ടോം അച്ചനുവേണ്ടി ഒരു പ്രാര്‍ഥന
ഫാ. ടോം ഉഴുന്നാലിൽ ഇന്നു യെമനിലെ തീവ്രവാദികളുടെ തടവറയ്ക്കുള്ളിലാണ്. ലോകം മുഴുവൻ പ്രാർഥിക്കുന്നതും അച്ചന്‍റെ മോചനത്തിനുവേണ്ടിയാണ്. അച്ചൻ പീഡിപ്പിക്കപ്പെടുന്പോൾ ഇങ്ങു ദൂരെ ബംഗളൂരുവിൽ ഒരു വൈദികൻ മുട്ടിപ്പായി കേഴുന്നു. ദൈവമേ അച്ചനെ സുരക്ഷിതമായി കാത്തുകൊള്ളണമേ എന്ന്. അത്രമാത്രം പ്രിയപ്പെട്ടവനാണ് ടോം അച്ചൻ. സുഹൃത്ത്, സന്തതസഹചാരി എന്ന നിലയിലും പ്രിയപ്പെട്ടവൻ. ഇതു ഫാ. ജോർജ് മുട്ടത്തുപറന്പിൽ. ടോം അച്ചന്‍റെ പ്രിയപ്പെട്ട കൂട്ടുകാരൻ. താമരശേരി രൂപതാംഗമായ ഫാ. ജോർജ് മുട്ടത്തുപറന്പിൽ ബംഗളൂരു ഡോണ്‍ ബോസ്കോ പ്രൊവിൻഷ്യാൾ ഹൗസിൽ അഡ്മിനിസ്ട്രേറ്ററാണ്. 2016 മാർച്ച് 30നാണ് ജോർജ് അച്ചൻ നാട്ടിലേക്കു മടങ്ങിയത്. വീസ കാലാവധി കഴിഞ്ഞതിനാൽ യെമനിൽ നിന്നു തിരിച്ചുപോരേണ്ടിവരികയായിരുന്നു.

അവൻ ഒരു വിശുദ്ധനാണ്. ഒരിക്കലും മരണത്തെ ഭയപ്പെടാത്തവൻ. യെമനിലെ പാവപ്പെട്ട മക്കൾക്കുവേണ്ടി ജീവിക്കുന്പോൾ ദിവ്യകാരുണ്യ ഈശോയെ കാണുന്നുവെന്നു പറഞ്ഞവൻ. അവൻ തളരില്ല. ഇതു മുട്ടത്തുപറന്പിലച്ചന്‍റെ സാക്ഷ്യം. തീവ്രവാദികളുടെ ഭീഷണിയോ, യുദ്ധത്തിന്‍റെ ഭീകരതയോ യെമനിൽ നിന്നു മിഷനറിമാരെ പിൻതിരിപ്പിക്കാറില്ല. രോഗികളെയും അന്തേവാസികളെയും ഉപേക്ഷിച്ച് അവർ തിരിച്ചുപോരില്ല. എത്രയോ സന്യസ്തർ മരണത്തിനു കീഴടങ്ങി. എത്രയോപേർ പീഡിപ്പിക്കപ്പെടുന്നു. എന്നാലും ഈ പാവപ്പെട്ട ജനങ്ങളെ അവർ ഉപേക്ഷിക്കില്ല.

പീഡനത്തെ പുഞ്ചിരിയോടെ നോക്കി കാണുന്നവരാണ് ഇവർ. തീവ്രവാദികളെയോ യുദ്ധത്തെയോ ഒരിക്കലും ടോം ഉഴുന്നാലിൽ ഭയപ്പെട്ടില്ല. മരണത്തെ ഭയപ്പെടുന്ന ജീവിതമായിരുന്നില്ല അച്ചന്‍റേത്. യെമനിലേക്കു തിരിച്ചുവന്നതുതന്നെ ഇവിടെ തളർന്നുവീഴുന്ന നൂറുകണക്കിനു പട്ടിണിപ്പാവങ്ങളെ രക്ഷിക്കാനും മുറിവേറ്റവരെ ശുശ്രൂഷിക്കാനുമാണ്. ഇന്നുവരെ ഒരാളെ പോലും അച്ചൻ മതപരിവർത്തനം നടത്തിയിട്ടില്ല. ടോം ഉഴുന്നാലിലിന്‍റെ ജീവിതരീതിയും അനുഭവങ്ങളും ദൈവത്തോടുള്ള അടങ്ങാത്ത സ്നേഹവും ഭക്തിയും നേരിട്ട് അനുഭവിച്ച വ്യക്തി പറയുന്നു, ടോം അച്ചൻ മരണത്തെ ഭയപ്പെടുന്നില്ല. ഇതുപറയുന്നതു ദീർഘകാലം അച്ചനോടൊപ്പം യെമനിൽ ഒന്നിച്ചു താമസിച്ച വൈദികനാണ്.

ഈയടുത്ത ദിവസം പ്രചരിച്ച വീഡിയോകളിൽ അച്ചൻ വളരെ ക്ഷീണിതനാണെന്നു പറയുന്പോൾ വാക്കുകളിൽ മുട്ടത്തുപറന്പിലിന് വേദനയുണ്ട്. അച്ചൻ സ്വമനസാലേ ഇതൊന്നും പറയില്ല. അത്രമാത്രം പീഡിപ്പിച്ചിട്ടു മാത്രമായിരിക്കും ഭീഷണിപ്പെടുത്തി പറയിപ്പിച്ചിരിക്കുന്നത്. ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിയാകണമെന്ന് ആഗ്രഹിക്കുന്ന, അടങ്ങാത്ത അഭിനിവേശം മനസിൽ കൊണ്ടുനടക്കുന്ന ടോം അച്ചൻ മരണത്തെ ഭയപ്പെടുന്നില്ല. ആരാണ് അച്ചനെ പിടിച്ചു കൊണ്ടുപോയി പീഡിപ്പിക്കുന്നത്. ഒന്നും വ്യക്തമാകുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

അച്ചനുവേണ്ടി ലോകമെന്പാടുമുള്ള ക്രൈസ്തവസഭകൾ പ്രാർഥിക്കുന്നു. പ്രാർഥനായോഗങ്ങൾ സംഘടിപ്പിക്കുന്നു. ദൈവത്തിന്‍റെ പ്രവൃത്തി ഇതിലൂടെ നമുക്ക് ദർശിക്കാൻ കഴിയും. സഭ വളരാനും ജനതതി ഒരുമിക്കാനും ദൈവം ഇടയാക്കും. ടോം അച്ചന്‍റെ വാക്കുകൾ കടമെടുത്താൽ. ദൈവം എല്ലാം നന്മയ്ക്കായി ചെയ്യുന്നു. ദൈവമറിയാതെ ഒന്നും സംഭവിക്കുന്നില്ല. അച്ചനെ തടവിലാക്കിയിരിക്കുന്നതു ശരിക്കും വിലപേശാൻ വേണ്ടി മാത്രമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. പത്രമാധ്യമങ്ങളിൽ വരുന്ന വാർത്തകളും ഇതു ശരിവയ്ക്കുന്നു. വിദേശികളെ പിടിച്ചുകൊണ്ടുപോയി വിലപേശുന്നത് ഭീകരവാദികളുടെ കാലങ്ങളായുള്ള രീതിയാണ്്. ടോം അച്ചന്‍റെ മോചനം സംബന്ധിച്ച് നാം നേരിടുന്ന പ്രധാന പ്രശ്നമെന്നത് ആരാണ്, അല്ലെങ്കിൽ ഏതു ഗ്രൂപ്പാണ് അച്ചന്‍റെ തിരോധാനത്തിനു പിന്നിലെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ആയതിനാൽ ഗവണ്‍മെന്‍റിന്‍റെ ഇടപെടലുകളെക്കുറിച്ച് നമുക്ക് ഒന്നും അറിയാൻ സാധിക്കുന്നുമില്ല.

വീണ്ടും യെമനിലേക്ക്...

ദൈവം അനുവദിച്ചാൽ തീർച്ചയായും യെമനിലേക്ക് പോകും. എന്‍റെ പ്രവർത്തനമേഖലയിലേക്കു തിരിച്ചുപോകണമെന്നാണ് ആഗ്രഹം. അവിടെയുള്ള ജനങ്ങൾ നല്ല സമീപനം വച്ചു പുലർത്തുന്നവരാണ്. സന്യസ്തരുടെ പ്രവർത്തനങ്ങളെ വളരെയധികം ആദരവോടെയാണ് അവർ നോക്കി കാണുന്നത്. വിശേഷദിവസങ്ങളിൽ ഭക്ഷണസാധനങ്ങൾ കൊണ്ടുവന്നു സന്തോഷം പ്രകടിപ്പിക്കുന്നവരാണ്. നമ്മുടെ സേവനങ്ങളെ അവർ മാനിക്കുന്നു.ഭീകരവാദികൾ മാത്രമാണ് ഇതിനൊരപവാദം. 1973ൽ പ്രവർത്തനം ആരംഭിച്ച കേന്ദ്രം ഇതുവരെയും ഒരു വ്യക്തിയെപോലും മതപരിവർത്തനം നടത്തിയിട്ടില്ല. സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകളാണ് ഇതെല്ലാം. അനാഥരെ സംരക്ഷിക്കുക എന്ന ക്രിസ്തുവിന്‍റെ ദൗത്യം മനസാ വരിച്ചുകൊണ്ട് സ്വകുടുംബത്തെ ഉപേക്ഷിച്ച് അഗതികൾക്കുവേണ്ടി സേവനം ചെയ്യാൻ ഇറങ്ങിത്തിരിച്ചവർക്കു നിരാശയുണ്ടാകുന്നില്ല.

ടോം അച്ചനോടൊപ്പം

2010 ജൂണ്‍ മാസത്തിൽ ഞാനും ടോം അച്ചനും ഒരുമിച്ചാണ് യെമനിലേക്കു പോയത്. യെമനിൽ നിലവിൽ നാല് ഇടവകകൾ ഉണ്ട്. അതുപോലെതന്നെ ഈ നാല് ഇടവകകളോടു ചേർന്ന് സിസ്റ്റേഴ്സ് നടത്തിവരുന്ന വൃദ്ധസദനങ്ങളും ഉണ്ട്. പൊതുവേ സമാധാനപരമായ സാഹചര്യമായിരുന്നു അക്കാലയളവിൽ. 2014 ൽ തൊണ്ടയിൽ ഒരു ചെറിയ ബ്ലോക്ക് ഉണ്ടായതിന്‍റെ വെളിച്ചത്തിൽ ചികിത്സയ്ക്കായി ടോം അച്ചൻ നാട്ടിലേക്കു പോന്നു. 2015 മാർച്ച് 26ന് വിമതരും സൗദിയുടെ നേതൃത്വത്തിൽ ഏകദേശം പത്തിലധികം ചെറുരാജ്യങ്ങളും ചേർന്ന സഖ്യസേനയും തമ്മിൽ യുദ്ധം ആരംഭിച്ചു.

ഏപ്രിൽ അഞ്ചിനോടടുത്ത് കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് അച്ചന്മാരും തിരികെപോന്നു. ഞാൻ മാത്രം അവശേഷിച്ചു. എന്നോടുള്ള വ്യക്തിബന്ധത്താലും, സർവോപരി ക്രിസ്തുവിന്‍റെ സാക്ഷിയായി മരണംവരെ സേവനം ചെയ്യാനുള്ള ത്വര തന്നിൽ അധികമായിരുന്നതുകൊണ്ടും ടോം അച്ചൻ വീണ്ടും യെമനിലേക്കു പുറപ്പെട്ടു. യുദ്ധം കൊടുന്പിരികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മൂന്നുമാസത്തെ കഠിനമായ നീണ്ട യാത്രയുടെ ഒടുവിൽ മാത്രമാണ് യെമന്‍റെ തലസ്ഥാനമായ സനായിൽ എത്തിച്ചേരാൻ അച്ചനു സാധിച്ചത്. വിമാനത്തിൽ യാത്ര സാധ്യമായിരുന്നില്ല. നീണ്ട കാത്തിരിപ്പിനൊടുവിൽ ദൈവകൃപയാൽ യുഎന്നിന്‍റെ പ്രത്യേക വിമാനത്തിൽ അച്ചന് തലസ്ഥാനമായ സനായിൽ എത്താൻ സാധിച്ചു. എങ്കിൽത്തന്നെയും ഏഡനിൽ എത്താൻ വീണ്ട ും ഒരുമാസംകൂടി കാത്തിരിക്കേണ്ടിവന്നു. ജൂണ്‍ മാസത്തിൽ മൂന്നു മാസം നീണ്ടുനിന്ന കരയുദ്ധത്തിനുശേഷം വിമതരെ സഖ്യസേന തുരത്തിയോടിച്ചു. അങ്ങനെ ജൂലൈ ഒന്നിനു ടോം അച്ചൻ ഏഡനിൽ എത്തിച്ചേർന്നു.

ഏഡന്‍റെ വേദന

ഏദൻ പട്ടണം പൂർണമായും സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെയും തീവ്രവാദികളുടെയും നിയന്ത്രണത്തിലായിക്കഴിഞ്ഞിരുന്നു. സഖ്യകക്ഷികൾ ഓരോ പ്രദേശവും കൈക്കലാക്കിയതിനു ശേഷം തീവ്രവാദികളുടെ നേതൃത്വത്തിൽ അവിടെ വൻതോതിലുള്ള കവർച്ചയും നടന്നിരുന്നു. അങ്ങനെ സഖ്യസേന പിടിച്ചെടുത്ത സ്ഥലങ്ങളിൽ തീവ്രവാദികൾ ഭരണം സ്ഥാപിച്ചെടുക്കാൻ തുടങ്ങി.
2011 ൽ ആരംഭിച്ച ആഭ്യന്തരകലാപം 2012 ൽ പ്രസിഡന്‍റിനെ നീക്കി വൈസ്പ്രസിഡന്‍റിനെ അവരോധിക്കുന്ന തലത്തിലേക്ക് എത്തി. രാജ്യം വലിയൊരു അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിത്തുടങ്ങി. ഗോത്രവർഗങ്ങൾ തമ്മിലുള്ള കലാപങ്ങളും സ്ഥിതിഗതികൾ രൂക്ഷമാക്കി. അഴിമതിയും കെടുകാര്യസ്ഥതയും നടമാടി.

ഇതിനിടെ ഹൂത്തീസ് എന്ന ഗോത്രവർഗം ഉയർന്നുവന്നു. ഇവർ ഗവണ്‍മെന്‍റിന് എതിരായി പ്രവർത്തനം തുടങ്ങി. മുൻ പ്രസിഡന്‍റ് ഈ വിഭാഗത്തിന്‍റെ നേതൃത്വം ഏറ്റെടുത്തു. വിമതർ ഏഡനും കീഴടക്കി. ഈയവസരത്തിൽ പ്രസിഡന്‍റ് ഏഡനിൽനിന്നു രക്ഷപ്പെട്ട് സൗദിയിൽ ചെന്ന് സഹായം അഭ്യർഥിച്ചു. അങ്ങനെ സൗദി രാജാവിന്‍റെ നേതൃത്വത്തിൽ പത്തിലധികം രാജ്യങ്ങളുടെ സഖ്യസേന രൂപീകരിച്ച് വിമതർക്കെതിരേ പോരാടാൻ തീരുമാനിച്ചു. ഇതിൻപ്രകാരം 2015 മാർച്ച് 26ന് ബോംബാക്രമണം ആരംഭിച്ചു. വിമതരുടെ കേന്ദ്രങ്ങൾ പലതും ആക്രമണത്തിൽ തകർന്നു. ഏദനിൽ സഖ്യസേന കരയുദ്ധം ആരംഭിച്ചു. മൂന്നു മാസം കൊണ്ട് സഖ്യസേന വിമതരെ ഏദനിൽനിന്നു തുരത്തി.

ഈ കാലയളവിൽ ഭീകരവാദികൾ ഏദനും സഖ്യസേനയുടെ നിയന്ത്രണത്തിലായ മറ്റു പ്രദേശങ്ങളും തങ്ങളുടെ ഭരണത്തിലേക്ക് കൊണ്ടുവന്നു. ഷോപ്പിംഗ് മാളുകളിൽ പോകുന്നതിൽ നിന്നു സ്ത്രീകളെ വിലക്കി. സ്ത്രീകളുടെ പ്രതിഷേധം ശക്തമായപ്പോൾ ഷോപ്പിംഗ് മാൾ ബോംബിട്ട് തകർത്തു.

പള്ളികൾ തകർക്കപ്പെടുന്നു

അങ്ങനെ ശരിയത്ത് നിയമം നടപ്പിലാക്കുക എന്ന അജണ്ട പ്രാവർത്തികമാക്കാൻ തീവ്രവാദികൾ ശ്രമം തുടങ്ങി. ഇങ്ങനെ യെമനിൽ പരിപൂർണമായ അരക്ഷിതാവസ്ഥ ഉടലെടുത്തു. ഈ സമയത്ത് നമ്മുടെ മൂന്നു പള്ളികളും തകർക്കപ്പെട്ടു. ടോം അ ച്ചൻ താമസിച്ചിരുന്ന പള്ളിയും ഇതിൽ ഉൾപ്പെടുന്നു. അച്ചൻ അവിടെ നിന്നു മിഷനറീസ് ഓഫ് ചാരിറ്റിയുടെ കേന്ദ്രത്തിലേക്കു നീങ്ങി. യുദ്ധം അതിന്‍റെ ഭീകരത കൈവരിച്ച ഈ ദിവസങ്ങളിൽ റോഡുകൾ അടച്ചിട്ടു, ഗതാഗത സംവിധാനങ്ങൾ പൂർണമായും നിശ്ചലമായി. ഏഡനിലെ ആക്രമണത്തിനുശേഷം സഖ്യസേന തായീസിലേക്ക് കടന്നു. 10 മാസം നീണ്ടുനിന്ന യുദ്ധത്തിൽ സിസ്റ്റേഴ്സ് താമസിച്ചിരുന്ന പ്രദേശങ്ങളും സേനയുടെ നിയന്ത്രണത്തിലായി. ഓഗസ്റ്റ് പകുതിയായപ്പോഴേക്കും ഞാൻ താമസിച്ചിരുന്ന പള്ളി സേനയുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞിരുന്നു. പള്ളി കൊള്ളയടിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്തു. ടോം അച്ചന്‍റെ തിരോധാനത്തിനു ശേഷം മാർച്ച് 12 ആയപ്പോഴേക്കും തായീസിലെ സിസ്റ്റേഴ്സിന്‍റെ കേന്ദ്രവും പിടിക്കപ്പെട്ടു.

ദൈവാനുഗ്രഹത്താൽ ഇതിനു തൊട്ടുമുൻപ് വൃദ്ധസദനത്തിലെ അന്തേവാസികളെയും സിസ്റ്റേഴ്സിനെയും ജോലിക്കാരെയും കേന്ദ്രത്തിൽ നിന്നു മാറ്റാൻ സഭാനേതൃത്വത്തിന് സാധിച്ചു. അന്നു രാത്രിയാണ് സേന ഈ പ്രദേശം പിടിച്ചെടുത്തത്. ഇതേസമയം എന്‍റെ വിസാ കാലാവധി അവസാനിച്ചിരുന്നതിനാൽ എനിക്ക് യെമനിൽ തുടരാനുള്ള അനുമതി നിഷേധിക്കപ്പെടുന്ന അവസ്ഥാവിശേഷം വന്നുചേർന്നു. തന്മൂലം 2016 മാർച്ച് 30ന് ഞാൻ നാട്ടിൽ എത്തി. എന്‍റെ യാത്രയിൽ പലയിടത്തും വാഹനം തടയുകയും ഇറക്കിവിടുകയും നടന്നുപോകേണ്ട അവസ്ഥയുമൊക്കെ വന്നു. ചെക്ക്പോസ്റ്റുകളിൽ കടത്തിവിട്ടിരുന്നില്ല. പല ഡോക്യുമെന്‍റുകളും സംഘടിപ്പിച്ച് കൊടുക്കേണ്ടതായി വന്നു.

ഇപ്പോൾ സനായും യെമനിലെ മൂന്നാമത്തെ വലിയ പട്ടണമായ ഹുഡയദയും വിമതരുടെ കീഴിലാണ്. അവിടെയുള്ള സിസ്റ്റേഴ്സ് തിരികെവരില്ലെന്നാണ് പറയുന്നത്. കാരണം രോഗികളെയും അന്തേവാസികളെയും ഉപേക്ഷിച്ച് എവിടേക്കും പോവുകയില്ല എന്ന ദൃഢനിശ്ചയത്തിലാണ് അവർ. ക്രിസ്തുവിന്‍റെ സ്നേഹത്തിൽ നിന്നും അവരെ വേർപിരിക്കാൻ ഈ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല. അഗതികളെയും അശരണരെയും അനാഥരെയും തന്നിലേക്കു ചേർത്തുനിർത്തിയ ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ മാതൃക അവർ ജീവിതത്തിൽ കാത്തു സൂക്ഷിക്കുന്നു. അവരുടെ പ്രതീകമാണ് ഫാ. ടോം ഉഴുന്നാലിൽ.

ജോസ് വേങ്ങത്തടം