മധുരംപകർന്ന് മൗനത്തിലേക്ക്...
ഒരു പൂഞ്ചില്ല.., പൂവിലെ തേൻ.., ചില്ലയിലൊരു കിളി... ഗാനരചയിതാവ് ബിച്ചു തിരുമലയുടെ പ്രിയപ്പെട്ട ബിംബങ്ങളിൽ ചിലത് ഇവയൊക്കെയാണ്. കിളിനാദങ്ങൾ പാട്ടുകളിൽ അഴകുള്ള സ്വപ്നം നിറയ്ക്കാറാണു പതിവെങ്കിലും ഒന്നിൽ അദ്ദേഹം ഇങ്ങനെയെഴുതി-
മൗനംപോലും മധുരം കോകിലേ...
.....................................................................
മാമര പൂഞ്ചില്ലയിൽ വാ.. തേനും ഗാനവുമായ്...


സാഗരസംഗമത്തിലെ മൗനംപോലും മധുരം (ശ്രീകുമാരൻ തന്പി- ഇളയരാജ- ജയചന്ദ്രൻ, എസ്. ജാനകി) എന്ന പാട്ടെന്നു തെറ്റിദ്ധരിക്കരുത്. കുറിഞ്ഞി പൂക്കുന്ന നേരത്ത് എന്ന ചിത്രത്തിലെ യേശുദാസ് പാടിയ സുന്ദരഗാനമാണ് ഇപ്പോൾ നാം കേൾക്കുന്നത്. ആദ്യ വാക്കുകൾ ഒന്നാണെന്നതൊഴിച്ചാൽ രണ്ടറ്റത്തുനിൽക്കുന്ന ഭാവങ്ങളാണ് ഈ പാട്ടുകൾക്ക്. ബിച്ചു തിരുമല മൗനത്തിന്‍റെ മാധുര്യം നിറച്ചുകൊണ്ടുവന്ന പാട്ടിന് 25 വയസു തികയുന്നു. ആ വരികൾക്ക് ഈണമൊപ്പിച്ച സംഗീത സംവിധായകന്‍റെ 80-ാം ജന്മവാർഷികവുമാണ് ഇക്കൊല്ലം. അതു മറ്റാരുമല്ല- അനശ്വരനായ കണ്ണൂർ രാജനാണ്. അത്രയൊന്നും ആഘോഷിക്കപ്പെടാതെ, എന്നാൽ തൊട്ടതെല്ലാം ഹൃദയത്തിൽ തൊടുന്ന പാട്ടുകളാക്കി അകാലത്തിൽ കടന്നുപോയ പ്രതിഭ.

ഇളംമഞ്ഞിൻ കുളിരുമായി

ഈണങ്ങളിലും സ്വന്തം മനസിലും ഇളംമഞ്ഞിന്‍റെ കുളിരുനിറച്ചിരുന്നു കണ്ണൂർ രാജൻ- ഇന്നത്തെ യുവതലമുറപോലും ഒരുപാടിഷ്ടപ്പെടുന്ന അദ്ദേഹത്തിന്‍റെ ഇളംമഞ്ഞിൻ കുളിരുമായൊരു കുയിൽ (നിന്നിഷ്ടം എന്നിഷ്ടം) എന്ന പാട്ടുപോലെ. തീരെ പരിമിതമായ സാഹചര്യങ്ങളിലായിരുന്നു കുട്ടിക്കാലം. കണ്ണൂരിലെ കക്കാട് ജനിച്ച അദ്ദേഹത്തിന് ഏതാണ്ടു പത്തുവയസുവരെ മാത്രമേ സ്കൂൾ പഠനം തുടരാനായുള്ളൂ. റേഡിയോയിൽ കേൾക്കുന്ന ഹിന്ദി പാട്ടുകൾ ഏറ്റുപാടുകയെന്നതായിരുന്നു അന്നത്തെ ഏക സന്തോഷം. നാട്ടുകാരനായ എ.കെ. സുകുമാരന്‍റെ സഹായത്തോടെ കന്മനത്ത് രാഘവൻ എന്ന ഗുരുവിന്‍റെ കീഴിൽ സംഗീതം പഠിക്കാനായത് വിശാലമായ ലോകത്തേക്കുള്ള ആദ്യത്തെ ചവിട്ടുപടിയായി. തുടർന്ന് പ്രാദേശിക നാടക സമിതികളിൽ ഗായകനും സംഗീതസംവിധായകനുമായി.

കോഴിക്കോട് ആകാശവാണിയിൽ ചേക്കേറാനായതാണ് കണ്ണൂർ രാജന്‍റെ ജീവിതത്തിൽ വഴിത്തിരിവായത്. അവിടെ അദ്ദേഹത്തെ ഒരാൾ കാത്തിരിക്കുന്നുണ്ടായിരുന്നു- ഗുരുവിന്‍റെയും മാർഗദർശിയുടെയും രൂപത്തിൽ സാക്ഷാൽ രാഘവൻ മാസ്റ്റർ. ആദ്യചിത്രം മിസ്റ്റർ സുന്ദരി ശ്രദ്ധിക്കപ്പെട്ടില്ല. മൂന്നുവർഷമെടുത്തു അടുത്ത ചിത്രമെത്താൻ. പല്ലവി എന്ന ആ സിനിമ അതിലെ പാട്ടുകളുടെ പേരിൽ ഇന്നും ഓർക്കപ്പെടുന്നു. യേശുദാസിന്‍റെ ശബ്ദത്തിലുള്ള ദേവീ ക്ഷേത്രനടയിൽ എന്ന പാട്ട് ഇന്നും മലയാളികളുടെ പ്രിയഗാനം.

എല്ലാം പ്രിയഗാനങ്ങൾ

""അദ്ദേഹത്തിന്‍റെ എല്ലാ ഗാനങ്ങളും എനിക്കിഷ്ടമാണ്. സോഫ്റ്റ് മെലഡികൾ... ഗസലുകൾക്കു തുല്യമായ പാട്ടുകൾ.., അത്ഭുതകരമായ സംഗതികൾ.. എല്ലാം..''- പറയുന്നത് മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകൻ ശരത് ആണ്. പാടാനുള്ള അവസരംതേടിച്ചെന്ന്, പാടിക്കേൾപ്പിച്ച് കണ്ണൂർ രാജന്‍റെ മനസിൽ കയറിക്കൂടിയയാൾ. പിന്നീട് അദ്ദേഹത്തിന്‍റെ കന്പോസിംഗ് അസിസ്റ്റന്‍റും അതിലുപരി മരുമകനുമായ ശരത്. ""അദ്ദേഹത്തിന്‍റെ ചില പ്രയോഗങ്ങളും, ചില രാഗങ്ങളോടുള്ള പ്രതിപത്തിയുമെല്ലാം അനന്യമാണ്. ഓർക്കസ്ട്രയുടെ ബഹളമില്ലാതെ വളരെക്കുറിച്ച് ഉപകരണങ്ങൾ മാത്രമെടുത്ത് അദ്ദേഹം മനോഹരമായ പശ്ചാത്തലമൊരുക്കും. പാട്ടുകേട്ടാൽ തിരിച്ചറിയാം, ആ.., ഇത് കണ്ണൂർ രാജൻ മാഷിന്‍റെയാണ്. ഞാനിതു പറയുന്നത് എന്‍റെ ഭാര്യാപിതാവ് എന്ന നിലയ്ക്കല്ല, കംപോസർ എന്ന നിലയിലാണ്''- ശരത് പറയുന്നു.

""വീട്ടിൽ അദ്ദേഹം മനോഹരമായ മെലഡികൾ പാടിക്കേൾപ്പിക്കാറുണ്ട്. അധികവും പഴയ ഹിന്ദി ഗാനങ്ങൾ. ചിലതുകേട്ട് കരയുകയും ചെയ്യും. ഹാർമോണിയംവച്ച് പാട്ടുകൾക്ക് ഈണമിടുന്നത് മറക്കാനാവാത്ത അനുഭവമാണ്. നമ്മളൊക്കെ ചെയ്യുന്പോൾ നമ്മുടേതിനേക്കാൾ ഉയർന്ന ഒച്ചയായിരിക്കും ഹാർമോണിയത്തിന്. ക്ഷണക്കത്ത് എന്ന എന്‍റെ ആദ്യ സിനിമ മുതൽ പാട്ടുകളെക്കുറിച്ച് അഭിപ്രായം പറയാറുണ്ട്. പലരും ആവശ്യപ്പെടും- അതുണ്ടാക്ക് ഇതുണ്ടാക്ക് എന്നൊക്കെ. നീ നിന്‍റെ സ്റ്റൈൽ കൈവിടരുത്, നീ നീയായിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്‍റെ ഉപദേശം. ഞാൻ പാടിക്കേൾക്കുന്നതും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു''- ശരത് ഹാർമണിയോടു പറഞ്ഞു.

കണ്ണൂർ രാജന്‍റെ മകൾ സീതയാണ് ശരത്തിന്‍റെ പത്നി. ""പാടാനുള്ള അവസരം തേടിയാണ് ഞാൻ മാഷിന്‍റെയടുത്ത് ചെന്നതെങ്കിലും അദ്ദേഹം എനിക്കവസരം തന്നില്ല. പക്ഷേ, അദ്ദേഹത്തിന്‍റെ കൊച്ചുമകൾ ദിയയ്ക്ക് താരാട്ടു പാടിക്കൊടുക്കാനുള്ള അവസരം എനിക്ക് ദൈവം തന്നു''- ശരത് പറയുന്നു. ശരത്തിന്‍റെയും സീതയുടെയും മകളാണ് ദിയ.

ചിത്രം തിളങ്ങി, ഇല്ല

പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം എന്ന സിനിമ പുറത്തിറങ്ങുന്നതിനു മുന്പേ അതിലെ ഗാനങ്ങൾ സൂപ്പർ ഹിറ്റുകളായി. പാടം പൂത്ത കാലം, ദൂരെ കിഴക്കുദിക്കിൻ, ഈറൻ മേഘം തുടങ്ങിയ പാട്ടുകൾ ഇന്നും ഏറ്റുപാടുന്നുണ്ടെങ്കിലും ഇതിന്‍റെയെല്ലാം സംഗീത സംവിധായകൻ കണ്ണൂർ രാജനാണെന്ന് എത്രപേർക്കറിയും? അധികംപേർക്കും അറിയില്ല എന്നതാണ് സത്യം. ചിത്രം കണ്ണൂർ രാജന് മികച്ചൊരു ബ്രേക്ക് നൽകേണ്ടതായിരുന്നു. എന്നാൽ അതിനു ഭാഗ്യം തുണച്ചില്ല. എന്തിനെന്നെ വിളിച്ചു നീ വീണ്ടും (അഭിനന്ദനം), മാനസലോലാ മരതകവർണാ (കിങ്ങിണി- കുറിഞ്ഞി പൂക്കുന്ന നേരത്ത്്), നിമിഷം സുവർണ നിമിഷം (എന്‍റെ അമ്മു നിന്‍റെ തുളസി അവരുടെ ചക്കി), കണ്‍മണി പൊൻമണിയേ (കാര്യം നിസാരം), വീണപാടുമീണമായി (വാർദ്ധക്യപുരാണം) തുടങ്ങിയവയെല്ലാം കണ്ണൂർ രാജന്‍റെ കൈയൊപ്പു പതിഞ്ഞ ഗാനങ്ങളാണ്. ശങ്കരധ്യാനപ്രകാരം എന്ന ആൽബം സോംഗ് ശുദ്ധസംഗീതത്തിന്‍റെ എല്ലാ മനോഹാരിതയും ഉൾക്കൊള്ളുന്നു.
പിൽക്കാലത്ത് മികച്ച സംഗീതസംവിധായകരായി മാറിയ പല പ്രമുഖരും കണ്ണൂർ രാജന്‍റെ ഓർക്കസ്ട്രയിലെ അംഗങ്ങളായിരുന്നു. ഇളയരാജ, വിദ്യാസാഗർ, എസ്.പി. വെങ്കടേഷ്, കീരവാണി, ഗുണസിംഗ് തുടങ്ങിയവരെല്ലാം അവരിൽപ്പെടും. ആദ്യകാലത്ത് കണ്ണൂർ രാജന്‍റെ ഗാനങ്ങളിൽ ഗിറ്റാർ വായിച്ചിരുന്നത് ഇളയരാജയായിരുന്നു.

സിനിമയിലെ ഗ്രൂപ്പുകൾക്കും കോക്കസുകൾക്കും എന്നും പുറത്തായിരുന്നതിനാൽ കണ്ണൂർ രാജന് അവസരങ്ങൾ കുറഞ്ഞു. നിരവധിതവണ അദ്ദേഹം സൃഷ്ടിച്ച സുന്ദരഗാനങ്ങൾ മറ്റു സംഗീതസംവിധായകരുടെ പേരുകളിൽ അറിയപ്പെട്ടു., പുരസ്കാരങ്ങളും നേടി. പലപ്പോഴും അദ്ദേഹം കണ്ണീരണിഞ്ഞു. 1995 ഏപ്രിൽ 27നായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം- അന്പത്തെട്ടാം വയസ്സിൽ. കൊക്കരക്കോ എന്ന ചിത്രത്തിന്‍റെ പാട്ടുകൾ ഒരുക്കുന്ന വേളയിൽ ഹൃദയം അദ്ദേഹത്തോടു പിണങ്ങുകയായിരുന്നു. ശരത് പറയുന്നതുപോലെ, പാട്ടുകൾ ഇന്നും ഹൃദയസഹസ്രങ്ങൾ തൊട്ടുതൊട്ടിരിക്കുന്നു...

ഹരിപ്രസാദ്