കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാന്പഴം
പേര് ജോസുകുട്ടി. താങ്കളുടെ പേരല്ല, മകളുടെ....? ശാലിനി. എന്‍റെ മുന്നിലിരിക്കുന്ന കർഷകനായ ആ മനുഷ്യൻ ആകെ നിരാശയിലാണ്. അയാളുടെ മുഖഭാവം തന്നെ അക്കാര്യം വ്യക്തമാക്കുന്നുമുണ്ട്. അയാൾക്കൊപ്പം ഭാര്യയും എന്നെ കാണാൻ വന്നിട്ടുണ്ട്. അസുഖക്കാരിയാണ്, പേര് ജോഫി. അയാൾ സംസാരിച്ചുതുടങ്ങി, “അവൾ ഞങ്ങളുടെ വലിയ പ്രതീക്ഷയായിരുന്നു. മക്കളിൽ മൂത്തതായതിനാൽ കുറെ കൊഞ്ചിച്ചു. അതിനുള്ള പ്രതിഫലം അവൾ ഞങ്ങൾക്ക് തരുകയും ചെയ്തു.” എന്താണ് സംഭവിച്ചെന്ന മട്ടിൽ ഞാൻ അയാളെ നോക്കി, ഒരു ദീർഘനിശ്വാസത്തിനുശേഷം പെട്ടെന്ന് അയാൾ നിശബ്ദനായി. നിശബ്ദതയെ ഭഞ്ജിച്ചത് ജോഫിയാണ്. ആ സ്ത്രീ സംസാരിച്ച് തുടങ്ങിയെങ്കിലും പെട്ടെന്നാണ്, ഗദ്ഗദകണ്ഠയായത്. ഇരുവരെയും പുറത്തെ പൂന്തോട്ടത്തിലേക്ക് ഞാൻ ക്ഷണിച്ചു. ആ വഴിക്ക് പള്ളിയിൽ കടന്ന് കുറേ നേരം പ്രാർഥിക്കാനും ഞാനവർക്ക് നിർദേശം നൽകി. പ്രാർഥനയ്ക്കുശേഷം പൂന്തോട്ടത്തിന്‍റെ സൈഡിലുള്ള ബെഞ്ചിൽ ഞങ്ങളിരുന്നു. ശാലിനിയാണ് മക്കളിൽ മൂത്തവൾ. അവൾക്കിളയത് ആണ്‍കുട്ടിയാണ;് പ്രകാശ.് എൻജിനിയറിംഗ് വിദ്യാർഥിയാണ്. മൂന്നാമത്തേതും പെണ്‍കുട്ടിയാണ്, താര. അവൾ ബിഡിഎസിന് പഠിക്കുന്നു. ശാലിനി ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്. കേരളത്തിന് പുറത്ത് ശാലിനിയെ ജോലിക്കു വിടാൻ ജോസുകുട്ടിക്കും ജോഫിക്കും തെല്ലും താത്പര്യമില്ലായിരുന്നെങ്കിലും ശാലിനിയുടെ അങ്കിൾ ബാംഗ്ളൂരിൽ ജോലി ചെയ്യുന്ന ടോമിന്‍റെ നിർബന്ധപ്രകാരവും ശാലിനിയുടെ ആഗ്രഹപ്രകാരവുമാണ് അവരിരുവരും അന്ന് അതിന് അനുമതി നൽകിയത്. മക്കളുടെ ആഗ്രഹങ്ങൾക്കൊരിക്കലും തങ്ങൾ എതിര് നിന്നിട്ടില്ലെന്നും അവർക്ക് തങ്ങൾ നൽകിയ സ്വാതന്ത്ര്യം അവർ ദുരുപയോഗം ചെയ്യുകയോ തങ്ങളെ ധിക്കരിക്കുകയോ ചെയ്തിട്ടില്ലെന്നും പറയുന്ന ജോസുകുട്ടിയും ജോഫിയും ശാലിനിയുടെ ഇപ്പോഴത്തെ പെരുമാറ്റത്തിൽ തീർത്തും അതൃപ്തരാണ്. എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് ഞാനവരോട് ആരാഞ്ഞപ്പോൾ ജോസുകുട്ടിയുടെയും ജോഫിയുടെയും കണ്ണുകൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു.

ശാലിനി മുംബെയിൽ ജോലിയിലായിട്ട് രണ്ടുവർഷമായി. ആദ്യമൊന്നും സംശയത്തിനിടനൽകുന്ന യാതൊരുവിധ പെരുമാറ്റവും അവളിൽനിന്നുണ്ടായിട്ടില്ലെങ്കിലും അടുത്തകാലത്തായി അവളുടെ പെരുമാറ്റത്തിൽ ഉണ്ടായ വ്യതിയാനം തങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞെന്നും ആ തിരിച്ചറിവിന്‍റെ വെളിച്ചത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് തങ്ങളുടെ മകൾ ചെന്നുപെട്ടിരിക്കുന്നത് വലിയൊരു കരുക്കിലാണെന്ന് തങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞതെന്നുമാണ് അവർ എന്നോട് പറഞ്ഞത്. ശാലിനിക്കൊപ്പം പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന സഹപ്രവർത്തകരായ ചില പെണ്‍കുട്ടികൾ വഴിയാണ് മദ്യപിക്കുന്ന പെണ്‍കുട്ടികളുടെ ഗ്യാങ്ങിൽ അവൾ ചെന്നുപെട്ടത്. ആദ്യമൊക്കെ സഹപ്രവർത്തകരുടെ നിർബന്ധത്താലാണ് ശാലിനി മദ്യം ഉപയോഗിച്ചു തുടങ്ങിയതെങ്കിലും പിന്നീട് താത്പര്യപൂർവം കൂടെക്കൂടെ അവൾ മദ്യം ഉപയോഗിക്കുകയായിരുന്നു. മാതാപിതാക്കളായ തങ്ങൾക്കു പുറത്തുപറയാൻ വയ്യാന്ന അരുതാത്ത ചില ബന്ധങ്ങളിലേക്കും അവൾ ചെന്നുപെട്ടിട്ടുണ്ടെന്നും അതിനാൽതന്നെ മനഃസാക്ഷിക്കനുസരിച്ച് അവൾക്കായി വിവാഹാലോചനയിലേക്ക് തങ്ങൾക്ക് പോകാൻ ആകില്ലെ്ലന്നും അവർ പറയുന്പോൾ പ്രതീക്ഷയോടെ മകളെ വളർത്തിയിട്ട് അവൾ കൈവിട്ടുപോകുന്പോഴുളള നിസ്സഹായാവസ്ഥ അവരിരുവരുടെയും മുഖത്ത് പ്രകടമായിരുന്നു.

ശാലിനി വഴിവിട്ട സാഹചര്യങ്ങളിലേക്കും അരുതാത്ത ബന്ധങ്ങളിലേക്കും പോകുന്നതിന്‍റെ സൂചനകളൊന്നും കിട്ടിയിരുന്നില്ലേ എന്ന് ഞാൻ ജോസുകുട്ടിയോടും ജോഫിയോടും ചോദിച്ചപ്പോൾ കള്ളം പറഞ്ഞ് അവൾ തങ്ങളെ പലപ്പോഴും കബളിപ്പിക്കുകയായിരുന്നെന്നാണ് അവർ എന്നോട് പറഞ്ഞത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് കണ്ണിലെ കൃഷ്ണമണിപോലെ പെണ്‍കുട്ടികൾ ഉൾപ്പെടെയുള്ള മക്കളെ കാത്തുപരിപാലിച്ചിട്ട് അവർ മുതിർന്നു കഴിയുന്പോഴും ജോലിക്കായി അകലങ്ങളിലേക്ക് പോകുന്പോഴും എന്തേ അവർ മാതാപിതാക്കളുടെ കൈവിട്ടുപോകന്നു? ചോറിനൊപ്പം മക്കൾക്ക് വേണ്ടവിധം ചൊല്ലും കൊടുക്കാതെ പോകുന്നതിനാലാണോ ഇത്തരത്തിൽ സംഭവിക്കുന്നത്? ശാരീരികമായി തങ്ങളിൽനിന്ന് അകന്ന് കഴിയുന്പോൾ അവർക്കുണ്ടാകുന്ന നേരിയ മാറ്റങ്ങൾപോലും മാതാപിതാക്കൾ ഗൗരവത്തിൽ എടുക്കേണ്ടതാണ് എന്നാണ് എന്‍റെ പക്ഷം. മക്കളെ ഇക്കാലത്ത് കണ്ണുമടച്ചങ്ങ് വിശ്വസിക്കുന്നത് പന്തിയല്ല എന്നാണ് പല മാതാപിതാക്കളുടെയും അനുഭവം നമ്മെ പഠിപ്പിക്കുന്നത്.

പുറംനാടുകളിലേക്ക് ജോലിക്ക് പോകുന്പോൾ വഴിപിഴയ്ക്കണമെന്നു കരുതി അവിടങ്ങളിലേക്ക് പോകുന്ന മക്കൾ നമ്മുടെ കുടുംബങ്ങളിൽ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. പോയശേഷം വഴിപിഴയ്ക്കുന്നവരാണ് ഇക്കൂട്ടരിൽ ഏറെയും. അങ്ങനെയെങ്കിൽ ഇത്തരം കെണികളിൽ കുടുങ്ങാതെ മുൻകരുതലുകൾ എടുക്കാൻ മക്കളെ സജ്ജരാക്കി അയയ്ക്കാൻ മാതാപിതാക്കൾക്കാകേണ്ടതല്ലേ?. പുറത്തേക്കു പഠനത്തിനായും ജോലിക്കായും പോകുന്ന പെണ്‍കുട്ടികൾ ഉൾപ്പെടെയുളള മക്കൾക്ക് മാർഗനിർദേശങ്ങൾ നൽകുന്ന കൗണ്‍സലിംഗിലേക്ക് അതിന് മുന്പായി അവരെ അയയ്ക്കേണ്ടത് അത്യന്താപേക്ഷിതംതന്നെയാണ്... മക്കൾ മാത്രം അത്തരത്തിലുളള കൗണ്‍സലിംഗിനു പോയാൽ പോരാ, മക്കളും മാതാപിതാക്കളും ഒന്നിച്ചുള്ള സെഷൻസ് ഇക്കാര്യത്തിൽ ഗുണകരമാകുമെന്നാണ് എന്‍റെ വിചാരം.

സിറിയക് കോട്ടയിൽ