നിങ്ങൾക്കു സമാധാനം
സൗത്ത് അമേരിക്കയിലെ പ്രബലരായ രണ്ട് അയൽരാജ്യങ്ങളാണ് അർജന്‍റീനയും ചിലിയും. പരസ്പരം സൗഹൃദത്തിൽ കഴിഞ്ഞിരുന്ന ഈ രാജ്യങ്ങൾ തമ്മിൽ 1902-ൽ ഒരു അതിർത്തിത്തർക്കം ഉണ്ടായി. എപ്പോഴുംതന്നെ മഞ്ഞുമൂടി കിടക്കുന്ന ആൻഡിസ് പർവത നിരകളിലെ അതിർത്തി സംബന്ധിച്ചായിരുന്നു തർക്കം ഉടലെടുത്തത്. അതിർത്തിയെ സംബന്ധിച്ച തർക്കം മൂർച്ഛിച്ച് യുദ്ധത്തിന്‍റെ വക്കോളമെത്തി കാര്യങ്ങൾ.

അപ്പോഴാണ് പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാമെന്ന നിർദേശം കത്തോലിക്കാസഭാ നേതാക്കളിൽനിന്നുണ്ടായത്. 1900 നവംബർ ഒന്നിന് ഒരു ചാക്രികലേഖനത്തിലൂടെ ലോകം മുഴുവനെയും ലിയോ പതിമൂന്നാമൻ മാർപാപ്പ രക്ഷകനായ യേശുവിനു സമർപ്പിച്ചിരുന്നു. ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു അതിർത്തി പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കണമെന്ന നിർദേശം സഭാനേതാക്കളിൽനിന്നുണ്ടായത്.

അർജന്‍റീനയിലെയും ചിലിയിലെയും രാഷ്ട്രീയ നേതൃത്വത്തിനു സ്വീകാര്യമായിരുന്നു ഈ നിർദേശം. അങ്ങനെയാണ് ഇംഗ്ലണ്ടിലെ രാജാവായിരുന്ന എഡ്വേർഡ് ഏഴാമന്‍റെ സഹായത്തോടുകൂടി അതിർത്തി പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കപ്പെട്ടത്. അതിർത്തി പ്രശ്നം രമ്യമായി പരിഹരിക്കപ്പെട്ടപ്പോൾ അതിന്‍റെ ഓർമയ്ക്കായി അർജന്‍റീനയുടെയും ചിലിയുടെയും അതിർത്തിയിലായി ലോകരക്ഷകനും സമാധാനത്തിന്‍റെ രാജാവുമായ യേശുക്രിസ്തുവിന്‍റെ ഒരു പ്രതിമ സ്ഥാപിക്കണമെന്ന നിർദേശമുണ്ടായി. അർജന്‍റീനയിലെ സാൻവാൻ രൂപതയുടെ ബിഷപ് ആയിരുന്ന മാർ സെലീനോ ബെനവേന്‍റെ ആയിരുന്നു ഈ നിർദേശം മുന്നോട്ടുവച്ചത്.

ബിഷപ് ബെനവേന്‍റെ നിർദേശിച്ചതുപോലെ ഇരുരാജ്യങ്ങളും സഹകരിച്ചു യേശുവിന്‍റെ ഒരു വെങ്കലപ്രതിമ നിർമിച്ചു. ഏഴു മീറ്റർ ഉയരമുള്ള ഈ പ്രതിമ സമുദ്രനിരപ്പിൽനിന്നു 3,882 മീറ്റർ ഉയർത്തി, 1904 മാർച്ച് 13-നു അർജന്‍റീനയുടെയും ചിലിയുടെയും അതിർത്തിയിലായി സ്ഥാപിക്കപ്പെട്ടു.

ആൻഡിസിലെ രക്ഷകനായ യേശു എന്നാണ് ഈ പ്രതിമ അറിയപ്പെടുന്നത്. ഇടതുകൈയിൽ കുരിശും പിടിച്ചുകൊണ്ടുനിൽക്കുന്ന യേശുവിന്‍റെ ഈ പ്രതിമയിൽ അവിടുത്തെ വലതുകരം ലോകത്തെ ആശീർവദിക്കുന്ന രീതിയിലാണു വാർത്തെടുക്കപ്പെട്ടിരിക്കുന്നത്. ഈ പ്രതിമയുടെ അടിയിലായി ആലേഖനം ചെയ്തിരിക്കുന്ന രണ്ടു വാക്യങ്ങളിലൊന്ന് ഇപ്രകാരമാണ്: ’നമ്മെ ഒന്നാക്കി മാറ്റിയ അവിടുന്നു നമ്മുടെ സമാധാനമാണ്’.

ലോകരക്ഷകനായ ക്രിസ്തുവിന്‍റെ പദാന്തികത്തിലായിരുന്നു അർജന്‍റീനയിലെയും ചിലിയിലെയും ജനങ്ങൾ അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചു സമാധാനം കണ്ടെത്തിയത്. അതിനു കാരണം ക്രിസ്തു ലോകത്തിലേക്കു വന്നതും പിന്നീട് കുരിശിൽ മരിച്ച് മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റതുമൊക്കെ മനുഷ്യർക്കെല്ലാവർക്കും ശാശ്വത സമാധാനം നൽകുവാൻ വേണ്ടിയായിരുന്നു.

ആൻഡിസിലെ പ്രതിമയുടെ അടിയിൽ ആലേഖനം ചെയ്തിരിക്കുന്നതുപോലെ നമ്മെ ഒന്നാക്കിത്തീർക്കുന്ന നമ്മുടെ സമാധാനമാണു യേശുക്രിസ്തു. അവിടുത്തെ മഹത്വപൂർണമായ ഉത്ഥാനം ഇന്നു ലോകമെന്പാടും ആഘോഷിക്കപ്പെടുന്പോൾ നാം പ്രത്യേകം അനുസ്മരിക്കുന്ന ഒരു കാര്യം അവിടുന്നു നമ്മുടെ സമാധാനം ആണ് എന്നുള്ളതാണ്.

തന്‍റെ കുരിശുമരണത്തിലൂടെ പാപികളായ മനുഷ്യരെ ദൈവവുമായി രമ്യപ്പെടുത്തിയാണു യേശുക്രിസ്തു നമ്മുടെ സമാധാനമായി മാറിയത്. അതുപോലെ, മനുഷ്യരായ നാം പരസ്പരം രമ്യപ്പെടുവാൻ നമുക്കു ശക്തി നൽകിക്കൊണ്ടാണ് അവിടുന്നു നമ്മുടെ സമാധാനമായി നിലകൊള്ളുന്നത്.

യേശു ഉത്ഥാനം ചെയ്തതിനുശേഷം അവിടുന്നു തന്‍റെ ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ടപ്പോഴൊക്കെ അവിടുന്ന് ആദ്യം ആശംസിച്ചതു സമാധാനമായിരുന്നു. അതിനു കാരണം അവർക്ക് മറ്റെന്തിനെയുംകാൾ ഏറ്റവും ആവശ്യമായിരുന്നതു സമാധാനം ആയിരുന്ന ു എന്ന് അവിടുത്തേക്കറിയാമായിരുന്നു.

അന്നു ശിഷ്യർക്ക് ആവശ്യമായിരുന്ന സമാധാനം തന്നെയാണ് ഇന്നു ലോകത്തിനും നമുക്കെല്ലാവർക്കും ഏറ്റവും ആവശ്യമായിരിക്കുന്നത്. അതു നൽകുവാൻ ഉത്ഥാനം ചെയ്ത യേശുക്രിസ്തു തയാറുമാണ്. എന്നാൽ, അവിടുത്തെ സമാധാനം നമുക്കു ലഭിക്കണമെങ്കിൽ നാം അവിടുത്തെ പക്കൽ അണയണം. അവിടുന്ന് ആഗ്രഹിച്ചതുപോലെ അവിടുത്തെ പഠനങ്ങൾ നാം പിന്തുടരണം. അപ്പോൾ മാത്രമേ അവിടുത്തെ സമാധാനം നമ്മിലേക്ക് ഒഴുകിയെത്തുകയുള്ളൂ.

അർജന്‍റീനയും ചിലിയും തമ്മിലുള്ള അതിർത്തിത്തർക്കം യുദ്ധത്തിലേക്കു നയിച്ചേക്കുമെന്ന സ്ഥിതിവന്നപ്പോൾ യേശുവിന്‍റെ പഠനത്തിലേക്കും അവിടുത്തെ മാതൃകയിലേക്കും തിരിയുവാനുള്ള വിവേകം അവിടത്തെ ഭരണാധ്കാരികൾ പ്രകടിപ്പിച്ചു. അങ്ങനെയാണ് ഉള്ളുതുറന്നു ചർച്ചയിലൂടെ അവർ തങ്ങളുടെ പ്രശ്നത്തിനു പരിഹാരം കണ്ടെത്തി സമാധാനം കൈവരിച്ചത്.

ക്രിസ്തുവിന്‍റെ പാദാന്തികത്തിൽ തങ്ങൾ കൈവരിച്ച സമാധാനം ഒരിക്കലും നഷ്ടപ്പെടുത്തുകയില്ല എന്ന ആശയം വരുന്ന മറ്റൊരു വാചകവും ആൻഡിസിലെ പ്രതിമയുടെ ചുവട്ടിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ വിശ്വസ്തരായി നിലകൊള്ളുവാൻ ഇരുരാജ്യങ്ങൾക്കും ഇതുവരെ സാധിച്ചിട്ടുണ്ട് എന്നതു സന്തോഷകരമായ ഒരു ചരിത്രസത്യമാണ്.

നമ്മിലും നാം അധിവസിക്കുന്ന ലോകത്തിലും യേശുവിന്‍റെ സമാധാനം ഉണ്ടാക്കുവാൻ നമ്മുടെ ഹൃദയവും മനസും അവിടുത്തേക്കായി നമുക്കു തുറന്നുകൊടുക്കാം. അപ്പോൾ അന്യോന്യമുള്ള നമ്മുടെ കുറ്റങ്ങൾ എന്തുതന്നെയായാലും അവ ഹൃദയപൂർവം ക്ഷമിക്കുവാനും അങ്ങനെ പരസ്പരം രമ്യപ്പെടുവാനുമുള്ള ശക്തിയും ധൈര്യവും അവിടുന്നു നമുക്കു പ്രദാനം ചെയ്യുമെന്നുള്ളതു തീർച്ചയാണ്. അതു വഴിയായി നമ്മിൽ സ്ഥായിയായ സമാധാനം കൈവരുകയും ചെയ്യും.

എല്ലാവർക്കും ഉയിർപ്പു തിരുനാളിന്‍റെ മംഗളങ്ങൾ ഹൃദയപൂർവം നേരുന്നു. ഈ പുണ്യദിനത്തിൽ അവിടുത്തെ സമാധാനം നമ്മുടെ എല്ലാവരുടെയും ഹൃദയത്തിൽ വന്നു നിറയട്ടെ.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ