Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
വിജയിപ്പിച്ചവരെ മറക്കരുത്
1952-ൽ സമാധാനത്തിനുള്ള നൊബേൽസമ്മാനം നേടിയ മഹാനാണ് ഡോ.ആൽബർട്ട് ഷ്വൈറ്റ്സർ (1875-1965). ഫ്രഞ്ച് വംശജരായ മാതാപിതാക്കളിൽനിന്നു ജർമനിയിൽ ജനിച്ച അദ്ദേഹം ആഫ്രിക്കയിൽ ചെയ്ത സേവനങ്ങളിലൂടെയാണ് ലോകജനശ്രദ്ധ പിടിച്ചുപറ്റിയത്. കറുത്ത ഭൂഖണ്ഡം എന്നറിയപ്പെട്ടിരുന്ന ആഫ്രിക്കയിൽ ദീർഘകാലം അദ്ദേഹം രോഗികളെ പരിചരിച്ചു. മുൻപ് ഫ്രഞ്ച് കോളനിയായിരുന്ന ഗാബോണിലെ ലാന്പറീൻ എന്ന സ്ഥലമായിരുന്നു അദ്ദേഹത്തിന്റെ സേവനരംഗം.
ആഫ്രിക്കയുടെ മധ്യഭാഗത്തായി പടിഞ്ഞാറൻ തീരത്തുള്ള ഗാബോണിൽ ഡോ. ഷ്വൈറ്റ്സർ എത്തിയതിന്റെ പിന്നിൽ ഒരു ചരിത്രമുണ്ട്. സ്ട്രാസ്ബർഗ്, പാരീസ്, ബർലിൻ എന്നിവിടങ്ങളിൽ ഉന്നതപഠനം നടത്തിയ ഡോ.ഷ്വൈറ്റ്സർ മുപ്പതു വയസായപ്പോഴേക്കും ഫിലോസഫിയിലും തിയോളജിയിലും ഡോക്ടർ ബിരുദങ്ങൾ കരസ്ഥമാക്കിയിരുന്നു. അതോടൊപ്പം ക്ലാസിക്കൽ മ്യൂസിക്കിൽ പ്രത്യേക പാണ്ഡിത്യവും നേടി. ഓർഗൻ വായിക്കുന്നതിൽ അതിവിദഗ്ധനായിരുന്ന അദ്ദേഹത്തിന് ജർമൻ കന്പോസറായിരുന്ന സെബാസ്റ്റ്യൻ ബാക്കിന്റെ (1685-1750) സംഗീതത്തിൽ വലിയ പ്രാവീണ്യം ഉണ്ടായിരുന്നു.
ഈ നേട്ടങ്ങൾക്കൊപ്പം ഡോ.ഷ്വൈറ്റ്സർക്ക് നല്ലൊരു ജോലിയുമുണ്ടായിരുന്നു. സ്ട്രാസ്ബർഗിലെ തിയളോജിക്കൽ കോളജിന്റെ പ്രിൻസിപ്പലായി അദ്ദേഹം സേവനം ആരംഭിക്കുന്പോൾ മുപ്പതുവയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ഒരു ബൈബിൾ പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമെന്ന രീതിയിലും അദ്ദേഹം അപ്പോൾ അറിയപ്പെടാൻ തുടങ്ങിയിരുന്നു.
ഡോ.ഷ്വൈറ്റ്സർ തന്നെ പറഞ്ഞിട്ടുള്ളതനുസരിച്ച് ഏറെ സന്തോഷകരമായ ഒരു കാലഘട്ടമായിരുന്നു ഇത്. എന്നാൽ ഒരുദിവസം തന്റെ ജോലിയും മറ്റ് ഉന്നത ജീവിതസാഹചര്യങ്ങളും ഉപേക്ഷിച്ച് ആഫ്രിക്കയിൽ മിഷനറി പ്രവർത്തനം നടത്താൻ അദ്ദേഹം തീരുമാനിച്ചു. അതിനുള്ള തയാറെടുപ്പ് എന്നവണ്ണം ഒരു മെഡിക്കൽ ഡോക് ടറാവാൻ വേണ്ടി അദ്ദേഹം പഠനം തുടങ്ങി.
ഷ്വൈറ്റ്സറുടെ നടപടി കണ്ട് അദ്ദേഹത്തിന്റെ ബന്ധുക്കളും സഹപ്രവർത്തകരുമൊക്കെ അന്തംവിട്ടു. മെഡിക്കൽ വിദ്യാഭ്യാസം ഉപേക്ഷിച്ച് മുൻ ജോലിയിലേക്കു മടങ്ങാൻ പലരും ഉപദേശിച്ചു. പക്ഷേ അദ്ദേഹം തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. അങ്ങനെയാണ് മെഡിക്കൽ ഡോക് ടർ ആയി ആഫ്രിക്കയിൽ എത്തി ദീർഘകാലം രോഗികളെ പരിചരിച്ചത്.
അദ്ദേഹം പറഞ്ഞിട്ടുള്ളതനുസരിച്ച് പെട്ടെന്ന് എടുത്ത ഒരു തീരുമാനമായിരുന്നില്ല അത്. തന്റെ എല്ലാ കാര്യങ്ങളും ഏറ്റവും ഭംഗിയായി മുന്നോട്ടുപോകുന്പോൾ താൻ അപ്പോൾ ചെയ്യുന്നതു മാത്രം ചെയ്താൽ പോരാ എന്ന് അദ്ദേഹത്തിനു തോന്നി. തനിക്കു ജീവിതത്തിൽ ലഭിച്ച വിവിധ നന്മകൾക്കു പകരം താൻ മറ്റുള്ളവർക്കും ലോകത്തിനുമുഴുവൻതന്നെയും കൂടുതൽ നന്മ ചെയ്യണം എന്ന ചിന്ത അദ്ദേഹത്തിലുണ്ടായി. അങ്ങനെയാണ് അദ്ദേഹം സാഹസികമായ രീതിയിൽ ആഫ്രിക്കയിലെ പാവപ്പെട്ടവരെ സഹായിക്കാൻ ഇറങ്ങിത്തിരിച്ചത്.
ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും ഷ്വൈറ്റ്സർക്കുണ്ടായിരുന്നിട്ടും അവ ആസ്വദിച്ചു തന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനല്ല അദ്ദേഹം തീരുമാനിച്ചത്. അതിനുപകരം മറ്റുള്ളവരുടെ ജീവിതം കൂടുതൽ സന്തോഷപ്രദമാക്കാൻ തനിക്ക് എന്തുചെയ്യാൻ സാധിക്കും എന്നാണ് അദ്ദേഹം അന്വേഷിച്ചത്. പ്രസിദ്ധ ഗ്രന്ഥകാരനായ വില്യം ബാർക്ക് ലെ ഷ്വൈറ്റ്സറെക്കുറിച്ച് എഴുതിയിട്ടുള്ളതുപോലെ, ലോകം തന്നോട് എന്തിനു കടപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം ചോദിച്ചില്ല. അതിനുപകരം ലോകത്തോട് താൻ എന്താണു കടപ്പെട്ടിരിക്കുന്നത് എന്നാണ് ഷ്വൈറ്റ്സർ ചോദിച്ചത്.
അവകാശങ്ങൾ മുറുകെപ്പിടിക്കുകയും ആനുകൂല്യങ്ങൾക്കുവേണ്ടി എപ്പോഴും വാദിക്കുകയും ചെയ്യുന്ന ആളുകളെ ധാരാളം നാം കാണാറുണ്ട്. ഒരുപക്ഷേ, നാമും അങ്ങനെയുള്ളവരുടെ ഗണത്തിൽപ്പെടുന്നവരാകാം. അങ്ങനെയെങ്കിൽ നമ്മെ സംബന്ധിച്ചിടത്തോളം ഷ്വൈറ്റ്സർ ഒരു ഭോഷൻതന്നെ. എന്നാൽ, സ്വന്തം അവകാശങ്ങളേക്കാളേറെ മറ്റുള്ളവരുടെ അവകാശങ്ങളെക്കുറിച്ച് ചിന്തിക്കുകയും അവരുടെ നന്മയ്ക്കുവേണ്ടി നിലനിൽക്കുകയും ചെയ്യുന്നവരാണ് നമ്മളെങ്കിൽ ഷ്വൈറ്റ്സർ ചെയ്ത നന്മകളോർത്ത് നാം അദ്ദേഹത്തെ ആദരിക്കുകതന്നെ ചെയ്യും.
ഷ്വൈറ്റ്സറുടെ ജീവിതത്തിൽ വിവിധ നേട്ടങ്ങൾക്ക് അദ്ദേഹം അർഹനായതിന്റെ പ്രധാന കാരണം അദ്ദേഹത്തിന്റെ അർപ്പണമനോഭാവവും കഠിനാധ്വാനവുമായിരുന്നു. എന്നാൽ, അതിന്റെ ഫലമായി അദ്ദേഹത്തിന്റെ ജീവിതത്തിലെ നന്മകളെല്ലാം അദ്ദേഹത്തിനു മാത്രമായി അവകാശപ്പെട്ടതാണെന്ന് അദ്ദേഹത്തിനു തോന്നിയില്ല. നേരേമറിച്ച്, അവ മറ്റുള്ളവർക്കുകൂടി അവകാശപ്പെട്ടതാണെന്ന് അദ്ദേഹം വിശ്വസിച്ചു. തന്മൂലമാണ് തന്റെ സമയവും കഴിവുകളും സന്പത്തുമൊക്കെ മറ്റുള്ളവരുടെ നന്മയ്ക്കായി അദ്ദേഹം വിനിയോഗിച്ചത്.
പലപ്പോഴും വളരെ കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയുമാണ് നമ്മുടെ ജീവിതത്തിൽ പല വിജയങ്ങളും നേടുന്നത്. അപ്പോൾ ആ വിജയത്തിന്റെ ഫലങ്ങൾ മുഴുവൻ തനിയെ ആസ്വദിക്കാൻ നമുക്ക് സ്വാഭാവികമായും ആഗ്രഹമുണ്ടാകാം. എന്നാൽ നമ്മുടെ ഏതു വിജയത്തിലും മറ്റുള്ളവർക്കുള്ള പങ്ക് നാം മറന്നുപോകരുത്. നമ്മുടെ വിജയത്തിൽ ഒരുപക്ഷേ മറ്റുള്ളവർക്കു നേരിട്ടുള്ള പങ്കില്ലെങ്കിൽക്കൂടി നാം വിജയം നേടുന്നത് തനിയെ ആണെന്ന് ഒരിക്കലും കരുതേണ്ട. കാരണം, നാം എന്തായിരിക്കുന്നുവോ അതിന്റെ പിന്നിൽ എത്രയോ പേരുടെ കഷ്ടപ്പാടും കണ്ണീരും പ്രാർഥനയുമാണുള്ളത്. അതിലുമെല്ലാം ഉപരിയായി, ദൈവാനുഗ്രഹം വഴിയല്ലേ നാം എന്തായിരിക്കുന്നുവോ നാം അതായിത്തീർന്നിരിക്കുന്നത്?
നാം എന്തായിരിക്കുന്നുവോ അതിനു പിന്നിൽ മറ്റുള്ളവരുടെ കഷ്ടപ്പാടും കണ്ണീരും പ്രാർഥനയുമൊക്കെ ഉണ്ടെങ്കിൽ നമ്മുടെ ജീവിതസൗഭാഗ്യങ്ങൾ നമുക്കു മാത്രം അവകാശപ്പെട്ടതല്ല എന്നു വ്യക്തമാണ്. അങ്ങനെയെങ്കിൽ നാമും നമ്മുടെ ജീവിതസൗഭാഗ്യങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ടതല്ലെയോ? ഒരുപക്ഷേ ഡോ. ഷ്വൈറ്റ്സർ ചെയ്ത രീതിയിൽ മറ്റുള്ളവർക്കുവേണ്ടി സേവനം ചെയ്യാൻ നമുക്ക് സാധിച്ചുവെന്നു വരില്ല. എങ്കിലും നാം നമ്മുടെ സമയവും കഴിവുകളും സന്പത്തും മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി ചെലവഴിക്കാൻ കടപ്പെട്ടവരല്ലെയോ?
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
Latest News
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്ക്കര് അറസ്റ്റില്
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
Latest News
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്ക്കര് അറസ്റ്റില്
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top