Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സ്നേഹപൂർവം ക്രിസ്മസ്
സാഹിത്യത്തിനുള്ള നൊബേൽസമ്മാനം നേടിയ ആദ്യവനിതയാണ് സെൽമ ലാഗർലോഫ് (1858–1940). സ്വീഡനിൽ ജനിച്ച സെൽമ ആദ്യകാലത്ത് ഒരു ഹൈസ്കൂൾ അധ്യാപികയായിരുന്നു. പിന്നീടാണ് അവർ ഫുൾടൈം സാഹിത്യസേവനത്തിലേക്കു തിരിഞ്ഞത്. ബാലസാഹിത്യത്തിൽ അമൂല്യസംഭാവനകൾ നൽകിയിട്ടുള്ള സെൽമയുടെ അതിസുന്ദരമായ ഒരു ചെറുകഥയാണ് ’വിശുദ്ധരാത്രി’. ആ കഥ ചുരുക്കമായി ഇവിടെ വിവരിക്കാം.
കൊടുംതണുപ്പുള്ള ഒരു രാത്രി. അസ്ഥി തുളച്ചുകയറുന്ന ആ കൊടുംതണുപ്പിൽ ഒരു മനുഷ്യൻ അടുത്തുകണ്ട വീടുകളുടെ വാതിലുകളിൽ മുട്ടിവിളിച്ചു പറഞ്ഞു, ‘സ്നേഹിതരേ, എന്നെ സഹായിക്കൂ. എന്റെ ഭാര്യ ഒരു കുട്ടിയെ പ്രസവിച്ചു.തണുപ്പിൽനിന്ന് അവരെ രക്ഷിക്കണം. അവർക്കു തീകൂട്ടാൻ കുറേ ഉണങ്ങിയ വിറക് തരണം. രാത്രി വൈകിയ സമയമായിരുന്നു. എല്ലാവരും നല്ല ഉറക്കത്തിലായിരുന്നതുകൊണ്ട് ആരും എണീറ്റ് ആ മനുഷ്യന് വിറക് നൽകിയില്ല. അപ്പോൾ അദ്ദേഹം മുന്നോട്ടു നടന്നു. അങ്ങനെയാണ് അകലെ ഒരിടത്ത് തീകത്തുന്നത് കണ്ടത്.
അദ്ദേഹം അവിടേക്കു നടന്നു. അവിടെ ഒരു ഇടയൻ തന്റെ ആടുകൾക്കു കാവലിരിക്കുകയായിരുന്നു. അയാൾക്കു കൂട്ടിനായി മൂന്നു കാവൽനായ്ക്കളും ഉണ്ടായിരുന്നു. അദ്ദേഹം അടുത്തെത്തിയപ്പോഴേക്കും ആ നായ്ക്കൾ വായ് പിളർന്നു കുരയ്ക്കാൻ ശ്രമിച്ചു. പക്ഷേ അദ്ദേഹത്തെ കടിക്കാൻ അവയ്ക്കു സാധിച്ചില്ല. നായ്ക്കളെ അവഗണിച്ച് അദ്ദേഹം ഇടയന്റെ അടുത്തേക്ക് നീങ്ങി. അപ്പോൾ തന്റെ കൈയിലിരുന്ന വടിയെടുത്ത് അദ്ദേഹത്തെ ആക്രമിക്കാൻ ഇടയൻ ശ്രമിച്ചു. പക്ഷേ വടി കൈയിൽനിന്നു താഴെ വീഴുകയാണുണ്ടായത്. ഇടയന്റെ ശത്രുതാ മനോഭാവം വകവയ്ക്കാതെ അദ്ദേഹം പറഞ്ഞു, ‘എനിക്ക് കുറച്ചു വിറക് വേണം. എന്റെ ഭാര്യ പ്രസവിച്ചു. അവൾക്കും കുഞ്ഞിനും തീകൂട്ടാൻ വേണ്ടിയാണ്.‘
വിറക് കൊടുക്കാൻ ഇടയനു മനസില്ലായിരുന്നു. എങ്കിലും അതുവരെ കണ്ട അദ്ഭുതകരമായ സംഭവങ്ങൾ മൂലം ഇടയൻ പറഞ്ഞു, ‘ആവശ്യമുള്ളിടത്തോളം എടുത്തോളൂ.‘ പക്ഷേ അദ്ദേഹം നോക്കിയപ്പോൾ അവിടെ അൽപംപോലും വിറക് ബാക്കിയില്ലായിരുന്നു. ഉടനെ ഇടയൻ വീണ്ടും പറഞ്ഞു, ‘കത്തുന്ന കനൽക്കട്ടകൾ എടുത്തോളൂ.‘ കനൽക്കട്ടകൾ എടുക്കാൻ കോരിയോ പാത്രമോ ഇല്ലാതിരുന്നതുകൊണ്ട് അദ്ദേഹം അവ എടുക്കുകയില്ലെന്നാണ് ഇടയൻ കരുതിയത്. എന്നാൽ അൽപംപോലും മടിക്കാതെ അദ്ദേഹം കൈകൊണ്ട് കനൽക്കട്ടകൾ എടുത്ത് തന്റെ മേൽവസ്ത്രത്തിൽ അവ ശേഖരിച്ചു. അപ്പോൾ അദ്ദേഹത്തിന്റെ കൈ പൊള്ളുകയോ വസ്ത്രത്തിനു തീപിടിക്കുകയോ ചെയ്തില്ല. ഇതു കണ്ടപ്പോൾ അദ്ഭുതസ്തബ്ധനായ ഇടയൻ ചോദിച്ചു, ‘എന്തുതരം രാത്രിയാണിത്? നായ്ക്കൾക്കു കടിക്കാനാവാത്ത രാത്രി! തീക്ക് പൊള്ളിക്കാനാവാത്ത രാത്രി!! ഈ രാത്രിയിൽ എല്ലാം നിങ്ങളോടു കരുണകാണിക്കുന്നു.‘
ഉടനേ അദ്ദേഹം പറഞ്ഞു, ‘നിങ്ങൾക്കിതു തനിയെ മനസിലാക്കാൻ സാധിക്കുന്നില്ലെങ്കിൽ എനിക്കു നിങ്ങളോട് പറഞ്ഞുതരാനാവില്ല.‘ ഇത്രയും പറഞ്ഞിട്ട് ഇടയനു നന്ദിപറഞ്ഞ് അദ്ദേഹം യാത്രയായി. അപ്പോൾ ഇടയനും അദ്ദേഹത്തിന്റെ പിന്നാലെ നടന്നു. കുറേ കഴിഞ്ഞപ്പോൾ അവർ ഒരു ഗുഹയിലെ കാലിത്തൊഴുത്തിൽ എത്തി. അപ്പോൾ കാലികൾക്കിടയിൽ ഒരു കുഞ്ഞിനെ പരിചരിക്കുന്ന അമ്മയെ ഇടയൻ കണ്ടു. ആ അമ്മയും കുഞ്ഞും തണുപ്പത്ത് വിറയ്ക്കുന്നതു കണ്ടപ്പോൾ അയാൾ തന്റെ തോളിൽ കിടന്ന ഉണങ്ങിയ ആട്ടിൻതോൽ എടുത്ത് അവർക്കു നൽകി.
ആ നിമിഷം അയാളുടെ കണ്ണുകൾ തുറക്കപ്പെട്ടു. ആ കുഞ്ഞിനും അമ്മയ്ക്കും ചുറ്റുമായി അസംഖ്യം മാലാഖമാർ ആഹ്ലാദപൂർവം നിൽക്കുന്നതും അവർ ആ പൈതലിനെ ആരാധിക്കുന്നതും അയാൾ കണ്ടു. അവരുടെ ശ്രുതിമധുരമായ ഗാനാലാപം അയാൾ കേട്ടു. അടുത്തനിമിഷം അയാൾ മുട്ടിന്മേൽ വീണു ദൈവത്തെ സ്തുതിച്ചു – കരുണാർദ്രമായ ആ രാത്രിയുടെ പേരിൽ! ദൈവം ലോകത്തിനു നൽകിയതും മാലാഖമാർ ആരാധിക്കുന്നതുമായ ആ ദിവ്യപൈതലിന്റെ പേരിൽ!
പാപത്തിൽ മുഴുകിയ മനുഷ്യവംശത്തെ രക്ഷിക്കാൻ ദൈവത്തിനു കരുണ തോന്നിയതുകൊണ്ടാണല്ലോ അവിടുന്ന് തന്റെ പുത്രനായ യേശുവിനെ ലോകത്തിലേക്ക് അയച്ചത്. ലോകരക്ഷകനായ അവിടുന്ന് രണ്ടായിരം വർഷം മുൻപ് ബേദ്ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്നതുമൂലം അവിടുന്ന് പിറന്ന രാത്രി കരുണാർദ്രമായ രാത്രിയായി മാറി. ആ കരുണാർദ്രമായ രാത്രിയുടെ പേരിലായിരുന്നല്ലോ സെൽമയുടെ ഭാവന സൃഷ്ടിച്ച ആട്ടിടയൻ ദൈവത്തെ സ്തുതിക്കുകയും അവിടത്തേക്ക് നന്ദിപറയുകയും ചെയ്തത്. ഈ ആട്ടിടയനെപ്പോലെ ക്രിസ്മസ് രാത്രിയിൽ ദൈവത്തിന്റെ വലിയ കരുണയെ ഓർത്ത് നാമും അവിടത്തെ സ്തുതിക്കുകയും അവിടത്തോടു നന്ദിപറയുകയും ചെയ്യുകയാണ്. ദൈവത്തിന്റെ കരുണകൊണ്ടു മാത്രമാണല്ലോ നമ്മെ രക്ഷിക്കാൻ അവിടുന്ന് തന്റെ പുത്രനെ ലോകത്തിലേക്കയച്ചത്.
ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹമാണ് നമ്മുടെ രക്ഷയ്ക്കു വഴിതെളിച്ചതെന്ന ഓർമ എപ്പോഴും നമ്മുടെ മനസിലുണ്ടാവണം. അതോടൊപ്പം, അവിടുത്തേതുപോലെയുള്ള കരുണാർദ്രമായ സ്നേഹം നമ്മിലുണ്ടായിരിക്കുമെന്നു നാം ഉറപ്പുവരുത്തുകയും വേണം.
സെൽമ പറഞ്ഞ കഥയിലേക്ക് ഒന്നു മടങ്ങിവരട്ടെ. തീ കത്തിക്കാൻ ഇടയനോട് വിറക് ചോദിച്ച മനുഷ്യനോട് ക്രൂരമായിട്ടാണ് ആദ്യം ഇടയൻ പ്രവർത്തിച്ചത്. എന്നാൽ, അന്നത്തേതു കരുണാർദ്രമായ രാത്രിയാണെന്നു മനസിലാക്കിയപ്പോൾ തന്റെ ആട്ടിൻതോൽ നൽകിക്കൊണ്ട് അയാളും കരുണ കാണിച്ചു. അപ്പോഴാണ് ദിവ്യപൈതലിനെ ആരാധിക്കുന്ന മാലാഖമാരെ അയാൾ കണ്ടത്. അവരുടെ ഗാനാലാപം അയാൾ ശ്രവിച്ചത്. മറ്റു വാക്കുകളിൽ പറഞ്ഞാൽ അപ്പോഴാണ് അയാൾക്കൊരു ദിവ്യാനുഭൂതി ഉണ്ടായത്.
ദൈവപുത്രനായ യേശുവിന്റെ ജനനം അനുസ്മരിക്കുന്നതുകൊണ്ട് ക്രിസ്മസ് ആഡംബരമായി നാം ആഘോഷിക്കണം. എന്നാൽ, കരുണാർദ്രമായ സ്നേഹമില്ലാതെയാണ് നാം ക്രിസ്മസ് ആഘോഷിക്കുന്നതെങ്കിൽ നമ്മിൽ ആധ്യാത്മികമായ ഉണർവോ ദിവ്യപൈതൽ നൽകുന്ന സമാധാനമോ ശാന്തിയോ ഉണ്ടാകില്ലെന്നു തീർച്ചയാണ്. അപ്പോൾ നമ്മുടെ ക്രിസ്മസ് ആഘോഷം നിരർഥകമായി മാറും. എന്നാൽ, കരുണാർദ്രമായ സ്നേഹം പ്രകടമാകുന്ന രീതിയിലാണ് നാം ക്രിസ്മസ് ആഘോഷിക്കുന്നതെങ്കിൽ നമ്മിൽ സമാധാനവും ശാന്തിയും നിറഞ്ഞുനിൽക്കുകതന്നെ ചെയ്യും. കരുണാർദ്രമായ ആ രാത്രിയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് നമ്മുടെ ക്രിസ്മസ് ആഘോഷം എന്നു നമുക്ക് ഉറപ്പുവരുത്താം. എല്ലാവർക്കും ക്രിസ്മസിന്റെ ശാന്തിയും സമാധാനവും നേരുന്നു.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
Latest News
മണിപ്പുരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി എത്തുന്നു: വി.ഡി. സതീശന്
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
പഞ്ചാബില്‍ ഓപ്പറേഷന് താമര; എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ നീക്കം നടക്കുന്നെന്ന് എഎപി
Latest News
മണിപ്പുരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി എത്തുന്നു: വി.ഡി. സതീശന്
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
പഞ്ചാബില്‍ ഓപ്പറേഷന് താമര; എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ നീക്കം നടക്കുന്നെന്ന് എഎപി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top