Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
എന്റെ ജീവിതം എന്റെ ഭാര്യ
മുന്തിരിവള്ളികളിൽ പുതുമുകുളങ്ങൾ തളിരിടുന്നതുപോലെ ആനിയമ്മയും ഉലഹന്നാനും തങ്ങളുടെ പ്രണയം തിരിച്ചറിഞ്ഞപ്പോൾ ആ ജീവിതം പ്രണയ കാവ്യമായിമാറി. വള്ളിനിക്കറിൽനിന്നും ഒറ്റമുണ്ടിലേക്കുള്ള മാറ്റം... പ്രായമെത്രയായാലും പ്രണയത്തിനെന്നും പതിനാറു വയസല്ലേയുള്ളു. ആനിയമ്മയുടെ ഉന്നച്ചായൻ പ്രേക്ഷകരോട് ഉറക്കെ വിളിച്ചുപറയുന്നതും അതാണ്, എന്റെ ജീവിതം എന്റെ ഭാര്യയാണ്... വെള്ളിമൂങ്ങയുടെ വിജയത്തിനു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്തു മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് മുന്തിരിവള്ളികൾ തളിർക്കുന്പോൾ.
കുടുംബ പശ്ചാത്തലത്തിൽ നിന്നും മലയാള സിനിമ അകന്നു സഞ്ചരിച്ചു തുടങ്ങിയിട്ടു കാലമേറെയായി. അച്ഛൻ- അമ്മ-മക്കൾ ബന്ധങ്ങൾക്കു പ്രേക്ഷകരെ രസിപ്പിക്കാനുള്ള കഥകൾ പറയാനില്ല എന്ന പുതിയകാലത്തിന്റെ സിനിമാ സങ്കൽപ്പത്തിനുള്ള കനത്ത ആഘാതമാണ് ഈ ചിത്രത്തിന്റെ വിജയം നൽകുന്നത്. പ്രണയത്തിനു വയസില്ലെന്നും പൂർണമായും അലിഞ്ഞുചേരുന്ന പ്രണയം തന്റെ കുടുംബ ജീവിതമാണന്നും മലയാളികളെ ചിത്രം ഓർമപ്പെടുത്തുന്നു. സർക്കാർ ഉദ്യോഗസ്ഥനായ ഉലഹന്നാനും വീട്ടമ്മയായ ആനിയമ്മയും മധ്യവയസിൽ തങ്ങളുടെ പ്രണയത്തിലേക്കുള്ള തിരച്ചുവരവാണ് സിനിമ പറയുന്നത്. വി.ജെ. ജയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയിൽ നിന്നുമാണ് എം. സിന്ധുരാജ് ഈ ചിത്രത്തിന്റെ തിരക്കാവ്യമൊരുക്കിയിരിക്കുന്നത്. പുതിയ കാലത്തിൽ മൗലികമായൊരു വഴിയിലൂടെ തന്റെ കഥാലോകം സജീവമാക്കിയ എഴുത്തുകരനാണ് വി.ജെ. ജയിസ്. ശരീരവും ആത്മാവും തമ്മിലുള്ള ആത്മ സംഘർഷങ്ങളും ജീവിത മൂല്യങ്ങളോടുള്ള വെല്ലുവിളികളും നർമനിർഭരമായ ആഖ്യാനവും ജയിംസിന്റെ രചനകൾ ശ്രദ്ധേയമാക്കുന്നു.
പ്രമേയഭംഗികൊണ്ടു സമകാലിക ലോകത്തിൽ ഏറെ ശ്രദ്ധയാകർഷിക്കുന്ന കഥയാണ് പ്രണയോപനിഷത്ത്. കടലാസ് തുന്പിൽ ഒപ്പിട്ടാൽ തീരുന്ന ദാന്പത്യജീവിതം പെരുകുന്ന ഇക്കാലത്തിൽ പ്രണയോപനിഷത്ത് നൽകുന്നത് ചില വീണ്ടുവിചാരങ്ങളാണ്. കഥാകാരൻ തന്നെ അതു പറയുന്നതിങ്ങനെയാണ്. വളരെ യാന്ത്രികമാണ് നമ്മുടെ ജീവിതം. ഒരു എഴുത്തുകാരൻ എന്ന നിലയിൽ മറ്റുള്ളവരെ നിരീക്ഷിക്കുകയും അവരുടെ വികാരവിചാരങ്ങളെ സൂക്ഷ്മമായി നോക്കിക്കാണാറുമുണ്ട്. സൗഹൃദ സംഭാഷണങ്ങളിൽ നിന്നും മറ്റുള്ളവരുമായുള്ള ഇടപെടലിൽ നിന്നുമാണ് ഈ കഥയിലേക്കെത്തുന്നത്. പ്രണയം എന്നും ജീവിതത്തിലുള്ളതാണ്. എന്നാൽ സത്യസന്ധമായി പ്രണയ ജിവിതത്തെ നാം മറന്നുപോകുന്നതിനെപ്പറ്റിയാണ് ഞാൻ ചിന്തിച്ചത്. കഥ ഒരിക്കലും ജീവചരിത്രമല്ല. കാല്പനികവും സത്യസന്ധവുമായ അംശങ്ങളെ ചാലിച്ചെഴുതുകയാണ്. ചെറിയ ഈഗോയുടെ പേരിലാണ് ഇന്നത്തെ ലോകത്ത് വിവാഹ ബന്ധങ്ങൾ ശിഥിലമായിപ്പോകുന്നത്. ദാന്പത്യത്തിനും വെളിയിലാണ് പ്രണയമെന്നുള്ള മിഥ്യാധാരണയിൽ പ്രശ്നത്തിനൊപ്പമാണ് വിവാഹ മോചനത്തിനായി ഒരുങ്ങുന്നത്. പ്രശ്നപരിഹാരം അറിയുന്നില്ല. കഥയിൽ ഞാൻ എഴുതിയിട്ടുണ്ട് പ്രണയം അതിന്റെ നിധിയറ സൂക്ഷിച്ചിരിക്കുന്നത് കുടുംബങ്ങളിലാണ്. ചെറിയൊരു രാജ്യമാണ് ഓരോ കുടുംബവും. ഓരോ വ്യക്തിത്വവും സ്നേഹം അനുഭവിച്ചറിഞ്ഞു തുടങ്ങുന്നത് കുടുംബങ്ങളിൽനിന്നാണ്.
കുടുംബ പ്രേക്ഷകരെ പ്രണയ ബാണങ്ങളാൽ ഒന്നിപ്പിക്കുന്പോൾ അതിന്റെ അനന്തര വിശേഷങ്ങളും ജയിംസ് സാക്ഷ്യപ്പെടുത്തുന്നു. ഈ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചതിനു ശേഷം ഒരുപാട് പ്രതികരണം എനിക്കു കിട്ടിയിരുന്നു. ഒരാൾ പറഞ്ഞത് അയാളുടെ വിവാഹ ജീവിതത്തിന്റെ തുടക്കകാലത്ത് മോളൂട്ടാ എന്ന ഓമനപ്പേരിലാണ് ഭാര്യയെ വിളിച്ചിരുന്നത്. പിന്നീട് എപ്പോഴോ അതു മറന്നു. വിദേശത്തായിരുന്നിട്ടും കഥ വായിച്ച ഉടൻ ഫോണിലൂടെ തന്റെ ഭാര്യയെ മോളൂട്ടാ എന്നു വിളിച്ചു എന്നാണ്. അത് അയാളുടെ ഭാര്യക്കു പകർന്ന ആനന്ദം പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ലെന്ന്. മറ്റൊന്ന് ട്രെയിൻ യാത്രയ്ക്കിടയിൽ കഥ വായിച്ചുതീർന്ന ഉടൻ ഒരാൾ എന്നെ വിളിച്ചു. വിരസമായിപ്പോയ ജീവിതത്തിൽനിന്നും മനസുനിറയെ പ്രണയം നിറഞ്ഞാണ് താൻ ഇന്നു വീട്ടിലേക്കു പോകുന്നതെന്നാണ് അയാൾ പറഞ്ഞത്. മാനസികമായി അകന്നു വേർപിരിയലിന്റെ വക്കിലെത്തിയ ഒരു കുടുംബത്തിലെ രണ്ടുപേരും ഈ കഥ വായിക്കാനിടയായി. പിന്നീടവർ ഒന്നിച്ചിരുന്നു വായിച്ചു. ആ കഥ അവരുടെ ജീവിതം മാറ്റിമറിച്ചു. എഴുത്തുകാരനെന്ന നിലയിൽ ഇത്തരം വചനങ്ങൾ എനിക്കു പകരുന്നതും ആനന്ദമാണ്. കാരണം ജീവിതത്തിന്റെ ഒരു സത്യസന്ധതയാണ് ഞാൻ കാണിക്കാൻ ശ്രമിച്ചത്. അതിൽ മറ്റു കാപട്യങ്ങളൊന്നുമില്ല. അതുകൊണ്ടാണ് പ്രമേയത്തോട് ആൾക്കാർക്ക് കൂടുതൽ അടുപ്പം തോന്നിച്ചത്. നമ്മുടെ സന്തോഷവും പ്രണയവും ഒന്നും മറ്റെങ്ങും തിരക്കിപ്പോകേണ്ടതില്ല. അതു നമ്മുടെ കുടുംബത്തിൽ തന്നെയുണ്ട്.
ഈ കഥയെ ഞാൻ എഴുതിയത് മൂന്നാമതൊരാൾ ആനിയമ്മയുടെയും ഉലഹന്നാന്റെയും കഥ പറയുന്നതായാണ്. എഴുതിക്കഴിഞ്ഞപ്പോൾ ഉലഹന്നാൻ കഥ പറയുന്ന വിധത്തിൽ ഞാൻ എന്ന തലത്തിലേക്ക് കഥയെ മാറ്റിയെഴുതി. അവിടെ ഞാൻ എന്ന പ്രയോഗം വന്നപ്പോൾ കഥയെ ജീവിതത്തിലേക്ക് കൂടുതൽ അടുപ്പിക്കാൻ വായനക്കാരനു കഴിഞ്ഞു, കഥയുടെ തലം തന്നെ ഏറെ മാറി. അവനവനിലേക്കു തന്നെ തിരിഞ്ഞുനോക്കാവുന്ന ഒരു ഇഴയടുപ്പത്തിന്റെയും വൈകാരികതയുടേയും മാനം കഥയ്ക്കു വന്നു. വായിക്കുന്ന ആളുകളെ രസിപ്പിക്കുന്നതിനൊപ്പം തീവ്രമായ ഒരു വിഷയമാണു പറയുന്നത്. ആ കഥ അങ്ങനെ തന്നെ കൊണ്ടുപോകണം. അതിനായി നർമ മുഹൂർത്തങ്ങളെ ഇഴ ചേർത്തിട്ടുണ്ട്. അതിൽ ബൈബിൾ വചനങ്ങളും ഉൾപ്പെടുത്തിയപ്പോൾ കഥയ്ക്കു കൈവന്ന മിഴിവ് വളരെ വലുതാണ്.
നമ്മുടെ കപട സദാചാരബോധത്തിനുമേലും പ്രഹരമേൽപ്പിക്കാൻ കഥാകാരൻ ശ്രമിച്ചിട്ടുണ്ട്. കഥയിൽ ഉപകഥയെ ചേർത്തപ്പോഴും നർമരസങ്ങളെ പകരുന്പോളും കുടുംബത്തിന്റെ ഐക്യതയെ ഉയർത്തിപ്പിടിച്ചിരിക്കുന്നു, കഥയിൽ ശ്ലീലത്തിനും അശ്ലീലത്തിനുമിടയിലെ അതിർ വരന്പ് മാഞ്ഞുപോകുന്നിടത്ത് ഏകഭാവത്തിന്റെ നിറവുണ്ടാകുന്നത് എനിക്കനുഭവപ്പെടുന്നു എന്ന് ഉലഹന്നാൻ പറയുന്നുണ്ട്. എന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ഇത് വായിച്ചാലെന്തു വിചാരിക്കുമെന്നുള്ള ചിന്തകൾ വന്നപ്പോഴും അതിനെ കഥയിലേക്ക് മനപ്പൂർവമായി കൊണ്ടുവന്നു. അശ്ലീലമെന്നു തോന്നാത്ത വിധം ഇരുവരും ഒന്നാകുന്ന ഏകഭാവത്തിനെ ഇതിലും മികച്ച രീതിയിൽ കഥയിലേക്കു കൊണ്ടുവരാൻ കഴിയില്ല - കഥാകാരൻ തന്റെ ഭാഗം വിവരിക്കുന്നു.
മൂലകഥയിൽ നിൽക്കുന്പോഴും ഇത്രത്തോളം ഇറങ്ങിച്ചെല്ലാതെ ദൃശ്യഭാഷയ്ക്കനുയോജ്യമായി സന്ദർഭങ്ങളേയും മറ്റു കഥാപാത്രങ്ങളേയും കൂട്ടിയിണക്കാൻ തിരക്കഥാകൃത്ത് ശ്രമിച്ചിട്ടുണ്ട്. കാരണം ഒരു ചെറുകഥയെ രണ്ടരമണിക്കൂറുള്ള സിനിമയുടെ ഭാഷ്യത്തിനായി രൂപാന്തരപ്പെടുത്തുന്പോഴും മൂലകഥയുടെ സത്തയാണ് ചിത്രം പകരുന്നത്. എല്ലവരുടേയും ഉള്ളിൽ സത്യസന്ധമായി പ്രണയമുണ്ട്. പ്രണയത്തിലെ കൈക്കുറ്റപ്പാടുകൾ എല്ലാം തിരുത്തി സത്യപ്രണയം തേടുകയും, അത് അനുഭവിച്ചറിയുകയുമാണു വേണ്ടത്. പ്രണയത്തിന്റെ പൂർണ ലയം എന്നത് രണ്ടിൽ നിന്നുംഒന്നാവുകയാണ്. നിരവധി ഹിറ്റുകൾ മലയാളത്തിൽ സൃഷ്ടിച്ച മോഹൻലാൽ- മീന കൂട്ടുകെട്ടിന്റെ ഉലഹന്നാൻ - ആനിയമ്മ രസതന്ത്രം ലിപികളിലെന്നപോലെ കാഴ്ചയിലേക്കും പകരുന്നത് അതേ ഏകഭാവമാണ്.
മനുഷ്യൻ എപ്പോഴും സംതൃപ്തി തേടുകയാണ്. ഒന്നിൽ നിന്നും ഒന്നിലേക്ക് അതിനായി സഞ്ചരിക്കുന്നു. ഒരിക്കലും പൂർണ സംതൃപ്തി കിട്ടുന്നില്ല. പ്രപഞ്ചത്തിന്റെ ഉൗർജത്തിലേക്കുള്ള പലായനത്തിലാണ് ഓരോ ജീവിതവും. ഒരു ഭാര്യാഭർതൃ ബന്ധത്തിന്റെ ലയം ഒന്നായി മാറുന്പോൾ അതിലേക്കുള്ള ദൂരം കുറയുന്നു. ഒന്നിച്ചു കൂടുന്പോൾ ഉള്ള ആനന്ദത്തിൽ നിന്നും ആദ്യമായി ഉൗർജത്തിലേക്കുള്ള ക്ഷണമാണ് കുടുംബം നൽകുന്നത്. സൃഷ്ടിയുടെ ഉത്ഭവമായ പ്രകൃതി പുരുഷ ബന്ധത്തിന്റെ മറ്റൊരു തലമാണ് കുടുംബം. ആ പൂർണതയിലേക്കെത്തുന്നതുകൊണ്ടാണ് പ്രണയോപനിഷത്ത് എന്ന പേരു തന്നെ കഥയ്ക്കു നൽകിയത്. പ്രണയ ഉപനിഷത്ത് എന്നത് പ്രണയത്തിനോട് ചേർന്നിരിക്കുക എന്നതാണ് അർഥമാക്കുന്നത് - കഥാകാരൻ പറയുന്നു.
അച്ഛന്റെയും അമ്മയുടേയും പ്രണയം മക്കളിലും ആ നന്മനിറയ്ക്കുന്നതയാണ് സിനിമ കാട്ടിത്തരുന്നത്. കഥയിൽനിന്നു സിനിമ ഒരുപടികൂടി മുന്നോട്ടു പോയിരിക്കുന്നു. പ്രേക്ഷകരിലേക്ക് കുടുംബത്തിന്റെ ഐക്യതയും കെട്ടുറപ്പും വിശ്വാസവും പകരുന്പോഴും നർമഭാവത്തിൽ വലുതും ചെറുതുമായ ചിന്താശകലങ്ങളെയാണ് ചിത്രം പകരുന്നത്. എന്താണ് കുടുംബമെന്നും എന്താണു ജീവിതമെന്നും കുറച്ചു നിമിഷത്തിലേക്കെങ്കിലും പ്രണയോപനിഷത്തും അതിന്റെ സിനിമ ഭാഷ്യവും മലയാളികളെ ഓർമപ്പെടുത്തുന്നു.
സമകാലിക ലോകത്തിൽ കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകളും അപക്വമായ തീരുമാനങ്ങൾ കുടുംബ ജീവിതത്തിലേൽപിക്കുന്ന ആഘാതങ്ങളും ചിത്രം പറഞ്ഞുപോകുന്നുണ്ട്. ഈ മുന്തിരിവള്ളികൾ മലയാളക്കരയാകെ പടർന്നു പന്തലിച്ചിരിക്കുന്നു. ഇതു പകരുന്ന ഇലകളും പൂവുകളും ഇനിയുമേറെ കുടുംബങ്ങൾക്കു ജീവൻ പകരുക തന്നെ ചെയ്യും. പ്രണയോപനിഷത്തിൽ നിന്നും മുന്തിരിവള്ളികൾ തളിരിട്ടിരിക്കുന്നു... ഇനി വസന്തം പറന്നെത്തുകതന്നെ ചെയ്യും.
ജയിംസിന്റെ കാര്യം
ആഖ്യാനശൈലിയുടേയും പ്രമേയ ഭംഗിയുടേയും വൈവിധ്യം നിറയുന്ന ഒരുപിടി സാഹിത്യ സൃഷ്ടികളാൽ മലയാളത്തിന്റെ കാവ്യലോകത്തിൽ തന്‍േറതായ ഇരിപ്പിടം സ്വന്തമാക്കിയ കഥാകാരനാണ് വി.ജെ.ജയിസ്. തന്റെ ആദ്യ രചനയിലൂടെ തന്നെ ഡിസി സിൽവർ ജൂബിലി പുരസ്കാരം ജയിംസ് സ്വന്തമാക്കിയിരുന്നു. പുറപ്പാടിന്റെ പുസ്തകം എന്ന ആദ്യ നോവൽ 1999- ലാണ് പുറത്തിറങ്ങുന്നത്. അതേ വർഷം മലയാറ്റൂർ പുരസ്കാരവും ജയിംസിനെ തേടിയെത്തി. ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശിയായ ജയിംസ് ഇപ്പോൾ തിരുവന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ എൻജിനിയറായി സേവനം അനുഷ്ടിക്കുന്നു. ഓദ്യോഗിക ജീവിതത്തിന്റെ തിരക്കിനിടയിലും ആറു നോവലുകളും നാലു ചെറുകഥാ സമാഹാരങ്ങളും ജയിസ് പുറത്തിറക്കിയിരുന്നു. ദത്താപഹാരം, ലെയ്ക, ചോരശാസ്ത്രം, ഒറ്റക്കാലൻ കാക്ക, നിരീശ്വരൻ എന്നിവയാണ് നോവലുകൾ. 2015 ൽ നിരീശ്വരനിലൂടെ തോപ്പിൽ രവി അവാർഡ്, ബഷീർ അവാർഡ്, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം എന്നിവയും തേടിയെത്തി. ചോരശാസ്ത്രം പ്രമുഖ മൂന്നു സർവ്വകലാശാലകളിൽ ഇന്നു പാഠ്യവിഷയങ്ങളിലൊന്നാണ്. ശവങ്ങളിൽ പതിനാറാമൻ, ഭൂമിയിലേക്കുള്ള തുരുന്പിച്ച വാതായനങ്ങൾ, വ്യാകുലമാതാവിന്റെ കണ്ണാടിക്കൂട്, പ്രണയോപനിഷത്ത് എന്നിവയാണ് ചെറുകഥാ സമാഹാരങ്ങൾ. ഭാര്യ: അശ്വതി, മക്കൾ: താര, സൂര്യൻ.
ലിജിൻ കെ. ഈപ്പൻ
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
മണിപ്പുരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി എത്തുന്നു: വി.ഡി. സതീശന്
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
Latest News
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
മണിപ്പുരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി എത്തുന്നു: വി.ഡി. സതീശന്
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top