Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
112ന്റെ സോപാന സുകൃതം
ഇക്കഴിഞ്ഞ തിങ്കളാഴ്ച പത്മനാഭ മാരാർക്കു പിറന്നാളായിരുന്നു. 112–ാം പിറന്നാൾ. പുലർച്ചെ ഉണർന്ന് തന്റെ ജീവനും ജീവിതവുമായ ശ്രീരാമക്ഷേത്രത്തിലേക്ക് മാരാർ മെല്ലെ നടന്നു. ശ്രീകോവിലിനു മുന്നിൽ കരംകൂപ്പി വണങ്ങി മുട്ടോളം തൂങ്ങിയ ഇടയ്ക്കയിൽ താളമിട്ട് മാരാർ പാടി.
പാലാ രാമപുരം ചാത്തോത്ത് മാരത്ത് പത്മനാഭ മാരാർ അഥവാ രാമപുരം ശ്രീരാ മക്ഷേത്രത്തിലെ കൊട്ടിപ്പാട്ടുകാരൻ പല റിക്കാർഡുകളുടെയും ഉടമയാണ്.സോപാന സേവകനായി കാരണവർ രാമപുരത്തു രാമസേവ ചെയ്തത് തുടർച്ചയായ 105 വർഷം. ഇത്രയും കാലം ഇടമുറിയാതെ ഒരേ സ്ഥലത്തു ജോലി ചെയ്ത മറ്റൊരാൾ വേറെ ഉണ്ടാവില്ല.
അയ്യപ്പസ്വാമിയെ വണങ്ങാൻ പത്മനാഭമാരാർ ഇരുമുടിക്കെട്ടുമേന്തി ശബരിമല ചവിട്ടിയത് 105 തവണ. എട്ടാം വയസിൽ തുടങ്ങി ഒരു വർഷം പോലും മുടങ്ങാതെയുള്ള മലകയറ്റം.
കൊല്ലവർഷം 1080 ധനു 18നു (1905 ജനുവരി ഒന്ന്) ഞായറാഴ്ച ചോതി നക്ഷത്രത്തിലാണു തന്റെ ജനനമെന്ന് ബന്ധുക്കൾ പറഞ്ഞുകേട്ട ഓർമയാണ് മാരാർക്കുള്ളത്. കണക്കും കലണ്ടറുകളും നോക്കി ഗണകന്മാ ർ കൂട്ടിക്കിഴിച്ചു നടത്തിയ പരിശോധനയിൽ ജന്മദിനം 1905 ജനുവരി ഒന്നാം തീയതിയാണെന്നു കണ്ടെത്തി. അങ്ങനെയെങ്കിൽ ലോകത്തിലെ തന്നെ മൂപ്പൻ ഈ പത്മനാഭമാരാരായിരിക്കും.
മാരാരുടെ പ്രായം തെളിയിക്കാൻ പിന്നെയും തെളിവുകളുണ്ട് ബന്ധുക്കളുടെ കൈവശം. മൂത്തമകൻ ഗോപാലകൃഷ്ണമാരാർക്ക് ഇപ്പോൾ വയസ് 75. ഇരുപത്തിയെട്ടാമത്തെ വയസിലായിരുന്നു പത്മനാഭമാരാരുടെ വിവാഹം. അതു കഴിഞ്ഞ് എട്ടാം വർഷമാണ് ഗോപാലകൃഷ്ണൻ ജനിക്കുന്നത്. ഇതനുസരിച്ചു കണക്കുകൂട്ടിയാലും പത്മനാഭമാരാരുടെ വയസ് 112. പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റിനു വേണ്ടി മക്കളും ബന്ധുക്കളും മാരാർ പഠിച്ചിരുന്ന രാമപുരം ഗവൺമെന്റ് പ്രൈമറി സ്കൂളിലെത്തിയപ്പോഴാണ് അറിയുന്നത് അദ്ദേഹം പഠിച്ച സ്കൂളുതന്നെ അപ്രത്യക്ഷമായിരിക്കുന്നുവെന്ന്. സ്കൂൾ അവിടെ നിന്ന് മറ്റൊരിടത്തേക്ക് മാറ്റിയതോടെ സ്കൂൾ രേഖകൾ പലതും നഷ്ടപ്പെട്ടു. ലോകറിക്കാർഡുകളി ലേക്കു കൈമാറാൻ രേഖകളില്ല.
എട്ടാം വയസിലാണ് നാലമ്പലങ്ങൾക്കു പ്രസിദ്ധമായ രാമപുരത്തെ രാമക്ഷേത്രത്തിൽ സേവകനാകുന്നത്. രണ്ടു വർഷം മുൻപു വരെ നടതുറക്കലിനും അടയ്ക്കലിനും ഇദ്ദേഹം കൊട്ടിപ്പാടിയിരുന്നു. അടുത്തിടെയായി മകനാണ് സേവ ചെയ്യുന്നതെങ്കിലും പത്മനാഭമാരാരുടെ പേരാണ് ക്ഷേത്രത്തിലെ കണക്കു പുസ്തകത്തിലുള്ളത്. ശരണം വിളി കേൾക്കുമ്പോൾ 112–ാം വയസിലും ചാരുകസേരിയിൽ കിടന്നു മനസു മന്ത്രിക്കും, എങ്ങനെയും ഒരിക്കൽക്കൂടി ശബരിമല ചവിട്ടിയാലോ എന്ന്.
പുണ്യപാതയിലെ കരിമല കയറ്റത്തിൽ കാൽപെരുത്തതോടെ അവസാനത്തെ രണ്ടു ശബരിമലയാത്രകളിൽ മാത്രം ട്രോളിയിൽ പമ്പയിൽ നിന്ന് സന്നിധാനത്തേക്കു പോയി. മുൻപ് 103 തവണ പോയതും ഇരുമുടിയെടുത്തു ശരണമന്ത്രം വിളിച്ച് മലചവിട്ടിത്തന്നെ. ആദ്യകാലങ്ങളിൽ രാമപുരത്തു നിന്നു നാട്ടുവഴികളും നദികളും പിന്നിട്ട് എരുമേലി പേട്ടതുള്ളി കാനനപാത ചവിട്ടി സന്നിധാനം വരെ നടന്നുപോവുകയായിരുന്നു. പമ്പയിലും മരക്കൂട്ടത്തിലുമൊക്കെ കാട്ടാനക്കൂട്ടത്തെ കണ്ടിട്ടുണ്ട്. കാനനപാതയിൽ കടുവയും പുലിയും മാരാരുടെ ഓർമത്താളുകളിൽ നിന്നു മാഞ്ഞിട്ടില്ല. വൃശ്ചികം ഒന്നുമുതൽ 41 ദിവസത്തെ കഠിനവ്രതമെടുത്ത് കെട്ടുമുറുക്കി ഇരുമുടിയെടുത്ത് മൂന്നു ദിവസത്തെ നടപ്പാണ്. മടക്കവും അങ്ങനെ തന്നെ.
അച്ഛൻ ചാത്തോത്തു മാരാത്ത് ശങ്കരൻമാരാർ. അമ്മ ചെറുവള്ളിൽ പാർവതി വാരസ്യാർ. എട്ടുമക്കളിൽ ഏറ്റവും ഇളയതാണ് പത്മനാഭ മാരാർ.
എട്ടാം വയസിൽ അതായത് നാലാം ക്ലാസിൽ തോറ്റതോടെ അച്ഛൻ ശങ്കരൻമാരാരാണ് ഇടയ്ക്കയും സമ്മാനിച്ച് പത്മനാഭ മാരാരെ രാമപുരം ക്ഷേത്രത്തിലേക്കു കൊണ്ടുവന്നത്. കൊട്ടിപ്പാടാൻ അച്ഛൻ തന്നെ പരിശീലനം നൽകി. നൂറ്റാണ്ടു പിന്നിട്ട പ്രായത്തിലും പുലർച്ചെ മൂന്നരയ്ക്ക് മാരാർ ഉണരും. അമ്പലക്കുളത്തിൽതന്നെ കുളിക്കാനാണ് ഇപ്പോഴും താത്പര്യം, പക്ഷേ മക്കൾ അനുവദിക്കുന്നില്ല. രാവിലെയും വൈകുന്നേരവുമുണ്ട് വിസ്തരിച്ചൊരു കുളി. ഉച്ചയ്ക്ക് അൽപ്പം ഉറക്കം. സസ്യ ഭക്ഷണമേ കഴിക്കൂ. രാത്രി നേരത്തേ കിടന്നുറങ്ങും.
പ്രധാന ക്ഷേത്രങ്ങളെല്ലാം പത്മനാഭമാരാർ സന്ദർശിച്ചിട്ടുണ്ട്. ഹിമവത്സാനുക്കളുടെ താഴ്വാരം വരെ നീണ്ടു യാത്രകൾ. വൃന്ദാവനവും അലാഹാബാദും ഗോകുലവും അയോധ്യയും കാശിയും രാമേശ്വരവുമൊക്കെ കണ്ടിട്ടുണ്ട്. ഗംഗയിലും യമുനയിലും സരസ്വതിയിലും കൃഷ്ണയിലും കാവേരിയിലും ബ്രഹ്മപുത്രയിലും മുങ്ങിക്കുളിച്ചു. ചാത്തോത്തു ഭവാനി വാരസ്യാരായിരുന്നു പത്മനാഭമാരാരുടെ ഭാര്യ. ആറു വർഷം മുമ്പ് ഭവാനി മരിച്ചു. സുബേദാർ മേജറായി വിരമിച്ച ഗോപാലകൃഷ്ണമാരാർ, നാരായണമാരാർ, ചന്ദ്രമാരാർ, ചന്ദ്രമതി എന്നിവരാണ് മക്കൾ.
അമ്പലത്തിൽ കൊട്ടിപ്പാട്ടുള്ള കാലത്ത് പുലർച്ചെ നാലിന് അമ്പലത്തിൽ പോകും. രാവിലെ പത്തിനു മടങ്ങും. ക്ഷേത്രജോലിക്കാലത്തും അൽപം കൃഷിയൊക്കെ മാരാർക്കുണ്ടായിരുന്നു. നെല്ല്, തെങ്ങ്, പച്ചക്കറി, കിഴങ്ങ്, വാഴ തുടങ്ങിയവയൊക്കെ. അടുക്കളയിലേക്കു വേണ്ടതൊക്കെ തനിച്ചു വിളയിക്കണമെന്ന നിർബന്ധക്കാരനായിരുന്നു മാരാർ. ആദ്യകാലങ്ങളിൽ ക്ഷേത്രത്തിൽനിന്ന് നെല്ലും അരിയുമൊക്കെയായിരുന്നു വേതനമെന്ന് മാരാർ ഓർമിക്കുന്നു.
മൂന്നു നേരം എന്തെങ്കിലും വിശപ്പകറ്റാൻ ഭക്ഷണം കഴിക്കുകയെന്നത് വലിയ കാര്യമായിരുന്നു. ഇന്ന് ദാരിദ്ര്യവും പട്ടിണിയുമൊക്കെ വളരെ കുറവാണ്. ഇന്നു ഭക്ഷിക്കാൻ ഏറെയുണ്ട്, കഴിക്കുന്നതൊക്കെയും വിഷമയമാണ്. അതു കഴിച്ച് എല്ലാവരും രോഗികളാവുന്നു. നല്ല ഭക്ഷണം കഴിക്കണം, നല്ല വിശ്വാസം ഉണ്ടാവണം, നല്ല മനസും വേണം. അങ്ങനെയെങ്കിൽ രോഗം വരില്ല, ആയുസും കൂടി. നിറുത്താതെ ചിരിച്ച് അഞ്ചു തലമുറകളെ കണ്ട നിർവൃതിയോടെ പത്മനാഭമാരാർ സുകൃതം പറഞ്ഞു.
ആരോഗ്യത്തെക്കുറിച്ചും ആയുസിനെക്കുറിച്ചും ചോദിക്കുമ്പോൾ മാരാർക്കു ചിരിയാണ്. ചാരുസേരയിൽ നീണ്ടു നിവർന്നു കിടന്ന് മാരാർ പറഞ്ഞതിങ്ങനെ: പത്തു വയസുവരെ ഞാൻ അമ്മയുടെ മുലപ്പാൽ കുടിച്ചിട്ടുണ്ട്. നാലാം ക്ലാസിൽ പഠനം നിർത്തുമ്പോഴും മുലകുടി നിർത്തിയിരുന്നില്ല. അമ്മ പാലും വെണ്ണയും ആവോളം തന്നാണ് വളർത്തിയത്. ബാല്യത്തിൽ മൂന്നു നേരം നല്ല നെല്ലരി ചോറായിരുന്നു ഭക്ഷണം. അമ്പലത്തിലും കിട്ടിയിരുന്നു ചോറ്. കറികൾ തനി വെജിറ്റേറിയൻ.
രണ്ടു വർഷം മുമ്പ് മാരാർക്ക് ചെറിയൊരു നെഞ്ചുവേദന വന്നു. എറണാകുളത്തെ അമൃത ആശുപത്രിയിൽ കൊണ്ടുപോയി. മാരാരെ പരിശോധിച്ച ശേഷം ഡോക്ടർ പറഞ്ഞു. നെഞ്ചിൽ അൽപം കഫക്കെട്ടുണ്ട്്. അതൊഴിവാക്കിയാൽ ഒരു രോഗവുമില്ല. രണ്ടു ദിവസമെങ്കിലും ആശുപത്രിയിൽ കിടക്കണമെന്നു നിർബന്ധം. നിർബന്ധമാണെങ്കിൽ കിടന്നോളു എന്നായി ഡോക്ടർ. അങ്ങനെ ജീവിതത്തിൽ ആദ്യമായി രണ്ടു ദിവസം ആശുപത്രിയിൽ കിടന്ന് തിരിച്ചു വന്നതായി മരുമകൾ സ്വകാര്യം പറഞ്ഞു.
അതിനു ശേഷം രണ്ടാഴ്ചയിൽ ഒരിക്കൽ രാമപുരത്തുളള ആശുപത്രിയിൽ പോകണമെന്ന് ഇപ്പോൾ നിർബന്ധബുദ്ധിയുണ്ട് . ഡോക്ടർ പരിശോധിക്കണം. ഇൻജക്ഷൻ എടുക്കണം. മരുന്നും ഗുളികയും കൊടുക്കണം. വേറെ രോഗങ്ങളൊന്നും കണ്ടുപിടിക്കാനില്ലാത്തതുകൊണ്ട് ഡോക്ടർമാരും സങ്കടത്തിലാകുമ്പോൾ വെറുതെ ഗ്ലൂക്കോസ് നിറച്ച് ഒരു കുത്തിവയ്പ് എടുക്കും. പല നിറങ്ങളിലുളള വൈറ്റമിൻ ഗുളികയും കൊടുക്കും.
റെജി ജോസഫ്
ഫോട്ടോ: അനൂപ് ടോം
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
Latest News
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top