ഫലമുണ്ട് പ്രാർഥനയ്ക്ക്
ക്രിസ്തുവർഷം 174ലെ വേനൽക്കാലം. വടക്കൻ യൂറോപ്പിലുള്ള ബൊഹേമിയ മലനിരകളിൽ റോമൻ സൈന്യം തന്പടിച്ചിരിക്കുകയാണ്. റോമൻ ചക്രവർത്തിയായ മാർക്കസ് ഒൗറേലിയസ് (121-180) സൈന്യത്തിന്‍റെ കൂടെയുണ്ട്. റോമൻ സാമ്രാജ്യത്തിന്‍റെ വികാസത്തിനു തടസംനിൽക്കുന്ന ശത്രുക്കളെ വകവരുത്തുകയാണ് ലക്ഷ്യം.

ചക്രവർത്തി യുദ്ധരംഗം വിലയിരുത്തി. അത്ര അകലെയല്ലാതെ ശത്രുസൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. പക്ഷേ, അവർ ആക്രമിക്കാൻ തയാറാകുന്നില്ല. അവർ നിലയുറപ്പിച്ചിരിക്കുന്നതു സുരക്ഷിതസ്ഥാനത്താണ്. വേനൽക്കാലമാണെങ്കിലും അവർ നിലയുറപ്പിച്ചിരിക്കുന്നിടത്തു ജലദൗർലഭ്യമില്ല.

എന്നാൽ, റോസമൻസൈന്യത്തിന്‍റെ സ്ഥിതി അതല്ല. അവർ താവളമടിച്ചിരിക്കുന്ന പ്രദേശത്തെ ജലസ്രോതസുകൾ കടുത്ത വേനൽച്ചൂടിൽ വറ്റിവരണ്ടു. പടയാളികളും പടക്കുതിരകളുമൊക്കെ വെള്ളമില്ലാതെ വലഞ്ഞു. ഇക്കാര്യം അറിയാമായിരുന്ന ശത്രുസ്യൈം റോമൻ സൈന്യത്തെ ആക്രമിക്കാൻ തയാറായില്ല. അവർ കുറേക്കൂടി തളരുന്പോൾ ആക്രമിക്കാം എന്നായിരുന്നു ശത്രുസൈന്യത്തിന്‍റെ നിലപാട്.

പരാജയം മുന്നിൽക്കണ്ട ചക്രവർത്തി തന്‍റെ സൈന്യാധിപന്മാരുടെ ആലോചന ചോദിച്ചു. അപ്പോൾ അവരിലൊരാൾ ചക്രവർത്തിയുടെ പന്ത്രണ്ടാം സൈന്യവ്യൂഹത്തിന്‍റെ സഹായം തേടാൻ ഉപദേശിച്ചു. എന്തുതരം സഹായമാണ് അവർക്കു നൽകാൻ സാധിക്കുന്നത്? ചക്രവർത്തി ചോദിച്ചു. അപ്പോൾ ചക്രവർത്തിയെ ഉപദേശിച്ച സൈന്യാധിപൻ മറുപടി നൽകി: പ്രാർഥനാ സഹായം.

റോമൻ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന കപ്പദോച്യായിൽനിന്നുള്ള ക്രൈസ്തവരായിരുന്നു പന്ത്രണ്ടാം ലീജിയനിൽ ഉണ്ടായിരുന്നത്. അവരുടെ പ്രാർഥനയുടെ ശക്തിയെക്കുറിച്ച് സൈന്യാധിപനു നല്ല അറിവുണ്ടായിരുന്നതുമൂലമാണ് അവരുടെ പ്രാർഥനാസഹായം തേടാൻ സൈന്യാധിപൻ ചക്രവർത്തിയെ ഉപദേശിച്ചത്.

ചക്രവർത്തിക്ക് അത്ര സ്വീകാര്യമായിരുന്നില്ല ക്രൈസ്തവ പടയാളികളുടെ പ്രാർഥനാസഹായം സ്വീകരിക്കുക എന്നത്. എങ്കിലും യുദ്ധപരാജയം ഒഴിവാക്കാൻ വേണ്ടി അദ്ദേഹം അവരുടെ സഹായം തേടി. ഉടനെ അദ്ഭുതകരമായ ഫലമാണ് ഉണ്ടായത്. ക്രൈസ്തവ പടയാളികളുടെ കൂട്ടപ്രാർഥനയുടെ ഫലം എന്നവണ്ണം റോമൻസൈന്യം നിലയുറപ്പിച്ചിരുന്ന സ്ഥലത്തു നല്ല മഴ ലഭിച്ചു. എന്നാൽ, ശത്രുസൈന്യം നിലയുറപ്പിച്ചിരുന്നിടത്തു മഴയ്ക്കു പകരം കൊടുങ്കാറ്റും ഇടിമിന്നലും ആലിപ്പഴവർഷവുമാണ് ഉണ്ടായത്.

വലിയ വലിപ്പത്തിലുള്ള ആലിപ്പഴത്തിന്‍റെ വീഴ്ച ശത്രുസൈന്യത്തിനു വലിയ നാശനഷ്ടമുണ്ടാക്കി. ആലിപ്പഴവർഷവും ഇടിമിന്നലും മൂലം പേടിച്ചരണ്ടുപോയ പടക്കുതിരകൾ നിയന്ത്രണംവിട്ട് ചിതറിയോടി. മഴവെള്ളം ലഭിച്ചു നവോന്മേഷം പ്രാപിച്ച റോമൻ സൈന്യം ശത്രുസൈന്യത്തെ ആക്രമിച്ച് അന്ന് വൻ വിജയം നേടി.

മഴയ്ക്കുവേണ്ടി പ്രാർഥിച്ച് അദ്ഭുതകരമായ ഫലം ലഭിച്ചതിനെത്തുടർന്ന് പന്ത്രണ്ടാം സൈന്യവ്യൂഹം ദി തണ്ടറിംഗ് ലീജിയൻ എന്നാണ് ചരിത്രത്തിൽ അറിയപ്പെടുന്നത്. രണ്ടാം നൂറ്റാണ്ടിൽ ഒൗറേലിയസ് ചക്രവർത്തിയുടെ സമകാലികനായി ജീവിച്ചിരുന്ന ബിഷപ് ക്ലോഡിയസ് അപ്പോളിനാരിസ് ഉൾപ്പെടെ പല പ്രമുഖ വ്യക്തികൾ ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രാർഥനയ്ക്കു ഫലമുണ്ടെന്നു നമുക്കറിയാം. എങ്കിൽപ്പോലും ഈ കഥ കേൾക്കുന്പോൾ നാം അദ്ഭുതപ്പെട്ടുപോകും. കാരണം, എത്ര വേഗത്തിലാണ് പന്ത്രണ്ടാം ലീജിയനിലെ പടയാളികളുടെ പ്രാർഥനയ്ക്കു ഫലമുണ്ടായത്. ആ പടയാളികൾ പ്രാർഥിച്ചത് പ്രധാനമായും മഴ ലഭിക്കാനായിരുന്നു. എന്നാൽ, അവർക്കു മഴ ലഭിച്ചു എന്നു മാത്രമല്ല അവരുടെ ശത്രുക്കൾക്കു ദോഷംവരത്തക്കവിധം ഇടിമിന്നലും ആലിപ്പഴവർഷവും ഉണ്ടാവുകയും ചെയ്തു. അതായത്, അവർ ചോദിച്ചതിലും അധികം അവർക്കു ലഭിച്ചു എന്നു സാരം.

നാം പ്രാർഥിക്കുന്പോൾ ഏതാണ്ട് ഇപ്രകാരംതന്നെയാണു സംഭവിക്കുന്നത്. എന്നാൽ, പ്രാർഥനയിലൂടെ നാം ചോദിക്കുന്ന കാര്യം പലപ്പോഴും ലഭിക്കാതെപോകുന്നതുകൊണ്ട് നമുക്ക് അധികമായി ലഭിക്കുന്ന പല അനുഗ്രഹങ്ങളും നാം കാണാതെപോകുന്നു എന്നു മാത്രം.

നാം എപ്പോഴൊക്കെ നമ്മുടെ മനസും ഹൃദയവും ദൈവത്തിലേക്കുയർത്തി പ്രാർഥിക്കുന്നവോ അപ്പോഴൊക്കെ അവിടുത്തെ അനുഗ്രഹം നമ്മിലേക്കു പ്രവഹിക്കുന്നുണ്ടെന്നതാണു യാഥാർഥ്യം. എന്നാൽ, നാം പ്രാർഥിക്കുന്ന കാര്യം അതുപോലെ എപ്പോഴും നമുക്കു ലഭിക്കാതെ വരുന്നതുകൊണ്ടു നമ്മുടെ പ്രാർഥന പരാജയമാണെന്നു നാം പലപ്പോഴും പരിതപിക്കുന്നു. അതുപോലെ നമുക്കു ദൈവം നൽകുന്ന പല അനുഗ്രഹങ്ങളും നമ്മുടെ ശ്രദ്ധയിൽപ്പെടാതെയും പോകുന്നു.

നാം പ്രാർഥനയിലൂടെ ചോദിക്കുന്ന കാര്യങ്ങൾ അതുപോലെ എപ്പോഴും നമുക്കു ലഭിക്കാറില്ല എന്നതു ശരിതന്നെ. എന്നാൽ, നാം പ്രാർഥിക്കുന്നതിന്‍റെ ഫലമായി ദൈവത്തിന്‍റെ അനുഗ്രഹം എപ്പോഴും നമുക്കു ലഭിക്കുന്നുണ്ട്. അങ്ങനെ അവിടത്തെ അനുഗ്രഹം നമുക്കു ലഭിക്കുന്നതുകൊണ്ടാണ് നമ്മുടെ ജീവിതത്തിലെ ഭാരങ്ങൾ വഹിക്കാൻ നമുക്കു ശക്തിലഭിക്കുന്നത്. അല്ലായിരുന്നുവെങ്കിൽ ജീവിതഭാരം മൂലം നാം എത്രയോ പണ്ടേ തകർന്നുപോകുമായിരുന്നു.

ഇനി മുകളിൽ കൊടുത്തിരിക്കുന്ന സംഭവത്തിലേക്കു മടങ്ങിവരട്ടെ. ക്രൈസ്തവ പടയാളികളുടെ പ്രാർഥനയുടെ ഫലമായി അദ്ഭുതം സംഭവിക്കുന്നതു ഒൗറേലിയൂസ് ചക്രവർത്തി നേരിൽ കണ്ടതാണ്. എങ്കിലും അദ്ദേഹത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചോ? മഴ ലഭിച്ചതിനെത്തുടർന്ന് യുദ്ധം ജയിച്ചതുമൂലം കുറേക്കാലത്തേക്ക് അദ്ദേഹം മതപീഡനത്തിൽനിന്നു പിന്മാറിയിരുന്നു. എന്നാൽ, വീണ്ടും അദ്ദേഹം മതപീഡനത്തിൽ ഏർപ്പെട്ടു എന്നു ചരിത്രത്തിൽ നാം വായിക്കുന്നു.

പ്രാർഥനവഴി ദൈവത്തിന്‍റെ അദ്ഭുതകരമായ ഇടപെടൽ കണ്ടിട്ടും ചക്രവർത്തിയിൽ വലിയ മാറ്റം വന്നില്ല എന്നതാണു വസ്തുത. എന്നാൽ, ഇതേക്കുറിച്ചു നാം ആശ്ചര്യപ്പെട്ടിട്ടു കാര്യമില്ല. പ്രാർഥനയുടെ ഫലത്തെക്കുറിച്ച് ബോധ്യമില്ലാഞ്ഞിട്ടല്ലല്ലോ നമ്മിൽ പലരും ദൈവത്തെ മറന്നു സ്വന്തം വഴികളിലൂടെ പോകുന്നത്. ദൈവത്തെ ഓർമിച്ചു ജീവിച്ചാൽ അവർക്കു സ്വന്ത ഇഷ്ടം പോലെ ജീവിക്കാൻ സാധിക്കില്ല എന്നവർക്കറിയാം. ത·ൂലം അവർ ദൈവത്തെ സൗകര്യപൂർവം വിസ്മരിക്കുന്നു.

ദൈവത്തെ വിസ്മരിക്കാതെ നമുക്കു ജീവിക്കാം. പ്രാർഥനയിലൂടെ അവിടുന്നുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ട് നമുക്കു ജീവിക്കാം. അപ്പോൾ നാം ചോദിക്കുന്നതിലധികമായി നമുക്കു ലഭിക്കുകതന്നെ ചെയ്യും.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ