കാന്പസിലുണ്ടേ.., ഈ വെച്ചൂരുകാരി
കോട്ടയം സിഎംഎസ് കോളജ് കാന്പസിനുള്ളിലെ പുൽത്തകിടികളിലും മരക്കൂട്ടങ്ങളിലും നന്ദിനിയും കിങ്ങിണിയും കോമളനും മേഞ്ഞുമേഞ്ഞു നടക്കുകയാണ്. വിദ്യാർഥികളെ തൊട്ടുരുമ്മി നടക്കുന്ന പശുക്കൾക്ക് മരങ്ങൾ പൊഴിക്കുന്ന ഇലകളും മുറ്റത്തെ പുൽനാന്പുകളുമാണ് ജൈവതീറ്റ. അധ്യാപകരും വിദ്യാർഥികളും ചേർന്ന് സ്വന്തം പശുവിനെയും കിടാക്കളെയും പരിപാലിച്ചു നിരീക്ഷിക്കുന്ന മറ്റൊരു കാന്പസ് വേറെയുണ്ടാവില്ല.
രണ്ടു നൂറ്റാണ്ടു പഴക്കമുള്ള ഗ്രേറ്റ് ഹാൾ മന്ദിരം ഉൾപ്പെടെ എടുപ്പുകളുടെയും ബംഗ്ളാവുകളുടെയും നടുവിൽ 150 ഇനം മരങ്ങളുടെ പച്ചക്കുളിർമയ്ക്കു കീഴിൽ ജന്തുശാസ്ത്രവകുപ്പിന്‍റെ സ്വത്താണ് ലക്ഷണമൊത്ത ഈ വെച്ചൂർ പശുക്കൾ. പ്രിൻസിപ്പലിന്‍റെ ബംഗ്ളാവിനടുത്തുള്ള തൊഴുത്തിലേക്ക് നേരം മയങ്ങുന്പോൾ കയറി വരുന്നതൊഴികെ അമ്മപ്പശുവും കിടാക്കളും വിദ്യാർഥികളുടെ നിഴൽവെട്ടത്തിലുണ്ടാകും. ജന്തു, സസ്യ പഠനവും ഗവേഷണവും സീരിയസായി നടക്കുന്ന മുറികളുടെ വരാന്തയിലൂടെ നന്ദിനിപ്പശു കിങ്ങിണിയെയും കോമളനെയും കൂട്ടിവന്ന് അവിടെ കിടന്നു വിശ്രമിക്കുക പതിവാണ്. പോ പശൂ ഇവിടേന്ന് എന്നു പറഞ്ഞ് കുട്ടികളാരും ഇവയെ ഇറക്കിവിടാറില്ല. മരം കൊഴിക്കുന്ന ഇലകളും പഠിതാക്കൾ ഓമനിച്ചു നീട്ടുന്ന പുൽനാന്പുകളും ഇവയ്ക്ക് തീറ്റയാണ്. ദാഹം തോന്നുന്പോൾ വെച്ചൂർ പശുക്കൂട്ടം നേരേ കാന്‍റീനു പിന്നിലേക്കു നടക്കും. പിന്നാന്പുറത്തെ ചെരുവത്തിൽ കാടിവെള്ളം കരുതിയിട്ടുണ്ടാവും. അവ ആവോളം കുടിച്ചു വന്നാൽ വീണ്ടും വിദ്യാർഥികളുടെ അരികുപറ്റി നടത്തമാകും. മൂക്കു കയറും മുഖക്കെട്ടും കടുക്കനുമൊന്നുമില്ലാതെ എല്ലാവരുടെയും മേലുരുമ്മി നന്ദിനിയും കിങ്ങിണിയും കോമളനും ഒരു പഠന വിഷയമായി മാറിയിരിക്കുന്നു, കലാലയ തറവാട്ടിൽ.

നാലു വർഷമായി വൈക്കം വെച്ചൂർ തറവാട്ടുഗ്രാമക്കാരിയായ തവിട്ടുനിറക്കാരി നന്ദിനി പശു സിഎംഎസ് കാന്പസിലെ അംഗമാണ്. ആരും പിടിച്ചു കെട്ടാറില്ല. ആരും ഓടിച്ചുവിടാറുമില്ല.

രണ്ടു വർഷം മുൻപ് നന്ദിനി പശു ഇവിടത്തെ തൊഴുത്തിനുള്ളിൽ കിങ്ങിണിയെന്ന കടിഞ്ഞൂൽ കിടാവിനെ പ്രസവിച്ചു. കഴിഞ്ഞ വർഷം കോളജ് ഇരുന്നൂറാം വാർഷികം ആഘോഷിച്ച ദിവസം പിറന്ന മൂരിക്കുട്ടനാണ് കോമളൻ.

സിഎംഎസ് കോളജിനു പൈതൃക പദവി ലഭിച്ചപ്പോഴാണ് ജന്തുശാസ്ത്ര വകുപ്പുകാർ നന്ദിനി പശുവിനെ വാങ്ങിയത്. നന്ദിനിക്കൊപ്പം ഒരു കാസർഗോഡ് കുള്ളൻ പശുവുമുണ്ടായിരുന്നു. കാസർഗോഡ് കുള്ളനെ അടുത്തയിടെ സിഎംഎസ് സഭയുടെ പന്തളത്തെ സ്ഥാപനത്തിലേക്കു കൊണ്ടുപോയി.

സുവോളജി വകുപ്പിന് എന്തിനാണ് സ്വന്തം പശു എന്നു ചോദിച്ചാൽ വകുപ്പുമേധാവി ഡോ. ശോശാമ്മ ഉമ്മൻ ഗവേഷണ ചാരുതയോടെ മറുപടി തരും. ഓമനത്തം തുളുന്പുന്ന നന്ദിനി പശു കാന്പസിന് അഴകും ഐശ്വര്യവുമാണ്. ഇവയെ ഉമ്മ വയ്ക്കാത്തവരായി കോളജിൽ ആരുമുണ്ടാകില്ല. ഏറ്റവും പൊക്കം കുറഞ്ഞ പശുവെന്ന് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയതാണ് ഇവരുടെ ഇനം. ലോകത്തിലാകെ വെച്ചൂർ പശുക്കൾ മുന്നൂറെണ്ണത്തിൽ താഴെയേ വരു.നിലത്തുമുട്ടുന്ന വാലും പൂച്ചക്കണ്ണും ചെറിയ കൊന്പുമുളള ഇവയുടെ ഇണക്കവും സ്നേഹവും അപാരം തന്നെ. അപരിചിതരോടുപോലും വഴക്കില്ല. ആർക്കും കറന്നെടുക്കാം.

വെച്ചൂർ പശുവിന്‍റെ പാൽ, ചാണകം, മൂത്രം എന്നിവയിൽ സുവോളജി വകുപ്പിൽ ഗവേഷണം നടക്കുന്നുണ്ട്. വെച്ചൂർ പശുവിന്‍റെ പാൽ വിവിധ രോഗങ്ങളെ ചെറുക്കാനും ആരോഗ്യപരിപാലനത്തിൽ എത്രത്തോളം പ്രയോജനകരമാണെന്നുമൊക്കെയാണ് പഠനം. മനോരോഗം, ഓർമക്കുറവ്, ബുദ്ധിമാന്ദ്യം തുടങ്ങിയ ന്യൂനതകൾക്കു ചികിത്സാവിധിയായി നാടൻ പശുവിന്‍റെ പാൽ പ്രയോജനപ്പെടുമെന്നാണ് പഠനങ്ങൾ പറയുന്നത്. നാടൻ പശുവിന്‍റെ മൂത്രവും ചാണകവും ആയുർവേദ പ്രകൃതി ചികിത്സകളിൽ പ്രയോജനപ്പെടുത്തുന്നു. വെച്ചൂർ പശുക്കൾക്കെല്ലാം രണ്ടു ലിറ്ററിൽ കൂടുതൽ പാൽ കിട്ടാറില്ല. കിടാക്കൾ കുടിച്ചതിനുശേഷം ബാക്കി പഠനവിഷയങ്ങൾക്കും പരീക്ഷണങ്ങൾക്കും ഉപയോഗിക്കുന്നു.

കുത്തും പുള്ളികളും വരകളുമില്ലാത്ത തൂവെള്ളയോ മരോട്ടി നിറമോ കരിങ്കറുപ്പോ പോലുള്ള ഒറ്റ നിറവും പൂച്ചക്കണ്ണും മുതുകിലെ പോണിയും ചെറിയ വളഞ്ഞ കൊന്പും കുറച്ച് മാത്രം തീറ്റയും കൂടിയ പാലുൽപാദനവും വെച്ചൂർ പശുക്കളുടെ പ്രത്യേകതയാണ്. ഒരു ദിവസം രണ്ടു കിലോ പച്ചപ്പുല്ലാണ് ഇവയുടെ തീറ്റ. അൽപാൽപമേ തിന്നൂ. പക്ഷെ എപ്പോഴും തിന്നുകൊണ്ടിരിക്കും. കാന്പസിൽ വീഴുന്ന പഴുത്ത ഇലകളോടും കോളജ് മൈതാനത്തെ ഇളംപുല്ലിനോടുമാണ് കൂടുതൽ പ്രിയം. മറ്റ് കൃത്രിമ കാലിത്തീറ്റകളൊന്നും കൊടുക്കാറില്ല.
ശരാശരി ഉയരം 90 സെന്‍റീമീറ്ററേ ഉള്ളു. തൂക്കം 140 കിലോഗ്രാം വരെ. പാലിലെ കൊഴുപ്പുകണികകൾ വളരെ ചെറുതാണ്. അതുകൊണ്ട് അത് എളുപ്പത്തിൽ ദഹിക്കും. ഇവയുടെ പാൽ, നെയ്യ്, മൂത്രം മുതലായവ രോഗങ്ങൾക്ക് ഒൗഷധമാണെന്നാണ് ഗവേഷണഫലം. പാലിലുള്ള ബീറ്റ കേസിൻ പ്രോട്ടീൻ എ 2 രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ നല്ലതാണ്.

റെജി ജോസഫ്