കാല്‍ക്കീഴിലല്ല ജീവിതം
വിമോചനത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും കുറിച്ച് തമിഴില്‍നിന്ന് ഉയര്‍ന്നുവന്ന ഏറ്റവും മൂര്‍ച്ചയേറിയ വാക്കാണ് വിടുതലൈ- കവിതയിലും പാട്ടിലും അതുല്യനായ ഭാരതിയാറിന്‍റെ തൂലികയില്‍നിന്ന് തീപിടിച്ച ആ വാക്ക് പൊട്ടിപ്പുറപ്പെടുകയായിരുന്നു. അതിന് വെടിയുണ്ടകളെ തടുക്കാനുള്ള ശേഷിയുണ്ടായിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനത്തിന്‍റെ ആഘോഷമായിരുന്നു ഭാരതിയാറിന്‍റെ ആ കവിത.

വീരസ്വാതന്ത്ര്യം തേടുന്നവര്‍ക്ക് അതേക്കുറിച്ചല്ലാതെ വേറെന്താണ് ചിന്തിക്കാനാവുക എന്ന ധീരമായ ചോദ്യം തന്‍റെ കവിതയിലൂടെ ചോദിച്ചുവച്ചു ഭാരതിയാര്‍. വിടുതലൈ എന്ന കവിതയ്ക്ക് ഒട്ടേറെ സംഗീതരൂപങ്ങളുണ്ടായി. ശീര്‍കാഴി ഗോവിന്ദരാജനും ടി.ആര്‍. മഹാലിംഗവും ഡി.കെ. പട്ടമ്മാളും മുതല്‍ തൈക്കൂടം ബ്രിഡ്ജിലെ അനീഷ് കൃഷ്ണന്‍ വരെയുള്ളവര്‍ ആ വരികള്‍ക്ക് ശബ്ദവും ഭാവവും പകര്‍ന്നു. സംഗീതപ്രേമികള്‍ വിസ്മയിച്ചു കേട്ടുനിന്നു. പാട്ടിന്‍റെ പൊരുളറിയുന്നവര്‍ പാടാനറിയാതിരുന്നിട്ടും സ്വന്തം ശ്രമങ്ങള്‍ ഇപ്പോഴും അതിനോടു കൂട്ടിച്ചേര്‍ക്കുന്നു. കുട്ടികള്‍പോലും ഏറ്റുപാടുന്നു. എന്തൊരു ഊര്‍ജ്ജമാണ് ആ വരികള്‍ കേള്‍വിക്കാരിലേക്കു പ്രവഹിപ്പിക്കുന്നത്!

1921ല്‍ മുപ്പത്തെട്ടാം വയസില്‍ അന്തരിച്ച ഭാരതിയാര്‍ എന്ന സുബ്രഹ്മണ്യ ഭാരതി ആരല്ലായിരുന്നു എന്നാവും ചിന്തിക്കേണ്ടിവരിക. മദ്രാസ് പ്രസിഡന്‍സിയിലെ എട്ടയപുരത്ത് ജനിച്ച അദ്ദേഹം കവി, സ്വാതന്ത്ര്യസമര സേനാനി, അനാചാരങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയ സാമൂഹ്യപരിഷ്‌കര്‍ത്താവ് എന്നീ നിലകളില്‍ ശ്രദ്ധേയനായി. വിടുതലൈ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ വരികള്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയ്ക്ക് വേഗംകൂട്ടി.

രാഷ്ട്രീയം, മതം, സാമൂഹികം തുടങ്ങി ഏതാണ്ടെല്ലാ വിഷയങ്ങളിലും അദ്ദേഹം കവിതകളെഴുതി. ഇപ്പോഴും സിനിമകളിലും കര്‍ണാടക സംഗീതത്തിലും അദ്ദേഹത്തിന്റെ രചനകള്‍ ഉപയോഗിക്കുന്നുണ്ട്. തന്മാത്ര എന്ന ചിത്രത്തിലെ കാട്രു വെളിയിടൈ കണ്ണമ്മാ എന്ന സുന്ദരഗാനത്തിന്‍റെ വരവും മറ്റൊരിടത്തുനിന്നല്ല. വിധു പ്രതാപിന്‍റെ ആലാപനത്തില്‍ അതു പകര്‍ന്ന മധുരത്തിന് പകരംവയ്ക്കാന്‍ ഒന്നുമില്ല. 1961ല്‍ പുറത്തിറങ്ങിയ കപ്പലോട്ടിയ തമിഴന്‍ എന്ന ചിത്രത്തില്‍ ആ പാട്ടിന്‍റെ ആദ്യരൂപമുണ്ട്. പി.ബി. ശ്രീനിവാസനും പി. സുശീലയുമാണ് ഗായകര്‍.

ചെറുപ്പത്തില്‍ പഠനകാര്യങ്ങളില്‍ കാര്യമായി ശ്രദ്ധിക്കാതിരുന്ന സുബ്രഹ്മണ്യ ഭാരതി ഏഴാം വയസില്‍ കവിതകള്‍ എഴുതിത്തുടങ്ങി. പതിനൊന്നാം വയസിലാണ് സരസ്വതീ ദേവിയുടെ മറ്റൊരു പേരായ ഭാരതി എന്ന് കൂടുതല്‍ അറിയപ്പെടാന്‍ തുടങ്ങിയത്. വാരണാസിയിലെ ജീവിതകാലത്താണ് ദേശീയപ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങളിലേക്കു കടന്നുചെന്നത്. അതിനകം മുപ്പതിലേറെ ഭാഷകളില്‍ അദ്ദേഹം പ്രാവീണ്യം നേടിയിരുന്നു. കോണ്‍ഗ്രസിന്‍റെ വാരണാസി അഖിലേന്ത്യാ സമ്മേളനത്തില്‍ അദ്ദേഹം മുഴുവന്‍ സമയ പങ്കാളിയായിരുന്നു. ബ്രിട്ടീഷുകാരുടെ കണ്ണുവെട്ടിച്ച് പോണ്ടിച്ചേരിയില്‍ താമസിച്ച കാലഘട്ടത്തിലാണ് അദ്ദേഹത്തിന്‍റെ പ്രധാനപ്പെട്ട പല രചനകളും ഉണ്ടായത്.

നാം ഇരുവറില്‍

വിടുതലൈ എന്ന കവിത 1947ല്‍ ഇറങ്ങിയ നാം ഇരുവര്‍ എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്തി. ആര്‍. സുദര്‍ശനമായിരുന്നു സംഗീത സംവിധാനം. നാല്പതുകളിലും അമ്പതുകളിലും തമിഴില്‍ ഗായകനും സംഗീത സംവിധായകനും നടനുമായി തിളങ്ങിനിന്ന ടി.ആര്‍. മഹാലിംഗത്തിന്‍റെ പ്രസരിപ്പു തുളുമ്പിയ സ്വരത്തിലാണ് ആ പാട്ട്. ഭക്തിയും പ്രണയവും നിറയുന്ന മെലഡികള്‍ക്ക് അന്ന് തേങ്കരൈ രാമകൃഷ്ണ മഹാലിംഗം എന്ന ടി.ആര്‍.എം ഏറെ പ്രശസ്തനായിരുന്നു.

1923ല്‍ ജനിച്ച മഹാലിംഗം ചെറുപ്പത്തില്‍ സ്റ്റേജ് നാടകങ്ങളില്‍ അഭിനയിച്ചും പാടിയുമാണ് രംഗത്തെത്തിയത്. മൈക്കും ആംപ്ലിഫയറും അപൂര്‍വമായിരുന്ന അക്കാലത്ത് ഉച്ചത്തില്‍ പാടിയാലേ കാണികള്‍ക്കു കേള്‍ക്കൂ. അങ്ങനെ ഉറക്കെ പാടിയാണ് എസ്.ജി കിട്ടപ്പ, എസ്.സി. കൃഷ്ണന്‍, എം.കെ. ത്യാഗരാജ ഭാഗവതര്‍ തുടങ്ങിയവരുടെയും മഹാലിംഗത്തിനന്‍റെയും ശബ്ദമുറച്ചതെന്ന് ഒരു കഥയുണ്ട്; വലിയൊരളവുവരെ ടി.എം. സൗന്ദരരാജന്‍റെയും! 1933ല്‍ അന്നത്തെ പ്രമുഖ ഗായകനായിരുന്ന കിട്ടപ്പയുടെ ആകസ്മിക മരണത്തിനു ശേഷമാണ് മഹാലിംഗം സിനിമയിലെത്തിയത്. എവിഎം പ്രൊഡക്ഷന്‍സ് ഒരുക്കിയ നാം ഇരുവറില്‍ വിടുതലൈ കൂടാതെ വേറെയും ഹിറ്റ് ഗാനങ്ങളുണ്ടായിരുന്നു. എന്നാല്‍ വിമോചനം സ്വപ്നംപോലും കാണാത്തവര്‍ക്ക് വലിയൊരു പ്രചോദനമാണ് വിടുതലൈ നല്‍കിയത്.

ആല്‍ബങ്ങളില്‍

ദേശഭക്തി പ്രമേയമാക്കി പുറത്തിറങ്ങിയ ഒട്ടേറെ ആല്‍ബങ്ങളിലെ പ്രധാന ഗാനമാണ് വിടുതലൈ. പ്രശസ്തരും അല്ലാത്തവരുമായ എത്രയോ പേര്‍ ആ പാട്ടുപാടിയിരിക്കുന്നു! സാക്ഷാല്‍ ശീര്‍കാഴി ഗോവിന്ദരാജന്‍റെ ശബ്ദത്തിലുള്ള പതിപ്പ് ആസ്വാദകര്‍ ഹൃദയത്തിലേറ്റുവാങ്ങി. സംഗീത സംവിധായകന്‍ ദേവരാജന്‍ മാസ്റ്ററുടെയും ഇഷ്ടഗാനമായി അത്. മലയാളത്തില്‍ ശീര്‍കാഴിയുടെ ശബ്ദത്തില്‍ കേട്ട ആശ്രിതവത്സലനേ.., ശരണം ശ്രീ ഗുരുവായൂരപ്പാ.. എന്നീ ഗാനങ്ങള്‍ ഒരുകാലത്തും മറവിയിലേക്കു മായാത്തവയാണ്.
തായ് മണ്ണേ വണക്കം എന്ന ആല്‍ബത്തില്‍ ഡി.കെ. പട്ടമ്മാളാണ് വിടുതലൈ പാടിയിരിക്കുന്നത്. കര്‍ണാടക സംഗീതത്തിലെ വനിതാ ത്രിമൂര്‍ത്തികളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന പട്ടമ്മാളിന്‍റെ ശബ്ദത്തില്‍ ഈ പാട്ട് തീര്‍ത്തും വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്നുണ്ട്.

നവരസം എന്ന ആല്‍ബത്തില്‍ തൈക്കൂടം ബ്രിഡ്ജ് ബാന്‍ഡ് വിടുതലൈ ഗാനത്തെ സ്വാതന്ത്ര്യത്തിന്‍റെയും ആവേശത്തിന്‍റെയും ആഘോഷമാക്കി മാറ്റിയതോടെ പുതിയ തലമുറയ്ക്കും ഇതു പരിചിതമായി. അനീഷ് കൃഷ്ണന്‍റെ ശബ്ദത്തിലാണ് പാട്ട്. ഭാരതിയാര്‍ ആരെന്നറിയാത്തവര്‍ക്കും ഇന്ന് വിടുതലൈ ആവേശത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും പാട്ടാണ്. വന്ദേ ഭാരതം എന്‍റെ ഭാരതം ദേശഭക്തിഗാന ആല്‍ബത്തില്‍ പ്രദീപ് പള്ളുരുത്തിയും സംഘവും പാടിയ പതിപ്പും ഏറെ ശ്രദ്ധേയമായി.

തമിഴില്‍ ഈ പാട്ടിനുണ്ടായ വിവിധ പതിപ്പുകള്‍ക്ക് കണക്കു സൂക്ഷിക്കുകവയ്യ. ഒന്നിനും ആര്‍ക്കും അടിമകളായി കഴിയേണ്ടവരല്ല തങ്ങളെന്ന് വരുതലമുറകളെയും ഈ പാട്ട് ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും, ഉറപ്പ്.
വിടുതലൈ.., വിടുതലൈ..., വിടുതലൈ...

ഹരിപ്രസാദ്‌