Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മനസുവച്ചു മസിലുറച്ചു
മസിൽ കരുത്തിന്റെ മാസ്മരികത കേരളത്തിലെ യുവാക്കളെ ഹരം കൊള്ളിക്കാൻ തുടങ്ങിയ കാലത്താണ് അബ്ദുൾ ബുഹാരിയെന്ന 20 കാരൻ ഗ്രാമത്തിലെ മൾട്ടി ജിമ്മിന്റെ പരസ്യബോർഡുകളിലെ മസിൽമാൻമാരെ കണ്ണിമയ്ക്കാതെ നോക്കിനിൽക്കാൻ തുടങ്ങിയത്. അന്ന് അതൊരു വെറും കൗതുകം മാത്രമായിരുന്നു. പോകെ പോകെ ആ ബോർഡുകളിൽ അയാൾ തന്നെത്തന്നെ കാണാൻ തുടങ്ങി. പക്ഷേ പോളിയോ തളർത്തിയ സ്വന്തം കാലുകളിലേക്കു തിരിഞ്ഞു നോക്കുന്പോൾ ആ കൗതുകങ്ങൾ പെട്ടെന്ന് അസ്തമിച്ചുപോയി. പക്ഷേ കാലത്തിന്റെ കരുത്തുള്ള കൈകൾ, അയാളുടെ ആഗ്രഹങ്ങൾക്കു നേരേ പിന്നെയും പിന്നെയും നീണ്ടുവന്നു.
2009 ൽ ഭിന്നശേഷിക്കാരുടെ മിസ്റ്റർ യൂണിവേഴ്സ് പട്ടത്തിനു വേണ്ടി ഇന്ത്യയിൽ നിന്ന് ആദ്യമായി ഒരു മലയാളി മത്സരാർഥി എത്തി. മത്സരത്തിന്റെ അവസാന റൗണ്ടിലെത്തിയ ആ മലയാളി താരം വെങ്കലത്തിൽ മുത്തമിട്ടു. പോരായ്മകളെ അതിജീവിച്ച, പ്രയത്നത്തിൽ ഉറച്ചു വിശ്വസിച്ച ആ സുവർണ വിജയത്തിന്റെ മറ്റൊരു പേരായി അബ്ദുൾ ബുഹാരിയെന്ന പുനലൂർക്കാരൻ. അവിടുന്നങ്ങോട്ട് വിജയങ്ങളുടെ പരന്പര തന്നെയായിരുന്നു. തുടർച്ചയായി അഞ്ചു വർഷം മിസ്റ്റർ ഇന്ത്യ, ഏഴ് വർഷം സ്റ്റേറ്റ് ചാന്പ്യൻ, ഒന്‍പതു വർഷം മിസ്റ്റർ കൊല്ലം,......
ബോളിവുഡിന്റെ മസിൽമാൻ സൽമാൻ ഖാന്റെ സുൽത്താനും, മിസ്റ്റർ പെർഫക്ഷനിസ്റ്റ് അമീർ ഖാന്റെ ദംഗലുമെല്ലാം അരങ്ങുതകർക്കുന്ന പുതിയ കാലത്ത് ബുഹാരി തിരക്കിലാണ്. അതു പക്ഷേ തെന്നിന്ത്യയിലെ സിനിമതാരങ്ങൾ ഉൾപ്പെടെയുള്ള മസിൽമോഹികളുടെ ബോഡി ബിൽഡിംഗ് ട്രെയിനറുടെ വേഷത്തിലാണെന്നു മാത്രം. ബോഡി ബിൽഡിംഗ് കലയാണ്; ശാസ്ത്രവും. അർപ്പണബോധവും കഠിനാധ്വാനം ചെയ്യാനുള്ള കഴിവുമാണ് അതിനുള്ള യോഗ്യതകൾ. അതുകൊണ്ടു തന്നെ ആ കലയിലെ ആശാനാകാൻ ബുഹാരിക്ക് അയോഗ്യതകളൊന്നുമില്ല. ഇന്ന് കേരളത്തിൽ ബുഹാരിയുടെ കീഴിൽ പരിശീലനം നേടാൻ ക്യൂ നിൽക്കുന്ന ജിമ്മൻമാർ നിരവധിയാണ്. അർനോൾഡ് ഷ്വാസ്നെഗറിന്റെ ആശാൻ വിൻസി ഗിറോണ്ടയെ അവർ അബ്ദുൾ ബുഹാരിയിൽ കണ്ടെത്തുകയാണ്.
സൈക്കിളിൽ തുടങ്ങിയ വിജയം
പുനലൂർ ചെരുവിള പുത്തൻ വീട്ടിൽ അഹമ്മദ് കോയയുടേയും റഷീദ ബീവിയുടേയും ആറു മക്കളിൽ മൂന്നാമനായിട്ടായിരുന്നു അബ്ദുൾ ബുഹാരിയുടെ ജനനം. കുടുംബത്തിൽ ആദ്യമായി ആണ്‍കുട്ടി ജനിച്ചതിന്റെ സന്തോഷം അധികം വൈകും മുന്‍പ് അണഞ്ഞു. ജനിച്ച് ആറാം മാസത്തിൽ കുട്ടിയുടെ വലത്തെ കാലിൽ ബാധിച്ച പോളിയോ ആ കുടുംബത്തെ തളർത്തിയെങ്കിലും അവർ വിധിയെ പഴിച്ചില്ല. ബാപ്പയുടേയും ഉമ്മയുടേയും സഹോദരിമാരുടേയുമെല്ലാം സംരക്ഷണയിൽ ബുഹാരി വളർന്നു. ആരും ഒന്നിലും ബുഹാരിയെ മാറ്റി നിർത്തിയില്ല. ഒന്നിൽ നിന്നും പിൻതിരിപ്പിച്ചതുമില്ല. സാധാരണ കുട്ടികളേപ്പോലെ ബുഹാരിയും വളർന്നു.
പുനലൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ആറാംക്ലാസിൽ പഠിക്കുന്ന കാലത്തായിരുന്നു മാറ്റങ്ങളുടെ തുടക്കം. കൂടെയുള്ള കുട്ടികളൊക്കെ സൈക്കിൾ ചവിട്ടുന്നതു കണ്ടപ്പോൾ ഉള്ളിൽ തോന്നിയ മോഹമാണ് അതിൽ തനിയെ ഒന്ന് കയറണമെന്നത്. ചിലന്തി വല നെയ്യുന്നതുപോലെ ഒരു പാടുശ്രമങ്ങൾക്കും വീഴ്ചകൾക്കുമൊടുവിൽ ബുഹാരി ചവിട്ടിക്കയറിയത് പുതിയോരു ജീവതത്തിലേക്ക് കൂടിയായിരുന്നു. അതൊരു തിരിച്ചറിവായിരുന്നു. ശരീരത്തേക്കാൾ ഏറെ കരുത്ത് മനസിനുണ്ടെങ്കിൽ പോരായ്മകളെ പടിയിറക്കിവിടാനാകുമെന്ന്.
അതു പകർന്നുകൊടുത്ത ആത്മവിശ്വാസം ചെറുതായിരുന്നില്ല. പിന്നീടങ്ങോട് ആ ഒരു വിശ്വാസം മാത്രം മതിയായിരുന്നു ബുഹാരിക്ക് ചിന്തിക്കുന്നതിലെല്ലാം ചാന്പ്യനായി മാറാൻ.
അതിജീവിക്കാൻ കഴിയുമെന്ന വിശ്വാസമാണ് എപ്പോഴും വേണ്ടത്. ശാരീരിക പരിമിതികൾ ഒന്നും സ്വപ്നങ്ങളുടെ അതിർവരന്പല്ല. നാം അതിനോട് സ്വീകരിക്കുന്ന സമീപനത്തിനാണ് മാറ്റമുണ്ടാകേണ്ടത്. നല്ല പരിശ്രമമുണ്ടെങ്കിൽ ഏതുകാര്യവും നേടിയെടുക്കമെന്നതിന് തന്റെ ജീവിതം തന്നെയാണ് സാക്ഷ്യമെന്നും ബുഹാരി പറയുന്നു. സ്കൂൾ ഗ്രൗണ്ടിൽ കൂട്ടുകാരോടൊപ്പം ഫുട്ബോളും, ക്രിക്കറ്റുമൊക്കെ കളിച്ചു പത്താംക്ലാസ് വരെ അതേ സ്കൂളിൽ പഠിച്ചു. അധികം വൈകാതെ പുനലൂരിൽ സ്വന്തമായി ഒരു ചിക്കൻ സ്റ്റാൾ തുടങ്ങി.
മസിലായിരുന്നു മനസിലും
സ്റ്റാളും വീടും സുഹൃത്തുക്കളുമൊക്കെയായി ജീവിതം സാധാരണയായി പോകുന്ന സമയത്താണ് മനസിൽ മസിൽ എന്ന മോഹം കയറിപ്പറ്റിയത്. ആദ്യമൊക്കെ വീട്ടിൽ തന്നെ ചെറിയ വ്യായാമമുറകളോക്കെ ചെയ്തുതുടങ്ങിയപ്പോൾ ആത്മവിശ്വാസമായി. പിന്നീട് നാട്ടിലെ പാസ് എന്ന ജിമ്മിലേക്ക് രംഗപ്രവേശം. കാലുകൾ ശോഷിച്ച് താരതമ്യേന ഉയരം കുറഞ്ഞൊരു ചെറുപ്പക്കാരൻ ആദ്യമായി ആ ജിംനേഷ്യത്തിലേക്ക് കടന്നു വന്നപ്പോൾ അയാൾ ഇത്രയേറെ ഉയരങ്ങൾ കീഴടക്കുമെന്ന് ജിമ്മിലെ ഇൻസ്ട്രക്ടർ ഷൈൻരാജും വിചാരിച്ചിരുന്നില്ല. തനിക്ക് ഇതൊക്കെ പറ്റുമോ എന്നു ചോദിച്ച ബുഹാരിയുടെ ആദ്യ ഗുരുകൂടിയായ ഷൈനിന്, ബുഹാരി നൽകിയ മറുപടി ഒരു പുഞ്ചിരി മാത്രമായിരുന്നു.
ബോഡി ബിൽഡിംഗ് കഠിനം
ഇന്നത്തെ പോലെയല്ല അന്ന്. മസിൽ കടകൾ (മൾട്ടി ജിമ്മുകൾ) അധികം പ്രചാരം നേടുന്നതിനു മുന്‍പുള്ള കാലം. വെയിറ്റുകൾ ഒരു കന്പിയിൽ കോർത്ത് ബാലൻസ് ചെയ്തുവേണം മസിലുകളെ തൃപ്തിപ്പെടുത്താൻ. ശരിയായ ബാലൻസ് അല്ലെങ്കിൽ കിട്ടുക ഉദദ്ദശിച്ച ഫലത്തിന് വിപരീരമായിരിക്കും. ഇൻസ്ട്രക്ടർ പോലും ആശങ്ക പങ്കുവച്ചു. പരിക്കു പറ്റുമോ എന്ന് പുള്ളിക്കുള്ള ഭയം വേറെ. എന്നാലും പന്മാറിയില്ല. ഭക്ഷണം ക്രമീകരിച്ചു. ലഘുവായി തുടങ്ങി കഠിനമാകുന്ന വ്യായാമമുറകൾ. സെറ്റ്സ് ആൻഡ് റെപ്സ് കൂട്ടിക്കൂട്ടി എടുത്തപ്പോൾ ആത്മവിശ്വാസവും വർധിച്ചു. മസിലുകളിലേക്കു നോക്കുന്പോൾ പിന്നെ പിന്നെ ഒരു ഫീലിംഗ് ഗുഡ് ഒക്കെ തോന്നിത്തുടങ്ങി. അങ്ങനെയിരിക്കുന്പോഴാണ് മിസ്റ്റർ പൂനലൂർ മത്സരം വന്നത്. മത്സരിച്ചു കൂടേടോ, എന്ന് ഷൈൻ ഭായ് ചോദിച്ചു. ഭി്ന്നശേഷിക്കാർക്ക് പ്രത്യേകം കാറ്റഗറിയൊന്നുമില്ല. ഇറങ്ങുന്നെങ്കിൽ ജനറൽ കാറ്റഗറിയിൽ തന്നെ ഇറങ്ങണം. ഏതായാലും ഇതുവരെ ആയില്ലേ, അരക്കൈ നോക്കിയിട്ടു തന്നെ കാര്യമെന്ന് അങ്ങ് ഉറപ്പിച്ചു. പങ്കെടുത്ത എല്ലാവരെയും ഒടുക്കം എന്നെത്തന്നെയും ഞെട്ടിച്ചു കൊണ്ട് മത്സരത്തിന്റെ ഫലപ്രഖ്യാപനം. ഞാൻ മിസ്റ്റർ പൂനലൂർ ആയിരിക്കുന്നു!. ആ കാലഘട്ടത്തിൽ ശരീരസൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുക എന്നതൊക്കെ വിദൂര സ്വപ്നങ്ങളിൽ മാത്രമായിരുന്ന കാലമാണതെന്നു കൂടി ഓർക്കണം.
പ്രോട്ടീൻ പൗഡർ എന്ന വില്ലൻ
അല്പം മസിലും സിക്സ് പായ്ക്കുമെല്ലാം ഏതോരു ചെറുപ്പക്കാരന്റെയും സ്വപ്നമാണ്. എന്നാൽ അതിന് കുറുക്കു വഴികൾ സ്വീകരിക്കുന്നത് ശരിയായ പ്രവണതയല്ല. രാവിലെയോ വൈകിട്ടോ ഒരു മണിക്കൂർ നേരം ഫിറ്റ്നെസ് നേടാനായി ജിമ്മുകളിൽ പോകുന്ന ഒരാൾക്ക് പ്രോട്ടീൻ പൗഡറുകളേ ആശ്രയിക്കേണ്ട ഒരാവശ്യവുമില്ല. അയാൾ കഴിക്കുന്ന ആഹാരത്തിൽ തന്നെ അയാൾ ചെയ്യുന്ന വ്യായാമങ്ങൾക്കുള്ള പോട്ടീനും കലോറിയും എല്ലാം അടങ്ങിയിട്ടുണ്ട്. അല്ലാതെ കഴിക്കുന്നവ അനാവശ്യമായി ശരീരത്തിൽ അടിഞ്ഞുകൂടുകയും ദഹനക്കേട് മുതൽ കിഡ്നി അടക്കമുള്ള അവയവങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ബുഹാരി പറയുന്നു. അതേ സമയം ബോഡി ബിൽഡിംഗ് പ്രഫഷനായി എടുത്ത ഒരാൾക്ക് വിദഗ്ധരായ ഡോക്ടർമാരുടെ നിർദേശ പ്രകാരം പ്രോട്ടീൻ പൗഡറുകൾ പോലുള്ളവ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ബുഹാരി പറയുന്നു.
അബ്ദുൾ ബുഹാരി തിരക്കിലാണ്
മസിൽ സീസണ് ആരംഭിച്ചു കഴിഞ്ഞാൽ പിന്നെ ബുഹാരി എന്ന ബോഡിബിൾഡിംഗ് ട്രെയിനർക്ക് വിശ്രമമില്ലാത്ത ദിനങ്ങളാണ്. മിസ്റ്റർ ജില്ല മത്സരങ്ങൾ മുതൽ മിസ്റ്റർ ഇന്ത്യ വരെയുള്ള ഓരോ മത്സരവേദിയിലും കാണും കൈകൾ കൂട്ടിപ്പിടിച്ച് ശ്വാസമെടുത്ത് മസിലുകൾ പെരുപ്പിച്ച് നിൽക്കുന്നവരുടെ ഇടയിൽ ബുഹാരി മസിൽ വളർത്തി വിട്ട ചെക്കന്മാരും. ഒരു സീസണിൽ തന്നെ ബുഹാരിയുടെ ശിക്ഷണത്തിൽ, 3040 മസിൽ കുട്ടൻമാർ ശരീര സൗന്ദര്യ മത്സരത്തിനിറങ്ങും. ഡിസംബറിൽ ഹരിയാനയിൽ വച്ചു നടന്ന മിസ്റ്റർ ഇന്ത്യ മത്സരത്തിൽ ജൂണിയർ മിസ്റ്റർ ഇന്ത്യ പട്ടവും കഴിഞ്ഞ രണ്ടുതവണയായി മിസ്റ്റർ പത്തനംതിട്ട സ്ഥാനവും കരസ്ഥമാക്കിയ കെ.ജെ. ജോണ്‍സി, ഇത്തവണത്തെ മിസ്റ്റർ കേരള മത്സരത്തിൽ രണ്ടാംസ്ഥാനവും മിസ്റ്റർ കൊല്ലവുമായ അരുണ്‍മോഹൻ തുടങ്ങിയവരെല്ലാം ബുഹാരിയുടെ ശിഷ്യരിൽ ചിലർ മാത്രമാണ്.
വീണ്ടും കളത്തിലിറങ്ങുന്നു...
ബുഹാരിയുടെ മസിൽ പെരുമ കേരളത്തിൽ തളിർത്തു പന്തലിക്കുകയാണ്. ആശാന്റെ വേഷത്തിലുള്ള ശ്രദ്ധ അൽപമൊന്നു കുറയക്കാൻ ബുഹാരി തീരുമാനിച്ചിരിക്കുകയാണ്. വരാൻ പോകുന്ന നൂറുകണക്കിന് മത്സരവേദികളിലെ ഹർഷാരവങ്ങൾക്കിടയിലേക്ക് ഇറങ്ങിചെല്ലാനുള്ള തയാറെടുപ്പുകളിലാണ് ശിഷ്യരുടെ പ്രിയപ്പെട്ട ആശാൻ എല്ലാ പിന്തുണയുമായി ഭാര്യ ലുബിനയും മകൾ ബുർഹാനയും ബുഹാരിയ്ക്കൊപ്പമുണ്ട്.
ജയ്സണ്‍ അതിരന്പുഴ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
Latest News
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
Latest News
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top