Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കാനഡ വിസ്മയങ്ങൾ
മുൻധാരണയിൽനിന്നു വ്യത്യസ്തമായി വിചിത്രമായൊരു നാടായാണ് കാനഡ കണ്ടപ്പോൾ തോന്നിയത്. കണ്ണിനും മനസിനും വയറിനും വിരുന്നൂട്ടാൻ വേണ്ടുവോളം വിഭവങ്ങളുള്ള ഒരു നാട്. അമേരിക്കയുടെ വടക്കായി ഉത്തരധ്രുവത്തിനോട് ഏതാണ്ടടുത്ത് റഷ്യ കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ വലിയ നാടാണ് കാനഡ. ജനസംഖ്യയാണെങ്കിൽ കേരളത്തിൻറേതിനോടു തുല്യം. ഇതിൻറെ അതിരുകൾ ആർട്ടിക് സമുദ്രം, അൻറാർട്ടിക് സമുദ്രം, പസഫിക് സമുദ്രം എന്നിവ. അയൽരാജ്യങ്ങളെന്നു പറയാൻ ഗ്രീൻലാൻഡ്, ഐസ്ലാൻഡ് എന്നിവയും. പ്രകൃതിവിഭവങ്ങളായ എണ്ണ, പ്രകൃതിവാതകം, ലോഹങ്ങൾ, തടി, വനം, ശുദ്ധജലം എന്നിവയാൽ കാനഡ സന്പന്നം. പ്രകൃതിഭംഗിക്ക് പേരുകേട്ട ഇടം.
ലോകത്തിലെ എട്ടാമത്തെ അദ്ഭുതമായി ഗണിച്ചുവരുന്ന കാനഡയെയും അമേരിക്കയെയും തമ്മിൽ വേർതിരിക്കുന്ന കുതിരലാടാകൃതിയിലുള്ള നയാഗ്ര നദിയിലെ ഉൗറ്റൻ വെള്ളച്ചാട്ടത്തിൻറെ ദൈർഘ്യം 1100 അടിയും ഉയരം 150 അടിയുമാണ്. നയാഗ്ര നദിയുടെ പതനസ്ഥാനത്തുവരെ ബോട്ടിൽ പോകാൻ കഴിഞ്ഞത് അപൂർവ അനുഭവമായി. കാനഡയിൽനിന്നും അമേരിക്കയിൽനിന്നും ഏതാണ്ട് രണ്ടരകോടി സന്ദർശകർ ഇവിടം കണ്ടുമടങ്ങുന്നു. മറ്റൊരു സവിശേഷത മഞ്ഞുകാലത്ത് ഈ വെള്ളച്ചാട്ടം തണുത്തുറഞ്ഞു മനോഹരമായ മഞ്ഞുപാറപോലെ രൂപംകൊള്ളുന്നതാണ്. പണ്ടൊരു സാഹസികൻ നയാഗ്ര വെള്ളച്ചാട്ടത്തിൻറെ മുകളിലൂടെ ഒരറ്റത്തുനിന്ന് മറ്റേ അറ്റംവരെ ഒരു കയറിലൂടെ നടന്ന് റിക്കാർഡ് സൃഷ്ടിച്ചിട്ടുണ്ടത്രേ.
കാനഡയിൽ ശുദ്ധജലതടാകങ്ങളും വനങ്ങളും പാർക്കുകളും വേണ്ടുവോളമുണ്ട്. ചെറുതും ഇടത്തരവും വലുതുമായ തടാകങ്ങളുടെ എണ്ണം ഇരുപതുലക്ഷമാണ്. അതിൽ നൂറു ചതുരശ്രകിലോമീറ്റർ വിസ്തീർണമുള്ള തടാകങ്ങൾതന്നെ ഏതാണ്ട് 575. ലോകത്തിലെ ഏറ്റവും വലിയ തടാകമായ ഒസ്റ്റോറിയ തടാകത്തിൻറെ വിസ്തീർണം കേരളത്തിൻറെ പകുതി വിസ്തീർണത്തോളം വരും. നദികളും ഡസൻകണക്കിന്. മറ്റൊരു കാര്യം ഇവിടത്തെ സമുദ്രതീരങ്ങളുടെയും നദീതീരങ്ങളുടെയും തടാകങ്ങളുടെയും മറ്റും തീരങ്ങളുടെ മൊത്തം നീളം കണക്കാക്കിയാൽ ചന്ദ്രനിലേക്കുള്ള ദൂരത്തിൻറെ പകുതിയിൽകൂടുതൽ വരുമത്രേ!
ദേശീയ പാർക്കുകളാലും സന്പന്നമാണിവിടം. മൊത്തം 42 എണ്ണം. അതും ലോകറിക്കാർഡ്. ലോകത്തിലെ ആകെയുള്ള ശുദ്ധജലസ്രോതസിൻറെ 20 ശതമാനവും ഇവിടെയാണ്. ശുദ്ധവായുവും ഏറ്റവും കൂടുതലുള്ളത് ഇവിടെത്തന്നെ. അതുകൊണ്ടുതന്നെ ഓക്സിജൻ സമൃദ്ധമായ ശുദ്ധവായു വായുമലിനീകരണംകൊണ്ട് പൊറുതിമുട്ടുന്ന രാജ്യങ്ങളിലേക്ക് വലിയ കണ്ടെയ്നറിൽ കയറ്റിയയയ്ക്കാൻ പദ്ധതിയുണ്ടെന്നറിയുന്നു പ്രസിദ്ധമായ ഒട്ടാവ നദിയിൽനിന്നു കിംഗ്സ്റ്റണ്‍ വരെ 200 കിലോമീറ്റർ ദൂരത്തിൽ കൃത്രിമമായി നിർമിച്ച റിഡ്യു കനാലിനൊരു പ്രത്യേകതയുണ്ട്. മഞ്ഞുകാലത്ത് മഞ്ഞുപാളികളാൽ ഇത് നിറയപ്പെടുന്പോൾ സ്കേറ്റിംഗ് മത്സരവും ഐസ് ഹോക്കി മത്സരവും അരങ്ങേറുന്നു. ഐസ് ഹോക്കി മത്സരം ആദ്യമായി തുടങ്ങിയതും കാനഡയിലാണ്.
ലോകത്തിലെ ഏറ്റവും വലിയ മരപ്പാലവും പതിമൂന്നു കിലോമീറ്റർ ദൈർഘ്യമുള്ള പാലവും വലിയ കാൻറിലിവർ പാലവും കാനഡയിലാണ്. ദേശീയപാതയായ ഗ്രാൻഡ് കനേഡിയൻ പാതയ്ക്ക് 7800 മീറ്റർ ദൈർഘ്യമുണ്ട്. ഇവിടത്തെ റെയിൽവേയുടെ കേന്ദ്രസ്ഥാനത്തുള്ള സിഎൻഎൻ ടവർ ബുർജ് ഖലീഫ കഴിഞ്ഞാൽ ഉയരത്തിൽ രണ്ടാമത്തേത്. മ്യൂസിയങ്ങളും ധാരാളമുണ്ട്. പ്രകൃതിപഠനത്തിനായുള്ള നൂറുവർഷം പഴക്കമുള്ള മ്യൂസിയം പ്രത്യേക ശ്രദ്ധയാകർഷിക്കുന്നു. അതിൽ അന്പരപ്പിക്കുന്ന രണ്ടു കാഴ്ചകൾ കാണുകയുണ്ടായി. ഏതാണ്ട് ആറുകോടി വർഷം മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന ദിനോസറുകളുടെ അസ്ഥികൂടവും ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലത്തിൻറെ ഭീമാകാരമായ അസ്ഥികൂടവും എടുത്തുപറയാനുണ്ട്. ഏതാണ്ട് അഞ്ചുകോടി വർഷം മുൻപ് കാനഡയിൽ പതിച്ച അതിഭീമൻ ഉൽക്കയുടെ അവശിഷ്ടവും മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
മേപ്പിൾ എന്ന വിശേഷപ്പെട്ട മരത്തിനു പ്രസിദ്ധമാണ് കാനഡ. ഒരു പ്രത്യേക സീസണിൽ ഇതിൻറെ തടിയുടെ ഉൾഭാഗം ഒരുപകരണംകൊണ്ട് തുരന്ന് മധുരമുള്ള ഒരു ദ്രാവകം വലിച്ചെടുക്കുന്നു. ചില പ്രക്രിയകളിലൂടെ ഇതിൽനിന്ന് മിഠായി, കേക്ക് തുടങ്ങിയവ ഉണ്ടാക്കുന്നു. കയറ്റുമതി സാധ്യതയുള്ള ഒരു പ്രധാന ഉത്പന്നമാണിത്. പ്രമേഹരോഗികൾക്കും ഉപയോഗിക്കാമെന്നതാണ് ഇതിൻറെ പ്രത്യേകത. ഈ അദ്ബുതവൃക്ഷത്തിൻറെ ഇലയാണ് കാനഡയുടെ ദേശീയപതാകയിലെ ചിഹ്നവും. ചില മരങ്ങളിലെ ഇലകളുടെ നിറംമാറ്റമാണ് മറ്റൊരു ആശ്ചര്യകരമായ വസ്തുത. ഒരു പ്രത്യേക സീസണിൽ ഈ മരങ്ങളുടെ ഇലകൾ മഞ്ഞനിറത്തിലും ഓറഞ്ച് നിറത്തിലും പർപ്പിൾ നിറത്തിലും അവസാനം ചുവപ്പു നിറത്തിലും എത്തുന്നു. അപ്പോൾ ഇലകൾ കൂട്ടത്തോടെ പൊഴിഞ്ഞ് മരം വെറും ശിഖരങ്ങൾ മാത്രമായി കാണപ്പെടുന്നു. മഞ്ഞുകാലത്തിൻറെ അവസാനത്തോടെ മരങ്ങളിൽ തളിരിലകൾ പ്രത്യക്ഷപ്പെടുകയും പൂവും കായും ഉണ്ടാവുകയും ചെയ്യുന്നു. ഇത് ഓട്ടം ഫോൾ എന്നറിയപ്പെടുന്നു. കാനഡയിലെ അതിമനോഹരമായ ഒരു പ്രതിഭാസമാണിത്.
ചില നേരങ്ങളിൽ നിറംമാറ്റത്തിനു വിധേയമാകുന്ന ഒരു തടാകം ഒരു വനത്തിലുണ്ട്. അതുപോലെ നൂറ്റാണ്ടുകളായി ഒരേ നിരപ്പിൽ ജലം കാണപ്പെടുന്ന ഒരു വലിയ തടാകവും. ഇതിൽ വെള്ളം എവിടെനിന്നു വരുന്നുവെന്നോ എവിടേക്കു പോകുന്നുവെന്നോ ആർക്കുമറിയില്ല. ഒരദ്ഭുതമായി ഇത് നിലകൊള്ളുന്നു. മറ്റൊരു വിചിത്ര കാര്യം ഒരു വലിയ ഉൾക്കടലിനെക്കുറിച്ചാണ്. ഫണ്ടി എന്നറിയപ്പെടുന്ന ഉൾക്കടലിൽനിന്ന് ദിനംപ്രതി 14000 കോടി ടണ്‍ ജലമാണ് ഒഴുകിപ്പോകുന്നത്. അവിടത്തെ നദകിളിലെ കുറേ മണിക്കൂറിലെ മൊത്തം ജലത്തിൻറെ ഒഴുക്കിനു തുല്യമാണിതെന്നു പറയുന്നു. വളരെ പുതുമയുള്ള ഒരു ഹോട്ടലുണ്ട് ഇവിടെ. മഞ്ഞുകാലത്തു മാത്രം പ്രവർത്തിക്കുന്ന ഈ ഹോട്ടലിൽ ഭക്ഷണവും കിടക്കയുമൊഴികെ സർവതും മഞ്ഞുമയമാണ്. അതുകൊണ്ടുതന്നെ ഈ പുതുമയെ ആശ്ലേഷിക്കാൻ വരുന്നവർക്ക് വൻ ചാർജ് നൽകേണ്ടിവരുന്നു.
മറ്റൊരു അന്പരപ്പുളവാക്കുന്ന കാര്യം ഒരിനം സ്രാവുകളുടെ ആയുസാണ്. 400 വർഷമാണ് ആർട്ടിക്കിനോടു ചേർന്ന ശൈത്യസമുദ്രത്തിൽ കഴിയുന്ന ഇവയുടെ ആയുസ്. കടലിനടിയിൽ ഏകാന്തത ഇഷ്ടപ്പെടുന്ന ഭൂമുഖത്തെ ഒരേയൊരു ജീവിയാണിത്. ഇവിടത്തെ വസതികളുടെ പ്രത്യേകത ശ്രദ്ധേയമാണ്. മൂന്നു നിലയിലുള്ളതാണ് ഒട്ടുമിക്ക വസതികളും. ഇതിൽ കൂടുതൽ നിലകൾ അപൂർവവും. മുനിസിപ്പാലിറ്റി അംഗീകരിച്ച അഞ്ചു പ്ലാനുകളിൽനിന്നുവേണം ഇഷ്ടപ്പെടുന്നത് തെരഞ്ഞെടുക്കാൻ. എങ്കിലും എല്ലാത്തിനും കൊളോണിയൽ ശൈലിയിലുള്ള ഒരു ഐകരൂപ്യം ഉണ്ട്. ഉൾത്തളങ്ങളിൽ വ്യത്യാസം ആകാം. എടുത്തുപറയേണ്ടത് മനോഹരവസതികളുടെ അടിത്തറ കോണ്‍ക്രീറ്റാണ്. അതിനു മുകളിലുള്ള നിർമാണമെല്ലാം തടിയിൽ. വസതികൾക്കു മതിൽക്കെട്ടില്ല. എല്ലാ പദവിയിലുള്ളവരും ഒരേ സ്റ്റൈലിൽ പണിത വസതികളിൽ താമസിക്കുന്നു. കെട്ടിടപ്രതാപം ഇവിടില്ല. പൊതുഇടങ്ങളിലെ ചെറുപാലങ്ങളും ഇടപ്പാതകളും കൈവരികളും തടിയിൽതന്നെ. ചിതൽ തുടങ്ങിയ ക്ഷുദ്രജീവികളുടെ ശല്യം ഇവിടില്ല.
കാനഡയിലെ പ്രസിദ്ധമായ ഒട്ടാവ നദിക്കരയിലുള്ള മനോഹരമായ പാർലമെൻറ് മന്ദിരവും സന്ദർശിക്കാൻ സാധിച്ചു. ബ്രിട്ടീഷ് രാജ്ഞി ഇടയ്ക്കു വന്നിരിക്കാറുള്ള ഉപരിസഭയും കണ്ടു. പാർലമെൻറംഗങ്ങൾ ഇവിടെ വന്ന് അതതു കാര്യങ്ങളിലുള്ള വിഷയങ്ങൾ പഠിച്ചിട്ടാണ് പാർലമെൻറിനകത്തു കടക്കുന്നത്. ഇവിടത്തെ പുസ്തകങ്ങളും മറ്റും നിരനിരയായി നിരത്തിവച്ചാൽ 17 കിലോമീറ്റർ വരുമത്രേ! മികച്ച രീതിയിലുള്ള റോഡുകളായതിനാൽ വാഹനങ്ങൾക്കു റിപ്പയറിംഗ് കുറവ്. വാഹനപ്രതാപവും ഇവിടില്ല. ലോകത്തിലെ മൂന്നാമത്തെ ധനികൻപോലും എണ്‍പതുകളിൽ വാങ്ങിയ കാറാണ് ഉപയോഗിക്കുന്നത്. പകൽസമയവും വാഹനങ്ങൾ ലൈറ്റിട്ട് ഓടുന്നു. വഴിയരികിൽ പരസ്യങ്ങൾ വിരളം. സ്വർണക്കടകളും മദ്യഷാപ്പുകളും തുലോം കുറവ്.
സ്കൂൾ വിദ്യാഭ്യാസം സൗജന്യമാണ്. ഏതെങ്കിലും ക്ലാസിലെ കുട്ടി ഒരുദിവസം വന്നില്ലെങ്കിൽ ചുമതലപ്പെട്ട അധ്യാപകൻ അതിൻറെ കാരണം രക്ഷകർത്താക്കളോടു വിളിച്ചുചോദിക്കും. അധ്യാപകരെ സർക്കാർ മാന്യമായ രീതിയിൽ കാണുന്നു. ഒരു സർക്കാർ സ്കൂൾ അധ്യാപകൻറെ ഒരുവർഷത്തെ ശന്പളം ഏതാണ്ട് അൻപതുലക്ഷം ഡോളർ! പിന്നെ കൂടിയ ശന്പളം പോലീസ് വകുപ്പിലും അഗ്നശമനസേനയിലുമുള്ളവർക്കാണ്.
മാധ്യമങ്ങൾ മാന്യമായ രീതിയിൽ പ്രവർത്തിക്കുന്നു. അതിരുവിട്ട നിഷേധവാർത്തകളും സെൻസേഷണൽ വാർത്തകളും കുറവ്.
ഉദാത്തമായ മാനവികതയും പെരുമാറ്റ രീതിയുമാണ് കാനഡക്കാരിൽ കാണാൻ കഴിഞ്ഞത്. ജയിലിനെ കറക്ഷൻ സെൻറർ എന്നും ടോയ്ലെറ്റിനെ റെസ്റ്റ് റൂമെന്നോ കംഫോർട്ട് റൂമെന്നോ വിളിക്കുന്നു. ടോയ്്ലറ്റ് എന്ന് ഉച്ചരിക്കാൻ പാടില്ല. ലോകത്തിലെ ഏഴാമത്തെ സന്തുഷ്ട രാഷ്ട്രവും മൂന്നാമത്തെ മികച്ച രാജ്യവുമായി കാനഡയെ കാണുന്നു. ആയുർദൈർഘ്യത്തിലും മുന്നിൽ. വ്യായാമത്തിനും വിനോദത്തിനും സൈക്കിൾ സവാരി നടത്തുന്നവർ ധാരാളം. അതിന് ഹെൽമറ്റ് നിർബന്ധം.
നൂറ്റാണ്ടുകൾ കഴിഞ്ഞാലും തീരാത്ത വിഭവങ്ങളാണിവിടെയുള്ളത്. എല്ലാത്തുറയിലുമുള്ള സാങ്കേതികവിദഗ്ധർക്ക് ഇവിടെ സാധ്യതകളേറെയാണ്. അതുപോലെ ഉന്നതവിദ്യാഭ്യാസത്തിനും വൈദ്യശാസ്ത്രരംഗത്തും വിദേശികൾ കടക്കണമെങ്കിൽ അവിടത്തെ അംഗീകൃത യോഗ്യത പാസാകണമെന്നുമുണ്ട്. കൃഷിക്കു പ്രാധാന്യം നൽകുന്ന രാജ്യമാണ് കാനഡ. വൃത്തിയുള്ള റോഡുകളും മാളുകളും കെട്ടിടങ്ങളും ശ്രദ്ധയാകർഷിക്കുന്നു. കാനഡയിലെ ജനങ്ങൾ മുറുകെപ്പിടിക്കുന്ന മൂല്യങ്ങൾ സത്യസന്ധത, അർപ്പണബോധം, ആത്മാർഥത എന്നിവയാണ്. സാമൂഹ്യമര്യാദകൾ പാലിക്കുന്നതിലും തുറന്ന പെരുമാറ്റത്തിലും മാതൃകയാണവർ. തമ്മിൽ കാണുന്പോൾ അഭിവാദ്യം ചെയ്യാനും കൊച്ചുകൊച്ചുകാര്യങ്ങൾക്കുപോലും നന്ദിപറയാനും അവർ മറക്കില്ല.
ചെറിയ മനോഹര ദേവാലയങ്ങൾ ധാരാളമുണ്ടെങ്കിലും മിക്കതും പൂട്ടിക്കിടക്കുന്നു. എങ്കിലും 75 ശതമാനം ആളുകളും ദൈവവിശ്വാസികളാണ്. കാനഡയുടെ തലസ്ഥാനമായ ഒട്ടാവ ദേശീയ അന്തർദേശീയ സമ്മേളനങ്ങളുടെയും സാംസ്കാരിക സമിതികളുടെയും കേന്ദ്രമാണ്. ഖേദമെന്നു പറയട്ടെ, ഇന്ത്യയെക്കുറിച്ചു കേട്ടിട്ടുള്ളവർ ചുരുക്കമാണിവിടെ. ദീർഘായുസിൻറെ കാര്യത്തിൽ കാനഡക്കാർ അമേരിക്കക്കാരെ പിന്നിലാക്കുന്നു. ആരോഗ്യകരമായ ഭക്ഷണരീതിയാണ് ഇതിനു കാരണം.
<യ>സി.എസ്. വർഗീസ് കോടുകുളഞ്ഞി
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top