Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നിറദീപംപോലെ, ഓർമയിൽ ആ റാങ്ക്
എല്ലാ എസ്എസ്എൽസി പരീക്ഷക്കാലത്തും പി.ആർ. ജയശ്രീ എന്ന ഡോക്്ടറുടെ മനസ് 1985 വർഷത്തിലേക്കു മടങ്ങും. കുറവിലങ്ങാട് സെന്റ് മേരീസ് കോണ്‍വെന്റ് സ്കൂളിലെ പത്താം ക്ലാസ് മുറിയും പഠിപ്പിച്ച അധ്യാപകരും ജയശ്രീയുടെ ഓർമയിൽ നിറയും. കഴുത്തിൽ സ്റ്റെതസ്കോപ്പ് അണിയാനോളം തന്നെ കരംപിടിച്ചു വളർത്തിയ അന്നത്തെ പ്രധാന അധ്യാപിക സിസ്റ്റർ ഡെൽഫീന സിഎംസിയെ ഓർമിക്കുന്പോൾ സ്നേഹക്കണ്ണീർ പൊഴിയും.
1985ലെ പത്താംക്ലാസ് ഫലപ്രഖ്യാപന ദിവസം കേരളത്തിന്റെ വിസ്മയകുമാരിയായിരുന്നു ഈ മൂന്നാംറാങ്കുകാരി ജയശ്രീ എന്ന ചെറിയ പെണ്‍കുട്ടി.
കുറവിലങ്ങാട് കോഴായിലെ ഓലപ്പുരയ്ക്ക് ഇടംകുറവായിരുന്നതിനാൽ ആൾക്കൂട്ടത്തിന്റെ അഭിനന്ദനപ്രവാഹം ഏറ്റുവാങ്ങാൻ ജയശ്രീക്ക് അന്നു വീട്ടുമുറ്റത്തേക്ക് ഇറങ്ങിനിൽക്കേണ്ടിവന്നു.
മെഴുകിയ തറയും പലകമറയുമുള്ള പനയോല മേഞ്ഞ വീട്. അച്ഛൻ പേണ്ടാനത്ത് പി.ജി രവീന്ദ്രൻനായർക്ക് ജീവിതമാർഗം ഒരു പശുവും ചെറിയൊരു ചായക്കടയും. അമ്മ രത്നമ്മയ്ക്കു കോഴാ കൃഷി ഫാമിൽ കൂലിവേല.
കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്കൂളിൽ 600ൽ 580 മാർക്ക് നേടിയ ജയശ്രീക്കായിരുന്നു അക്കൊല്ലം ഒന്ന്, രണ്ട ് റാങ്കുകളെക്കാൾ പത്രത്താളുകളിൽ ഇടം കിട്ടിയത്. കാരണം അന്നേ വരെ ഓലപ്പുരകളിലേക്ക് എസ്എസ്എൽസി റാങ്കുകൾ കടന്നുവന്നിരുന്നില്ല. ഒപ്പം ഗ്രാമീണ മലയാളം മീഡിയം സ്കൂളിലും. അതിസന്പന്ന പാർപ്പിടങ്ങളിലും ഉദ്യോഗസ്ഥ കുടുംബങ്ങളിലും മാത്രം റാങ്കുകൾ കിട്ടിയിരുന്ന പതിവു തിരുത്തി കുറവിലങ്ങാട് ഗ്രാമത്തിലെ സെന്റ് മേരീസ് കോണ്‍വെന്റ് സ്കൂളിലെ ജയശ്രീ എന്ന പാവപ്പെട്ട കുട്ടിക്കു കിട്ടിയ റാങ്ക് വാർത്ത ഒന്നാം പേജുകളിൽ ഇടം പിടിച്ചു.
ഇല്ലായ്മകളെയും പരിമിതികളെയും തോൽപ്പിച്ച് കഠിനാധ്വാനവും പ്രാർഥനയും കൈമുതലാക്കിയ റാങ്കുകാരി ജയശ്രീയുടെ വീട്ടിലേക്ക് അന്നു വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബ് അഭിനന്ദനവുമായി നേരിട്ടെത്തി. അന്നേ വരെ വിദ്യാഭ്യാസ മന്ത്രി നേരിട്ടു വീട്ടിലെത്തി റാങ്കുജേതാവിനെയും സ്കൂളിലെത്തി അധ്യാപകരെയും അഭിനന്ദിച്ച സംഭവം കേരളത്തിൽ ഉണ്ടായിട്ടുമില്ല. സ്റ്റേറ്റുകാറുകൾക്കു നടുവിൽ തിങ്ങിനിറഞ്ഞ നാട്ടുകാരെ സാക്ഷിയാക്കി ഇളയ അഞ്ചു സഹോദരങ്ങൾക്കു മൂത്ത ചേച്ചിയായിരുന്ന ജയശ്രീക്ക് വിദ്യാഭ്യാസ മന്ത്രി സ്വർണമെഡൽ സമ്മാനിച്ചു. വീട് പണിയാൻ സഹായം ഉറപ്പാക്കി. വീടിനെക്കാൾ കൊതിച്ചിരുന്ന ഒരു സമ്മാനവും മന്ത്രി ഉറപ്പുനൽകി. വീട്ടിൽ സൗജന്യമായി വൈദ്യുതി എത്തിക്കാമെന്നതായിരുന്നു അത്.
ഒന്നാം ക്ലാസുമുതൽ മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ പാതിരാ വരെ ഉറക്കമിളച്ചു പഠിച്ച ആ ജയശ്രീക്ക് വൈദ്യുതി വെളിച്ചം ആഗ്രഹങ്ങളിലേക്കുള്ള വഴി തെളിച്ചുകൊടുത്തു.
ആരാവാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് നാലാം ക്ലാസ് മുതൽ മനസിൽ കൊതിച്ച മോഹം ജയശ്രീ മന്ത്രി ടിഎം ജേക്കബിനോടു തുറന്നു പറഞ്ഞു: ’ഡോക്ടറാകണമെന്നുണ്ട ്’. ഡോക്ടറോളം പഠിക്കാനുള്ള സർക്കാർ സ്കോളർഷിപ്പിനും അന്ന് ഉറപ്പുകിട്ടി.
പിന്നീട് കേരളം മുഴുവൻ സ്വീകരണമായിരുന്നു ജയശ്രീക്കും ഈ നേട്ടത്തിലേക്ക് ഒരുക്കിയ പ്രധാന അധ്യാപിക സിസ്റ്റർ ഡെൽഫീനയ്ക്കും. വേദികളിൽനിന്നും വേദികളിലേക്ക് ഇരുവരെയും പൂച്ചെണ്ട ുകളുമായി കേരളം എതിരേറ്റു.
ഡെൽഫീനാമ്മയും സിഎംസി സന്യാസിനികളും അന്നു നൽകിയ ആ സ്നേഹവും കാരുണ്യവും പ്രോത്സാഹനവും ജയശ്രീക്കു മറക്കാനാവുന്നതല്ല. പരിമിതികൾ മാത്രമുണ്ടായിരുന്ന വീട്ടിൽ ഇരുന്നു പഠിക്കാൻ ഇരിപ്പിടം സമ്മാനിച്ചത് സിസ്റ്ററാണ്. സമയം നോക്കാൻ വാച്ചുവാങ്ങിക്കൊടുത്തതും ഡെൽഫീനാമ്മയാണ്.
റാങ്കിന്റെ ഉയരത്തിലേക്ക് ജയശ്രീ എന്ന മുത്തിനെ സെന്റ് മേരീസ് സ്കൂൾ ഒരുക്കിയതിനു പിന്നിൽ ഏറെപ്പേർ പങ്കാളികളായതായി ജയശ്രീ ഓർക്കുന്നു.
"ദീപിക സ്റ്റുഡന്റ്സ് കോർണർ’ എന്ന പഠനസഹായി തുടക്കംമുതൽ സ്കൂളിൽനിന്നു വാങ്ങിത്തന്നിരുന്നു. പാഠങ്ങൾക്കു പുറത്തുനിന്നു വരാൻ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും അധ്യാപികമാർ സ്റ്റാഫ് റൂമിൽ വിളിച്ചിരുത്തി എഴുതി പഠിപ്പിച്ചു. ഓരോ വിഷയത്തിനും ടെസ്റ്റ് പേപ്പറുകളും ആവർത്തനങ്ങളും പല തവണ നടത്തി. എന്നെപ്പോലെ എല്ലാ കുട്ടികൾക്കും സ്കൂളിൽ നിർലോഭമായ പ്രോത്സാഹനവും കരുതലുമുണ്ടായിരുന്നു.
അക്കൊല്ലം മോഡൽ പരീക്ഷയ്ക്ക് എനിക്ക് 600ൽ 576 മാർക്ക് കിട്ടിയപ്പോൾ നാലു മാർക്കു കൂടി വാങ്ങിറാങ്ക് ഉറപ്പാക്കാനുള്ള തീവ്ര അധ്വാനം അധ്യാപികമാർ ഏറ്റെടുക്കുകയായിരുന്നു. കാരണം എന്നെപ്പോലെ റാങ്ക് പ്രതീക്ഷയും ആഗ്രഹവും അധ്യാപികമാർക്കുണ്ടായിരുന്നു.
സിഎംസി സഭയുടെയും ഡെൽഫീനാമ്മയുടെയും മഠത്തിലെ മറ്റ് കന്യാസ്ത്രീകളുടെയും നൻമ മറക്കാനാവില്ല. പരീക്ഷയ്ക്ക് ആഴ്ചകൾക്ക് മുൻപേ എന്നെ സിസ്റ്റേഴ്സ് മഠത്തിലേക്ക് കൂട്ടിക്കൊണ്ട ുപോയി അവിടെ താമസിക്കാൻ സൗകര്യമൊരുക്കി. മഠത്തിലെ നല്ല അന്തരീക്ഷവും പരിശീലനവും ഉപദേശങ്ങളും അവരുടെ പ്രാർഥനയുമാണ് എനിക്കു മനസിന് ഉണർവും നന്നായി എഴുതാൻ കരുത്തും നൽകിയത്. ഏറെക്കുറെ എല്ലാ പാഠങ്ങളും ഞാൻ മനഃപാഠമാക്കിയിരുന്നു. ഉത്തരങ്ങൾ വള്ളിപുള്ളി വ്യത്യാസം വരാതെ എഴുതാൻ തയാറായിരുന്നു. ’
പരീക്ഷ എഴുതിയശേഷവും ചോദ്യക്കലാസുകൾ നിവർത്തിവച്ച് പല തവണ ഉത്തരങ്ങൾ എഴുതിനോക്കി. ആകാശത്തോളം ഉയരത്തിൽ എന്നെ സ്നേഹിച്ച അധ്യാപികമാർ ആ കടലാസുകളിൽ കൂട്ടിക്കിഴിച്ചും മനനം ചെയ്തും മാർക്കിടുകയും കൂട്ടിക്കിഴിക്കുകയും ചെയ്തുപോന്നു. ഞാൻ 580 നു മുകളിൽ മാർക്കു നേടി കുറവിലങ്ങാട്ടേക്ക് റാങ്കു കൊണ്ട ുവരണം എന്നതായിരുന്നു അവരുടെയൊക്കെ ആകാംക്ഷയും ആഗ്രഹവും.
ആഗ്രഹവും അധ്വാനവും വീട്ടിൽ നല്ല സമാധാനപരമായ അന്തരീക്ഷവുമുണ്ടെ ങ്കിൽ ആർക്കും പഠിച്ചുനേടാം. ഇക്കാലത്ത് ടെലിവിഷനും മൊബൈൽ ഫോണുമൊക്കെയാണ് കുട്ടികളുടെ സമയവും സമാധാനവും സാധ്യതകളും ഇല്ലാതാക്കുന്നത്.
നന്നായി പഠിക്കുക. നന്നായി ഒരുങ്ങുക. നന്നായി എഴുതുക- ഇതാണ് കോട്ടയം ജില്ലാ ആശുപത്രിയോടു ചേർന്നുള്ള ക്ഷയരോഗ നിവാരണ കേന്ദ്രത്തിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന ജയശ്രീക്കു പരീക്ഷക്കാലത്തു കുട്ടികളോടു പറയാനുള്ളത്.
ഒന്നാം ക്ലാസുമുതൽ ഞാൻ ക്ലാസിൽ പഠനത്തിൽ ഒന്നാമതായിരുന്നു. കോഴായിലെ വീട്ടിൽനിന്നും എന്നും നടന്നാണ് സ്കൂളിലേക്കു പോയിരുന്നത്. ആഡംബരമെന്നു പറയാൻ ഒന്നും എനിക്കുണ്ടായിരുന്നില്ല.
എസ്എസ്എൽസി പരീക്ഷയിൽ സയൻസ്, കണക്ക് വിഷയങ്ങൾക്ക് ഒരു മാർക്കുപോലും നഷ്ടപ്പെട്ടിരുന്നില്ല. കുറവിലങ്ങാട് ദേവമാതാ കോളജിൽനിന്നു പ്രീഡിഗ്രിയും എൻട്രൻസ് എഴുതി പാസായി കോട്ടയം മെഡിക്കൽ കോളജിൽനിന്നു എംബിബിഎസും നേടിയ ജയശ്രീ കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നു റെസ്പിറേറ്ററി മെഡിസിനിൽ പിജി നേടി. ഇപ്പോൾ കോട്ടയം ജില്ലാ ക്ഷയരോഗനിവാരണ കേന്ദ്രത്തിൽ സേവനം ചെയ്യുന്നു.
ഓരോ രോഗിയെയും കാരുണ്യത്തോടെയും സ്നേഹത്തോടെയും പരിചരിക്കുന്ന ഡോക്ടറാണ് ജയശ്രീ. കൃത്യമായി മരുന്നു കഴിച്ചാൽ ആറു മാസംകൊണ്ട ് രോഗം സുഖപ്പെടുത്താമെന്ന് ഓരോ ക്ഷയരോഗിക്കും ഉറപ്പുനൽകി അവരെ ആശ്വസിപ്പിക്കുന്ന മനുഷ്യസ്നേഹിയായ ഡോക്ടർ. ഇങ്ങനെയൊരു ശുശ്രൂഷയാണ് താൻ എന്നും ആഗ്രഹിച്ചിരുന്നതെന്ന് ജയശ്രീ പറയുന്നു.
ജയശ്രീയുടെ ഭർത്താവ് ശ്രീനിവാസൻ കോഴിക്കോട് കൊയിലാണ്ടിയിൽ അഭിഭാഷകനാണ്. ഏക മകൾ മാളവിക പാലാ ചാവറ പബ്ലിക് സ്കൂളിൽ പ്ലസ് വണ്‍ വിദ്യാർഥി. ജയശ്രീയുടെ മാതാപിതാക്കൾ രവീന്ദ്രൻനായരും രത്നമ്മയും മകളുടെ നേട്ടങ്ങളിൽ സന്തോഷിച്ച് കുറവിലങ്ങാട്ടെ വീട്ടിൽ കഴിയുന്നു.
റെജി ജോസഫ്
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
കാസർഗോട്ടെ നിരോധനാജ്ഞ എൽഡിഎഫിനെ സഹായിക്കാൻ: പരാതി നല്‍കുമെന്ന് ഉണ്ണിത്താൻ
വയനാട്ടിലെ കിറ്റ് വിവാദം; പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി
പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്റോ ആന്റണി
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
Latest News
കാസർഗോട്ടെ നിരോധനാജ്ഞ എൽഡിഎഫിനെ സഹായിക്കാൻ: പരാതി നല്‍കുമെന്ന് ഉണ്ണിത്താൻ
വയനാട്ടിലെ കിറ്റ് വിവാദം; പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി
പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്റോ ആന്റണി
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top