നാടോടുന്പോൾ നടുവേ...
എല്ലാ വിളകളും കൃഷി ചെയ്തിട്ടില്ലെങ്കിലും കൃഷിരീതികൾ പൊതുവേ വായനക്കാരിൽ ഏറിയ ശതമാനത്തിനും പരിചിതമായിരിക്കുമല്ലൊ. കൃഷികൾക്കോരോന്നിനും അനുയോജ്യമായ കാലവും കാലാവസ്ഥയും മുഖ്യമാണല്ലൊ. അതുപോലെ തന്നെയാണ് പുതുതായി ജന്മംകൊള്ളുന്ന ഓരോ കുടുംബവും. അനുയോജ്യമായ സാഹചര്യമല്ല അവയ്ക്ക്് ലഭിക്കുന്നതെങ്കിൽ ഏറെ പാടുപെടേണ്ടിവരും ആരോഗ്യകരമായി അവയെ മുന്നോട്ടുകൊണ്ടുപോകുവാൻ. ഇക്കാര്യം ഞാൻ പറയുന്പോൾ അടുത്തയിടെ ഞാൻ കണ്ട രണ്ട് കുടുംബങ്ങളുടെ ചിത്രങ്ങൾ എന്‍റെ മനസിലൂടെ മിന്നിമായുന്നുണ്ട്. അയാൾ കോടതിയിലെ ജോലിക്കാരനാണ്. ജോയി എന്നാണ് നാട്ടുകാർ അയാളെ വിളിക്കുന്നത്. പരോപകാരിയായ ജോയിയുടെ ഭാര്യ ജസ്സിൻ ബി.ഏ ക്കാരിയാണെങ്കിലും പറയത്തക്ക ഒൗദ്യോഗിക ജോലികൾ ഒന്നുംതന്നെയില്ല. വീടും കുടുംബവുമായി കഴിയാനായിരുന്നു ജസ്സിന് പണ്ടേ താൽപര്യം. ഇവർക്ക് രണ്ട് മക്കളാണുള്ളത്.രണ്ടും ആണ്‍കുട്ടികളാണ്. മൂത്തവനായ ജറോമിന്‍റെ വിവാഹം നടന്നത് ഈയിടയ്ക്കാണ്. അവന്‍റേത് പ്രേമവിവാഹമായിരുന്നു. വധു തിരുവനന്തപുരംകാരിയാണ്.

നാടാർ സമുദായാംഗവും സി.എസ്.ഐ സഭാംഗവുമായ സുജുവിനെ ജറോം വിവാഹം ചെയ്ത് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നെങ്കിലും അവന്‍റെ അമ്മ ഇപ്പോഴും ഇക്കാര്യത്തിൽ ഇടഞ്ഞുതന്നെനിൽക്കുകയാണ്. കത്തോലിക്കാ സഭയുടെ മുറപ്രകാരം വിവാഹം നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ ഇനിയും പൂർത്തിയാക്കേണ്ടതുണ്ട്. തന്‍റെ മാതാപിതാക്കൾ സഹകരിച്ചാൽ മാത്രമേ അത്തരത്തിലുളള നടപടിക്രമങ്ങളിലേക്ക് താൻ പോകുകയുള്ളൂ എന്ന നിർബന്ധത്തിലാണ് ജറോം. ഇതിനിടയ്ക്ക് ജറോമിന്‍റെ അപ്പന്‍റെ ഇളയ സഹോദരൻ സോജൻ ഈ പ്രശ്നത്തിൽ ഇടപെടുകയും പരിഹാരത്തിനായി പരിശ്രമിക്കുകയും ചെയ്തു. ആ വഴിക്ക് അൽപമൊക്കെ ജോയിയും ജസ്സിനും തങ്ങളുടെ നിലപാടിൽനിന്ന് മാറിയെങ്കിലും വിവാഹശേഷം തന്‍റെ ഭാഗത്തുനിന്ന് യാതൊരുവിധ സഹകരണവും ഉണ്ടാകില്ലന്നും കല്യാണത്തിന് താൻ പള്ളിയിലേക്ക് വരില്ലെ്ലന്നുമുള്ള നിലപാടിലാണ് ജസ്സിൻ. അപ്പനായ ജോയി തന്‍റെ കടുത്ത നിലപാടിൽനിന്ന് മാറിയെങ്കിലും അമ്മയായ ജസ്സിൻ പിടിവാശിയോടുകൂടെ ഇപ്പോഴും നിലകൊള്ളുന്നത് ജറോമിനെ വല്ലാത്ത മാനസിക സമ്മർദത്തിലാക്കിയിരിക്കുകയാണ്.

രണ്ടാമത്തെ കുടുംബം അബുദാബിയിൽ പതിനഞ്ച് വർഷം ജോലി ചെയ്തശേഷം ഇപ്പോൾ നാട്ടിൽ സ്വന്തമായ ബിസിനസ് കാര്യങ്ങളുമായി മുന്നോട്ട് പോകുന്ന മാർട്ടിന്േ‍റതാണ്. മാർട്ടിന്‍റെ ഭാര്യ മാവേലിക്കര സ്വദേശിയാണ്. ഇരുവരും ആദ്യനാളുകളിൽ മക്കൾക്കൊപ്പം അബുദബിയിലായിരുന്നെങ്കിലും മക്കളുടെ പഠനത്തോടും മറ്റും ബന്ധപ്പെട്ട് കുടുംബനാഥയായ ഏലമ്മ പിന്നീട് മക്കൾക്കൊപ്പം നാട്ടിലെ വീട്ടിലേക്ക് പോരുകയായിരുന്നു. ഇരുവരും നാട്ടിലും വീട്ടിലുമായി കഴിഞ്ഞ ആദ്യനാളുകളിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നെങ്കിലും എപ്പഴോ നിസാര കാര്യങ്ങളിൽമേൽ അന്യോന്യം ശണ്ഠതുടങ്ങി. ആ വഴക്ക് വഷളാകാൻ പിന്നീട് അധികകാലം എടുത്തില്ല. ഏലമ്മയുടെ ആങ്ങളമാർക്ക് ഈയൊരവസ്ഥവരെ കാര്യങ്ങൾ എത്തിച്ചതിൽ പങ്കുണ്ടെന്നാണ് മാർട്ടിന്‍റെ ആരോപണം. പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ മാർട്ടിൻ അബുദാബിയിലെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് പോന്നു. ഇതിനിടയ്ക്ക് മൂത്ത മകൾ ശ്യാമിലിക്ക് വിവാഹാലോചന വരുകയും കുഴപ്പമില്ലാത്ത ആലോചനയെന്ന് കണ്ടതിനാൽ ആ കല്യാണം നടത്തുകയും ചെയ്തു. മകളുടെ വിവാഹത്തിന്‍റെ നാളുകളിൽ പലരുടെയും ഉപദേശപ്രകാരം മാർട്ടിനും ഏലമ്മയും തമ്മിലുള്ള കുറ്റാരോപണങ്ങൾക്കും ശണ്ഠയ്ക്കും താൽക്കാലിക ശമനം ഉണ്ടായെങ്കിലും വിവാഹശേഷം പഴയ അവസ്ഥയിലേക്ക് തന്നെ അവർ മടങ്ങിപ്പോയി എന്നതാണ് യാഥാർത്ഥ്യം. പപ്പയും മമ്മിയും തമ്മിലുളള വഴക്ക് അവസാനിപ്പിക്കാത്ത പക്ഷം തങ്ങളുടെ ഭാവിജീവിതത്തെയും അത് ദോഷകരമായി ബാധിക്കുമെന്ന നിലപാടിലാണ് മകൾ ശ്യാമിലി. ഭർത്താവ് അരുണ്‍ തന്‍റെ വീട്ടിലെ കാര്യങ്ങളൊക്കെ അറിയാൻ ഇടയാകുന്പോൾ അയാളുടെ പ്രതികരണം എന്തായിരിക്കുമെന്ന ആശങ്കയിലാണ് ശ്യാമിലി ഇപ്പോൾ.

വിവാഹത്തിന്‍റെയും കുടുംബത്തിന്‍റെയും സ്വഭാവത്തിന് കാലാനുസൃതമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടാണിരിക്കുന്നതെന്ന വസ്തുത ആ മേഖലയോട് ബന്ധപ്പെട്ട കാര്യഗൗരവമുള്ള ആർക്കാണ് അറിയാൻ പാടില്ലാത്തത്. അത്തരത്തിൽ കുടുംബങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വ്യതിയാനങ്ങൾക്കനുസരിച്ച് അവയോട് ബന്ധപ്പെട്ട വ്യക്തികളുടെ നിലപാടുകളിലും സമീപനങ്ങളിലും മാറ്റങ്ങൾ വരുത്തേണ്ടതല്ലേ? നാടോടുന്പോൾ നടുവേ ഓടണമെന്നല്ല, പക്വതയുളള മാതാപിതാക്കൾ ഉൾപ്പെടെയുള്ളവർ വിവേകത്തോടെ ചിന്തിക്കണമെന്നും തങ്ങളുടെ കടുത്ത നിലപാടുകളിൽ മാറ്റം വരുത്തണമെന്നുമാണ് ഉദ്ദേശിക്കുന്നത്. മേൽക്കണ്ട വിഷയങ്ങളുടെ പരിഹാരത്തിനായി മാതാപിതാക്കൾ തമ്മിലും മക്കളും മാതാപിതാക്കളും തമ്മിലും മുൻവിധി ലവലേശമില്ലാതെ തുറവിയോടുകൂടെയുള്ള ആശയകൈമാറ്റം ഉണ്ടാകേണ്ടതാണ്. അത്തരം അവസരങ്ങളിൽ അന്യോന്യം മുറിപ്പെടുത്താതെ പരസ്പരാദരവോടെ ഏവരും കുടുംബത്തിന്‍റെ പൊതുനന്മ കാംക്ഷിക്കണം എന്നത് മുഖ്യമാണ്.

പറഞ്ഞാൽ തീരാത്ത പ്രശ്നമുണ്ടോ, എന്നുള്ള അനുഭവസന്പന്നരായ ആളുകളുടെ ശുഭാംപ്തി വിശ്വാസത്തോടെയുള്ള ചോദ്യം ഇവിടെ പ്രസക്തമാണ്. അവസാനമായി ഒരു വാക്ക്, മാതാപിതാക്കൾ മക്കളെ സ്നേഹിക്കണം, അത് അവർക്കുവേണ്ടിയാകരുത് മക്കൾക്കുവേണ്ടിയാകണം. അപ്പോൾ മക്കളോട് ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ബുദ്ധിമുട്ടുണ്ടാകുകയില്ല.

സിറിയക് കോട്ടയിൽ