തട്ടേൽ കേറുന്പോൾ എല്ലാം ശരിയാകുമോ‍‍‍?
അവിരാച്ചൻ മരിച്ചു. അയാൾ നല്ലൊരു കർഷകനായിരുന്നു, ഒപ്പം നല്ലൊരു കുടുംബനാഥനും. അവിരാച്ചന്‍റെ ഭാര്യ ജീവിച്ചിരിപ്പുണ്ട്. പേര് ത്രേസ്യ. അവിരാച്ചൻ മരിച്ചത് തന്‍റെ എണ്‍പത്തി നാലാമത്തെ വയസിലാണ്. അവിരാച്ചനും ത്രേസ്യാക്കും മക്കൾ എട്ടുപേരാണ്. എട്ടുപേരും വിവാഹിതരായി. അവർക്കൊക്കെ മക്കളുമായി. കൊച്ചുമക്കളിൽ പലരുടെയും വിവാഹത്തിലും അവരിൽ ചിലരുടെ മക്കളുടെ മാമ്മോദീസായിലും പങ്കെടുക്കാൻ മരണത്തിനുമുന്പ് അവിരാച്ചന് ഭാഗ്യം ലഭിച്ചൂ എന്നത് സന്തോഷകരമായ കാര്യമാണ്.

അവിരാച്ചന്‍റെ അടക്കിന് അനുസ്മരണ പ്രസംഗം നടത്തിയ വികാരിയച്ചനും അയാളെ അടുത്തറിയാമായിരുന്ന പലരും പറഞ്ഞു, അവിരാച്ചന്‌റേത് ഭാഗ്യപ്പെട്ട ജന്മമായിരുന്നുവെന്ന്. അതെ, അവിരാച്ചന്‍റേത് ഭാഗ്യപ്പെട്ട ജന്മംതന്നെയായിരുന്നു. അത്തരത്തിൽ പറയാൻ കാരണം അവിരാച്ചന്‍റെ ഭാര്യ നല്ലൊരു സ്ത്രീയായിരുന്നു എന്നതു മാത്രമല്ല, അയാളുടെ മക്കളും മരുമക്കളും ഏവരുടെയും മനം കവരുമാറ് സത്ഗുണസന്പന്നരുമായിരുന്നു എന്നതാണ്. എല്ലാം അങ്ങനെ ഒത്തുവന്നു എന്നതിനെക്കാൾ ദൈവം കനിഞ്ഞനുഗ്രഹിച്ചു എന്നു പറയാനായിരുന്നു അവിരാച്ചനിഷ്ടം. അവിരാച്ചൻ സത്ഗുണ സന്പന്നനായിരുന്നതിനാലും പരോപകാര പുണ്യം ചെയ്യുന്നതിൽ ശ്രദ്ധാലു ആയിരുന്നതിനാലും ഈശ്വരൻ അയാളിൽ പ്രത്യേകം കനിഞ്ഞു എന്നതിനാലാണ് അസാധാരണം എന്ന് പറയുമാറ് അയാളുടെ കുടുംബത്തിൽ ഇത്തരത്തിൽ നല്ലതുമാത്രം സംഭവിച്ചതെന്നാണ് അവിരാച്ചനെയും അയാളുടെ കുടുംബത്തെയും അടുത്തറിയാവുന്നവരൊക്കെ പറയുന്നത്. മക്കളെയും മരുമക്കളേവരെയും തങ്ങൾക്കറിയാവുന്നതിന്‍റെ വെളിച്ചത്തിൽ വിലയിരുത്തുന്പോൾ തലമുറകളോളം ഈയൊരു നന്മ നിലനിൽക്കുകതന്നെ ചെയ്യുമെന്നാണ് അവരേവരുടെയും അഭിപ്രായം. ഇക്കാലത്ത് ഇത്തരത്തിലുള്ള അഭിപ്രായപ്രകടനങ്ങൾ പൊതുജനങ്ങളിൽനിന്ന് കേൾക്കുന്നത് വളരെ വിരളമാണെന്ന് അഭിപ്രായം പറയുന്ന ഓരോരുത്തരും ചിന്തിച്ചുകൊള്ളൂ, ദൈവത്തിന് നിരക്കാത്തത് ചെയ്യാതെ നീതിബോധത്തോടെ ജീവിക്കുകയും കുടുംബത്തിന് ഉത്തരവാദിത്വ ബോധത്തോടെ നേതൃത്വം നൽകുകയും ചെയ്യുന്ന കുടുംബനാഥന്മാർ ഉള്ള കുടുംബങ്ങളിൽ ഇങ്ങനെയൊക്കെ മാത്രമേ സംഭവിക്കൂ. നാട്ടുകാരൊക്കെ പറയുന്നതിൽ നിന്ന് വ്യത്യസ്തമായി അവിരാച്ചന്‍റെ ഭാര്യ ത്രേസ്യ പറയുന്ന ഒരു കാര്യമുണ്ട്. അത് മരിച്ചുപോയ തന്‍റെ ഭർത്താവിനെക്കുറിച്ചോ തന്‍റെ മക്കൾ എട്ടുപേരെക്കുറിച്ചോ കൊച്ചുമക്കളെക്കുറിച്ചോ ഒന്നുമല്ല, അന്യകുടുംബങ്ങളിൽനിന്ന് വന്നുകയറിയ സ്ത്രീകളായ നാല് മരുമക്കളെക്കുറിച്ചാണ്. തന്‍റെ ഭർത്താവിന്‍റെ വാർദ്ധക്യത്തിലും രോഗാവസ്ഥയിലും അദ്ദേഹത്തെ പരിഭവവും പരാതികളും കൂടാതെ ശുശ്രൂഷിച്ചത് മുഴുവനും അവരായിരുന്നു എന്ന് പറയുന്പോൾ ത്രേസ്യാക്ക് ആയിരം നാവാണ്. അവരുടെ ശുശ്രൂഷ തന്‍റെ ഭർത്താവിന് സന്തോഷകരമായ അനുഭവമായിരുന്നു സമ്മാനിച്ചിരുന്നത് എന്ന് പറയുന്പോൾ ത്രേസ്യായുടെ കണ്ണുകൾ നിറഞ്ഞിരുന്നു എന്നതും എന്‍റെ ശ്രദ്ധയിൽപ്പെട്ട കാര്യമാണ്.

ഏവർക്കും എന്നും അനുകരണീയരായ മരുമക്കൾ കുടുംബങ്ങൾക്കെന്നും അനുഗ്രഹങ്ങൾതന്നെയാണ്. പെണ്‍മക്കളുടെ ഭർത്താക്കന്മാരായ മരുമക്കളായാലും ആണ്‍മക്കളുടെ ഭാര്യമാരായ മരുമക്കളായാലും മേൽപ്പറഞ്ഞത് വാസ്തവം തന്നെയാണ്. എങ്കിലും ഭാര്യമാരായും മരുമക്കളായും ഭർതൃഗൃഹത്തിലേക്ക് കയറിവരുന്ന സ്ത്രീകളുടെ വ്യക്തിത്വവും പെരുമാറ്റവും എങ്ങനെയോ അങ്ങനെയായിരിക്കും ആ കുടുംബത്തിന്‍റെ ഭാവിയും. സ്വസ്ഥത ഉള്ളിടത്ത് അസ്വസ്ഥത സൃഷ്ടിക്കാനും അസ്വസസ്ഥത കളിയാടുന്നിടത്ത് സ്വസ്ഥത നൽകാനും അവർക്ക് സാധിക്കും എന്നത് പോയകാല കുടുംബചരിത്രങ്ങൾ നമ്മെ പഠിപ്പിക്കുന്ന പാഠമാണ്. വ്യക്തിത്വവികലതകൾ ഉള്ള വ്യക്തികളാണ് മേൽപ്പറഞ്ഞവരെങ്കിൽ അവരിൽനിന്ന് അധികമൊന്നും പ്രതീക്ഷിക്കാനുണ്ടാവുകയില്ല. ഇക്കാര്യത്തിൽ പെണ്‍കുട്ടികളുടെ മാതാപിതാക്കൾക്ക് ഏറെക്കാര്യങ്ങൾ ചെയ്യാനുണ്ട്. തങ്ങൾക്ക് ഒരു മകനുണ്ടെങ്കിൽ അവന് ഭാര്യയായി വരുന്ന തങ്ങളുടെ മരുമകൾക്ക് എന്തൊക്കെ സ്വഭാവ വൈശിഷ്ട്യങ്ങൾ ഉണ്ടാകണമെന്ന് അവർ ആഗ്രഹിക്കുന്നുവോ ആ ആഗ്രഹങ്ങളൊക്കെ മകളെ വിവാഹം ചെയ്യുന്ന യുവാവിന്‍റെ മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും ഉണ്ടെന്നറിയുക. തട്ടേൽ കേറുന്പോൾ എല്ലാം ശരിയായിക്കൊള്ളും എന്ന് ചില അവതരണ കലാകാരന്മാർ പറയുംപോലെ വളർച്ചയുടെ വഴിയിൽ നേരെയാകാത്തതൊന്നും വിവാഹ ജീവിതമെന്ന തട്ടേൽ കേറുന്പോൾ ശരിയാകണമെന്നില്ല. തട്ടേൽ കേറുന്പോൾ എല്ലാം ശരിയാകും എന്നതിനെക്കാൾ ഇത്തരക്കാർ തട്ടേൽ കേറുന്പോൾ തട്ടുതന്നെ പൊളിഞ്ഞുവീഴാനാണ് സാധ്യത. ചിലരുടെ പെരുമാറ്റവും പ്രകൃതവും കണ്ടാൽ എല്ലാം പൊളിച്ചടുക്കാൻ പോരുന്നവരാണ് അവരെന്ന് തോന്നുകയും ചെയ്യും. ഞാൻ കണ്ട ഒരു മലയാള ചലച്ചിത്രത്തിലെ നായിക പറയുപോലെ ഇന്ന് മരുമക്കളായി വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്ന ചില സ്ത്രീകളെങ്കിലും ആഗ്രഹിക്കുന്നത് തങ്ങൾക്ക് കളിപ്പാട്ടം പോലെയുള്ള ഒരു ഭർത്താവിനെ കിട്ടിയാൽമാത്രം മതിയെന്നാണ്. അതാണ് വിവാഹിതരാകുന്ന സ്ത്രീകളുടെ അഭിലാഷമെങ്കിൽ ജീവിതം എന്നും അവർക്കൊരു കളിതമാശതന്നെയായിരിക്കും. ആ വഴിക്കാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ അതിന്‍റെയൊക്കെ ദുരന്തഫലങ്ങൾ ആ കുടുംബത്തോട് ബന്ധപ്പെട്ട സകലരും അനുഭവിക്കേണ്ടിവരുകയും ചെയ്യും.

സിറിയക് കോട്ടയിൽ