Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പാട്ടിന്റെ പാലാഴിയിൽ പൊന്നമ്മാൾ
സംഗീതവും കലയും വേദങ്ങളുമൊക്കെയായി സന്പന്നമാണ് തിരുവനന്തപുരം വലിയശാലയിലെ അഗ്രഹാരം. ഇവിടത്തെ സന്ധ്യകൾക്ക് ചന്ദന ഗന്ധമാണ്. ഒപ്പം സംഗീതത്തിന്റെ നൈർമല്യവും.
അഗ്രഹാരത്തിലെ ഒരു വീട്ടിലെ സൂര്യോദയവും അസ്തമനവുമെല്ലാം കർണാടക സംഗീതത്തിൽ മുങ്ങിനിൽക്കുന്നു. വീടിനുള്ളിൽ നിന്നു കേൾക്കുന്ന സ്വരം പദ്മശ്രീ പാറശ്ശാല പൊന്നമ്മാളിന്റേത്. ആറു പതിറ്റാണ്ടായി പാടുന്ന ശബ്ദത്തിന് ഇന്നും തളർച്ചയില്ല. മറിച്ച് മാധുര്യം മുന്‍പത്തേതിനേക്കാൾ ഇരട്ടിച്ചിട്ടുണ്ട്. വൈകിയാണെങ്കിലും തേടിവന്ന അംഗീകാരത്തിന്റെ മേന്പൊടിയുണ്ട് ഇന്നത്തെ ഗാനത്തിൽ. ഇന്ത്യാ ഗവൺമെന്റിന്റെ ഏറ്റവും ശ്രേഷ്ഠമായ പദ്മശ്രീ പുരസ്കാരത്തിനർഹയായ പാറശ്ശാല പൊന്നമ്മാളിന്റെ വിശേഷങ്ങളിലേക്ക്.
സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ
പദ്മശ്രീ പാറശ്ശാല പൊന്നമ്മാളിന് ഇത് 92-ാം വയസ്. 1924ൽ മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും നാലു പെൺമക്കളിൽ മൂന്നാമത്തെ കുട്ടിയായി പൊന്നമ്മാൾ ജനിച്ചു. സംഗീതത്തിൽ ചെറുപ്പം മുതൽ താത്പര്യം കാണിച്ച പൊന്നമ്മാൾ ഏഴാം വയസിൽ സംഗീത പഠനം ആരംഭിച്ചു. ""വീട്ടിൽ എല്ലാവർക്കും സംഗീതത്തോട് അഭിരുചിയുണ്ടായിരുന്നു. അമ്മയ്ക്ക് നല്ല ജ്ഞാനവും.'' കുട്ടിക്കാല ഓർമകളിലേക്ക് അവർ മടങ്ങി. ""സ്കൂൾ ഹെഡ് മാസ്റ്ററായിരുന്ന അച്ഛന് അടൂരിലേക്കു സ്ഥലം മാറ്റം കിട്ടിയതിനേത്തുടർന്ന് പാറശ്ശാല വിട്ടെങ്കിലും സംഗീത പഠനം തുടർന്നു. പാപനാശം ശിവൻ, ശ്രീനിവാസ അയ്യർ, മുത്തയ്യ ഭാഗവതർ തുടങ്ങിയ പ്രശസ്ത സംഗീതജ്ഞരെ ഗുരുക്കന്മാരായി കിട്ടിയതും എന്റെ ഭാഗ്യമാണ്.''
വഴിത്തിരിവായി ആദ്യ അംഗീകാരം
ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ പിറന്നാളിനോടനുബന്ധിച്ച് തിരുവനന്തപുരത്തു നടന്ന സംഗീത മത്സരത്തിൽ പങ്കെടുക്കാൻ പൊന്നമ്മാളെത്തിയത് പാറശ്ശാലയിൽ നിന്ന്. ""അന്നെനിക്ക് പതിനാലോ പതിനഞ്ചോ വയസായിരുന്നു. മത്സരിക്കാൻ എത്ര പേരുണ്ടായിരുന്നു എന്നു കൃത്യം പറയാൻ സാധിക്കില്ല. വിദ്വാന്മാരായ വിധികർത്താക്കൾക്കു മുന്നിൽ എങ്ങനെ പാടിയെന്നുമറിയില്ല ''- പൊട്ടിച്ചിരിച്ചുകൊണ്ട് പൊന്നമ്മാൾ പറഞ്ഞു.
""റിസൾട്ട് വന്നപ്പോൾ അവർ എന്റെ പേരു വിളിച്ചു. അന്ന് സമ്മാനദാനം നിർവഹിച്ചത് സംഗീത അക്കാദമി പ്രിൻസിപ്പൽ ശ്രീ. മുത്തയ്യ ഭാഗവതരായിരുന്നു. അദ്ദേഹം എന്റെ നിറുകയിൽ കൈവച്ച് നന്നായി വരുമെന്നനുഗ്രഹിച്ചു. എന്നിട്ട് അച്ഛനോട് പറഞ്ഞു, മോളെ അക്കാദമിയിൽ ചേർത്ത് പാട്ടു പഠിപ്പിക്കണമെന്ന്. പക്ഷേ പാറശ്ശാലയിൽ നിന്ന് തിരുവനന്തപുരം വരെ വന്ന് പഠിക്കാൻ സാധിക്കില്ലെന്ന് അച്ഛൻ പറഞ്ഞതോടെ എന്റെ പ്രതീക്ഷ നഷ്ടപ്പെട്ടു”.
ശ്രുതിപ്പെട്ടിയുടെ സ്വരം ശ്രദ്ധയോടെ താഴ്ത്തിക്കൊണ്ട് പൊന്നമ്മാൾ തുടർന്നു: ""അക്കാദമി റീ ഒപ്പണിംഗിന്റെ തലേ ദിവസം ഒരു ബന്ധു അച്ഛനെ കാണാൻ വന്നു. സംഗീത അക്കാദമി പ്രിൻസിപ്പലാണ് അദ്ദേഹത്തെ പറഞ്ഞുവിട്ടത്. അച്ഛനു രണ്ടാഴ്ച്ചയ്ക്കുള്ളിൽ സ്ഥലം മാറ്റം കിട്ടുമെന്നും മകളെ അക്കാദമിയിൽ ചേർക്കണമെന്നും പ്രിൻസിപ്പൽ പറഞ്ഞു വിട്ടിരുന്നു. അക്കാദമിയിൽ എത്തിയ എന്നോട് നേരേ രണ്ടാം വർഷക്കാർക്കൊപ്പം ഇരുന്നോളാനാണ് പറഞ്ഞത്. അന്ന് ഗാനപ്രവീണ ഒന്നാം റാങ്കോടെ പാസായി.''
അതിർത്തി താണ്ടിയ ശബ്ദമാധുര്യം
കേരളത്തിന്റെ സ്വകാര്യസ്വത്തെന്നു പറയാവുന്ന പാറശ്ശാല പൊന്നമ്മാളിന്റെ ശബ്ദമാധുര്യം ആദ്യമായി അതിർത്തി കടന്നത് പതിനാറാം വയസിലാണ്. അക്കാദമിയിലെ പഠനകാലത്താണ് പ്രിൻസിപ്പൽ വഴി റേഡിയോയിൽ പാടാൻ അവസരം ലഭിച്ചത്. ""അന്ന് തിരുവനന്തപുരത്ത് റേഡിയോ സ്റ്റേഷനില്ല. തിരുച്ചിറപ്പള്ളിയിൽ പോയാണ് പാടിയത്. പിന്നീടങ്ങോട്ട് ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾ, കച്ചേരികൾ തുടങ്ങി ഒരുപാട് അവസരങ്ങൾ എന്നെ തേടിയെത്തി. ദൂരദർശനിലും പരിപാടികൾ അവതരിപ്പിച്ചു. പിന്നെ മദ്രാസ് സഭ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങി പല സംഗീത സഭകളിലും ഞാൻ പാടി. കച്ചേരികൾ യുട്യൂബിൽ കണ്ട് അമേരിക്കയിൽ നിന്നുവരെ കച്ചേരിക്കു ക്ഷണം കിട്ടിയിട്ടുണ്ട്. ''
മാവേലിക്കര വേലുക്കുട്ടി, മാവേലിക്കര കൃഷ്ണൻകുട്ടി, നെല്ലൈ മണി തുടങ്ങിയ പ്രഗത്ഭരായിരുന്നു പൊന്നമ്മാളിന്റെ പക്കമേളക്കാർ.
ഭാഗവതരായി ജീവിതം
""അക്കാദമി പഠനം കഴിഞ്ഞ് ഒട്ടും വൈകാതെ എനിക്കൊരു ഓർഡർ വന്നു. പുന്നപുരം എൽപി സ്കൂളിൽ ഭാഗവതരായി എത്രയും പെട്ടെന്ന് ജോലിയിൽ പ്രവേശിക്കണമെന്ന്. പേടിച്ച് പേടിച്ചാണെങ്കിലും ഞാൻ ജോലിയിൽ പ്രവേശിച്ചു. രണ്ടു മാസം കഴിഞ്ഞതും യുപിയിലേക്ക് പ്രമോഷൻ കിട്ടി. പിന്നീടാണ് വഴുതക്കാട് കോട്ടൺഹിൽ സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിലേക്ക് മാറ്റം കിട്ടുന്നത്''- പൊന്നമ്മാൾ പറഞ്ഞു.
അധ്യാപനവൃത്തിക്കിടയിലാണ് സംഗീത അക്കാദമിയുടെ ഗാനഭൂഷണം കോഴ്സിനു ചേർന്നതും ഒന്നാം റാങ്കോടെ പാസായതും.
അക്കാദമിയിലെ ആദ്യ സംഗീത അധ്യാപിക
അക്കാദമിയിലെ ആദ്യ വിദ്യാർഥിനി എന്നപോലെ തന്നെ ആദ്യ അധ്യാപിക ആകാനുള്ള ഭാഗ്യവും പൊന്നമ്മാളിനായിരുന്നു. ""ഗുരുക്കന്മാർക്കൊപ്പം എങ്ങനെ ആ കസേരയിലിരിക്കും എന്നൊരാശങ്കയുണ്ടായിരുന്നെങ്കിലും എല്ലാവരും എന്നോട് ജോലിയിൽ പ്രവേശിക്കാൻ പറഞ്ഞു. പിന്നെ 18 വർഷം അക്കാദമിയിൽ. '' 70-80 കാലഘട്ടത്തിൽ പൊന്നമ്മാൾ തൃപ്പൂണിത്തുറ സംഗീത അക്കാദമിയിൽ പ്രിൻസിപ്പാലായിരുന്നു. ശേഷം 90ൽ പൊന്നമ്മാൾ റിട്ടയേഡായത് ആയിരക്കണക്കിന് ശിഷ്യരുടെ മനസു കീഴടക്കി.
നവരാത്രി മണ്ഡപത്തിലെ ആദ്യ സ്ത്രീ ശബ്ദം
നവരാത്രി മണ്ഡപത്തിൽ വർഷങ്ങളായി പിന്തുടർന്നു വന്ന ആചാരങ്ങളനുസരിച്ച് അവിടെ സ്ത്രീകൾ പാടാറില്ലായിരുന്നു. എന്നാൽ 2006ൽ ആദ്യമായി നവരാത്രി മണ്ഡപത്തിൽ ഒരു സ്ത്രീശബ്ദമുയർന്നു. അവിടെയും ആദ്യ വനിതാ സാന്നിധ്യമായത് പാറശ്ശാല പൊന്നമ്മാൾ. "" അധികൃതർ തീരുമാനിച്ചുറപ്പിച്ച ശേഷമാണ് ഞങ്ങളോടു പറഞ്ഞത്. പിന്നെ ഇത്രയും വലിയൊരു ഭാഗ്യം എന്നെ തേടി വന്ന സന്തോഷത്തിലായിരുന്നു ഞാൻ. ഇപ്പോൾ മുടങ്ങാതെ പതിനൊന്നാം വർഷവും നവരാത്രിക്കു പാടി''- പൊന്നമ്മാൾ പറയുന്നു.
കുടുംബം
തെങ്കാശി സ്വദേശി ദേവനായകം അയ്യർ പൊന്നമ്മാളിനെ വിവാഹം കഴിച്ചത് അവരുടെ 24ാം വയസിൽ. സംഗീത പ്രേമിയായിരുന്ന അയ്യർ പൊന്നമ്മാളിനോട് സംഗീതം ഉപേക്ഷിക്കരുതെന്നും അദ്ദേഹത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും പറഞ്ഞു. വിഘ്നമുണ്ടാക്കില്ല എന്നു വാക്കും നൽകി. ഡി. കമല, ഡി. രാമസ്വാമി, ഡി. സുബ്രഹ്മണ്യം, ഡി. ലളിത എന്നിവരാണ് മക്കൾ. മക്കൾക്കുമുണ്ടോ സംഗീതാഭിരുചി എന്നു ചോദിച്ചപ്പോൾ പൊന്നമ്മാൾ ചിരിച്ചുകൊണ്ട് പറഞ്ഞു "" എല്ലാവരും നന്നായി പാടും. ഇരുത്തി പഠിപ്പിച്ചില്ലെങ്കിലും മറ്റു കുട്ടികളെ പഠിപ്പിക്കുന്നതു കേട്ടു പഠിച്ചതാണ് കൂടുതലും. പക്ഷേ എന്തോ ആരും അതു തൊഴിലായി സ്വീകരിച്ചില്ല. കൊച്ചുമക്കളും നന്നായി പാടും. പിന്നെ ഇവർക്കു പുറമേ ഞാൻ സംഗീതം പകർന്നു നൽകിയ എല്ലാ കുട്ടികളും എനിക്കു മക്കളാണ്.''
അംഗീകാരങ്ങൾ
സ്വന്തം ജീവിതം സംഗീതത്തിനർപ്പിച്ച പൊന്നമ്മാളിനെത്തേടി നിരവധി അംഗീകാരങ്ങളെത്തി. കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പും പുരസ്കാരങ്ങളും, കേരള സർക്കാരിന്റെ സ്വാതി പുരസ്കാരം, ചെന്പൈ ഗുരുവായൂരപ്പൻ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളാണ് പൊന്നമ്മാളിന്റെ വീട്ടിലെ ഷോക്കേസിൽ തലയെടുപ്പോടെയും ആഢ്യത്തത്തോടെയുമിരിക്കുന്നത്. അക്കൂട്ടത്തിലേക്കൊരു പൊൻതൂവൽ കൂടിയാണ് പദ്മശ്രീ പുരസ്കാരമെന്ന്് പൊന്നമ്മാൾ പറയുന്നു. കർണാടക സംഗീതത്തിനായി സ്വയം അർപ്പിച്ച ഈ സംഗീത ദേവതയെത്തേടി ഇനിയുമേറെ അംഗീകാരങ്ങൾ എത്താനുണ്ട്.
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
ഗോല്‍ക്കോണ്ടയിലെ രത്നവും കോട്ടയും!
പ്രശസ്തമായ വജ്രഖനിയുടെ പെരുമയാണ് ഹൈദരാബാദിലെ ഗോല്ക്കോണ്ടയ്ക്ക് ഇന്നുള്ളത്. പ്രശസ്തമായ കോഹിനൂര്‍ രത്നം ഖനനം ചെയ്
രമേശ് പിഷാരടി സംവിധാനം
ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവി
പോലീസ് ഗെറ്റപ്പിൽ ടൊവിനോ
ടൊവിനോ തോമസിന്റെ ഇരട്ട ഗെറ്റപ്പുമായി അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
അട്ടപ്പാടിയിൽ വോട്ട് വളരുന്നു
വോട്ടു ചെയ്യാൻ തീരെ താത്പര്യമില്ലാതിരുന്ന ഒരു ജനതയെ വോട്ടു ചെയ്യിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവരെക്കണ്ടാൽ സാധാരണ
ആളിയാർ ഡാമും മങ്കി ഫാൾസും
കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭംഗി ഒറ്റയാത്രയിൽ ആസ്വദിക്കാം. പൊള്ളാച്ചിക്കു വണ്ടി തിരിക്കൂ. പൊള്ളാച്ചിയിലൊരു ക
പന്പയ്ക്കൊപ്പം ഒരു യാത്ര
തിരുവിതാംകൂർ രാജ്യത്തെ ഏറ്റവും വലിയ നദിയായ പമ്പ ദക്ഷിണ ഭാഗീരഥി (ഗംഗ) എന്നാണ് വിളിക്കപ്പെടുന്നത്
പന്പ,
ഗ്രാമവൃക്ഷത്തിലെ കുയിൽ: കുമാരനാശാന്റെ ജീവിതകഥ
മഹാകവി കുമാരനാശാന്റെ ജീവിതകഥ പറയുന്ന ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ കുമാരനാശാന്റെ നൂറാം ചരമവാർഷികദിനത്തിൽ തിയറ്റ
എബോളക്കെതിരേ പോരാടി മരിച്ചവർക്ക് ഒരു നൈജീരിയൻ പ്രണാമം
ഒരു മാരക പകർച്ചവ്യാധിയിൽനിന്നു സ്വന്തജനതയെ രക്ഷിക്കാൻ ജീവൻകൊടുത്തു പോരാടിയ ഡോ. സ്റ്റെല്ലയെ ഈ ചിത്രം കൊണ്ടാടുന്ന
സൗഹാർദത്തിന്റെ കഥയുമായി ലാൽജി
മതസൗഹാർദത്തിന്റെ വിലയും തീവ്രപ്രണയത്തിന്റെ ഭാവുകത്വവും ഇടകലര്‍ത്തി സമൂഹത്തില്‍ നന്മയുടെ സന്ദേശം നല്കാന് ഈ
കളർഫുൾ ജഗദീഷ്
നാലു പതിറ്റാണ്ടിലെത്തിയ സ്ക്രീൻജീവിതത്തിൽ ജഗദീഷിനു സ്വഭാവ വേഷങ്ങളിലൂടെ വ്യത്യസ്തമുഖം. ലീല, റോഷാക്, കാപ്പ, പുരുഷപ
Latest News
ചട്ടലംഘനം; മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി
ശിവദാസൻ നായർ ഇടയുന്നു; ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് കണ്വന്ഷൻ ബഹിഷ്കരിച്ചു
വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞ് മൂന്നുപേർ മരിച്ചു
എസ്എസ്എല്‍സി, ഹയര്‍സെക്കൻഡറി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍
സിദ്ധാർഥന്റെ മരണം: സിബിഐ അന്വേഷണം വൈകുന്നു
Latest News
ചട്ടലംഘനം; മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി
ശിവദാസൻ നായർ ഇടയുന്നു; ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് കണ്വന്ഷൻ ബഹിഷ്കരിച്ചു
വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞ് മൂന്നുപേർ മരിച്ചു
എസ്എസ്എല്‍സി, ഹയര്‍സെക്കൻഡറി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍
സിദ്ധാർഥന്റെ മരണം: സിബിഐ അന്വേഷണം വൈകുന്നു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top