അക്ഷരമുറ്റത്തെ നന്മമരം
പഠിപ്പിക്കുന്നതിനിടയിൽ ഒരുപാട് ആളുകളുമായെത്തുന്ന ബസ് ചൂണ്ടിക്കാണിച്ച് ജുയിൻ ടീച്ചർ ചോദിച്ചു-"ഏതാണ് ആ വാഹനം?’. "ബസ്...’ എന്നു കുട്ടികൾ ഒരേ സ്വരത്തിൽ വിളിച്ച് പറഞ്ഞു. ഇങ്ങനെ പ്രകൃതിയോടും സമൂഹത്തോടുമെല്ലാം ഇണങ്ങിയാണ് ജുയിൻ തന്‍റെ കുട്ടികളെ പഠിപ്പിക്കുന്നത്.

വഡോദരയിലെ പരശുറാം ഭട്ടയിലൂടെ യാത്ര ചെയുന്പോൾ ഇതൊരു പതിവു കാഴ്ചയാണ്. അതേ സമയം വേറിട്ട കാഴ്ചയും. നീലയും പച്ചയും ചുവപ്പും യുണിഫോമുകൾ ധരിച്ച് വഴിയരികിലെ നടപ്പാതയിൽ ഇരിക്കുന്ന കുരുന്നുകളെ ഇവിടെ കാണാം. അവർക്കു തണലൊരുക്കാൻ വൻമരങ്ങളുണ്ട്. യാത്രക്കാരുടെ നടപ്പാത ഇവിടെ നിരവധി കുരുന്നുകളുടെ വിദ്യാലയമാണ്. പുസ്തകങ്ങളും പെൻസിലുകളുമൊക്കെയായി അവർ രാവിലെ തന്നെയെത്തും. പരശുറാമിലെ തിരക്കേറിയ തെരുവിലൂടെ പായുന്ന വാഹനങ്ങളുടെ ബഹളങ്ങൾക്കു മുകളിൽ നിൽക്കും ഇവർ അക്ഷരങ്ങൾ കൂട്ടി വായിക്കുന്ന ശബ്ദം. ഇതു കഥയല്ല; ജീവിതമാണ്. ജുയിൻ ദത്ത എന്ന സ്ത്രീയുടേയും അവരുടെ വിദ്യാർഥികളുടേയും ജീവിതം.

ജുയിൻ ദത്ത വഡോദരയിൽ താമസമാക്കിയിട്ട് ഏകദേശം രണ്ടു പതിറ്റാണ്ടായി. ജീവിതമാർഗം തേടി വഡോദരയിലെത്തുന്നവരേയും അവരുടെ കുടുംബത്തേയും കണ്ടായിരുന്നു ജുയിനിന്‍റെ ദിവസങ്ങൾ തുടങ്ങിയതും അവസാനിച്ചതും. പ്രതീക്ഷകളും സ്വപ്നങ്ങളുമില്ലാത്ത അവരുടെ ജീവിതത്തിനു പുതിയൊരു നിറം പകരണമെന്ന് ജുയിൻ തീരുമാനിച്ചു.

2013ൽ സ്രോതസ്വിനി എന്ന ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ ജുയിൻ "പാഠ്ശാല'യുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. കുട്ടികൾ പകൽസമയങ്ങൾ ചെലവഴിച്ചിരുന്നത് മാതാപിതാക്കളുടെ പണിസ്ഥലങ്ങളായതിനാൽ അത്തരം സൈറ്റുകളായിരുന്നു ജുയിനിന്‍റെ ആദ്യ ക്ലാസ് മുറികൾ. എന്നാൽ 2014ൽ കോണ്‍ട്രാക്ട് ജോലികൾ പൂർത്തിയായി. നാട്ടിലേക്ക് മടങ്ങുന്നതിനു മുന്പ് ചില മാതാപിതാക്കൾ ജുയിനിനെ കാണാനെത്തി. "ഞങ്ങളുടെ മക്കളെ നിങ്ങൾക്കൊപ്പം വിട്ടിട്ട് പൊയ്ക്കോട്ടെ? നിങ്ങൾ അവരെ പഠിപ്പിക്കുമോ?’ അവർ ചോദിച്ചു. അന്ന് ഒന്പതു കുട്ടികളെ ജുയിനിനൊപ്പമാക്കി അവരുടെ മാതാപിതാക്കൾ മടങ്ങി.
ഫത്തേഗാഞ്ച്, സർദാർ എസ്റ്റേറ്റ്, പരശുറാം ഭട്ടാ എന്നിവിടങ്ങളിലെ നടപ്പാതകളായിരുന്നു ആദ്യം സ്കൂളായത്. "കുട്ടികളെല്ലാം സർക്കാർ സ്കൂളുകളിലെ അംഗങ്ങളായിരുന്നെങ്കിലും എഴുത്തും വായനയും അവർക്ക് വിദൂരത്തായിരുന്നു. അവരുടെ അറിവുകളുടെ അടിസ്ഥാനത്തിൽ അവരെ തരംതിരിച്ചു. തുടക്കക്കാരെ ഗുജറാത്തിയും കണക്കുമാണ് പഠിപ്പിച്ചത്. കുറച്ചുകൂടി മിടുക്കരായവർക്ക് ഇംഗ്ലീഷും പൊതുവിജ്ഞാനവും സയൻസുമായിരുന്നു പാഠ്യവിഷയങ്ങൾ.’ ഗുജറാത്ത് സംസ്ഥാന സർക്കരിന്‍റെ സിലബസ് തന്നെയായിരുന്നു ജുയിനും സ്വീകരിച്ചത്.

അക്ഷരങ്ങൾപോലും വ്യക്തമായി അറിയാതെ ജുയിനിനരികിലെത്തിയ കുട്ടികൾ ഇപ്പോൾ അക്ഷരങ്ങൾ കൂട്ടിവായിക്കുകയും എഴുതുകയും ചെയും. കുട്ടികളിൽ നിന്ന് ഫീസൊന്നുമീടാക്കുന്നില്ലെന്നു മാത്രമല്ല അവരുടെ അടിസ്ഥാനാവശ്യങ്ങളായ പുസ്തകം, ഭക്ഷണം തുടങ്ങിയവയും ജുയിനിന്‍റെ സ്കൂളിൽ നിന്നു ലഭിക്കും. 2016 ജുയിനിനെ സംബന്ധിച്ച് വളരെ നല്ല വർഷമായിരുന്നു. വഡോദര സിറ്റി പോലീസിന്‍റെ "സുരക്ഷാസേതു' പദ്ധതി ജുയിനിനെയും കുട്ടികളെയും സഹായിക്കാനെത്തി. തെരുവോരങ്ങളിൽ നിന്നു പാഠ്ശാലയെ അവർ പോലീസ് ട്രെയിനിംഗ് സ്കൂളിലേക്ക് പറിച്ചു നട്ടു. അവർ ഭക്ഷണവും അധ്യാപകർക്കായുള്ള ശന്പളതുകയുടെ പകുതിയും നൽകി. സ്കൂൾ പ്രവർത്തനത്തിന് സ്ഥിരമായി ഒരിടം ലഭിച്ചതോടെ കുട്ടികൾക്കായി പാഠ്യേതര പ്രവർത്തനങ്ങളും ജുയിൻ ഉൾപ്പെടുത്തി.
അങ്ങനെയിരിക്കെ ജനുവരിയിൽ ജുയിനിനും കുട്ടികൾക്കും വീണ്ടും തെരുവിലേക്ക് ഇറങ്ങേണ്ടി വന്നു. "വിവരമറിഞ്ഞ് ഞാൻ പുതുതായി വന്ന കമ്മീഷണറെ ചെന്നു കണ്ടു. പക്ഷേ പ്രതീക്ഷിച്ചതിനു വിപരീതമാണ് സംഭവിച്ചത്. എങ്കിലും ഞാനും എന്‍റെ കുട്ടികളും പ്രത്യാശ വെടിയില്ല. സ്ഥിരമായി സ്കൂൾ പ്രവർത്തിപ്പിക്കാൻ ഒരിടം ലഭിക്കുമെന്ന വിശ്വാസമുണ്ട് ഞങ്ങൾക്ക്.’’- ജുയിൻ പറഞ്ഞു.

സ്രോതസ്വിനി ട്രസ്റ്റിന്‍റെ ഭാഗമായി ജുയിൻ തെരുവിലാരംഭിച്ച പുസ്തകശാലയാണ് "പാഠ്ഭവൻ'. പാഠ്ഭവനിൽ പുസ്തകശാലയ്ക്കു പുറമേ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസും കംപ്യൂട്ടർ കോച്ചിംഗുമുണ്ട്.

സ്ത്രീശാക്തീകരണത്തിന്‍റെ ഭാഗമായി കുട്ടികളുടെ അമ്മമാരെ ഉൾപ്പെടുത്തി പായ നിർമാണവും ഇവിടെ നടക്കുന്നു. ഇവ "ചുർണി കളക്ഷൻ' എന്ന പേരിൽ എക്സിബിഷനിലും ഓണ്‍ലൈനുകളിലും വിൽപന നടത്തുന്നു. ഇതിന്‍റെ ലാഭമെല്ലാം ആ അമ്മമാർക്ക് സ്വന്തം. അടിസ്ഥാന വിദ്യാഭ്യസം ഉറപ്പുവരുത്തിയശേഷം കുട്ടികളെ ഒൗദ്യോഗികമായി സ്കൂളുകളിൽ ചേർത്ത് പഠിപ്പിക്കുകയാണ് ജുയിനിന്‍റെ ലക്ഷ്യം. രാജ്യത്തെ എല്ലാ കുട്ടികൾക്കും എഴുതാനും വായിക്കാനും അറിയണമെന്ന് തന്‍റെ സ്വപ്നമെന്നാണ് ജുയിൻ പറയുന്നു.

എ.എ.