ഈസ്റ്ററിന്‍റെ മുട്ടക്കഥ
ഈസ്റ്റർ ആചാരങ്ങൾ പല നാട്ടിലും പലതരത്തിൽ ആണ് കൊണ്ടാടുന്നത്. തന്നെയുമല്ല ഈസമയം വസന്തകാലത്തെ വരവേൽക്കുന്ന ഒരവസരംകൂടിയാണ്. ഈ സമയത്താണ് ഈസ്റ്റർ ലിലീസ് വിരിയുന്നത്. അതുകൊണ്ട് വെള്ളയും ചുമപ്പും ആയ ഈസ്റ്റർ ലിലീസ് എല്ലാ ഈസ്റ്റർ ഡെക്കറേഷൻസിലും കാണാൻ കഴിയും. നമ്മുടെ നാട്ടലും ഇത് ധാരാളമായി പൂത്തുനിൽക്കുന്നത് കാണാം.

പടിഞ്ഞാറൻ രാജ്യങ്ങളിൽ ക്രിസ്മസിന് സാന്താക്ലോസ് വന്ന് കുട്ടികൾക്ക് സമ്മാനം കൊടുക്കുന്നു എന്നു പറയുംപോലെതന്നെ ഈസ്റ്ററിന് കുട്ടികൾക്ക് മുയലുകൾ വന്ന് ചോക്ളേറ്റും മറ്റും മുട്ടയ്ക്കുള്ളിലാക്കികൊ ടുക്കുന്നു എന്നാണു വിശ്വാസം. ഇതെല്ലാം പണ്ട് കുട്ടികളെ പറ്റിക്കാൻ പറഞ്ഞുണ്ടാക്കിയതാവാം - എന്നാൽ ഇതിന്‍റെയൊക്കെ പിറകിൽ വേറൊരു കഥകൂടിയുണ്ട് - പണ്ട് പുഴുങ്ങിയ മുട്ടകൾ നിറം പൂശി പള്ളിയിൽ കൊണ്ടുവന്ന് അച്ചനെക്കൊണ്ടു പ്രാർഥിപ്പിച്ച ശേഷം എല്ലാവർക്കും വിതരണംചെയ്യും. ഇതിനു വേറെ കാരണംകൂടിയുണ്ട്. നോന്പുകാലത്ത് മുട്ടയും മത്സ്യമാംസാദി ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ പൗൾട്രി ഫാമുള്ള വീടുകളിൽ ധാരാളം മുട്ട കാണും. ഇതെല്ലാം പുഴുങ്ങിയെടുത്ത് പള്ളിയിൽ വിതരണം ചെയ്യുന്ന ഒരു പതിവുണ്ടായിരുന്നു. ആ ദിവസം കുട്ടികൾക്ക് പള്ളിയിൽ വരാൻ ഒരു പ്രോത്സാഹനംകൂടിയായിരുന്നു. ഇന്ന് കാലം മാറി, ഇപ്പോൾ ചിലയിടങ്ങളിൽ പ്ലാസ്റ്റിക് മുട്ടയ്ക്കുള്ളിൽ ചോക്ലേറ്റ് നിറച്ചാണ് കുട്ടികൾക്ക് കൊടുക്കുന്നത്. അങ്ങനെ മുട്ടകൾ ഒരു ആകർഷണമായി മാറുകയും ചെയ്തു.

ഇന്ന് അമേരിക്കയിലും മറ്റും കുട്ടികൾക്ക് മുട്ട പെറുക്കൽ ഒരു വിനോദമായി മാറിക്കഴിഞ്ഞു. നല്ല ചന്തമുള്ള മുട്ടകൾ അവരുടെ മുറ്റത്തും വീട്ടിലുമൊക്കെ ഒളിപ്പിച്ചുവയ്ക്കും. കുട്ടികൾ ഓരോരുത്തരും കുട്ടയുമായി വന്ന് ഇവ കണ്ടുപിടിച്ച് പെറുക്കി അവരുടെ കുട്ടയിൽ നിറയ്ക്കും. ഏറ്റവും കൂടുതൽ കിട്ടുന്ന കുട്ടിക്ക് ഒരു പ്രത്യേക സമ്മാനവും കൊടുക്കും. ഇത് അമേരിക്കയിലെ കഥ. ഇംഗ്ലണ്ടിലും ജർമനിയിലും വേറൊരുതരം കളിയാണ് അവർ നടത്തുന്നത്. ഒരു കുന്നിൻചെരുവിൽ നിന്ന് കുറേ നിറപ്പകിട്ടാർന്ന മുട്ടകൾ താഴേക്ക് ഉരുട്ടിവിടും. കുട്ടികൾ ഇവ ഓരോന്നും തപ്പിയെടുക്കും. അത് മറ്റൊരു വിനോദം. അമേരിക്കയിൽ വാഷിംഗ്ടണ്‍ ഡിസിയിൽ എല്ലാവർഷവും വൈറ്റ്ഹൗസിൽ ഈസ്റ്ററിന്‍റെ അന്ന് കുട്ടികൾക്കായി ഒരു സ്പെഷൽ പാർട്ടിയുണ്ട്. ഇത് ഒരു അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഭാര്യ തുടങ്ങിവച്ചതാണത്രേ. അവർ നാലാമത്തെ അമേരിക്കൻ പ്രസിഡന്‍റായിരുന്ന ജയിംസ് മാഡിസണിന്‍റെ ഭാര്യ ഡോളി മാഡിസണ്‍ ആയിരുന്നു. അന്നുതൊട്ട് ഇന്നുവരെ ഇത് വൈറ്റ്ഹൗസിന്‍റെ ലോണിൽ ഒരു എഗ് റോളിംഗ് പാർട്ടി നടത്തിവരുന്നുണ്ട്. ഈ മുട്ടവച്ചുള്ള കളികൾ പലനാടുകളിലും കാണാം. ബൾഗേറിയ, ഹംഗറി, ക്രൊയേഷ്യ, ലാത്വിയ, ലിത്വാനിയ, ലബനൻ, റൊമാനിയ, ഉക്രെയ്ൻ, റഷ്യ എന്നിവിടങ്ങളിൽ ഇപ്പഴുമുണ്ട്. കാരണം അത് ഇപ്പോൾ ഒരു ഈസ്റ്റർ ആചാരമായി മാറിക്കഴിഞ്ഞു.

ചില ഗ്രീക്ക് ഓർത്തഡോക്സ് പള്ളികളിൽ ഒരു ചുമന്ന നിറത്തിലുള്ള മുട്ടയുടെ പുറത്ത് സ്വർണനിറത്തിലുള്ള കുരിശടയാളം വരച്ചത് അൾത്താരയിൽ വയ്ക്കും. അന്നുതൊട്ട് ഇത് പാരന്പര്യമായി. പിന്നെ ഈസ്റ്റർ വിരുന്നിനെല്ലാം മുട്ടചേർത്തുള്ള വിഭവങ്ങളായിരിക്കും. ഇറാനിയൻ പുതുവത്സര സമയമാണ് ഈസ്റ്റർ. അവരുടെ ഈസ്റ്റർ സദ്യക്ക് ധാരാളം മുട്ടകൾ ഉൾപ്പെടുത്തും.

ചില നാടുകളിൽ പണ്ട് മരിച്ചുപോയ കാരണവന്മാരുടെ ശവകുടീരങ്ങളിൽ പ്രാർഥിച്ച് മുട്ടകൾ സമർപ്പിക്കുമായിരുന്നു. ഈ മുട്ടകൾ കഴിക്കാൻ മാത്രമല്ല വീട് അലങ്കരിക്കാനും ഉപയോഗിക്കും. ക്രിസ്മസ് ട്രീ പോലുള്ള മരക്കൊന്പുകളിൽ നിറം പൂശിയ മുട്ടകൾ തൂക്കിയിടും. അതാണ് ഈസ്റ്റർ എഗ് ട്രീസ്. പണ്ടുകാലത്ത് ഗ്രീസിലെ സ്ത്രീകൾ മുട്ടകൾക്കും നിറംകൊടുക്കുന്നത് പെയിന്‍റ് ഉപയോഗിച്ചല്ല. അവയ്ക്ക് നിറംപകരുന്നത് ഉള്ളിത്തൊലി, ബീറ്റ്റൂട്ട്, തിളപ്പിച്ച വെള്ളം, ഓക്ക് മരത്തിന്‍റെ കഷണങ്ങൾ തിളപ്പിച്ച വെള്ളം എന്നിവ ഉപയോഗിച്ചാണ്. ഇവ സെറിമോണിയൽ എഗ്സ് ആണ്.

റഷ്യയിൽ ചിലയിടത്തും പൊതുസ്ഥലങ്ങളിൽ വലിയ കൂറ്റൻ ഈസ്റ്റർ മുട്ടയുണ്ടാക്കി സ്ഥാപിക്കാറുണ്ട്. പൊതുജനങ്ങൾ ഇത് കാണാൻ തടിച്ചുകൂടും.

ഇനി ഇതിന്‍റെ പിറകിൽ അനേകം ഐതിഹ്യങ്ങളുമുണ്ട്. ഞായറാഴ്ച രാവിലെ മഗ്ദലനക്കാരി മറിയം അവരുടെ കൂട്ടൂകാർക്കൊപ്പം കഴിക്കാൻ കുറച്ചു മുട്ട പുഴുങ്ങിയതുമായി യേശുവിനെ അടക്കിയ കല്ലറയ്ക്കടുത്ത് വന്നു. പക്ഷേ അവിടെ എത്തിയപ്പോൾ കല്ലറ തുറന്നുകിടക്കുന്നതു കണ്ട് അന്തവിട്ടു നിൽക്കവെ അവിടെ വച്ചിരുന്ന മുട്ടകൾ പെട്ടെന്നു നിറം മാറി കടുംചുവപ്പായി. അത് യേശു ചൊരിഞ്ഞ രക്തത്തിന്‍റെ നിറമാണെന്നു വിശ്വസിക്കുന്നു. ഇതിനു ശേഷമാണ് മുട്ടകൾക്ക് നിറംകൊടുക്കാൻ തുടങ്ങിയതത്രേ.

കേരളത്തിലെ പള്ളികളിലും ചിലയിടത്ത് ഈസ്റ്റർ തിരുക്കർമ്മങ്ങൾക്കുശേഷം മുട്ട പുഴുങ്ങിയത് വിതരണം ചെയ്യാറുണ്ട്. 1873-ലാണ് ബ്രിട്ടനിൽ ആദ്യത്തെ ചോക്ലേറ്റ് മുട്ട ഉണ്ടാക്കി വിറ്റത്. ഇപ്പോൾ ഇവിടത്തെ ചില ബേക്കറികളിൽ മുയലിന്‍റെ ആകൃതിയിലുള്ള കേക്കും ചോക്ലേറ്റ് നിറച്ച മുട്ടകളും വിൽക്കുന്നുണ്ട്. ഇതൊക്കെയാണ് ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന ഈസ്റ്റർ കഥകൾ.

ഓമന ജേക്കബ്