കളിമണ്‍ ശേഷിപ്പുകള്‍
ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ ബുജ് യാത്രയിലാണ് ഖാവ്ദ എന്ന ഗ്രാമം കാണാനിടയായത്. മറ്റു ഗ്രാമങ്ങളിൽ നിന്ന് ഖാവ്ദയെ വ്യത്യസ്തമാക്കുന്നത് അവിടെ കണ്ട മണ്‍ നിർമിത വസ്തുക്കളാണ്. കളിമണ്ണുകൊണ്ടുള്ള പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ആഭരണങ്ങൾ തുടങ്ങി അനവധി വസ്തുക്കൾ അവിടെയുണ്ട്. എല്ലാം വിഖ്യാതമായ സിന്ധുനദീതട സംസ്കാരത്തെ ഓർമിപ്പിക്കുന്നവ. എല്ലാത്തിലും പൗരാണികതയുടെ തിരുശേഷിപ്പുകൾ.

പ്രാചീനമായ സിന്ധുനദീതടസംസ്കാരത്തെ ഈ വിധത്തിൽ കാത്തുസൂക്ഷിക്കുന്നതാര് എന്ന അന്വേഷണം ചെന്നെത്തിയത് അബ്ദുള്ള കുംബാർ എന്ന കലാകാരനിലാണ്. അദ്ദേഹത്തിനൊപ്പം ഭാര്യ റെഹിമയും മക്കളുമുണ്ട്.

പുറത്ത് ചുട്ടു പൊള്ളുന്ന വെയിലാണ്; ഒപ്പം പൊടിക്കാറ്റും. വീടിനരികിൽ തന്നെയാണ് അബ്ദുള്ളാ ഭായിയുടെ പണിപ്പുര. ഒരു വശത്ത് നിർമാണത്തിനാവശ്യമായ കളിമണ്ണ് കൂട്ടിയിട്ടിരിക്കുന്നു. പ്രദേശത്തെതന്നെ കായലിൽ നിന്നാണ് മണ്ണെടുക്കുന്നത്. റാണ്‍ കി മിട്ടി അഥവാ റാണിന്‍റെ മണ്ണ് എന്നറിയപ്പെടുന്ന കളിമണ്ണ് വളരെ മൃദുവാണ്.

മണ്‍പാത്രങ്ങളുണ്ടാക്കുന്ന ചക്രത്തിൽ മനോഹരമായൊരു കലം ഒരുങ്ങുന്നുണ്ട്, അവ ഒരുക്കുന്ന കൈകൾ അബ്ദുള്ള ഭായിയുടേയും. തിരക്കിനിടയിൽ അദ്ദേഹം പറഞ്ഞു ’മണ്ണ് മൃദുവായതിനാൽ പൂർണ ശ്രദ്ധയോടെ വേണം പാത്രനിർമാണത്തിലേർപ്പെടാൻ. പ്രകൃതിദത്തമായ വസ്തുക്കളിൽ നിന്നു മാത്രമാണ് ഞങ്ങൾ പാത്രങ്ങളുണ്ടാക്കുന്നത്. പണിപ്പുരയോടു ചേർന്നു തന്നെ വെയിലിൽ നിരവധി മണ്‍പാത്രങ്ങളും കൂജകളും ഉണങ്ങാൻ വച്ചിട്ടുണ്ട്. അതിനരികിലായാണ് ഇവ ചുട്ടെടുക്കാനുള്ള ചുൽഹാ ഭാട്ടി. തടിയും ചാണകവുമാണ് തീച്ചൂളയിൽ ഇന്ധനമായി ഉപയോഗിക്കുന്നത്.

ഇവയെല്ലാം പുറത്തെ കാഴ്ചകൾ. അകത്തേക്കു കയറിയാലോ. നിരന്നിരിക്കുകയാണ് കളിമണ്ണിൽ തീർത്ത വസ്തുക്കൾ. വെള്ളം കുടിക്കാനുള്ള ഗ്ലാസ് മുതൽ മണ്‍ചിരാതുകൾ വരെ ഇവിടെയുണ്ട്. വെയിലിൽ ഉണക്കി ചൂളയിൽ വേവിച്ചെടുക്കുന്നവയെല്ലാം മോടി പിടിപ്പിക്കുന്നത് റഹിമയാണ്. ചുവപ്പ്, കറുപ്പ്, വെള്ള നിറങ്ങളിലുള്ള, കളിമണ്ണിൽ ഉപയോഗിക്കാവുന്ന ചായങ്ങളാണ് ഇതിനായി ഉപയോഗിക്കുക. മനോഹരമായൊരു കുപ്പിയിലെ മിനുക്കു പണികളുടെ തിരക്കിലാണ് റഹിമ. ’ആദ്യം ജെറു എന്ന ചുവന്ന നിറമുള്ള മണ്ണ് പാത്രങ്ങളിൽ പൂശും. ശേഷം കറുപ്പും വെള്ളയും ഉപയോഗിച്ച് പല ഡിസൈനുകൾ വരയ്ക്കും’- റഹിമ വിശദീകരിച്ചു.

ഒരു കാലത്ത് കച്ചിലെ കുടുംബങ്ങളുടെ പ്രധാന ജീവിതമാർഗമായിരുന്നു കളിമണ്‍ ഉത്പന്നങ്ങൾ. എന്നാൽ ഇന്ന് അവയുടെ പ്രതാപം അസ്തമിച്ചുകൊണ്ടിരിക്കുകയാണ്. അവസാനമുണ്ടായിരുന്ന പത്തു കുടുംബങ്ങളിൽ ഇപ്പോൾ അവശേഷിക്കുന്നത് രണ്ടു കുടുംബങ്ങൾ മാത്രം. മറ്റെല്ലാവരും മികച്ച ജീവിത സാഹചര്യങ്ങൾ തേടി പലയിടത്തേക്കും പോയി.
കച്ചിൽ അവസാനിക്കുന്ന രണ്ടു കുംബാർ കുടുംബങ്ങളിൽ ഒന്നാണ് അബ്ദുളിന്േ‍റത്. ’കളിമണ്‍ പാത്രങ്ങളൊന്നും ആർക്കും ആവശ്യമില്ല. എല്ലാവരും പ്ലാസ്റ്റിക്കിന്‍റെയും സ്റ്റീലിന്‍റെയുമൊക്കെ പിന്നാലെയാണ്’- അബ്ദുള്ള തുടർന്നു. ’മക്കൾക്കു ശരിയായ വിദ്യാഭ്യാസംപോലും നൽകാനാകാത്ത സാഹചര്യത്തിൽ പലപ്പോഴും മറ്റെന്തെങ്കിലും തൊഴിൽ കണ്ടെത്താൻ തോന്നിയിട്ടുണ്ട്. എന്നാൽ ഞാൻ ഉള്ളിടത്തോളം കാലം എന്‍റെ കുലത്തൊഴിൽ അന്യംനിന്നു പോകരുത്. ഇത് കുലത്തൊഴിൽ മാത്രമല്ല, മറിച്ച് എന്‍റെ നാടിന്‍റെ സംസ്ക്കാരം കൂടിയാണ്’.

ഈയടുത്താണ് ഹാർട്ട് ഫോർ ആർട്ട് എന്ന ചാരിറ്റബിൾ ട്രസ്റ്റ് ഇവരെ സഹായിക്കാനെത്തിയത്. നിരവധി വർക്ക്ഷോപ്പുകളും എക്സിബിഷനുകളും അബ്ദുള്ളയും ഹാർട്ട് ഫോർ ആർട്ടും ചേർന്നൊരുക്കുന്നുണ്ട്.

എ.എ.