Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മലതുരന്നു നീർച്ചാൽ തേടുന്നവർ
കൊടും വേനൽ മണ്ണിനെ മാന്തിക്കീറി ജലാശയങ്ങൾ വറ്റിയതോടെ നാടും നഗരവും കുടിനീരിനായി നെട്ടോട്ടമോടുന്ന ഇക്കാലത്ത് ഇവിടെയിതാ ഒരിക്കലും വറ്റാത്ത കുറെ നീരുറവകൾ. മണ്ണിഴകളിലൂടെ കണ്ണീർക്കണം പോലെ ഊറിവരുന്ന ഈ വെള്ളിരേഖകൾ കൊടും വേനലിലും വടക്കൻ കേരളത്തെ തഴുകുകയാണ്.
കിണറും കുഴൽക്കിണറുമല്ല വടക്കൻ കാസർഗോട്ടെ തുളു ഗ്രാമങ്ങളിൽ തലമുറകൾ തീർത്ത തുരങ്കങ്ങളിലാണ് ചാൽകീറി ഒഴുകി വരുന്ന ഈ തെളിനീരു കാണാനാവുക. സുരങ്ക അഥവാ തുരങ്ക എന്നറിയപ്പെടുന്ന ഈ അറകൾക്ക് അര കിലോമീറ്റർ വരെയാകാം നീളം. ഒന്നോ ഒൻപതോ അല്ല നൂറു നൂറു സുരങ്കകളാണ് അതിർത്തി ഗ്രാമങ്ങളിലെ കുന്നടിവാരങ്ങളിൽ കാഴ്ചയുടെ വിസ്മയം തീർക്കുന്നത്.
കല്ലും വെട്ടുകല്ലും ഒരാൾക്കു മാത്രം കടക്കാവുന്ന ഉയരത്തിലും വീതിയിലും അരിഞ്ഞുകയറി മെഴുകുതിരി വെട്ടത്തിൽ മുന്നോട്ടുപോയാലേ മലയുടെ ഉള്ളറകളിൽ നിന്നു നീർച്ചാലുകൾ തെളിച്ചെടുക്കാനാകൂ. തുരന്നു തുരന്നു കയറുന്പോൾ ചെമ്മണ്ണിന്റെ കുളിരിലെവിടെയോ അൽപം നനവിന്റെ തുള്ളി പനച്ചുവരുന്നുണ്ടാകും. ആ പനച്ചുവരുന്ന സുഷിരങ്ങളുടെ സാധ്യതയാണ് ഓരോ സുരങ്കയുടെയും നീരൊഴുക്ക്. ഒരേ സുരങ്കയിലോ ഇതിന്റെ ശാഖകളിലോ നിന്നു വകഞ്ഞെടുക്കുന്ന നീരുറവകളെ കാനകളിലൂടെ ഒഴുക്കി പുറത്തെത്തിച്ച് കുളത്തിലോ കുഴിയോ സംഭരിക്കുന്നു. കണ്ണീർപോലെ ശുദ്ധമായ ഈ വെള്ളമാണ് തുളു ഗ്രാമീണരുടെ കുടിനീര്. പച്ചപ്പിന്റെ സമൃദ്ധിക്കു മേൽ മണ്കുടങ്ങളിൽ കർഷകർ ഇവിടെ വെള്ളം ചിതറിച്ചൊഴിക്കുന്നതും ഇതേ വെള്ളം തന്നെ.
പുഴകളും ചോലകളും ഉണങ്ങിക്കരിവാളിച്ച ഈ മീനച്ചൂടിലും സുരങ്കകളുടെ നീരൊഴുക്ക് മുറിയാറില്ല. ആകാശം മുട്ടുന്ന മലകളുടെ ആഴങ്ങളിൽ ഉറഞ്ഞുകിടക്കുന്ന നീർക്കണികകൾ പന്ത്രണ്ടു മാസവും ഉൗറി കാനകളിലൂടെ പുറത്തേക്കൊഴുകുന്നു. നീരുറവ തേടിപ്പോകുന്ന ഭഗീരഥ പ്രയത്നമാണ് സുരങ്ക നിർമാണം. മണ്ണിൽ പുതച്ചു കിടക്കുന്ന നീരിനെ കൃഷിയിടങ്ങളിലേക്കും വീട്ടാവശ്യത്തിനും ശേഖരിച്ചുവന്ന പരന്പരാഗത രീതിക്ക് ഇക്കാലത്തും മാറ്റമില്ല.
ഇടുങ്ങി ഞെരുങ്ങി കയറിപ്പോകാൻ മാത്രം ഇടം കൊത്തിയുണ്ടാക്കി ചതുരാകൃതിയിൽ അരിഞ്ഞെടുക്കുന്ന സുരങ്കകളുടെ നിർമാണം കാലത്തിനൊരു വിസ്മയംതന്നെ. വടക്കൻ കാസർഗോട്ടും ദക്ഷിണ കർണാടകയിലും സുരങ്ക അഥവാ തുരങ്ക നിർമാണം തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. കർണാടകം അതിരിടുന്ന പൈവൊളിഗെ ഗ്രാമത്തിൽ മാത്രം രണ്ടായിരത്തിലേറെ സുരങ്കളുണ്ട്.
പൊസടി ഗുന്പെയുടെ ചുറ്റുവട്ടത്തുള്ള സജങ്കില, ഗുന്പെ, സുധബ്ബല, മാനിപ്പാടി, കല്ലടുക്ക, മേലിനപഞ്ച, ആവള മട്ട തുടങ്ങിയ പ്രദേശങ്ങളിൽ മാത്രം 550 സുരങ്കങ്ങളുണ്ട്. ഏറെയെണ്ണത്തിലും ഇപ്പോഴും വെള്ളം പനച്ചിറങ്ങുന്നുമുണ്ട്. ചിലതെങ്കിലും 500 വർഷമായി തലമുറകളുടെ ദാഹം അകറ്റുന്നവയുമാണ്.
ജലക്ഷാമത്തിനു പരിഹാരമായി കുന്നടിവാരങ്ങളിലെ വെള്ളത്തെ ഈറ്റിയിറക്കാൻ ഇന്നാട്ടുകാരെ പഠിപ്പിച്ചത് പേർഷ്യക്കാരാണ്. അതും ഏഴാം നൂറ്റാണ്ടിൽ. രണ്ടു മീറ്റർ വരെ ഉയരത്തിലും രണ്ടര അടി വീതിയും 300 മീറ്ററോളം നീളവുമുളളതാണ് വടക്കൻ കേരളത്തിലെ മിക്ക സുരങ്കകളും. ദിവസങ്ങളോളം തുരന്നുതുരന്നു ഉറവ വകഞ്ഞെടുത്താൽ അവിടെ മണ്ണുകൊണ്ട് ചിറകെട്ടി സംഭരിച്ചുവയ്ക്കും. ഇവിടെനിന്ന് പൈപ്പ് വഴിയും മറ്റുമാണ് വെള്ളം ആവശ്യമായ ഇടത്തേക്ക് ഒഴുക്കുന്നത്. പറന്പുകളിൽ മണ്ണു കൊണ്ടുണ്ടാക്കിയ മദക്ക അഥവാ സംഭരണികളിലാണ് വെള്ളം സംഭരിക്കുക.
പാറക്കെട്ടുകളും കുമ്മായ മണ്ണും ചെങ്കുത്തായ വെട്ടുകല്ലു ചീങ്കൽക്കുന്നുകളും നിറഞ്ഞതാണ് വടക്കൻ കാസർഗോട്ടെ ഭൂപ്രകൃതി. ഇവിടെ കിണർ കുഴിച്ചാൽ വെള്ളത്തിനു സാധ്യതയില്ല. ഈയൊരു സാഹചര്യമാണ് തുളുനാടിന്റെ മലയോര പ്രദേശങ്ങളിൽ മലഞ്ചെരിവ് തുരന്നു ജലഞരന്പുകളെ കണ്ടെത്തി വകഞ്ഞൊഴുക്കി പുറത്തെത്തിക്കാൻ കാരണമായത്.
യുനെസ്കോ തയാറാക്കിയ സംരക്ഷിക്കപ്പെടേണ്ട ലോക പൈതൃകങ്ങളുടെ നിരീക്ഷണ പട്ടികയിൽ ഇടം നേടിയിട്ടുണ്ട് കർണാടകയിലെ ബിദർ സുരങ്കകൾ. എ.ഡി 1400-1500 കാലത്താണ് ബിദറിൽ സുരങ്കങ്ങൾ നിർമിച്ചത്. രണ്ടു കിലോമീറ്റർ വരെ നീളമുള്ള സുരങ്കങ്ങൾ ഇവിടെ കാണാം. ഭൂമിക്കടിയിൽ എത്ര ആഴത്തിലാണ് വെള്ളമുള്ളത് എന്നകാര്യം നിർണയിച്ചു കഴിഞ്ഞാൽ മറ്റൊരു ഭാഗത്ത്, ഭൂമിയുടെ ചരിവിൽനിന്ന് അത്രയും ആഴം കിട്ടുന്ന സ്ഥലത്തേയ്ക്കു വേണം തുരങ്കം നിർമിക്കാൻ.
പിക്ക് ആക്സ്കൊണ്ടു കുത്തിക്കുത്തി കൈക്കോട്ടുകൊണ്ട് മണ്ണ് വലിച്ചു ദിവസങ്ങൾ നീളുന്ന അധ്വാനത്തിലൂടെയാണ് ഓരോ സുരങ്കയും നിർമിക്കുന്നത്. പരിചിതരായ രണ്ടോ മൂന്നോ പേരാകും കലയും കഠിനാധ്വാനവും കൈമുതലാക്കി മാളം തുരന്നു നീങ്ങുക. തുരക്കുന്നതിന് ഒരാൾ, മണ്ണ് വലിക്കാൻ ഒരാൾ, നീക്കിയ മണ്ണ് തുരങ്കത്തിന് പുറത്തെത്തിക്കാൻ ഒരാൾ എന്നിങ്ങനെ ആളുകൾ ആവശ്യമാണ്. ഒരാൾക്ക് കഷ്ടിച്ച് കടന്നുപോകാനുള്ള വലിപ്പം മാത്രമായിരിക്കും തുരങ്കത്തിനുണ്ടാവുക. തുരങ്കത്തിന്റെ ദൈർഘ്യം പലപ്പോഴും ജല ലഭ്യതയുടെയും ഭൂമിയുടെ കിടപ്പിന്റെയും അടിസ്ഥാനത്തിൽ വ്യത്യാസപ്പെടും.
ഫെബ്രുവരി മുതൽ മേയ് വരെ വേനൽ മാസങ്ങളിലാണ് സുരങ്ക നിർമാണം നടക്കുന്നത്. മണ്ണിന്റെ ഘടന മനസിലാക്കിയാണ് പ്രവൃത്തി തുടങ്ങുക. ഇടിയാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഒരാൾക്ക് ഇരുന്ന് പോകാൻ പാകത്തിലാവും തുരക്കുക. മെഴുക് തിരി വെട്ടമുപയോഗിച്ചാണ് തുരക്കൽ. അകത്ത് ഓക്സിജൻ ഉണ്ടോയെന്ന് അറിയുന്നതും ഇതുവഴിയാണ്. തിരി കത്തിയില്ലെങ്കിൽ അപകടം മനസിലാക്കി ഉടൻ പുറത്തിറങ്ങും. വിഷവാതകങ്ങളുടെ സാമീപ്യവും വൻ ജല പ്രവാഹത്തിനുള്ള സാധ്യതയുമൊക്കെ ഇത്തരത്തിൽ തിരിച്ചറിയാനാകും. ഉപരിതലത്തിലുള്ള ചില ചെടികളുടെ സാന്നിധ്യവും മണ്ണിന്റെ മണവുമൊക്കെ അനുഭവസന്പത്താക്കിയാണ് സുരങ്കയ്ക്ക് യോജ്യമായ സ്ഥലം െതിരഞ്ഞെടുക്കുക.
തുരങ്കത്തിനു നീളം കൂടുംതോറും വെളിച്ചം കുറഞ്ഞുകുറഞ്ഞുവരും. വലിപ്പമുള്ള മെഴുകുതിരികൾ കത്തിച്ച് തുരങ്കത്തിന്റെ ഭിത്തിയിൽ കുത്തിനിർത്തും. അതിന്റെ വെളിച്ചത്തിലാണ് ഇത്തിരി ഇടത്തിൽ തിങ്ങിനിന്നുള്ള കഠിന ജോലി. ചിലപ്പോൾ ഓക്സിജന്റെ കുറവു മൂലം മെഴുകുതിരി കെട്ടുപോകാം.
ഇടിയാൻ സാധ്യതയുണ്ടെങ്കിൽ ഒരാൾക്ക് ഇരുന്നുപോകാൻ മാത്രം പാകത്തിൽ ഉയരം കുറച്ച് തുരക്കും. മെഴുകുതിരിവെട്ടത്തിലാണ് തുരക്കൽ. ഓക്സിജനില്ലെങ്കിൽ മെഴുകുതിരി കത്തില്ല. അപ്പോൾത്തന്നെ അപകടം മണത്ത് പുറത്തിറങ്ങാം. ഗന്ധകം ഉൾപ്പെടെയുള്ള വിഷവാതകങ്ങളുടെ സാമീപ്യമുള്ളപ്പോഴും വൻജലപ്രവാഹങ്ങളുടെ സാന്നിധ്യത്തിലും മെഴുകുതിരികൾ താനേ അണയും.
നേർരേഖയിലാണ് തുരക്കലെങ്കിൽ, പുറത്ത് സ്ഥാപിച്ച കണ്ണാടിയിൽനിന്ന് പ്രതിബിംബിക്കുന്ന വെളിച്ചം കടത്തിവിട്ടും തുരക്കുന്നവരുണ്ട്.ജോലിക്കിടയിൽ, മണ്ണിടിയുന്നതും മുൻകൂട്ടി മനസിലാക്കാൻ കഴിയും. ഒറ്റയടിക്ക് ഇടിയില്ല. ഭിത്തികളിൽ പൊട്ടൽ വീഴുകയും വിടവുകൾ തുറക്കുകയും ചെയ്യും. അനുഭവസ്ഥരായ പണിക്കാർ അതിനകം പുറത്തേക്ക് കടന്നിട്ടുണ്ടാകും.
സുരങ്ക നിർമിതി ഈ ഗ്രാമീണർക്ക് ഒരു കലയാണ്. തുളു ഗ്രാമങ്ങളിൽ സുരങ്ക നിർമിക്കാൻ പരിചിതരായവരിൽ അവശേഷിക്കുന്നത് ഇരുപതോളം പേർ മാത്രം. പുതിയ തലമുറ ഈ സാഹസിക ജോലി പരിശീലിക്കാൻ താൽപര്യപ്പെടുന്നുമില്ല. ഭൂമിയുടെ ഉൾതുടിപ്പുകൾ സ്പർശിച്ചും കണ്ടും അറിഞ്ഞ് കഠിനാധ്വാനം കൊണ്ട് ജലത്തിന്റെ ഉറവിടം കണ്ടെത്തി അവയെ ചാലുകീറി പുറത്തെത്തിക്കുന്ന കലയാണ് സുരങ്ക നിർമാണം.
റെജി ജോസഫ്
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്
മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ സമർപ്പിച്ചു
Latest News
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്
മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ സമർപ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top