വൃക്ഷത്തൈകൾ നട്ടുനട്ട്
ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ 493 ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ലോക ഗിന്നസ് ചരിത്രത്തിൽ കയറിപ്പറ്റിയ സംസ്ഥാനം എന്ന അപൂർവ ബഹുമതി ഉത്തർപ്രദേശ് സ്വന്തമാക്കി. അലാഹാബാദ് നഗരത്തിലെ പാതയോരങ്ങളിലും റെയിൽവേപാതകൾക്കിരുവശവും പൊതുനിരത്തുകൾക്കു സമീപവും വനമേഖലകളിലുമൊക്കെയായി എട്ടുലക്ഷം വൃക്ഷസ്നേഹികളാണ് അവിശ്വസനീയമായ ഈ ഉദ്യമത്തിൽ പങ്കെടുത്തത്. കഴിഞ്ഞ ജൂലൈ 11-നാണ് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച സേവനദിനത്തിൽ ഇത്രയും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചത്.

80 വ്യത്യസ്ത തരത്തിലുള്ള വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചത്. സംസ്ഥാനത്തുണ്ടാകാൻ സാധ്യതയുള്ള കാലാവസ്ഥാ വ്യതിയാനത്തിന് എതിരേയുള്ള പോരാട്ടത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഈ സേവനദൗത്യം. 2013-ൽ ഒരുദിവസംകൊണ്ട് പാക്കിസ്ഥാൻ ജനത നട്ടുപിടിപ്പിച്ച 8,47,275 വൃക്ഷത്തൈകളുടെ റിക്കാർഡാണ് ഇന്ത്യൻ ജനത തിരുത്തിക്കുറിച്ചത്. യുപി മുഖ്യമന്ത്രിയാണ് ഫ്ളാഗ്ഓഫ് ചെയ്ത് സേവനദൗത്യം ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ വസിക്കുന്ന സംസ്ഥാനമാണ് യുപി. 1.25 മില്യണ്‍ ആണ് അവിട ത്തെ ജനസംഖ്യ. ജനങ്ങളിൽ പലർക്കും സ്വന്തമായി ഭവനങ്ങളില്ല. അനേകരും രാത്രികാലത്ത് വൃക്ഷച്ചുവടുകൾക്കു കീഴിലാണ് ഉറങ്ങുന്നതും. അവർക്ക് ശുദ്ധവായു ശ്വസിക്കാനുള്ള സൗകര്യവും ഈ പദ്ധതിയുടെ ഒരു ലക്ഷ്യമാണെന്നു ഗവണ്‍മെന്‍റ് പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

കനൗജ് പട്ടണത്തിൽ തടിച്ചുകൂടിയ നാനാവിഭാഗത്തിൽപ്പെട്ട സന്നദ്ധസേവകർ വൃക്ഷത്തൈകൾ നടന്നതിനു മുൻപ് മുഖ്യമന്ത്രി ചൊല്ലിക്കൊടുത്ത പ്രകൃതിയെ സംരക്ഷിക്കുമെന്ന പ്രതിജ്ഞ ഏറ്റുചൊല്ലി. കലിഫോർണിയ യൂണിവേഴ്സിറ്റി പരിസ്ഥിതി പ്രഫസർ എഡ്വാർഡ് പാർസണും ഗിന്നസ് ഭാരവാഹികളും യുപി ഗവണ്‍മെന്‍റിന്‍റെ ഈ ഉദ്യമത്തെ മുക്തകണ്ഠം പ്രശംസിച്ച് സന്ദേശങ്ങൾ അയയ്ക്കുകയുണ്ടായി. വൃക്ഷസംരക്ഷണത്തിന് 6.2 ബില്യണ്‍ ഡോളർ ഗവണ്‍മെന്‍റ് ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജോർജ് മാത്യു പുതുപ്പള്ളി