ഒന്നു പശ്ചാത്തപിച്ചാൽ...
രണ്ടാം ലോകമഹായുദ്ധകാലത്തു പോളണ്ടിലെ ഒൗഷ്‌വിറ്റ്സ് കോണ്‍സെൻട്രേഷൻ ക്യാന്പിൽ നടന്ന കൊടും ക്രൂരതകൾക്കു ചുക്കാൻപിടിച്ച കശ്മലനായിരുന്നു ഡോൾഫ് ഹോസ് (1901-1947) 1940 മേയ് ഒന്നു മുതൽ 1943 നവംബർ 10 വരെ ഔഷ്‌വിറ്റ്സിലെ ക്യാന്പിന്‍റെ ചുമതല വഹിച്ചിരുന്ന ഈ നാസിഭീകരൻ ഇരുപത്തിയഞ്ചു ലക്ഷം യഹൂദരെയാണു ആ കാലഘട്ടത്തിൽ കൊന്നൊടുക്കിയത്. അഡോൾഫ് ഹിറ്റ്‌ലറിന്‍റെയും അയാളുടെ വലംകൈയായിരുന്ന ഹെന്‍‌റിച്ച് ഹിംലറിന്‍റെയും ആജ്ഞകൾ വേദവാക്യം പോലെ കരുതിയാണു ഹോസ് യഹൂദരെ കൊന്നൊടുക്കിയത്. ‌

യുദ്ധം അവസാനിച്ചപ്പോൾ ഒളിവിൽ പോയ ഹോസ് ഒരുവർഷത്തിനകം പിടിക്കപ്പെട്ടു. 1946 ഏപ്രിലിൽ ന്യൂറൻ ബർഗിലെ മിലിട്ടറി ട്രൈബ്യൂണലിനാൽ വിസ്തരിക്കപ്പെട്ട അയാളെ അതിനുശേഷം പോളണ്ടിലെ അധികാരികൾക്കു വിട്ടുകൊടുത്തു. അവർ അയാളെ തൂക്കിക്കൊല്ലാൻ വിധിച്ചു.

എന്നാൽ, 1947 ഏപ്രിൽ 16ന് അയാൾ തൂക്കിക്കൊല്ലപ്പെടുന്നതിനു മുന്പായി അയാളുടെ ജീവിതത്തിൽ വലിയൊരു അദ്ഭുതം സംഭവിക്കുകയുണ്ടായി. കോടതിയിൽ വിചാരണ നടന്ന അവസരങ്ങളിലൊക്കെ തന്‍റെ കുറ്റം സമ്മതിക്കുന്നതിന് അയാൾക്ക് അല്പം പോലും കൂസലില്ലായിരുന്നു. എന്നാൽ താൻ കുറ്റം ചെയ്തതു തന്‍റെ അധികാരികളുടെ ആജ്ഞ നടപ്പാക്കാൻവേണ്ടി മാത്രമായിരുന്നുവെന്ന് അയാൾ സ്വീകരിച്ച നിലപാട്, വിചാരണയുടെ അവസരത്തിൽ കാണാതിരുന്നതിൽ പലരും അദ്ഭുതപ്പെടുകയുണ്ടായി.

ഹോസ് തൂക്കിക്കൊല്ലപ്പെടുന്നതിനു നാലു ദിവസം മുൻപ് അയാൾ പബ്ളിക് പ്രോസിക്യൂട്ടർക്ക് ഒരു കത്തെഴുതി. ആ കത്തിൽ അയാൾ തന്‍റെ കുറ്റങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും അവയെക്കുറിച്ചു പശ്ചാത്തപിച്ചു മാപ്പപേക്ഷിക്കുകയും ദൈവം തന്നോട് ക്ഷമിക്കട്ടെ എന്നു പ്രാർഥിക്കുകയും ചെയ്തു.

ഇതിനിടയിൽ തനിക്കു കുന്പസാരിക്കുന്നതിനായി ഒരു പുരോഹിതനെ അയയ്ക്കണമെന്നു ഹോസ് ജയിലധികാരികളോട് ആവശ്യപ്പെടുകയുണ്ടായി. അപ്പോൾ അവിടെ ഔഷ്‌വിറ്റ്സിൽ വൈദികർ ആരുമില്ലെന്നും അവരെയെല്ലാവരെയും അയാൾതന്നെ നാസികളോടൊപ്പം കൊന്നൊടുക്കിയിരുന്നുവെന്നും ജയിലധികാരികൾ ഓർമിപ്പിച്ചു.

യഹൂദരെപ്പോലെ തന്നെ നിരവധി കത്തോലിക്കാ വൈദിരെയും ശത്രുതയോടെ താൻ വധിക്കുകയുണ്ടായി എന്ന് അയാൾ സമ്മതിച്ചു. എന്നാൽ താൻ വധിക്കാതെ വിട്ട ഫാ. വാഡിസ്‌ലോ എന്ന ജസ്യൂട്ട് വൈദികനെ കണ്ടെത്തുവാൻ അയാൾ അപേക്ഷിച്ചു.

ഫാ. വാഡിസ്‌ലോ മരണത്തിൽനിന്നു രക്ഷപ്പെട്ട കഥ ഇപ്രകാരമാണ്. പോളണ്ടിലെ ഈശോസഭയുടെ പ്രൊവിൻഷ്യലായിരുന്നു ഫാ. വാഡിസ്‌ലോ. യുദ്ധകാലത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മറ്റു വൈദികരെ അദ്ദേഹത്തിന്‍റെ അസാന്നിധ്യത്തിൽ നാസി ഭീകരർ അറസ്റ്റ് ചെയ്ത് ഔഷ്‌വിറ്റ്സ് ക്യാന്പിൽ തടവുകാരാക്കി. അപ്പോൾ താനും അവരോടൊപ്പമുള്ള വൈദികനാണെന്നും തന്നെയും അവരോടൊപ്പം താമസിപ്പിക്കണമെന്നും അദ്ദേഹം അപേക്ഷിച്ചു.

എന്നാൽ, അദ്ദേഹത്തിന്‍റെ അഭ്യർഥന സ്വീകരിക്കാൻ ഹോസ് തയാറായില്ല. അദ്ദേഹത്തോട് പൊയ്ക്കൊള്ളുവാൻ ആവശ്യപ്പെട്ടുകൊണ്ടു മറ്റു വൈദികരെ ഹോസ് വധിക്കുകയാണു ചെയ്തത്. അങ്ങനെ അന്നു മരണത്തിൽനിന്നു രക്ഷപ്പെട്ട ഫാ. വാഡിസ്‌ലോയെ കണ്ടെത്തുവാനായിരുന്നു ഹോസ് ജയിലധികാരികളോട് ആവശ്യപ്പെട്ടത്.

അവരുടെ അന്വേഷണത്തിന്‍റെ ഫലമായി ഫാ. വാഡിസ്‌ലോയെ ക്രാക്കോവിൽ കണ്ടെത്തി അദ്ദേഹത്തെ ഹോസിന്‍റെ അരികിലെത്തിച്ചു. 1947 ഏപ്രിൽ പത്താം തീയതിയായ അന്ന് ഫാ. വാഡിസ്‌‌ലോ അയാളുടെ കുന്പസാരം കേട്ടു. പിറ്റേ ദിവസം അദ്ദേഹം തന്നെ അയാൾക്കു വിശുദ്ധ കുർബാന നൽകി.

അന്നു തന്നെ ഹോസ് തന്‍റെ ഭാര്യക്ക് ഒരു കത്തെഴുതി. തെറ്റായ ചിന്താഗതികളും ആദർശങ്ങളുമാണു തന്നെ തന്‍റെ വിശ്വാസത്തിൽനിന്നും ദൈവത്തിൽനിന്നും അകറ്റിയതെന്നും എന്നാൽ ദൈവത്തിന്‍റെ കരുണയാൽ തനിക്കു ദൈവത്തിൽ വീണ്ടും വിശ്വാസം കണ്ടെത്തുവാൻ സാധിച്ചു എന്നും ആ കത്തിൽ അയാൾ എഴുതിയിരുന്നു.

അന്നുതന്നെ തന്‍റെ അഞ്ചു മക്കൾക്കുമായും അയാൾ ഒരു കത്തെഴുതുകയുണ്ടായി. ആ കത്തിലും തന്‍റെ തെറ്റ് ഏറ്റുപറഞ്ഞ അയാൾ തെറ്റിൽ വീഴാതിരിക്കാൻ മക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവരെ ഓർപ്പിക്കുകയുണ്ടായി.

അവിശ്വസനീയമാണു ഹോസിന്‍റെ മാനസാന്തര കഥ. ഇരുപത്തിയഞ്ചുലക്ഷത്തിലധികം പേരെ കൊന്നൊടുക്കിയ ഒരാൾക്കു മാനസാന്തരപ്പെടുവാൻ സാധിക്കുമോ എന്നു നാം ചോദിച്ചേക്കാം. എന്നാൽ, ഹോസിന്‍റെ കാര്യത്തിൽ അതാണു സംഭവിച്ചത്.

ആര് എത്ര വലിയ കുറ്റം ചെയ്താലും ഹൃദയപൂർവം പശ്ചാത്തപിച്ചു മാപ്പപേക്ഷിക്കുന്നവരോടു ക്ഷമിക്കുന്നവനാണു ദൈവം. ഹോസിന്‍റെ കഥ അതാണു വ്യക്തമാക്കുന്നത്. ചെറുപ്പത്തിൽ നല്ല ദൈവ വിശ്വാസമുള്ള ആളായിരുന്നു ഹോസ്. എന്നാൽ തെറ്റായ ചിന്താഗതികളിൽപ്പെട്ട് അയാളുടെ വിശ്വാസം നഷ്ടപ്പെട്ടു. എന്നു മാത്രമല്ല, അയാൾ സഭയുടെയും വൈദികരുടെയും വലിയ ശത്രുവായിത്തീർന്നു. അങ്ങനെയാണു യഹൂദരോടൊപ്പം വൈദികരെയും അയാൾ കൊല ചെയ്തത്.

നരകഗർത്തത്തിൽ വീഴാൻ അർഹനായിരുന്നു ഹോസ്. എന്നാൽ, ഏതു പാപിക്കും പശ്ചാത്തപിക്കുവാനുള്ള അവസരം ദൈവം നൽകുന്നതു പോലെ ഹോസിനും ദൈവം ആ അനുഗ്രഹം നൽകി. ഹോസ് അതു ചാടിപ്പിടിച്ചു. തന്മൂലമാണ്, തന്‍റെ കൊടും പാപങ്ങൾക്കു വൈദികനിൽനിന്നു പാപമോചനം സ്വീകരിച്ചു ദൈവത്തിന്‍റെ കരുണയിൽ ആശ്രയിച്ചു മരിക്കുവാൻ ഹോസിനു സാധിച്ചത്.

നമ്മുടെ പാപങ്ങൾ എന്തുമായിക്കൊള്ളട്ടെ. അവയെക്കുറിച്ചു നാം പശ്ചാത്തപിച്ചാൽ ദൈവം നമ്മോടു ക്ഷമിക്കുവാൻ കാത്തിരിക്കുകയാണെന്നതു നമുക്കു മറക്കാതിരിക്കാം. അതുപോലെ, ഒരു പാപം ചെയ്യാനിടയായാൽ എത്രയും വേഗം അനുതപിച്ചു ദൈവത്തിലേക്കു മടങ്ങിച്ചെല്ലാൻ നമുക്കു ശ്രദ്ധിക്കാം.

മുടിയനായ പുത്രനെ കാത്തിരിക്കുന്ന സ്നേഹസന്പന്നനും ക്ഷമാനിധിയുമാണു ദൈവം. അവിടുത്തെ മഹാകാരുണ്യത്തെക്കുറിച്ചു നമുക്കു നന്ദിയുള്ളവരായിരിക്കാം. അതുപോലെ പാപത്തിൽ വീഴാതിരിക്കാനുള്ള അനുഗ്രഹത്തിനായി നിരന്തരം നമുക്കു യാചിക്കുകയും ചെയ്യാം.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ