Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ആരാധകരുടെ രാഗദീപോത്സവം
കോഴിക്കോട്ടെ തിരുവണ്ണൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രശസ്തമായ ഉത്സവമാണ് സ്കന്ദഷഷ്ഠി ശൂരസംഹാരം. ശൂരന്‍പട എന്നുപറഞ്ഞാലേ പലർക്കുമറിയൂ. ശൂരന്‍പടയുടെ ചെന്പടകൊട്ടി കോലംതുള്ളം താളം എന്നപാട്ട് ഓർമവരുന്നില്ലേ.. അതെ, തിരുവണ്ണൂരിൽ നേരിട്ടനുഭവിച്ചറിഞ്ഞ ഉത്സവാവേശമാണ് കൈതപ്രം ആ വരികളിൽ പകർന്നുവച്ചത്. ഒരിക്കൽ ശൂരന്പടയുത്സവത്തിന് തൃശൂരിൽനിന്ന് ഒരു ബാൻഡ് സംഘമെത്തി. തിരുവണ്ണൂരിൽ അന്ന് കൈതപ്രവുമുണ്ട്. ദേവസഭാതലവും ഹരിമുരളീരവവുമൊക്കെ അതിഗംഭീരമായി അവതരിപ്പിക്കുകയാണ് ബാൻഡ്. കേട്ടുകഴിഞ്ഞപ്പോൾ കൈതപ്രം ബാൻഡുകാരോട് വിസ്മയത്തോടെ ചോദിച്ചു: ""ഇങ്ങനെയൊക്കെ ബാൻഡിൽ വായിക്കാൻ പറ്റുമോ!.. ശ്രുതിയും താളവുമൊക്കെ ഇത്ര കൃത്യമായി നിങ്ങളിതെങ്ങനെ ചെയ്യുന്നു''... അഭിമാനവും സന്തോവുംകൊണ്ട് ബാൻഡ് അംഗങ്ങളുടെ നെഞ്ചുനിറഞ്ഞു.
ആ സംഭവം ഓർത്ത് ബാൻഡ് അംഗങ്ങൾ പറയുന്നു: സംഗീതം ഒഴുകിപ്പരക്കുന്ന സ്ഥലമാണ് തിരുവണ്ണൂർ. നമ്മൾ വായിക്കുന്നതിൽ ഒരു സ്വരം സ്ഥാനംതെറ്റിയാൽ അവിടത്തെ കുട്ടികൾപോലും കണ്ടുപിടിക്കും. അവിടെവച്ച് കിട്ടിയ അഭിനന്ദനം ഒരുകാലത്തും മറക്കില്ല...
അതേ ബാൻഡ് സംഘത്തിനാണ് ഇന്ന് ദക്ഷിണേന്ത്യയിലെന്പാടും ഏറ്റവുംകൂടുതൽ ആരാധകരുള്ളത്- രാഗദീപം മുണ്ടത്തിക്കോട്. ഫേസ്ബുക്കിലും യുട്യൂബിലും ആരാധകരുടെ തള്ളിക്കയറ്റം. യുട്യൂബിൽ രാഗദീപത്തിന്റെ പ്രകടനമടങ്ങുന്ന വീഡിയോകൾ ലക്ഷക്കണക്കിനു തവണ പ്ലേ ചെയ്യപ്പെടുന്നു. കമന്റുകളിൽ ആരാധകർ പറയുന്നു- ഞങ്ങളുടെ രാഗദീപത്തെ വെല്ലാൻ വേറാരുമില്ല. രാഗദീപത്തിന്റെ ഒഴിവുനോക്കിയാണ് തമിഴ്നാട്ടിൽ ചിലർ വിവാഹങ്ങളടക്കമുള്ള ചടങ്ങുകളുടെ തീയതി നിശ്ചയിക്കുന്നതെന്നുപറഞ്ഞാൽ അതിൽ ഒട്ടുമില്ല അതിശയോക്തി. അവിടെനിന്ന് സാക്ഷാൽ ഗംഗൈ അമരൻപോലും ഫോണിൽ വിളിച്ച് അഭിനന്ദിച്ചു: നിങ്ങൾ കൊള്ളാം!!
വത്സനും മാത്യൂസ് മാഷും
ചെറുപ്പംമുതൽക്കേ വിരലുകളിലും മനസിലും താളം നിറച്ചുനടന്നയാളാണ് തൃശൂർ കുന്നംകുളം പഴഞ്ഞി സ്വദേശി വത്സൻ എന്ന വത്സരാജ്. കോളജ്കാലം കഴിഞ്ഞതോടെ ഗാനമേളകളിൽ ഡ്രമ്മറായി പോയിത്തുടങ്ങി. അപ്രതീക്ഷിതമായാണ് ഒരു സുഹൃത്തുവഴി ചാലക്കുടിയിലെ ബാൻഡ് സംഘത്തിലെത്തിയത്. ക്രമേണ ആ ബാൻഡിന്റെ ഏകോപനം വത്സന്റെ ചുമലിലായി. പിന്നീട് വേറെയും ബാൻഡുകളിൽ പ്രവർത്തിച്ചു. അങ്ങനെയിരിക്കെയാണ് തൃശൂർ മുണ്ടത്തിക്കോട്ടുള്ള രാഗദീപം എന്ന ബാൻഡ് വിൽക്കാനുണ്ട് എന്നറിഞ്ഞത്. അന്ന് ശരാശരി നിലവാരത്തിൽ പ്രവർത്തിച്ചിരുന്ന സംഘമാണ്- അതായത് 21 കൊല്ലം മുന്‍പ്. അങ്ങനെ രണ്ടുംകല്പിച്ച് വത്സൻ ആ ബാൻഡ് വാങ്ങി. മികച്ച കലാകാരന്മാരെയും ഉപകരണങ്ങളും വത്സൻ രാഗദീപത്തിൽ കൊണ്ടുവന്നു. പതിയെ രാഗദീപം മുണ്ടത്തിക്കോട് പേരുകേൾപ്പിച്ചുതുടങ്ങി.
ഇടക്കാലത്ത് ഒരു ബാൻഡിൽ വത്സനോടൊപ്പം പ്രവർത്തിച്ചിരുന്ന ബാൻഡ് മാസ്റ്റർ മാത്യൂസ് എന്ന അഗസ്റ്റിൻകൂടി എത്തിയതോടെ രാഗദീപം മിന്നിത്തിളങ്ങി. ക്ലാർനെറ്റ് വായനക്കാരിൽ അഗ്രഗണ്യനാണ് മാത്യൂസ്. ഓർക്കസ്ട്രകളിലും ബാൻഡുകളിലുമായി പതിറ്റാണ്ടുകളുടെ പരിചയം. രണ്ടായിരത്തോളം നാടോടിനൃത്ത ഗാനങ്ങൾക്കു ക്ലാർനറ്റ് വായിച്ചിട്ടുണ്ട് അദ്ദേഹം. ബാൻഡ് വാദ്യം കാസറ്റുകളായും പുറത്തിറക്കി. ഇപ്പോൾ മ്യൂസിക് ഫ്യൂഷനുകൾക്ക് സാക്സഫോണും വായിക്കുന്നു.
ഏഴു ക്ലാർനറ്റുകൾ, പത്തു ട്രന്പറ്റുകൾ, രണ്ട് എഫോണിയം, മൂന്നു സൈഡ് ഡ്രംസ്, രണ്ടു ബേസ് ഡ്രംസ്, ഒന്നുവീതം റോട്ടോ ഡ്രം, തകിൽ എന്നിങ്ങനെ 26 കലാകാരന്മാരാണ് ഇപ്പോൾ രാഗദീപം ബാൻഡിൽ പ്രവർത്തിക്കുന്നത്. പാട്ടുകളുടെ നൊട്ടേഷൻ ഒരുക്കി ഓരോരുത്തരും വായിക്കേണ്ട സംഗീത ഭാഗങ്ങൾ പഠിപ്പിക്കുന്നത് ബാൻഡ് മാസ്റ്റർ എന്ന നിലയിൽ മാത്യൂസ് ആണ്. സംഘാംഗങ്ങളിൽ പലർക്കും വെസ്റ്റേണ്‍ രീതിയിലുള്ള നൊട്ടേഷൻ പരിചയമില്ല. അതുകൊണ്ട് അവർക്കു മനസിലാകുന്ന വിധത്തിൽ മലയാളത്തിൽ സ്വരങ്ങൾ എഴുതി നൽകുന്നതാണ് രീതി. ആഴ്ചയിൽ രണ്ടു ദിവസം എല്ലാവരും ചേർന്നുള്ള പരിശീലനം മുടക്കാറില്ല. ഓരോരുത്തരും സ്വന്തം ഭാഗം കാണാതെ പഠിക്കുകയാണ് ചെയ്യുന്നത്. ഗാനമേളകളിലേതുപോലെ നൊട്ടേഷൻ മുന്നിൽവച്ച് വായിക്കുക സാധ്യമാകില്ലല്ലോ. കൗണ്ടറുകൾ വായിക്കാൻ മൂന്നു ക്ലാർനറ്റ്, കോർഡുകൾക്ക് മൂന്നു ട്രന്പറ്റ്, ബേസ് ഗിറ്റാർ ഭാഗത്തിന് എഫോണിയം, ബാക്കിയെല്ലാവരും ചേർന്ന് ലീഡ് എന്നിങ്ങനെയാണ് പാട്ടുകൾ വായിക്കുക. വെറുതേ പാട്ടിന്റെ ഈണം വായിച്ചുപോകുക എന്നതിൽനിന്ന് കോർഡുകളും ബേസുമെല്ലാം ചേർത്ത് ബാൻഡ് വാദ്യത്തെ സമഗ്രമാക്കിയവരിൽ പ്രധാനിയാണ് മാത്യൂസ്. പിന്നീടത് മിക്ക സംഘങ്ങളും അനുകരിച്ചുതുടങ്ങി.
ഒരിടത്തുനിന്ന് അനങ്ങാതെ കൊട്ടിയിരുന്ന സൈഡ് ഡ്രമ്മിനെ ആരാധകരുടെ ഭാഷയിൽ അടിപൊളിയാക്കിയത് വത്സനാണ്. ഉത്സവവേദികളിലെ ഡാൻസ് പ്രേമികളുടെ ചുവടുകളെ നിയന്ത്രിക്കുന്നത് ഇപ്പോൾ വത്സന്റെ വിരലുകളാണ്. മാത്യൂസിന്റെ അഭിപ്രായത്തിൽ സൈഡ് ഡ്രമ്മിന് അനക്കംവയ്പ്പിക്കുകയായിരുന്നു വത്സൻ. ബാൻഡിലെ ഒരു ട്രെൻഡിന്റെ പേരാണ് ഇന്ന് വത്സൻ എന്നത്. അദ്ദേഹത്തിന്റെ പ്രകടനം മാത്രം ഉൾപ്പെടുന്ന വീഡിയോകൾ യുട്യൂബിലുണ്ട്. ആരാധകർ ഓരോന്നും ആഘോഷമാക്കുകയും ചെയ്യുന്നു.
സൈഡ് ഡ്രമ്മർമാരായ ശിവൻ, സുധീഷ്, ട്രന്പറ്റ് വായിക്കുന്ന ജോണ്സണ്, മണികണ്ഠൻ, ക്ലാർനറ്റ് വായിക്കുന്ന രവി, കൃഷ്ണകുമാർ, ബാബു തുടങ്ങിയവരും രാഗദീപത്തിന്റെ തിളങ്ങുന്ന താരങ്ങളാണ്. ഈ കലാകാരന്മാരിൽ പലരും പ്രമുഖ പിന്നണി ഗായകരുടെ ഓർക്കസ്ട്രകളിലും പ്രവർത്തിക്കുന്നു.
സെമി ക്ലാസിക്കലും മെഡ് ലേയും
പാട്ടുപ്രേമികൾക്ക് പൂമരമെന്നോ പാമരമെന്നോ ഭേദമില്ല. ഡാൻസ് നന്പറുകൾ മാത്രമല്ല അവർക്കുവേണ്ടത്. ഇളമൈ ഇതോ കേട്ട കാതുകൾതന്നെ തൊട്ടടുത്തനിമിഷം സംഗീതമേ അമര സല്ലാപമേ കേൾക്കാൻ കൊതിക്കും. രാഗദീപത്തിന്റെ സൂപ്പർ ഹിറ്റുകളിലൊന്നാണ് സർഗത്തിലെ സംഗീതമേ എന്ന പാട്ട്. ഒന്നു കണ്ണടച്ചുനിന്നുകേട്ടാൽ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തതാണോ ഇത് എന്നു തോന്നിപ്പോകും. ഏതെങ്കിലും ഒരുപകരണംകൊണ്ട് ഒരു കരട് പാട്ടിലുണ്ടെങ്കിൽ അത് ഞങ്ങൾ വായിക്കും എന്നാണ് മാത്യൂസ് പറയുന്നത്. അത് വെറും അവകാശവാദമല്ലെന്ന് ആരാധകർ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
രാമകഥാ ഗാനലയം, അംഗോപാംഗം, ഇന്നെനിക്ക് പൊട്ടുകുത്താൻ, ശങ്കരാ, നക്ഷത്രദീപങ്ങൾ, രാഗം താനം പല്ലവി തുടങ്ങി അർധ ശാസ്ത്രീയ ഗാനങ്ങളുടെ വലിയൊരു നിര അതേ സൂക്ഷ്മതയോടെ രാഗദീപത്തിന്റെ താരങ്ങൾ സാക്ഷാത്കരിക്കും.
ഏതാണ്ട് ഒരുവർഷം കഴിഞ്ഞതേയുള്ളൂ ചെയിൻ സോംഗ് രീതി അവതരിപ്പിച്ചിട്ട്. അതും മാത്യൂസ് മാഷിന്റെ ആശയമാണ്. ഡി മൈനറിൽ തുടങ്ങുന്ന ഇരുപതോളം പാട്ടുകളാണ് മെഡ് ലേയായി വായിക്കുക. പാട്ടുകൾ അയത്നലളിതമായി ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് ഒഴുകും. ദേശ് രാഗത്തിൽ ഒരു ശകലം വായിച്ച് അവസാനിപ്പിക്കും. ശേഷം കൈയടികളുടെയും ആർപ്പുവിളികളുടെയും പൂരമാകും. ചെയിൻ സോംഗും ഇപ്പോൾ മറ്റു ബാൻഡുകൾ അവതരിപ്പിക്കുന്നുണ്ട്.
അങ്കമാലി അന്‍പു പെരുന്നാൾ!
കുറച്ചുനാൾ മുന്‍പ് വത്സനെ സിനിമാക്കാർ വിളിച്ചു. അവരുടെ പടത്തിൽ ബാൻഡ് സെറ്റു വേണം. കേട്ടപ്പോൾ വലിയ കാര്യമായൊന്നും തോന്നിയില്ല. അവർക്ക് ലൈവ് റെക്കോർഡിംഗ് ആണു വേണ്ടത്. കണ്ടശാംകടവിൽ നടന്ന ഒരു പരിപാടി കമ്മിറ്റിക്കാരുടെ സമ്മതത്തോടെ റെക്കോർഡ് ചെയ്യാൻ സഹകരിച്ചു. ബഹളങ്ങൾ ഒഴിവാകാൻ ഒരു വശത്തേക്കു മാറിനിന്നാണ് റെക്കോർഡിംഗ് നടത്തിയത്. നാലു പാട്ടുകൾ എടുത്തു. അന്നു വായിച്ച ഇളമൈ ഇതോ ഇതോ എന്ന പാട്ടാണ് സിനിമയിൽ വന്നത്. ചിത്രം വേറൊന്നുമല്ല, അങ്കമാലി ഡയറീസ്. അന്‍പു പെരുന്നാളും ബാൻഡും അങ്കമാലി ഡയറീസിന്റെ പ്രധാന ഭാഗത്തിന്റെ പശ്ചാത്തലമാണ്.
സിനിമയുടെ റിലീസ് ദിവസം അങ്കമാലിയിലെത്തി പരിപാടി അവതരിപ്പിക്കാൻ സിനിമാക്കാർ വീണ്ടും വിളിച്ചെങ്കിലും മുൻകൂട്ടി ഏറ്റ മറ്റൊന്നുണ്ടായിരുന്നതിനാൽ പോകാനായില്ല. സിനിമ ഇതുവരെ കാണാനും പറ്റിയില്ലെന്ന് വത്സനും മാത്യൂസും പറഞ്ഞു.
രാവെന്നോ പകലെന്നോ ഇല്ലാതെ, പലപ്പോഴും ഒന്നിരിക്കാൻ പോലുമാവാതെ സംഗീതം ശ്വാസത്തിൽ കൊണ്ടുനടക്കുകയാണ് ബാൻഡ് സംഘങ്ങൾ. കടുത്ത അധ്വാനമുള്ള, ശരീരം തളർത്തുന്ന പ്രവൃത്തിയാണ് പല ഉപകരണങ്ങളും വായിക്കൽ. എന്നാൽ കേൾവിക്കാർ നല്ലതു പറയുന്പോൾ, പ്രോത്സാഹിപ്പിക്കുന്പോൾ, ആർത്തുവിളിക്കുന്പോൾ ഈ കലാകാരന്മാർ ഒരു പാട്ടിൽനിന്ന് അടുത്തതിലേക്കു ചുവടുവയ്ക്കും.., ക്ഷീണം മറക്കും...
പറഞ്ഞവസാനിപ്പിക്കുന്പോൾ മാത്യൂസ് മാഷ് സാക്സഫോണ് കൈയിലെടുത്തു. അദ്ദേഹത്തിന്റെ ശ്വാസം അഞ്ജലീ അഞ്ജലീ പുഷ്പാഞ്ജലി എന്ന ഈണത്തിലാണ് പുറത്തുവന്നത്. കൂടുതൽ പുതുമകളിലേക്കുള്ള തിരിനാളമാണ് ആ സാക്സഫോണ് നാദം. വത്സന്റെ വിരലുകളിൽ താളം തുളുന്പി.
ഹരിപ്രസാദ്
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
ആവേശക്കടലിൽ മുങ്ങി കേരളത്തിൽ കൊട്ടിക്കലാശം
രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
ലോക്സഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനമണിക്കൂറിൽ
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
Latest News
ആവേശക്കടലിൽ മുങ്ങി കേരളത്തിൽ കൊട്ടിക്കലാശം
രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
ലോക്സഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനമണിക്കൂറിൽ
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top