അധ്വാനമുണ്ടെങ്കിൽ വിജയമുണ്ട്
പീനട്സ് എന്ന കാർട്ടൂണ്‍ പരന്പരയിലൂടെ ലോക പ്രശസ്തിയാർജിച്ച അതുല്യകലാകാരനാണു ചാൾസ് ഷുൾസ് (1922-2000). അമേരിക്കയിലെ മിനസോട്ട സംസ്ഥാനത്തു ജനിച്ച അദ്ദേഹത്തിന്‍റെ ജീവിത സ്വപ്നമായിരുന്നു ഒരു കാർട്ടൂണ്‍ ചിത്രകാരൻ ആയിത്തീരുക എന്നുള്ളത്. പഠനവും മിലിട്ടറി സേവനവും കഴിഞ്ഞ് ഇരുപത്തിയേഴാം വയസിൽ അദ്ദേഹം ആരംഭിച്ച പീനട്സ് എന്ന പരന്പര അന്പതുവർഷം നീണ്ടുനിന്നു. അതിനിടയിൽ അദ്ദേഹം 17897 കാർട്ടൂണ്‍ സ്ട്രിപ്പുകളാണു വരച്ചു പ്രസിദ്ധീകരിച്ചത്.

പീനട്സ് അതിന്‍റെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ കാലഘട്ടത്തിൽ ലോക വ്യാപകമായി 2600 പത്രങ്ങളിലാണു ദിവസേന പ്രത്യക്ഷപ്പെട്ടിരുന്നത്. എഴുപത്തിയഞ്ചു രാജ്യങ്ങളിലായി ഇരുപത്തൊന്നു ഭാഷകളിൽ പ്രത്യക്ഷപ്പെട്ട പീനട്സ് കാർട്ടൂണ്‍ പരന്പര ആഗോള പ്രശസ്തിയോടൊപ്പം വൻ സന്പത്തും ഷുൾസിനു നേടിക്കൊടുത്തു.

ചിരിക്കുവാനെന്നപോലെ ചിന്തിക്കുവാനും വക നൽകിയിരുന്ന കാർട്ടൂണ്‍ സ്ട്രിപ്പുകളായിരുന്നു ഷുൾസിന്‍റേത്. അവയിലൊന്ന് ഇപ്രകാരമായിരുന്നു.

ഒരു മലയുടെ താഴ്‌‌വരയിൽ ലൂസിയും ലീനയും സംസാരിച്ചുകൊണ്ടുനിൽക്കുന്നതാണ് ആദ്യത്തെ ബോക്സ്. അപ്പോൾ ലൂസി പറയുന്നു: ഒരു ദിവസം ഞാൻ ഈ മലയുടെ അപ്പുറത്തു ചെന്ന് എന്‍റെ സ്വപ്നങ്ങൾക്കുള്ള ഉത്തരം ഞാൻ കണ്ടുപിടിക്കും. ഒരു ദിവസം ഞാൻ ഈ മലയുടെ അപ്പുറം പോയി എന്‍റെ ജീവിതത്തിൽ പ്രതീക്ഷയും സാഫല്യവും കണ്ടെത്തും. എനിക്കു തോന്നുന്നത് എന്‍റെ എല്ലാ പ്രശ്നങ്ങളുടെയും ഉത്തരം പച്ചവിരിച്ച ഈ മലയുടെ അപ്പുറത്തു ഉണ്ട് എന്നാണ്.

അടുത്ത ബോക്സിൽ ലീനസ് ആണു സംസാരിക്കുന്നത്. മലയുടെ മുകളിലേക്കു തന്‍റെ ചൂണ്ടുവിരൽ ഉയർത്തിക്കൊണ്ട് ലീനസ് പറയുന്നു: ഒരു പക്ഷേ ഈ മലയുടെ അപ്പുറത്ത് ഒരു കുട്ടി മലയുടെ ഇപ്പുറത്തേക്കു നോക്കി ഇവിടെയാണ് എല്ലാ പ്രശ്നങ്ങൾക്കും ഉത്തരം ഉള്ളത് എന്ന് ഇപ്പോൾ പറയുന്നുണ്ടാകും.

അടുത്ത ബോക്സിൽ ലൂസിയാണു താരം. അവൾ മലയുടെ അപ്പുറത്തേക്കു നോക്കിക്കൊണ്ട് ഉയർന്ന ശബ്ദത്തിൽ പറയുകയാണ്: കുട്ടീ, അക്കാര്യം നീ മറന്നേക്കൂ!

നമുക്കു നമ്മുടെ ചുറ്റിലുമുള്ള നന്മ കാണാൻ സാധിക്കില്ലെന്നോ? നമുക്കുള്ളവ കൊണ്ടു നമുക്കു തൃപ്തിപ്പെടുവാൻ സാധിക്കില്ലെന്നോ? നാം ലൂസി എന്ന കാർട്ടൂണ്‍ കഥാപാത്രത്തെപ്പോലെയുള്ളവരാണെങ്കിൽ നമുക്കുള്ളവകൊണ്ട് നാം ഒരിക്കലും തൃപ്തരാകില്ലെന്നതാണു വാസ്തവം. അതുപോലെ, നമുക്കൊരിക്കലും നമ്മുടെ ചുറ്റിലുമുള്ള നന്മകളും നമുക്കു കാണാൻ സാധിക്കില്ല. കാരണം, നമുക്കുള്ളവയെല്ലാം അപര്യാപ്തമാണ് എന്നാണ് എപ്പോഴും നമ്മുടെ വിശ്വാസം.
നമ്മുടെ ജീവിതത്തിലെ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനായി അന്യദേശങ്ങളിൽ പോകുന്നതിൽ അപാകതയൊന്നുമില്ല. എന്നുമാത്രമല്ല, ഒരു പക്ഷേ അവിടെ എത്തുന്പോഴായിരിക്കും നാം നമ്മുടെ കഴിവുകൾ ശരിക്കും വിനിയോഗിച്ചു ജീവിതത്തിൽ വിജയം നേടുന്നത്. എന്നാൽ, എല്ലാവരും എപ്പോഴും മലയുടെ അപ്പുറം പോയാൽ അവരുടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പുണ്ടോ? ഒരിക്കലുമില്ല.

നാം സ്വദേശത്തായാലും വിദേശത്തായാലും നമ്മുടെ കഴിവിന്‍റെ പരമാവധി ഉപയോഗിച്ചു നമുക്കു ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുക എന്നതാണു പ്രധാനം. ജീവിതത്തിൽ വിജയിക്കുവാൻ കൂടുതൽ അവസരങ്ങളുള്ള രാജ്യത്തു ചെന്നതുകൊണ്ടുമാത്രം നാമാരും വിജയിക്കണമെന്നില്ല. നാം എവിടെ ആയാലും നമ്മുടെ വിജയത്തിന്‍റെ അടിസ്ഥാനം നമ്മുടെ കഴിവുകളുടെ പരമാവധി വിനിയോഗവും നമ്മുടെ കഠിനാധ്വാനവുമാണ്.
നമ്മുടെ നാട്ടിൽ ജീവിതത്തിൽ വിജയിക്കുവാൻ ബുദ്ധിമുട്ടാണ് എന്നായിരിക്കും പലരും വിശ്വസിക്കുന്നത്. എന്നാൽ എത്രയോ പേർ നമ്മുടെ നാട്ടിൽ തന്നെ അവരുടെ ബുദ്ധിശക്തിയും കഴിവുകളുമുപയോഗിച്ചു ജീവിതത്തിൽ വലിയ വിജയങ്ങൾ നേടുന്നു. അതുപോലെതന്നെ, എത്രയോ മറുനാട്ടുകാർ എത്രയോ കാലമായി നമ്മുടെ നാട്ടിൽ വന്നു വിവിധ രംഗങ്ങളിൽ അവരുടെ വ്യക്തിമുദ്ര തെളിയിച്ചു വിജയം നേടിയിരിക്കുന്നു.

ലൂസി എന്ന കാർട്ടൂണ്‍ കഥാപാത്രത്തിന്‍റെ ചിന്ത അനുസരിച്ചു നാം താമസിക്കുന്നിടത്ത് ഒരു വിജയസാധ്യതയുമില്ല. അതിന്‍റെ കാരണമെന്താണെന്നോ? പഠിക്കാതെയും അധ്വാനിക്കാതെയും വിജയിക്കാൻ പറ്റാത്ത സ്ഥലമാണത്. എന്നാൽ മലയുടെ അപ്പുറത്ത് ഇതൊന്നും കൂടാതെ വിജയിക്കുവാൻ സാധിക്കുമെന്നാണ് ലൂസിയുടെ തെറ്റായ ചിന്താഗതി.
നാം എവിടെയായാലും അധ്വാനവും കഷ്ടപ്പാടും കൂടാതെ ജീവിതത്തിൽ ശരിയായ രീതിയിൽ വിജയിക്കുവാൻ നമുക്കു സാധിക്കുകയില്ലെന്നതാണു യാഥാർഥ്യം തന്മൂലം, നമ്മുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം മലയുടെ അപ്പുറത്താണ് എന്ന മിഥ്യാധാരണ വേണ്ട. മലയുടെ അപ്പുറത്തു പോയി അവിടത്തെ വെല്ലുവിളികളെ നേരിട്ടു വിജയം നേടാൻ സാധിച്ചാൽ അതു നല്ലതു തന്നെ.

എന്നാൽ, അവിടെ പോകാൻ സാധിക്കാത്തതുകൊണ്ടു മാത്രം ജീവിതത്തിൽ വിജയിക്കുവാൻ സാധിക്കുകയില്ലെന്നു ലൂസിയെപ്പോലെ നാം കരുതേണ്ട. മലയുടെ ഇപ്പുറത്ത്, അതായതു നാം താമസിക്കുന്നിടത്തുതന്നെ നമുക്കു ധാരാളം വിജയ സാധ്യതകൾ ഉണ്ടെന്നതു നമുക്കു മറക്കാതിരിക്കാം. അവ വേണ്ട വിധം നാം വിനിയോഗിച്ചാൽ നാം വിജയിക്കുകയും ചെയ്യും.

എല്ലാം എളുപ്പത്തിൽ നേടണമെന്നതാണു ലൂസിയെപ്പോലെയുള്ളവരുടെ ആഗ്രഹം. പക്ഷേ, അതു പ്രായോഗികമല്ലെന്നു നമുക്കറിയാം. നാം മലയുടെ ഇപ്പുറത്തായാലും അപ്പുറത്തായാലും നമ്മുടെ ബുദ്ധിശക്തിയും മറ്റു കഴിവുകളും ഉപയോഗിച്ചു പരമാവധി പരിശ്രമിക്കുക എന്നതാണു പ്രധാനം. അപ്പോൾ വിജയം നമ്മെ തേടിയെത്തും.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ