കൈവിരലുകൾ കീ ബോർഡിൽനിന്ന് അനായാസം മാസ്മരിക സംഗീതം പൊഴിച്ചുതുടങ്ങി. പിന്നീട് മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങൾ സ്വന്തം കീബോർഡിൽ വായിക്കാൻ പ്രശാന്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.
അംഗീകാരങ്ങൾ
യൂണിവേഴ്സൽ റിക്കാർഡ് ഫോറം നാഷണൽ അവാർഡ് ആൻഡ് ഹോൾ ഓഫ് ഫെയിം അവാർഡ്, ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ്, ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് തുടങ്ങിയവ ഉൾപ്പെടെ 140ഓളം അവാർഡുകളാണ് പ്രശാന്തിനെ തേടിയെത്തിയിട്ടുള്ളത്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്സിൽ ഇടം പടിക്കുകയാണ് പ്രശാന്തിന്റെ അടുത്ത ലക്ഷ്യം.
ഭക്ഷണം
ഭക്ഷണ കാര്യത്തിലും പ്രശാന്തിന്റെ ശീലങ്ങൾ വ്യത്യസ്തമാണ്. പാലും പഴവും ചോറും മാത്രമാണ് പ്രശാന്തിന്റെ ഭക്ഷണം. ചോറും പാലും പഴവും ചേർത്ത് ഉരുളകളാക്കി മാതാപിതാക്കൾ വയ്ക്കും. ഇത് വായിലേക്ക് എടുത്തിടുകയാണ് പ്രശാന്തിന്റെ രീതി.
കുട്ടിക്കാലം മുതൽ പ്രശാന്തിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹനം നൽകുന്നതിന് ദീപിക എന്നും ഒപ്പമുണ്ടായിരുന്നു. ബാലസഖ്യത്തിന്റെ പരിപടികളിൽ പ്രശാന്തിന് നിരവധി സ്റ്റേജ് ഷോകൾ ചെയ്യുന്നതിന് ഡിസിഎൽ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ അവസരം നൽകി. നിരവധി സ്കൂളുകളിൽ സംഗീത പരിപാടികളും പ്രോഗ്രാമുകളും അവതരിപ്പിക്കുന്നതിനും ദീപിക അവസരമൊരുക്കി. തുടർന്നുള്ള പ്രശാന്തിന്റെ ഓരോ ചുവടുകൾക്കും പിന്തുണയും പ്രോത്സാഹനവുമായി ദീപികയും ഒപ്പമുണ്ട്.
വഴുതക്കാട് റോട്ടറി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പ്രീ വൊക്കേഷണറി വിദ്യാഭ്യാസമാണ് 19–കാരനായ പ്രശാന്ത് പൂർത്തിയാക്കിയിട്ടുള്ളത്. കരമനയിൽ ഇലക്ട്രിക്കൽ ഷോപ്പ് നടത്തുന്ന ചന്ദ്രനാണ് പ്രശാന്തിന്റെ പിതാവ്. അമ്മ സുഹിത വീട്ടമ്മയാണ്. ബിടെക് വിദ്യാർഥിനിയായ പ്രിയങ്കയാണ് പ്രശാന്തിന്റെ സഹോദരി.
റിച്ചാർഡ് ജോസഫ്
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top