അർഥപൂർണമായ നോന്പുകാലം
1776-ൽ അമേരിക്ക ബ്രിട്ടനിൽ നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനു മുൻപുള്ള കാലഘട്ടം. അക്കാലത്തെ ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്‍റെ നയപരിപാടികൾ അമേരിക്കയിലെ കോളനികൾക്കു അനുകൂലമായിരുന്നില്ല. തന്മൂലം കോളനികളിൽ ബ്രിട്ടീഷ് ഗവണ്‍മെന്‍റിനോടുള്ള പ്രതിഷേധം വർധിച്ചുവന്നു. അങ്ങനെയൊരു പശ്ചാത്തലത്തിലാണ് ബോസ്റ്റണിൽ ബ്രിട്ടീഷ് സൈന്യത്തെ വിന്യസിക്കാൻ തീരുമാനമായത്.

ഈ നടപടിയോടു കോളനി നിവാസികൾ പ്രതികരിച്ചത് എങ്ങനെയാണെന്നോ? ഉപവാസത്തിനും പ്രാർഥനയ്ക്കുമായി ഒരുദിവസം പൂർണമായും മാറ്റിവച്ചുകൊണ്ടായിരുന്നു അവർ പ്രതികരിച്ചത്. 1768 സെപ്റ്റംബറിലായിരുന്നു ഈ സംഭവം. 1774 ജൂണ്‍ ഒന്നിനു വിർജീനിയ കോളനിയിലെ നിവാസികൾ ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്‍റെ നയപരിപാടികളോടു പ്രതികരിച്ചതും ഒരുദിവസം മുഴുവനും പ്രാർഥനയ്ക്കും ഉപവാസത്തിനുംവേണ്ടി മാറ്റിവച്ചുകൊണ്ടായിരുന്നു.

സൗത്ത് കരോളൈന, മേരിലാൻഡ്, ജോർജിയ എന്നീ കോളനികളിൽ 1774-ൽ ഉപവാസ-പ്രാർഥനാദിനം ആചരിക്കുകയുണ്ടായി. പിറ്റേവർഷം നടന്ന കോണ്ടിനന്‍റൽ കോണ്‍ഗ്രസിന്‍റെ തീരുമാനമനുസരിച്ച് ആ വർഷം ജൂലൈ 20-ന് അമേരിക്കയിലെ എല്ലാ കോളനികളിലും ഉപവാസ-പ്രാർഥനാദിനം ആചരിക്കുകയുണ്ടായി.

കോളനികളിലൊട്ടാകെ നടത്തിയ ഉപവാസ-പ്രാർഥനാദിനം വൻവിജയമായിരുന്നതുകൊണ്ട് എല്ലാവർഷവും ഇപ്രകാരമൊരു ദിവസം ആചരിക്കാൻ കോണ്ടിനന്‍റൽ കോണ്‍ഗ്രസ് തീരുമാനിക്കുകയുണ്ടായി. കോണ്ടിനന്‍റൽ ആർമിയുടെ കമാൻഡർ-ഇൻ-ചീഫായി ജോർജ് വാഷിംഗ്ടണ്‍ ചുമതലയേറ്റെടുത്തപ്പോൾ ഉപവാസ പ്രാർഥനാദിനം ആചരിക്കുന്നതിന് അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി.

ഒരു ജനത എന്ന രീതിയിൽ തങ്ങളുടെ തെറ്റുകൾക്കു പരിഹാരം ചെയ്യുന്നതിനും രാജ്യമൊട്ടാകെ ദൈവാനുഗ്രഹമുണ്ടാകുന്നതിനുംവേണ്ടിയായിരുന്നു അമേരിക്കൻ കോളനികളിൽ വർഷംതോറും ഉപവാസ പ്രാർഥനാദിനം ആചരിച്ചിരുന്നത്. എന്നാൽ, അധികം താമസിയാതെ ഈ നല്ല പാരന്പര്യം നിലച്ചുപോയി. അതിന്‍റെ ഒരു പ്രധാന കാരണം പ്രസിഡന്‍റ് ജെഫേഴ്സണെപ്പോലെയുള്ളവരുടെ നിലപാടായിരുന്നു. പ്രാർഥന വ്യക്തിപരമായിരിക്കുന്നതാണു നല്ലതെന്നും അതു പൊതുപരിപാടിയായി നടത്തേണ്ടതില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്.

1815 മുതൽ 1862 വരെ ആചരിക്കാതിരുന്ന ഉപവാസ പ്രാർഥനാദിനം പ്രസിഡന്‍റ് ഏബ്രഹാം ലിങ്കണ്‍ ആണ് 1863-ൽ പുനരാരംഭിച്ചത്. ആ വർഷം മാർച്ച് 30-ന് പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് പിറ്റേ മാസം 30-നായിരുന്ന ദേശീയ ഉപവാസ പ്രാർഥനാദിനമായി ആചരിച്ചത്. ആ ദിവസം എല്ലാവരും ദൈവതിരുമുൻപാകെ തങ്ങളുടെ കുറ്റങ്ങൾ ഏറ്റുപറയണമെന്നും ദൈവകാരുണ്യത്തിനും പാപപ്പൊറുതിക്കുമായി യാചിക്കണമെന്നും ലിങ്കണ്‍ തന്‍റെ വിജ്ഞാപനത്തിൽ ആവശ്യപ്പെട്ടിരുന്നു.

ആ വിജ്ഞാപനത്തിൽ അദ്ദേഹം ഇപ്രകാരം പറയുന്നു, നമ്മൾ ദൈവത്തെ മറന്നു. സമാധാനത്തിലൂടെ നമ്മെ നടത്തി വളർത്തി വലുതാക്കിയ ദൈവത്തെ നമ്മൾ മറന്നു. നമ്മളുടെ നേട്ടങ്ങളെല്ലാം നമ്മുടെ വിജ്ഞാനവും മിടുക്കും കൊണ്ടാണെന്നു നാം കരുതി. തുടരെത്തുടരെ ഉണ്ടായ വിജയങ്ങൾ മൂലം മത്തുപിടിച്ച നമ്മൾ ദൈവത്തിന്‍റെ അനുഗ്രഹവും സഹായവും മറന്നു. മാത്രമല്ല, ദൈവത്തോടു പ്രാർഥിക്കുന്നതിനുപോലും നാം താത്പര്യം കാണിച്ചില്ല. തന്മൂലം നാം നമ്മെത്തന്നെ എളിമപ്പെടുത്തിക്കൊണ്ട് ഒരു ജനത എന്ന രീതിയിലുള്ള നമ്മുടെ പാപങ്ങൾക്കു ദൈവത്തോടു കരുണയും മാപ്പും യാചിക്കണം.

ലിങ്കന്‍റെ കാലശേഷം 1952 വരെയുള്ള ദീർഘമായ കാലഘട്ടത്തിൽ വീണ്ടും ഉപവാസ പ്രാർഥനാദിനം ആചരിക്കുന്ന കാര്യത്തിൽ ദേശീയ നേതാക്കൾ ശ്രദ്ധിച്ചില്ല. എന്നാൽ, 1952-ൽ കൊറിയൻ യുദ്ധം നടക്കുന്ന അവസരത്തിൽ ദേശീയ ഉപവാസ പ്രാർഥനാദിനം ആചരിക്കുന്നതിനെക്കുറിച്ച് അമേരിക്കയിലെ ജനപ്രതിനിധി സഭയും സെനറ്റുംകൂടി സംയുക്തമായ ഒരു തീരുമാനമെടുത്തു. അതിന്‍റെ ഫലമായി എല്ലാ വർഷവും ദേശീയ ഉപവാസ പ്രാർഥനാദിനം ആചരിക്കുന്ന പതിവ് അമേരിക്കയിൽ വീണ്ടും ആരംഭിച്ചു. 1988-ൽ എടുത്ത മറ്റൊരു തീരുമാനമനുസരിച്ച് എല്ലാവർഷവും മേയ് മാസത്തിലെ ആദ്യ വ്യാഴാഴ്ചയാണ് അമേരിക്കയിൽ ദേശീയ ഉപവാസ പ്രാർഥനാദിനം ആചരിക്കുന്നത്. ആ ദിവസത്തേക്കു വേണ്ടി എല്ലാ വർഷവും അമേരിക്കൻ പ്രസിഡന്‍റ് ഒരു സന്ദേശം നൽകാറുണ്ട്.

1952-ൽ പുനരാരംഭിച്ച ദേശീയ ഉപവാസ പ്രാർഥനാദിനാചരണം അമേരിക്കയിൽ ഇപ്പോഴും മുടക്കംകൂടാതെ നടക്കുന്നുണ്ട്. അതിന്‍റെ ഒരു കാരണം അതു രാജ്യനിയമമാണ് എന്നതുതന്നെ. എങ്കിൽപോലും ഒരു രാജ്യവും ഒരു ജനതയുമെന്ന രീതിയിൽ അവർ പൊതുവായി ഒരുമിച്ചു പ്രാർഥിക്കുന്നതിലെ നന്മ നമുക്ക് അവഗണിക്കാനാവില്ല.

ദേശീയ ഉപവാസ പ്രാർഥനാ ദിനത്തേക്കാളേറെ പ്രാധാന്യമുള്ള മറ്റൊരു ദിവസമാണ് അമേരിക്കയിലെ താങ്ക്സ് ഗിവിംഗ് ഡേ. ദൈവത്തിനു നന്ദിപറയാൻ വേണ്ടി ഇന്നും വളരെ ആഘോഷത്തോടെ ആചരിക്കുന്ന ഈ ദിനത്തിന് പ്രസിഡന്‍റ് ലിങ്കണ്‍ ആണ് 1863-ൽ ഒൗദ്യോഗികമായി തുടക്കമിട്ടത്.

നാമെല്ലാവരും പ്രാർഥിക്കുന്ന മനുഷ്യരാണ്. അതുപോലെതന്നെ ഉപവാസത്തിന്‍റെ കാര്യത്തിലും നാം പിന്നിലായിരിക്കുകയില്ല. രാജ്യമൊട്ടാകെയായി നാം ഒരു ഉപവാസ പ്രാർഥനാദിനം വർഷംതോറും ആചരിക്കുന്നില്ലെങ്കിലും നമ്മുടെ രാജ്യത്തെ വിവിധ സമൂഹങ്ങൾ വിവിധ അവസരങ്ങളിൽ ഉപവാസം അനുഷ്ഠിക്കുകയും പ്രത്യേകം പ്രാർഥിക്കുകയും ചെയ്യാറുണ്ട്. ക്രൈസ്തവരുടെ ഇടയിലെ നോന്പാചരണവും മുസ്ലിംകളുടെ റംസാൻ ആചരണവുമൊക്കെ ഉദാഹരണങ്ങളാണല്ലോ.

നോന്പിന്‍റെയും ഉപവാസത്തിന്‍റെയും അവസരങ്ങളിൽ സാധാരണയായി നമ്മുടെ വ്യക്തിപരമായ പാപങ്ങൾക്കാണ് നാം മാപ്പപേക്ഷിക്കുകയും ചെയ്യുന്നത്. എന്നാൽ, പ്രസിഡന്‍റ് ലിങ്കണ്‍ ഉപവാസ പ്രാർഥനാദിനം സംബന്ധിച്ച വിജ്ഞാപനത്തിൽ അനുസ്മരിപ്പിച്ചിട്ടുള്ളതുപോലെ ഒരു രാജ്യമെന്ന രീതിയിലും ഒരു ജനത എന്ന രീതിയിലും നമ്മുടെ തെറ്റുകൾക്കു നാം ദൈവത്തോട് മാപ്പ് ചോദിക്കണം.

അതോടൊപ്പം, ഭൂമുഖത്തുള്ള സകല മനുഷ്യരുടെ പേരിലും നാം ദൈവത്തോടു മാപ്പപേക്ഷിക്കുകയും അവർക്കായി നോന്പുകാലത്ത് ദൈവാനുഗ്രഹം യാചിക്കുകയും വേണം. കാരണം നാമെല്ലാവരും ഒരു ദൈവപിതാവിന്‍റെ മക്കളും പരസ്പരം സഹോദരീസഹോദരന്മാരുമാണല്ലോ.

നോന്പുകാലത്തെ നമ്മുടെ ഉപവാസവും പ്രാർഥനയും വഴി നമുക്കെന്നപോലെ ഈ ലോകത്തിലെ സകലർക്കും ദൈവാനുഗ്രഹം ലഭിക്കണമെന്നു നമുക്ക് ആത്മാർഥമായി ആഗ്രഹിക്കാം. അതുപോലെ, നമ്മുടെ നോന്പാചരണവും ഉപവാസവും നമ്മുടെ പാപമോചനത്തിനെന്നപോലെ മറ്റുള്ളവരുടെയും പാപമോചനത്തിനാവട്ടെ. അപ്പോഴാണ് നമ്മുടെ നോന്പാചരണവും ഉപവാസവും അർഥപൂർണമാവുക.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ