നിറദീപംപോലെ, ഓർമയിൽ ആ റാങ്ക്
എല്ലാ എസ്എസ്എൽസി പരീക്ഷക്കാലത്തും പി.ആർ. ജയശ്രീ എന്ന ഡോക്്ടറുടെ മനസ് 1985 വർഷത്തിലേക്കു മടങ്ങും. കുറവിലങ്ങാട് സെന്‍റ് മേരീസ് കോണ്‍വെന്‍റ് സ്കൂളിലെ പത്താം ക്ലാസ് മുറിയും പഠിപ്പിച്ച അധ്യാപകരും ജയശ്രീയുടെ ഓർമയിൽ നിറയും. കഴുത്തിൽ സ്റ്റെതസ്കോപ്പ് അണിയാനോളം തന്നെ കരംപിടിച്ചു വളർത്തിയ അന്നത്തെ പ്രധാന അധ്യാപിക സിസ്റ്റർ ഡെൽഫീന സിഎംസിയെ ഓർമിക്കുന്പോൾ സ്നേഹക്കണ്ണീർ പൊഴിയും.
1985ലെ പത്താംക്ലാസ് ഫലപ്രഖ്യാപന ദിവസം കേരളത്തിന്‍റെ വിസ്മയകുമാരിയായിരുന്നു ഈ മൂന്നാംറാങ്കുകാരി ജയശ്രീ എന്ന ചെറിയ പെണ്‍കുട്ടി.

കുറവിലങ്ങാട് കോഴായിലെ ഓലപ്പുരയ്ക്ക് ഇടംകുറവായിരുന്നതിനാൽ ആൾക്കൂട്ടത്തിന്‍റെ അഭിനന്ദനപ്രവാഹം ഏറ്റുവാങ്ങാൻ ജയശ്രീക്ക് അന്നു വീട്ടുമുറ്റത്തേക്ക് ഇറങ്ങിനിൽക്കേണ്ടിവന്നു.

മെഴുകിയ തറയും പലകമറയുമുള്ള പനയോല മേഞ്ഞ വീട്. അച്ഛൻ പേണ്ടാനത്ത് പി.ജി രവീന്ദ്രൻനായർക്ക് ജീവിതമാർഗം ഒരു പശുവും ചെറിയൊരു ചായക്കടയും. അമ്മ രത്നമ്മയ്ക്കു കോഴാ കൃഷി ഫാമിൽ കൂലിവേല.

കുറവിലങ്ങാട് സെന്‍റ് മേരീസ് ഹൈസ്കൂളിൽ 600ൽ 580 മാർക്ക് നേടിയ ജയശ്രീക്കായിരുന്നു അക്കൊല്ലം ഒന്ന്, രണ്ട ് റാങ്കുകളെക്കാൾ പത്രത്താളുകളിൽ ഇടം കിട്ടിയത്. കാരണം അന്നേ വരെ ഓലപ്പുരകളിലേക്ക് എസ്എസ്എൽസി റാങ്കുകൾ കടന്നുവന്നിരുന്നില്ല. ഒപ്പം ഗ്രാമീണ മലയാളം മീഡിയം സ്കൂളിലും. അതിസന്പന്ന പാർപ്പിടങ്ങളിലും ഉദ്യോഗസ്ഥ കുടുംബങ്ങളിലും മാത്രം റാങ്കുകൾ കിട്ടിയിരുന്ന പതിവു തിരുത്തി കുറവിലങ്ങാട് ഗ്രാമത്തിലെ സെന്‍റ് മേരീസ് കോണ്‍വെന്‍റ് സ്കൂളിലെ ജയശ്രീ എന്ന പാവപ്പെട്ട കുട്ടിക്കു കിട്ടിയ റാങ്ക് വാർത്ത ഒന്നാം പേജുകളിൽ ഇടം പിടിച്ചു.

ഇല്ലായ്മകളെയും പരിമിതികളെയും തോൽപ്പിച്ച് കഠിനാധ്വാനവും പ്രാർഥനയും കൈമുതലാക്കിയ റാങ്കുകാരി ജയശ്രീയുടെ വീട്ടിലേക്ക് അന്നു വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബ് അഭിനന്ദനവുമായി നേരിട്ടെത്തി. അന്നേ വരെ വിദ്യാഭ്യാസ മന്ത്രി നേരിട്ടു വീട്ടിലെത്തി റാങ്കുജേതാവിനെയും സ്കൂളിലെത്തി അധ്യാപകരെയും അഭിനന്ദിച്ച സംഭവം കേരളത്തിൽ ഉണ്ടായിട്ടുമില്ല. സ്റ്റേറ്റുകാറുകൾക്കു നടുവിൽ തിങ്ങിനിറഞ്ഞ നാട്ടുകാരെ സാക്ഷിയാക്കി ഇളയ അഞ്ചു സഹോദരങ്ങൾക്കു മൂത്ത ചേച്ചിയായിരുന്ന ജയശ്രീക്ക് വിദ്യാഭ്യാസ മന്ത്രി സ്വർണമെഡൽ സമ്മാനിച്ചു. വീട് പണിയാൻ സഹായം ഉറപ്പാക്കി. വീടിനെക്കാൾ കൊതിച്ചിരുന്ന ഒരു സമ്മാനവും മന്ത്രി ഉറപ്പുനൽകി. വീട്ടിൽ സൗജന്യമായി വൈദ്യുതി എത്തിക്കാമെന്നതായിരുന്നു അത്.

ഒന്നാം ക്ലാസുമുതൽ മണ്ണെണ്ണ വിളക്കിന്‍റെ അരണ്ട വെളിച്ചത്തിൽ പാതിരാ വരെ ഉറക്കമിളച്ചു പഠിച്ച ആ ജയശ്രീക്ക് വൈദ്യുതി വെളിച്ചം ആഗ്രഹങ്ങളിലേക്കുള്ള വഴി തെളിച്ചുകൊടുത്തു.

ആരാവാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് നാലാം ക്ലാസ് മുതൽ മനസിൽ കൊതിച്ച മോഹം ജയശ്രീ മന്ത്രി ടിഎം ജേക്കബിനോടു തുറന്നു പറഞ്ഞു: ’ഡോക്ടറാകണമെന്നുണ്ട ്’. ഡോക്ടറോളം പഠിക്കാനുള്ള സർക്കാർ സ്കോളർഷിപ്പിനും അന്ന് ഉറപ്പുകിട്ടി.

പിന്നീട് കേരളം മുഴുവൻ സ്വീകരണമായിരുന്നു ജയശ്രീക്കും ഈ നേട്ടത്തിലേക്ക് ഒരുക്കിയ പ്രധാന അധ്യാപിക സിസ്റ്റർ ഡെൽഫീനയ്ക്കും. വേദികളിൽനിന്നും വേദികളിലേക്ക് ഇരുവരെയും പൂച്ചെണ്ട ുകളുമായി കേരളം എതിരേറ്റു.

ഡെൽഫീനാമ്മയും സിഎംസി സന്യാസിനികളും അന്നു നൽകിയ ആ സ്നേഹവും കാരുണ്യവും പ്രോത്സാഹനവും ജയശ്രീക്കു മറക്കാനാവുന്നതല്ല. പരിമിതികൾ മാത്രമുണ്ടായിരുന്ന വീട്ടിൽ ഇരുന്നു പഠിക്കാൻ ഇരിപ്പിടം സമ്മാനിച്ചത് സിസ്റ്ററാണ്. സമയം നോക്കാൻ വാച്ചുവാങ്ങിക്കൊടുത്തതും ഡെൽഫീനാമ്മയാണ്.

റാങ്കിന്‍റെ ഉയരത്തിലേക്ക് ജയശ്രീ എന്ന മുത്തിനെ സെന്‍റ് മേരീസ് സ്കൂൾ ഒരുക്കിയതിനു പിന്നിൽ ഏറെപ്പേർ പങ്കാളികളായതായി ജയശ്രീ ഓർക്കുന്നു.

"ദീപിക സ്റ്റുഡന്‍റ്സ് കോർണർ’ എന്ന പഠനസഹായി തുടക്കംമുതൽ സ്കൂളിൽനിന്നു വാങ്ങിത്തന്നിരുന്നു. പാഠങ്ങൾക്കു പുറത്തുനിന്നു വരാൻ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും അധ്യാപികമാർ സ്റ്റാഫ് റൂമിൽ വിളിച്ചിരുത്തി എഴുതി പഠിപ്പിച്ചു. ഓരോ വിഷയത്തിനും ടെസ്റ്റ് പേപ്പറുകളും ആവർത്തനങ്ങളും പല തവണ നടത്തി. എന്നെപ്പോലെ എല്ലാ കുട്ടികൾക്കും സ്കൂളിൽ നിർലോഭമായ പ്രോത്സാഹനവും കരുതലുമുണ്ടായിരുന്നു.
അക്കൊല്ലം മോഡൽ പരീക്ഷയ്ക്ക് എനിക്ക് 600ൽ 576 മാർക്ക് കിട്ടിയപ്പോൾ നാലു മാർക്കു കൂടി വാങ്ങിറാങ്ക് ഉറപ്പാക്കാനുള്ള തീവ്ര അധ്വാനം അധ്യാപികമാർ ഏറ്റെടുക്കുകയായിരുന്നു. കാരണം എന്നെപ്പോലെ റാങ്ക് പ്രതീക്ഷയും ആഗ്രഹവും അധ്യാപികമാർക്കുണ്ടായിരുന്നു.

സിഎംസി സഭയുടെയും ഡെൽഫീനാമ്മയുടെയും മഠത്തിലെ മറ്റ് കന്യാസ്ത്രീകളുടെയും നൻമ മറക്കാനാവില്ല. പരീക്ഷയ്ക്ക് ആഴ്ചകൾക്ക് മുൻപേ എന്നെ സിസ്റ്റേഴ്സ് മഠത്തിലേക്ക് കൂട്ടിക്കൊണ്ട ുപോയി അവിടെ താമസിക്കാൻ സൗകര്യമൊരുക്കി. മഠത്തിലെ നല്ല അന്തരീക്ഷവും പരിശീലനവും ഉപദേശങ്ങളും അവരുടെ പ്രാർഥനയുമാണ് എനിക്കു മനസിന് ഉണർവും നന്നായി എഴുതാൻ കരുത്തും നൽകിയത്. ഏറെക്കുറെ എല്ലാ പാഠങ്ങളും ഞാൻ മനഃപാഠമാക്കിയിരുന്നു. ഉത്തരങ്ങൾ വള്ളിപുള്ളി വ്യത്യാസം വരാതെ എഴുതാൻ തയാറായിരുന്നു. ’

പരീക്ഷ എഴുതിയശേഷവും ചോദ്യക്കലാസുകൾ നിവർത്തിവച്ച് പല തവണ ഉത്തരങ്ങൾ എഴുതിനോക്കി. ആകാശത്തോളം ഉയരത്തിൽ എന്നെ സ്നേഹിച്ച അധ്യാപികമാർ ആ കടലാസുകളിൽ കൂട്ടിക്കിഴിച്ചും മനനം ചെയ്തും മാർക്കിടുകയും കൂട്ടിക്കിഴിക്കുകയും ചെയ്തുപോന്നു. ഞാൻ 580 നു മുകളിൽ മാർക്കു നേടി കുറവിലങ്ങാട്ടേക്ക് റാങ്കു കൊണ്ട ുവരണം എന്നതായിരുന്നു അവരുടെയൊക്കെ ആകാംക്ഷയും ആഗ്രഹവും.

ആഗ്രഹവും അധ്വാനവും വീട്ടിൽ നല്ല സമാധാനപരമായ അന്തരീക്ഷവുമുണ്ടെ ങ്കിൽ ആർക്കും പഠിച്ചുനേടാം. ഇക്കാലത്ത് ടെലിവിഷനും മൊബൈൽ ഫോണുമൊക്കെയാണ് കുട്ടികളുടെ സമയവും സമാധാനവും സാധ്യതകളും ഇല്ലാതാക്കുന്നത്.

നന്നായി പഠിക്കുക. നന്നായി ഒരുങ്ങുക. നന്നായി എഴുതുക- ഇതാണ് കോട്ടയം ജില്ലാ ആശുപത്രിയോടു ചേർന്നുള്ള ക്ഷയരോഗ നിവാരണ കേന്ദ്രത്തിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന ജയശ്രീക്കു പരീക്ഷക്കാലത്തു കുട്ടികളോടു പറയാനുള്ളത്.

ഒന്നാം ക്ലാസുമുതൽ ഞാൻ ക്ലാസിൽ പഠനത്തിൽ ഒന്നാമതായിരുന്നു. കോഴായിലെ വീട്ടിൽനിന്നും എന്നും നടന്നാണ് സ്കൂളിലേക്കു പോയിരുന്നത്. ആഡംബരമെന്നു പറയാൻ ഒന്നും എനിക്കുണ്ടായിരുന്നില്ല.

എസ്എസ്എൽസി പരീക്ഷയിൽ സയൻസ്, കണക്ക് വിഷയങ്ങൾക്ക് ഒരു മാർക്കുപോലും നഷ്ടപ്പെട്ടിരുന്നില്ല. കുറവിലങ്ങാട് ദേവമാതാ കോളജിൽനിന്നു പ്രീഡിഗ്രിയും എൻട്രൻസ് എഴുതി പാസായി കോട്ടയം മെഡിക്കൽ കോളജിൽനിന്നു എംബിബിഎസും നേടിയ ജയശ്രീ കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നു റെസ്പിറേറ്ററി മെഡിസിനിൽ പിജി നേടി. ഇപ്പോൾ കോട്ടയം ജില്ലാ ക്ഷയരോഗനിവാരണ കേന്ദ്രത്തിൽ സേവനം ചെയ്യുന്നു.

ഓരോ രോഗിയെയും കാരുണ്യത്തോടെയും സ്നേഹത്തോടെയും പരിചരിക്കുന്ന ഡോക്ടറാണ് ജയശ്രീ. കൃത്യമായി മരുന്നു കഴിച്ചാൽ ആറു മാസംകൊണ്ട ് രോഗം സുഖപ്പെടുത്താമെന്ന് ഓരോ ക്ഷയരോഗിക്കും ഉറപ്പുനൽകി അവരെ ആശ്വസിപ്പിക്കുന്ന മനുഷ്യസ്നേഹിയായ ഡോക്ടർ. ഇങ്ങനെയൊരു ശുശ്രൂഷയാണ് താൻ എന്നും ആഗ്രഹിച്ചിരുന്നതെന്ന് ജയശ്രീ പറയുന്നു.

ജയശ്രീയുടെ ഭർത്താവ് ശ്രീനിവാസൻ കോഴിക്കോട് കൊയിലാണ്ടിയിൽ അഭിഭാഷകനാണ്. ഏക മകൾ മാളവിക പാലാ ചാവറ പബ്ലിക് സ്കൂളിൽ പ്ലസ് വണ്‍ വിദ്യാർഥി. ജയശ്രീയുടെ മാതാപിതാക്കൾ രവീന്ദ്രൻനായരും രത്നമ്മയും മകളുടെ നേട്ടങ്ങളിൽ സന്തോഷിച്ച് കുറവിലങ്ങാട്ടെ വീട്ടിൽ കഴിയുന്നു.

റെജി ജോസഫ്