ഇത് പ്രണയ സങ്കൽപങ്ങളിലെ പക്ഷിക്കൂടല്ല: അക്ഷര സമർപ്പണത്തിന്‍റെ "പുസ്തകക്കൂട്
കാൽപനിക പ്രണയസങ്കൽപ്പങ്ങളുടെ അടയളാപ്പെടുത്തലായ പക്ഷിക്കൂടല്ല ഇത്. അക്ഷര സമർപ്പണത്തിനായി പുസ്തക പ്രണയികൾ പാതയോരത്തൊരുക്കിയ പുസ്തകക്കൂടാണ് . “വഴിവായനയ്ക്കൊന്നു കൊണ്ടുപോകാൻ’’ ഈ പുസ്തകക്കൂട്ടൊരുക്കിയിരിക്കുന്നത് കൊട്ടാരക്കര പെരുംകുളം ബാപ്പുജി സ്മാരക ഗ്രന്ഥശാലയാണ്. കൊട്ടാരക്കര- മണ്ണടി വേലുത്തന്പി ദളവാറോഡരുകിൽ പെരുംകുളം റേഡിയോ ജംഗ്ഷനിലാണ് ഈ പുസ്തക്കൂട് നിർമിച്ചിട്ടുളളത്. തൂക്കണാം കുരുവികൾക്കായി പക്ഷി സ്നേഹികൾ ഒരുക്കുന്ന കിളിക്കൂടു പോലെയാണ് ഒറ്റക്കാലിൽ തീർത്ത ഈ പുസ്തകക്കൂട്. നൂറു പുസ്തകങ്ങൾ വരെ ഈ കൂട്ടിൽ അടുക്കിവയ്ക്കാം. വായനശാലയിൽ സമയം ചെലവഴിക്കാൻ ബുദ്ധിമുട്ടുളളവർക്കും ജീവിതതിരക്കിനിടയിൽ പുസ്തകമെടുക്കാൻ സമയം കണ്ടെത്താൻ കഴിയാത്തവർക്കും വഴിയാത്രക്കാർക്കും വേണ്ടിയാണ് ഈ പുസ്തകക്കൂടൊരുക്കിയിട്ടുളളത്. മെന്പർഷിപ്പും മാസ വരിയുമൊന്നും ഇവിടെ ആവശ്യമില്ല. യാത്രക്കാർക്ക് പുസ്തകമെടുത്തു വായിച്ചശേഷം തിരികെവയ്ക്കാം. കൊണ്ടുപോകണമെന്നുളളവർക്കു മുന്നിൽ ഒരു നിബന്ധനയേയുളളു, ഒന്നെടുക്കുന്പോൾ മറ്റൊന്നു വയ്ക്കണം.

നിങ്ങളെ ശ്രദ്ധിക്കാൻ ആരുമുണ്ടാകില്ല. രേഖപ്പെടുത്താൻ രജിസ്റ്ററുമില്ല. വായനക്കാരുടെ സത്യസന്ധത പരീക്ഷിക്കുന്നതു ശരിയല്ലെന്ന പക്ഷക്കാരാണ് ഗ്രന്ഥശാലാ പ്രവർത്തകർ. 65 വർഷത്തിലധികം മുന്പു സ്ഥാപിതമായതാണ് പെരുകുളം ബാപ്പുജി സ്മാരക ഗ്രന്ഥശാല. ഒട്ടേറെ പ്രതിസന്ധിഘട്ടങ്ങൾ തരണം ചെയ്ത് തിരിച്ചു വരവിന്‍റെ പാതയിൽ ഇപ്പോൾ ഒരു നാടിന്‍റെ വെളിച്ചമായി മാറുകയാണ് ഈ അക്ഷരപ്പുര. 1948ൽ സ്ഥാപിതമായ ഗ്രന്ഥശാല 1980വരെ നല്ല നിലയിൽ പ്രവർത്തിച്ചെങ്കിലും പിന്നീട് ക്ഷയോന്മുഖമായി. 1997ൽ തിരിച്ചുവരാനുളള ശ്രമമുണ്ടായെങ്കിലും പരാജയപ്പെട്ടു. 2012ൽ ഗ്രന്ഥശാലയ്ക്കു കെട്ടിടം നിർമിക്കാൻ അഡ്വ. ഐഷാപോറ്റി എം എൽ എ മുന്നു ലക്ഷം രൂപ അനുവദിച്ചു. കരാറുകാരൻ ഉണ്ടായിരുന്ന കെട്ടിടം പൊളിച്ച ശേഷം പണി ഉപേക്ഷിച്ചു. പിന്നീട് വാടകയ്ക്കും വീടുകളുടെ ചായ്പുകളിലുമായി പുസ്തകം സൂക്ഷിച്ചു വരികയായിരുന്നു. 2015ൽ ഉൽപതിഷ്ണുക്കളായ ഒരുപറ്റമാളുകൾ ഗ്രന്ഥശാലയുടെ പുനർ നിർമിതിക്കായി കൈ കോർക്കുകയായിരുന്നു. കൊട്ടാരക്കര ഗവണ്‍മെന്‍റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൂട്ടായ്മ സമാഹരിച്ചു നൽകിയ 1,20,000 രൂപയും നാട്ടിൽ നിന്നു സ്വരൂപിച്ച ആറു ലക്ഷം രൂപയും ഉപയോഗിച്ച് പുതിയ കെട്ടിടം നിർമ്മിക്കാൻ കഴിഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എം പി അനുവദിച്ച എഴു ലക്ഷം രൂപ കൊണ്ട് രണ്ടാമത്തെ നിലയുടെ നിർമാണം നടന്നുവരികയാണ്. കാഴ്ച എന്ന പേരിൽ ദ്വൈമാസികയും പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥശാല ഇതേ പേരിൽ ചലച്ചിത്രാസ്വാദക സംഘടനയും രൂപീകരിച്ചിട്ടുണ്ട്. ബാലവേദിയും വനിതാ വേദിയും രൂപീകരിച്ചിട്ടുളള ഗ്രന്ഥശാലയിൽ ഇംഗ്ലീഷ് ഭാഷാ പഠന പദ്ധതിയും നടപ്പിലാക്കിവരുന്നു. കൈരളി എന്നു പേരുളള സാംസ്കാരിക സംഘടനയും അനുബന്ധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഇവർ കഴിഞ്ഞ ഓണക്കാലത്തു നടത്തിയ കാർഷിക പ്രദർശനവും വിൽപനയും ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എം. മുകുന്ദന്‍റെ എഴുത്തിനെ സ്നേഹിക്കുന്നവരുടെ “മുകുന്ദൻ വായനാക്കൂട്ടവും ’’ ഇവിടത്തെ പ്രത്യേകതയാണ്. മുകുന്ദന്‍റെ പേരിലുളള സംസ്ഥാനത്തെ ഏക വായനാക്കൂട്ടമാണിതെന്ന് ഗ്രന്ഥശാല ഭരവാഹികൾ അവകാശപ്പെടുന്നു. മുകുന്ദന്‍റെ പുസ്തകങ്ങളുടെ ഡിടിപി കോപ്പിയെടുത്ത് ദീർഘദൂരയാത്രക്കാർക്കും ഓട്ടോറിക്ഷാഡ്രൈവർമാർക്കും നൽകിവരുന്നു.

പെരുംകുളം ഗവ. ഡബ്ല്യുഎൽപി എസ് ഗ്രന്ഥശാല ദത്തെടുത്ത് ഇപ്പോൾ പുരോഗമനത്തിന്‍റെ പാതയിലാണ്. ലിറ്റിൽ ലൈബ്രറി എന്ന സങ്കൽപമാണ് പുസ്തകക്കൂടൊരുക്കാൻ പ്രേരണയായതെന്ന് ഗ്രന്ഥശാലാ പ്രസിഡന്‍റ് പെരുംകുളം രാജീവും സെക്രട്ടറി ഡോ.വിജേഷ് പെരുങ്കുളവും പറയുന്നു. ഇന്ത്യയിലെ ഒന്പതാമത്തെ സംരംഭമാണിതെന്ന് അവർ ചൂണ്ടിക്കാട്ടി. ഗ്രന്ഥശാലയുടെയും ഗവ.ഡബ്ല്യുഎൽപിഎസിന്‍റെയും പ്രവർത്തനങ്ങൾ നേരിട്ടറിയാൻ ഓസ്ട്രേലിയൻ കവയത്രി ജാക്കിമൻസൂരല അടുത്തമാസം ഏഴിന് ഇവിടം സന്ദർശിക്കുമെന്ന് ഗ്രന്ഥശാലാ പ്രവർത്തകർ അറിയിച്ചു.

പി.എ പദ്മകുമാർ