Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സമ്മാനം
സമ്മാനം! എത്ര ഹൃദ്യവും മധുരവുമായ പദമാണത്. ബാല്യകൗമാരങ്ങളിൽ മാത്രമല്ല, ഇന്നും അതങ്ങനെതന്നെ. ദുഃഖവും യാതനയും സങ്കീർണതകളിൽനിന്നും വിടർത്തി ഉണർവും ഉന്മേഷവും പകർന്നു ഹൃദയപരതയുടെ പച്ചപ്പിലേക്കു നയിക്കാൻ ഒരു കുഞ്ഞുസമ്മാനത്തിനുപോലും കഴിയുമെന്നതാണു വാസ്തവം.
ഒരു സമ്മാനം നൽകുമ്പോൾ ഒരാൾ തന്റെ സ്നേഹം മുഴുവനായി നമ്മിലേക്കു ചൊരിയുകയാണ്. ചിലപ്പോഴതൊരു കുഞ്ഞു വാക്കാകാം. അല്ലെങ്കിൽ ഒരു പുഞ്ചിരി. ഒരു മൃദുസ്പർശം... സമ്മാനമാകാത്തതായി ഒന്നുമില്ലെന്നു തോന്നുന്നു. കുചേലനെന്ന ചങ്ങാതി കൊണ്ടുവന്ന അവലിൽനിന്ന് ഒരുപിടി വാരിയെടുക്കുമ്പോൾ ഭഗവാന്റെ മനസിൽ ബാല്യസൗഹൃദത്തിന്റെ മഴവില്ല് തെളിഞ്ഞിട്ടുണ്ടാകും. ഓരോ സമ്മാനത്തിൽനിന്നും ഒരായിരം ഓർമകളുടെ സുഗന്ധം പരക്കുന്നുണ്ടെന്ന് വെറുതേ പറയുന്നതല്ല.
അതുകൊണ്ടാണ് ദമ്പതിമാർ വേർപിരിഞ്ഞുവെന്നോ ജീവനെക്കാളധികം സ്നേഹിച്ചവർ വഞ്ചിച്ചുവെന്നോ ഒക്കെ കേൾക്കുമ്പോൾ സ്നേഹത്തിന്റെ ഉജ്വലപ്രതീകങ്ങളായ ജിമ്മും ഡെല്ലയും ഇന്നും ഓർമയിൽവരുന്നത്. ദരിദ്രരായിരുന്നു അവർ. ഭർത്താവിന്റെ വാച്ചിന് ചെയിൻ വാങ്ങാനായി തന്റെ തലമുടി മുറിച്ചു വിറ്റ ഡെല്ലയെയും ഭാര്യയുടെ മനോഹരമായ മുടിയിലണിയാൻ കേശാലങ്കാരം വാങ്ങുന്നതിന് തനിക്കേറെ പ്രിയപ്പെട്ട വാച്ച് വിറ്റ ജിമ്മിനെയും മറക്കുന്നതെങ്ങനെ!
സമ്മാനവുമായി വന്ന ജിം, മുടിമുറിച്ച ഡെല്ലയെ കണ്ടപ്പോൾ സ്തബ്ധനായി. അതുതന്നെയായിരുന്നു തനിക്കുവേണ്ടി വാച്ച് നഷ്ടപ്പെടുത്തിയ ജിമ്മിനെ കണ്ടപ്പോൾ ഡെല്ലയുടെ അവസ്ഥയും. ഒരു സമ്മാനം, അതെത്ര ചെറുതായാലും അസാധാരണമായ സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകമല്ലെന്നു പറയാനാവുമോ? നിസാരമെന്നു കരുതുമ്പോഴും തളരാതിരിക്കാനുള്ള ഊർജം ഒളിപ്പിച്ചുവച്ച നിധികുംഭങ്ങളാണ് സമ്മാനമെന്നു തോന്നിയിട്ടുണ്ട്.
ക്രിസ്മസിന് കൈമാറാൻ രണ്ടുപേരും കരുതിയ സമ്മാനം ആ സമയത്ത് പ്രയോജനമില്ലാതെ പോയല്ലോ എന്ന് വായനക്കാരും കേഴ്വിക്കാരും സങ്കടപ്പെടുമ്പോഴും അവരുടെ ഹൃദയത്തിലെ സ്നേഹത്തിന്റെ കണ്ണാടിത്തിളക്കം പുതിയൊരു തിരിച്ചറിവിലേക്ക് നമ്മെ നയിക്കുന്നുണ്ട്. എല്ലാറ്റിലുമുപരിയായുള്ള സ്നേഹം വിലമതിക്കാനാവാത്തതാണ്. അതിനു തുല്യമായി മറ്റൊരു സമ്മാനവുമില്ലതന്നെ. അങ്ങനെയൊരു സമ്മാനം ലഭിക്കുന്നത് എത്ര പവിത്രമായൊരു അനുഭവമാണ്!
ഒ. ഹെൻറിയുടെ ക്രിസ്മസ് സമ്മാനം (
The Gift of the Magi
) എന്ന കഥയായിരുന്നു അതെന്ന് തെല്ലു മുതിർന്ന ശേഷമാണ് മനസിലായത്. ഈശ്വരീയമെന്നുപോലും വിശേഷിപ്പിക്കാവുന്ന അത്യുദാത്ത തലത്തിലേക്ക് മനസിനെ പരിവർത്തിപ്പിക്കാൻ അതെത്രമാത്രം പ്രചോദനം നൽകിയെന്ന് ഇന്നുപോലും പറഞ്ഞറിയിക്കാനാവില്ല. ഇന്ന് ഏതൊരു ബന്ധത്തിലാണ് അത്രയും ശുദ്ധവും ഹൃദ്യവുമായൊരു സ്നേഹം നമുക്ക് കണ്ടെത്താനാവുക. തങ്ങൾ ഏറെ വിലമതിക്കുന്ന കാര്യങ്ങൾ നഷ്ടപ്പെടുത്തിയാണ് പങ്കാളിക്ക് സമ്മാനം വാങ്ങാനുള്ള പണം സ്വരൂപിച്ചതെന്നതാണ് ആ സമ്മാനത്തെ ഏറെ വിശിഷ്ടമാക്കുന്നത്. അത്രമാത്രം തീവ്രമായ സ്നേഹത്തിന്റെ പൊൻനൂലിഴ അവർക്കിടയിലുണ്ടായിരുന്നു. അതുകൊണ്ടാണ് തന്നെക്കാളുപരി പങ്കാളിക്ക് മുൻഗണന നൽകാൻ അവർക്കായത്. സ്നേഹത്തിലേക്ക്, ഒന്നല്ല ഒരായിരം വാതിലുകളുണ്ടെന്ന് പറയുന്നത് എത്ര ശരിയാണ്!
കണ്ണിൽ കണ്ണിൽ നോക്കാതെ, ഹൃദയംകൊണ്ട് ചേർത്തുപിടിക്കാതെ, ഒരു പുഞ്ചിരിപോലും കൈമാറാതെ എന്തു സ്നേഹവും സൗഹൃദവും കൈമാറുന്നുവെന്നാണ് നമ്മൾ കരുതുന്നത്. വീട്ടിലും പണിസ്ഥലത്തും നിരത്തിലും ബസിലും എന്നുവേണ്ട മനുഷ്യർ ഇടപെടുന്ന ഇടങ്ങളിലൊക്കെ സ്നേഹത്തിൽ മായം കലർന്നിട്ടുണ്ട്. നിനക്കുവേണ്ടി എനിക്കെന്തു ചെയ്യാൻ കഴിയും എന്നതിലുപരി എനിക്കെങ്ങനെ വളരാനാകും എന്ന സ്വാർഥചിന്തയാണ് നമ്മിൽ മുന്നിട്ടു നിൽക്കുന്നതെന്ന് തിരിച്ചറിയുന്നില്ലെന്നു മാത്രം.
മക്കളെ ഇല്ലായ്മ ചെയ്യുന്ന അമ്മമാരും മാതാപിതാക്കളെ ക്ഷേത്രാങ്കണങ്ങളിലോ വൃദ്ധഗേഹങ്ങളിലോ തള്ളുന്ന മക്കളും പങ്കാളിയെ അവഗണിക്കുകയോ അവിശ്വസ്തത കാണിക്കുകയോ ചെയ്യുന്ന പ്രിയപ്പെട്ടവരുമൊക്കെ ഒന്നുമറിയാത്തതുപോലെ മുഖംമിനുക്കി നടക്കുന്നത് കാണുന്നില്ലേ. ഓരോ ബന്ധവും അതാവശ്യപ്പെടുന്ന ചില ഉത്തരവാദിത്വങ്ങൾകൂടി ചേർന്നതാണെന്ന് അംഗീകരിക്കുമ്പോഴേ നമ്മൾ പരസ്പരം സമ്മാനമായി മാറുന്നുള്ളൂ. അവിടെ ഞാനും നീയുമല്ല. നമ്മൾ അന്യോന്യം സമ്മാനങ്ങളാവുകയാണ്.
പരസ്പരം സമ്മാനമായി മാറേണ്ട നിയോഗത്തെ അവസരപൂർവം മറക്കുന്ന മനുഷ്യരെക്കുറിച്ച് ഖേദിക്കാതെങ്ങനെ. ‘സേതുവിന് എന്നും സേതുവിനോടു മാത്രമേ ഇഷ്ടം ഉണ്ടായിരുന്നുള്ളൂ’ എന്ന എംടിയുടെ പ്രയോഗം ശരിയെന്ന് ഓർമിപ്പിക്കുന്നവരെ തേടി ദൂരെദൂരെ അലയുകയൊന്നും വേണ്ട. ഇതാ, നമ്മുടെ അടുത്തുതന്നെയുണ്ട്. ചിലപ്പോൾ നമ്മൾതന്നെയും അങ്ങനെയല്ലെന്നു വരുമോ?
സമ്മാനത്തിന്റെ സൗന്ദര്യശാസ്ത്രം ക്രിസ്തുവിനോളം മനോഹരമായി ഈ ഭൂമിക്ക് കൈമാറിയ മറ്റാരെങ്കിലുമുണ്ടെന്നു തോന്നുന്നില്ല. സ്നേഹിതനുവേണ്ടി ജീവൻ ബലികഴിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ല എന്ന മൊഴികളിലുണ്ട് അവന്റെ ജീവിതദർശനം. അവൻ മനുഷ്യവംശത്തിനു നൽകിയ സമ്മാനവും അതുതന്നെയായിരുന്നു, സ്വജീവൻ. ആത്മത്യാഗത്തോളമെത്തുന്ന വലിയ സ്നേഹസമ്മാനത്തിന്റെ മറുപേരാണ് ക്രിസ്തുവെന്ന് ആർക്കാണറിയാത്തത്. ലോകത്തെ രക്ഷിക്കാനുള്ള ഏകമാർഗം കരുണയിലധിഷ്ഠിതമായ സ്നേഹമാണെന്ന് അവന്റെ പിറവി ഓർമിപ്പിക്കുന്നുണ്ട്.
പ്രപഞ്ചത്തിലെ സർവവസ്തുക്കളുടെയും ഉടയവൻ ഒരു ശിശുവായി തന്നെത്തന്നെ നൽകിയ വലിയ സമ്മാനത്തിന്റെ ഓർമയല്ലാതെ മറ്റൊന്നുമല്ല ക്രിസ്മസ്. ഇരുളിലും മരണത്തിന്റെ നിഴലിലും ഇരിക്കുന്നവർക്കു പ്രകാശം വീശാനും സമാധാനത്തിന്റെ മാർഗത്തിലേക്ക് നമ്മുടെ പാദങ്ങളെ നയിക്കാനുമാണ് അവൻ ഭൂമിയെ സന്ദർശിച്ചത്. ഭയത്തിന്റെയും മറ്റ് അശാന്തികളുടെയും ചൂടിൽ ഉരുകുന്ന ലോകത്തിനു ക്രിസ്തുവിന്റെ ജനനത്തിന്റെ ഓർമപോലും നറുനിലാവാകുന്നത് അതുകൊണ്ടാണ്. അമേരിക്കയും ഇന്ത്യയും പാക്കിസ്ഥാനും ആഫ്രിക്കൻ രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളുമൊക്കെ ഇന്ന് ഭയത്തിന്റെ നിഴലിലാണ്. ഭീകരവാദവും തീവ്രവാദവും നമ്മുടെ ഉറക്കം കെടുത്തുന്നു. എല്ലാ അശാന്തികൾക്കുമുള്ള ഒറ്റമൂലി കാലിത്തൊഴുത്തിലെ പൈതൽ പറഞ്ഞുതരുന്നുണ്ട്. ചെറുതാവുക, അപരനെ വലിയവനായി കരുതുക.
ക്രിസ്മസ് ഇന്നും സമ്മാനങ്ങൾ കൈമാറുന്ന ആഹ്ലാദത്തിന്റെ കാലമാണ്. എന്റെയും നിന്റെയും ജീവിതം സമസ്ത ലോകത്തിനുമുള്ള ഒരു സമ്മാനമായി രൂപാന്തരപ്പെട്ടിരുന്നെങ്കിൽ!
സിസ്റ്റർ എലൈസ്മേരി ചേറ്റാനി എഫ്സിസി
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
Latest News
കാസര്‍ഗോട്ട് കള്ളവോട്ടെന്ന് പരാതി; 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയത് സിപിഎം നേതാവ്
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
Latest News
കാസര്‍ഗോട്ട് കള്ളവോട്ടെന്ന് പരാതി; 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയത് സിപിഎം നേതാവ്
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top