സമാധാനത്തിന്‍റെ ദൂതരാകാൻ
വർഷങ്ങൾക്ക്മുന്പാണ് ഈ സംഭവം നടക്കുന്നത്. അന്ന് ഞാൻ ചങ്ങനാശേരിക്കടുത്തുള്ള ഒരു പള്ളിയിൽ സേവനത്തിലിരിക്കുന്ന കാലമാണ്. പ്രശ്നത്തിന് തുടക്കം കുറിച്ചത് അമ്മായിയമ്മയും മരുമകളും ചേർന്നാണ്. അമ്മായിയമ്മയ്ക്ക് അന്ന് പ്രായം എണ്‍പത്തിരണ്ടും മരുമകൾക്ക് ഇരുപത്തെട്ടുമാണ്. അമ്മായിയമ്മ ഏലിയാമ്മ. മരുമകൾ സൂസി. ഏലിയാമ്മയുടെ എട്ടുമക്കളിൽ ആറാമനാണ് സൂസിയെ കെട്ടിയത്. റെജി എന്ന അയാൾ അന്ന് പട്ടണത്തിലുള്ള ഒരു ബേക്കറിയിലെ ജോലിക്കാരനാണ്. മരുമകളും അമ്മായിയമ്മയും തമ്മിൽ ആദ്യം ഉണ്ടായ വഴക്ക് സൂസിയുടെ ഭർത്താവ് റെജിയും സൂസിയുടെ മാതാപിതാക്കളും, സഹോദരൻമാരായ സണ്ണിയും റോജോയും ഏറ്റെടുത്തതോടുകൂടിയാണ് കാര്യങ്ങൾ കൂടുതൽ വഷളായത്. എട്ട് മക്കളെ പെറ്റ് വളർത്തിയ ഏലിയാമ്മ മൂശേട്ടയാണെന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും അഭിപ്രായം വാസ്തവമാണ്. ആളും തരവും നോക്കി സംസാരിക്കാൻ അറിയാൻ പാടില്ലാത്ത ഏലിയാമ്മയുടെ അനാവശ്യ സംസാരവും ഇടപെടലുകളുംമൂലം ഇതിന് മുന്പും ആ വീട്ടിൽ ഒന്നിൽകൂടുതൽ പ്രാവശ്യം ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ പലരുകൂടി അവയൊക്കെ പരിഹരിക്കുകയായിരുന്നു.

തന്‍റെ നേരേനിന്ന് മരുമക്കളാരും ധിക്കാരത്തോടെ ഒരിക്കലും സംസാരിച്ചിട്ടില്ലെന്നും അതിന് ആദ്യം മുതിർന്നത് തന്‍റെ ആറാമത്തെ മരുമകളായ സൂസിയാണെന്നും, വളർത്തുദോഷം ഒന്നുകൊണ്ടു മാത്രമാണ് തന്‍റെ തലേൽകേറി നെരങ്ങാൻ അവൾ ധൈര്യം കാട്ടിയതെന്നുമാണ് ഏലിയാമ്മയുടെ ആക്ഷേപം. സൂസിയുടെ പരാതിയെ തുടർന്ന് ഒരു ദിവസം അവളുടെ ആങ്ങളമാർ കാര്യങ്ങൾ ചോദിക്കാൻ ആ വീട്ടിൽ ചെല്ലുകയും ഏലിയാമ്മയുമായുള്ള വാക്കേറ്റം പിന്നെ അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. ബന്ധുക്കൾ പലരുടെയും ഉപദേശപ്രകാരം അന്ന് ഏലിയാമ്മയെ മെഡിക്കൽ കോളജാശുപത്രിയിൽ അഡ്മിറ്റു ചെയ്യുകയും വീട്ടിൽ കേറി ദേഹോപദ്രവം ഏൽപ്പിച്ചതിന്‍റെ പേരിൽ സൂസിയുടെ ആങ്ങളമാർക്കെതിരേ കേസ് കൊടുക്കുകയും ചെയ്തു. പോലീസ് കേസ്‌വരെ കാര്യങ്ങൾ പോകേണ്ടിയിരുന്നില്ല എന്നുള്ള നാട്ടുകാർ പലരുടെയും അഭിപ്രായപ്രകാരം പോലീസ് സ്റ്റേഷനിൽവച്ച് എസ്.ഐയുടെ മധ്യസ്ഥതയിൽ പ്രശ്നങ്ങൾ അന്യോന്യം പറഞ്ഞു തീർക്കുകയും മേലിൽ ഇങ്ങനെയൊന്നും ഉണ്ടാകുകയില്ലന്ന് ഇരുകൂട്ടരും വാക്ക് നൽകുകയും ചെയ്തു. കാര്യങ്ങൾ ഇത്രയും വരെയൊക്കെ എത്തിയെങ്കിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള പോര് പണ്ടത്തെപ്പോലെ പിന്നെയും തുടർന്നു. അത്തരത്തിലുള്ള ഒരു ദിനമാണ് പ്രശ്നപരിഹാരവും തേടി റെജി എന്നെ സമീപിച്ചത്.

ഓരോ കുടുംബവും കുടുംബാംഗങ്ങളും സമാധാനത്തിന്‍റെ ദൂതരായിത്തീരാൻ വിളിക്കപ്പെട്ടവരാണ്. പ്രശ്നങ്ങൾ ഉണ്ടാക്കാനല്ല, അവ സൃഷ്ടിക്കാതിരിക്കാനും ഉളവായാൽതന്നെ പരിഹരിക്കാനുമുള്ള വേദിയാകണം കുടുംബം. ശാന്തമായും സമാധാനപരമായും കുടുംബാംഗങ്ങൾക്കേവർക്കും കുടുംബത്തിനുള്ളിൽ ജീവിക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാൻ കുടുംബത്തിലെ ഓരോ അംഗവും ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ മുഖ്യമായ ഉത്തരവാദിത്വമാണ് കുടുംബത്തിലെ മുതിർന്നവർക്കുള്ളത്. ജീവിതാനുഭവങ്ങൾ ഏറെ ഉളളവരല്ലേ അവർ. കൊച്ചുമക്കൾക്കുൾപ്പെടെ മാതൃക നൽകുംവിധം മേൽക്കണ്ട സാഹചര്യങ്ങളിൽ കാര്യങ്ങൾ ശാന്തമായും സമാധാനപരമായും കൈകാര്യം ചെയ്യാൻ അവർക്കിടയാകണം. കുറ്റാരോപണവും എന്തിനും ഏതിനും പൊട്ടിത്തെറിക്കുന്ന രീതികളുമൊന്നും ഒരു പ്രശ്നത്തിനും പരിഹാരമല്ല. പരസ്പരം ചേർന്ന് നിൽക്കാനും അന്യോന്യം ആശ്രയമാകാനും ഇടയാകേണ്ടവർ പോലീസ് സ്റ്റേഷന്‍റെ പര്യംപുറത്ത് പ്രശ്നപരിഹാരത്തിനായി കാത്ത് നിൽക്കേണ്ടിവരുന്നത് നാണക്കേടുതന്നെയാണ്. സൂചികൊണ്ട് എടുക്കാൻ കഴിയുന്നത് തൂന്പകൊണ്ടുപോലും എടുക്കാൻ പറ്റാത്ത സാഹചര്യത്തിലേക്ക് കുടുംബജീവിതത്തിന്‍റെ കാര്യങ്ങൾ എത്താൻ കാരണം പലരുടെയും ക്ഷമയില്ലായ്മയും അസഹിഷ്ണുതയും തന്നെയാണ്. ലോക രക്ഷകനായ ക്രിസ്തു സമാധാനത്തിന്‍റെ ദൂതനായത് സ്വന്തം ജീവിതത്തിന്‍റെ സമ്മർദ്ദ സാഹചര്യങ്ങളിൽ പോലും മനസാന്നിദ്ധ്യവും ശാന്തതയും കൈവെടിയാതെ നിലകൊണ്ടതിനാൽതന്നെയാണ്. അതൊന്നിനാൽ തന്നെയാണ് സർവരുടെയും മുട്ടുമടക്കുമാറും ശിരസ് കുനിക്കുമാറും അവിടുന്ന് മരണത്തെ തോൽപ്പിച്ച് ഉയിർത്തെഴുന്നേറ്റത്. തോൽവി വലിയ വിജയത്തിന്‍റെ നാന്ദിയാണെന്നോർത്താൽ കുടുംബജീവിതം നയിക്കുന്ന സകലർക്കും തോറ്റുകൊടുക്കാനുള്ള സന്നദ്ധത ഉണ്ടാകും എന്നത് ഉറപ്പായ കാര്യമാണ്. ഫാമിലി വിഷന്‍റെ വായനക്കാർക്കേവർക്കും ഈസ്റ്റർ മംഗളങ്ങൾ!

സിറിയക് കോട്ടയിൽ