വിജയിപ്പിച്ചവരെ മറക്കരുത്
1952-ൽ‌ സമാധാനത്തിനുള്ള നൊബേൽസമ്മാനം നേടിയ മഹാനാണ് ഡോ.ആൽബർട്ട് ഷ്വൈറ്റ്സർ (1875-1965). ഫ്രഞ്ച് വംശജരായ മാതാപിതാക്കളിൽനിന്നു ജർമനിയിൽ ജനിച്ച അദ്ദേഹം ആഫ്രിക്കയിൽ ചെയ്ത സേവനങ്ങളിലൂടെയാണ് ലോകജനശ്രദ്ധ പിടിച്ചുപറ്റിയത്. കറുത്ത ഭൂഖണ്ഡം എന്നറിയപ്പെട്ടിരുന്ന ആഫ്രിക്കയിൽ ദീർഘകാലം അദ്ദേഹം രോഗികളെ പരിചരിച്ചു. മുൻപ് ഫ്രഞ്ച് കോളനിയായിരുന്ന ഗാബോണിലെ ലാന്പറീൻ എന്ന സ്ഥലമായിരുന്നു അദ്ദേഹത്തിന്‍റെ സേവനരംഗം.

ആഫ്രിക്കയുടെ മധ്യഭാഗത്തായി പടിഞ്ഞാറൻ തീരത്തുള്ള ഗാബോണിൽ ഡോ. ഷ്വൈറ്റ്സർ എത്തിയതിന്‍റെ പിന്നിൽ ഒരു ചരിത്രമുണ്ട്. സ്ട്രാസ്ബർഗ്, പാരീസ്, ബർലിൻ എന്നിവിടങ്ങളിൽ ഉന്നതപഠനം നടത്തിയ ഡോ.ഷ്വൈറ്റ്സർ മുപ്പതു വയസായപ്പോഴേക്കും ഫിലോസഫിയിലും തിയോളജിയിലും ഡോക്ടർ ബിരുദങ്ങൾ കരസ്ഥമാക്കിയിരുന്നു. അതോടൊപ്പം ക്ലാസിക്കൽ മ്യൂസിക്കിൽ പ്രത്യേക പാണ്ഡിത്യവും നേടി. ഓർഗൻ വായിക്കുന്നതിൽ അതിവിദഗ്ധനായിരുന്ന അദ്ദേഹത്തിന് ജർമൻ കന്പോസറായിരുന്ന സെബാസ്റ്റ്യൻ ബാക്കിന്‍റെ (1685-1750) സംഗീതത്തിൽ വലിയ പ്രാവീണ്യം ഉണ്ടായിരുന്നു.

ഈ നേട്ടങ്ങൾക്കൊപ്പം ഡോ.ഷ്വൈറ്റ്സർക്ക് നല്ലൊരു ജോലിയുമുണ്ടായിരുന്നു. സ്ട്രാസ്ബർഗിലെ തിയളോജിക്കൽ കോളജിന്‍റെ പ്രിൻസിപ്പലായി അദ്ദേഹം സേവനം ആരംഭിക്കുന്പോൾ മുപ്പതുവയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ഒരു ബൈബിൾ പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമെന്ന രീതിയിലും അദ്ദേഹം അപ്പോൾ അറിയപ്പെടാൻ തുടങ്ങിയിരുന്നു.

ഡോ.ഷ്വൈറ്റ്സർ തന്നെ പറഞ്ഞിട്ടുള്ളതനുസരിച്ച് ഏറെ സന്തോഷകരമായ ഒരു കാലഘട്ടമായിരുന്നു ഇത്. എന്നാൽ ഒരുദിവസം തന്‍റെ ജോലിയും മറ്റ് ഉന്നത ജീവിതസാഹചര്യങ്ങളും ഉപേക്ഷിച്ച് ആഫ്രിക്കയിൽ മിഷനറി പ്രവർത്തനം നടത്താൻ അദ്ദേഹം തീരുമാനിച്ചു. അതിനുള്ള തയാറെടുപ്പ് എന്നവണ്ണം ഒരു മെഡിക്കൽ ഡോക് ടറാവാൻ വേണ്ടി അദ്ദേഹം പഠനം തുടങ്ങി.

ഷ്വൈറ്റ്സറുടെ നടപടി കണ്ട് അദ്ദേഹത്തിന്‍റെ ബന്ധുക്കളും സഹപ്രവർത്തകരുമൊക്കെ അന്തംവിട്ടു. മെഡിക്കൽ വിദ്യാഭ്യാസം ഉപേക്ഷിച്ച് മുൻ ജോലിയിലേക്കു മടങ്ങാൻ പലരും ഉപദേശിച്ചു. പക്ഷേ അദ്ദേഹം തന്‍റെ തീരുമാനത്തിൽ ഉറച്ചുനിന്നു. അങ്ങനെയാണ് മെഡിക്കൽ ഡോക് ടർ ആയി ആഫ്രിക്കയിൽ എത്തി ദീർഘകാലം രോഗികളെ പരിചരിച്ചത്.
അദ്ദേഹം പറഞ്ഞിട്ടുള്ളതനുസരിച്ച് പെട്ടെന്ന് എടുത്ത ഒരു തീരുമാനമായിരുന്നില്ല അത്. തന്‍റെ എല്ലാ കാര്യങ്ങളും ഏറ്റവും ഭംഗിയായി മുന്നോട്ടുപോകുന്പോൾ താൻ അപ്പോൾ ചെയ്യുന്നതു മാത്രം ചെയ്താൽ പോരാ എന്ന് അദ്ദേഹത്തിനു തോന്നി. തനിക്കു ജീവിതത്തിൽ ലഭിച്ച വിവിധ നന്മകൾക്കു പകരം താൻ മറ്റുള്ളവർക്കും ലോകത്തിനുമുഴുവൻതന്നെയും കൂടുതൽ നന്മ ചെയ്യണം എന്ന ചിന്ത അദ്ദേഹത്തിലുണ്ടായി. അങ്ങനെയാണ് അദ്ദേഹം സാഹസികമായ രീതിയിൽ ആഫ്രിക്കയിലെ പാവപ്പെട്ടവരെ സഹായിക്കാൻ ഇറങ്ങിത്തിരിച്ചത്.
ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും ഷ്വൈറ്റ്സർക്കുണ്ടായിരുന്നിട്ടും അവ ആസ്വദിച്ചു തന്‍റെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനല്ല അദ്ദേഹം തീരുമാനിച്ചത്. അതിനുപകരം മറ്റുള്ളവരുടെ ജീവിതം കൂടുതൽ സന്തോഷപ്രദമാക്കാൻ തനിക്ക് എന്തുചെയ്യാൻ സാധിക്കും എന്നാണ് അദ്ദേഹം അന്വേഷിച്ചത്. പ്രസിദ്ധ ഗ്രന്ഥകാരനായ വില്യം ബാർക്ക് ലെ ഷ്വൈറ്റ്സറെക്കുറിച്ച് എഴുതിയിട്ടുള്ളതുപോലെ, ലോകം തന്നോട് എന്തിനു കടപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം ചോദിച്ചില്ല. അതിനുപകരം ലോകത്തോട് താൻ എന്താണു കടപ്പെട്ടിരിക്കുന്നത് എന്നാണ് ഷ്വൈറ്റ്സർ ചോദിച്ചത്.

അവകാശങ്ങൾ മുറുകെപ്പിടിക്കുകയും ആനുകൂല്യങ്ങൾക്കുവേണ്ടി എപ്പോഴും വാദിക്കുകയും ചെയ്യുന്ന ആളുകളെ ധാരാളം നാം കാണാറുണ്ട്. ഒരുപക്ഷേ, നാമും അങ്ങനെയുള്ളവരുടെ ഗണത്തിൽപ്പെടുന്നവരാകാം. അങ്ങനെയെങ്കിൽ നമ്മെ സംബന്ധിച്ചിടത്തോളം ഷ്വൈറ്റ്സർ ഒരു ഭോഷൻതന്നെ. എന്നാൽ, സ്വന്തം അവകാശങ്ങളേക്കാളേറെ മറ്റുള്ളവരുടെ അവകാശങ്ങളെക്കുറിച്ച് ചിന്തിക്കുകയും അവരുടെ നന്മയ്ക്കുവേണ്ടി നിലനിൽക്കുകയും ചെയ്യുന്നവരാണ് നമ്മളെങ്കിൽ ഷ്വൈറ്റ്സർ ചെയ്ത നന്മകളോർത്ത് നാം അദ്ദേഹത്തെ ആദരിക്കുകതന്നെ ചെയ്യും.

ഷ്വൈറ്റ്സറുടെ ജീവിതത്തിൽ വിവിധ നേട്ടങ്ങൾക്ക് അദ്ദേഹം അർഹനായതിന്‍റെ പ്രധാന കാരണം അദ്ദേഹത്തിന്‍റെ അർപ്പണമനോഭാവവും കഠിനാധ്വാനവുമായിരുന്നു. എന്നാൽ, അതിന്‍റെ ഫലമായി അദ്ദേഹത്തിന്‍റെ ജീവിതത്തിലെ നന്മകളെല്ലാം അദ്ദേഹത്തിനു മാത്രമായി അവകാശപ്പെട്ടതാണെന്ന് അദ്ദേഹത്തിനു തോന്നിയില്ല. നേരേമറിച്ച്, അവ മറ്റുള്ളവർക്കുകൂടി അവകാശപ്പെട്ടതാണെന്ന് അദ്ദേഹം വിശ്വസിച്ചു. തന്മൂലമാണ് തന്‍റെ സമയവും കഴിവുകളും സന്പത്തുമൊക്കെ മറ്റുള്ളവരുടെ നന്മയ്ക്കായി അദ്ദേഹം വിനിയോഗിച്ചത്.
പലപ്പോഴും വളരെ കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയുമാണ് നമ്മുടെ ജീവിതത്തിൽ പല വിജയങ്ങളും നേടുന്നത്. അപ്പോൾ ആ വിജയത്തിന്‍റെ ഫലങ്ങൾ മുഴുവൻ തനിയെ ആസ്വദിക്കാൻ നമുക്ക് സ്വാഭാവികമായും ആഗ്രഹമുണ്ടാകാം. എന്നാൽ നമ്മുടെ ഏതു വിജയത്തിലും മറ്റുള്ളവർക്കുള്ള പങ്ക് നാം മറന്നുപോകരുത്. നമ്മുടെ വിജയത്തിൽ ഒരുപക്ഷേ മറ്റുള്ളവർക്കു നേരിട്ടുള്ള പങ്കില്ലെങ്കിൽക്കൂടി നാം വിജയം നേടുന്നത് തനിയെ ആണെന്ന് ഒരിക്കലും കരുതേണ്ട. കാരണം, നാം എന്തായിരിക്കുന്നുവോ അതിന്‍റെ പിന്നിൽ എത്രയോ പേരുടെ കഷ്ടപ്പാടും കണ്ണീരും പ്രാർഥനയുമാണുള്ളത്. അതിലുമെല്ലാം ഉപരിയായി, ദൈവാനുഗ്രഹം വഴിയല്ലേ നാം എന്തായിരിക്കുന്നുവോ നാം അതായിത്തീർന്നിരിക്കുന്നത്‍?

നാം എന്തായിരിക്കുന്നുവോ അതിനു പിന്നിൽ മറ്റുള്ളവരുടെ കഷ്ടപ്പാടും കണ്ണീരും പ്രാർഥനയുമൊക്കെ ഉണ്ടെങ്കിൽ നമ്മുടെ ജീവിതസൗഭാഗ്യങ്ങൾ നമുക്കു മാത്രം അവകാശപ്പെട്ടതല്ല എന്നു വ്യക്തമാണ്. അങ്ങനെയെങ്കിൽ നാമും നമ്മുടെ ജീവിതസൗഭാഗ്യങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ടതല്ലെയോ? ഒരുപക്ഷേ ഡോ. ഷ്വൈറ്റ്സർ ചെയ്ത രീതിയിൽ മറ്റുള്ളവർക്കുവേണ്ടി സേവനം ചെയ്യാൻ നമുക്ക് സാധിച്ചുവെന്നു വരില്ല. എങ്കിലും നാം നമ്മുടെ സമയവും കഴിവുകളും സന്പത്തും മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി ചെലവഴിക്കാൻ കടപ്പെട്ടവരല്ലെയോ?

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ