Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കവിത വിളഞ്ഞ ഹൃദയം
മരുന്നുലായിനിയിൽ കുതിർന്നുകിടന്ന ആ കവിഹൃദയത്തിലൂടെ മെഡിക്കൽ വിദ്യാർഥികളുടെ മിന്നൽപ്പിണർപോലെ മൂർച്ചയുള്ള കത്തികൾ പലതവണ പാഞ്ഞിരിക്കും. വാക്കുകൾ ചോരയായൊഴുകിയ ആ ഹൃദയം എങ്ങനെ നിലച്ചുപോയെന്ന് ഒരുവേള വിദ്യാർഥികൾ ആശ്ചര്യപ്പെടുകയും ചെയ്തിരിക്കും. അതെ, അത് ഹിന്ദി സിനിമയിലെ പ്രശസ്തനായൊരു ഗാനരചയിതാവിൻറെ, നടൻറെ ഹൃദയമാണ്. ഗുൽഷൻ കുമാർ മേത്തയെന്ന ഗുൽഷൻ ബാവ്രയുടെ...
മേരേ ദേശ് കി ധർത്തീ (ഉപ്കാർ), യാരീ ഹേ ഇമാൻ മേരാ (സൻജീർ), കസ്മേ വാദേ നിഭായേംഗെ ഹം (കസ്മേ വാദേ) തുടങ്ങിയ പാട്ടുകൾ മാത്രംമതി ഗുൽഷൻ ബാവ്രയുടെ പ്രതിഭയെക്കുറിച്ചു സംസാരിക്കാൻ. ഇരുനൂറ്റന്പതോളം പാട്ടുകളെഴുതിയ അദ്ദേഹം 2009ൽ എഴുപത്തിരണ്ടാം വയസിലാണ് ഹൃദ്രോഗംമൂലം മരണത്തിനു കീഴടങ്ങിയത്. വർഷങ്ങൾക്കുമുന്‍പ് വീട്ടുകാരുമായുള്ള സംഭാഷണത്തിനിടെ അദ്ദേഹം ഒരാഗ്രഹം പങ്കുവച്ചിരുന്നു- മരണശേഷം എൻറെ ശരീരം സംസ്കരിക്കരുത്. അത് മെഡിക്കൽ വിദ്യാർഥികൾക്കു പഠിക്കാൻ വിട്ടുകൊടുക്കുക. അങ്ങനെ ബാവ്രയുടെ ഭൗതികദേഹം മുംബൈയിലെ ജെ.ജെ. ഹോസ്പിറ്റലിലെ അനാട്ടമി ടേബിളിലെത്തി. പാട്ടുപകർന്ന ഹൃദയം പാഠപുസ്തകമായി...
ഗുൽഷൻ എന്ന കിറുക്കൻ
ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിൽ ശെയ്ഖുപുരയിൽ 1937 ഏപ്രിൽ 12നാണ് ഗുൽഷൻ കുമാർ മേത്ത ജനിച്ചത്. പിന്നീടദ്ദേഹം സ്വയം കല്പിച്ച പേരാണ് ഗുൽഷൻ ബാവ്ര എന്നത്. ഗുൽഷൻ എന്ന കിറുക്കൻ എന്നാണ് ആ വിളിപ്പേരിൻറെ അർഥം. പൂക്കളിൽനിന്ന് പൂക്കളിലേക്കു പറക്കുന്ന വണ്ടിനെപ്പോലെ അലഞ്ഞുതിരിയുന്നവൻ എന്നും പറയാം. അദ്ദേഹം പറന്നത് പാട്ടുകളിൽനിന്ന് പാട്ടുകളിലേക്കാണെന്നുമാത്രം. വിഭജനകാലത്തെ കലാപത്തിൽ സ്വന്തം പിതാവടക്കമുള്ള ബന്ധുക്കളുടെ മരണം കണ്മുന്നിൽ കാണേണ്ടിവന്നത് ഒരുപക്ഷേ ആ പേരിടലിനെ സ്വാധീനിച്ചിരുന്നിരിക്കാം. പിതാവിൻറെ മരണശേഷം ജയ്പൂരിലും ഡൽഹിയിലുമായി മൂത്ത സഹോദരങ്ങളാണ് ഗുൽഷനെ വളർത്തിയത്. ഡൽഹി യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് കവിതകൾ എഴുതിത്തുടങ്ങി. കവിതയുടെ പൂക്കൾ വിടർന്നുതുടങ്ങി.
സിനിമാമോഹം
ബിരുദപഠനത്തിനുശേഷം ജോലിക്കും സിനിമാ പ്രവേശനത്തിനുമായുള്ള ശ്രമങ്ങളായിരുന്നു. റെയിൽവേയിൽ ജോലി അറിയിപ്പുലഭിച്ച് രാജസ്ഥാനിലെ കോഠയിലെത്തുന്പോഴേക്കും ആ ഒഴിവിൽ വേറെയാളെ നിയമിച്ചു. ഭാഗ്യത്തിന് വൈകാതെ മുംബൈയിൽ ജോലികിട്ടി. 1955ലായിരുന്നു അത്. സിനിമയിൽ ഒരവസരംകിട്ടാൻ അദ്ദേഹം ആവതു ശ്രമിച്ചു. ഒടുവിൽ കല്യാണ്‍ജിയുടെ രൂപത്തിൽ ഗുൽഷനുമുന്നിൽ വഴി തുറക്കപ്പെട്ടു. കല്യാണ്ജി-ആനന്ദ്ജി കാലത്തിനുമുന്പ് കല്യാണ്ജി ഒറ്റയ്ക്കു ഈണങ്ങളൊരുക്കിയിരുന്ന വേളയാണ്. 1959ൽ ഇറങ്ങിയ ചന്ദ്രസേന എന്ന ചിത്രത്തിലെ മേ ക്യാ ജാനൂ കഹാ ലാഗേ എന്നുതുടങ്ങുന്നതായിരുന്നു ഗുൽഷൻറെ ആദ്യ സിനിമാഗാനം. പിന്നീട് ശങ്കർ-ജയ്കിഷൻ, ആർ.ഡി. ബർമൻ എന്നിവരടക്കമുള്ള സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ചു. ഉപ്കാർ, സൻജീർ, ഖേൽ ഖേൽ മേ, കസ്മേ വാദേ, സത്തേ പേ സത്ത തുടങ്ങിയ ചിത്രങ്ങൾക്കായി അദ്ദേഹമെഴുതിയ ഗാനങ്ങൾ ഇന്നും ജനഹൃദയങ്ങളിലുണ്ട്.
സ്വർണം വിളഞ്ഞ പാട്ട്
ഹിന്ദിയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ മേരേ ദേശ് കി ധർത്തീ എന്ന പാട്ടു പുറത്തിറങ്ങിയിട്ട് അരനൂറ്റാണ്ടാവുകയാണ്. മികച്ച ഗാനരചയിതാവിനുള്ള ഫിലിംഫെയർ പുരസ്കാരം ഗുൽഷൻ ബാവ്രയ്ക്കു നേടിക്കൊടുത്തിരുന്നു ഈ ഗാനം. കല്യാണ്ജി-ആനന്ദ്ജിയുടെ ഈണത്തിൽ ഈ പാട്ടുപാടിയത് മഹേന്ദ്ര കപൂറാണ്. ഇതിലെ ഓരോ വാക്കുകളിലും ഗുൽഷൻ ജീവിക്കുന്നു- നിർമാതാവും നടനുമായ മനോജ് കുമാർ തൻറെ സുഹൃത്തിനെ ഓർമിക്കുന്നതിങ്ങനെ. സിനിമയിൽ വരുന്നതിനു മുന്‍പേ ഞങ്ങൾക്കു പരസ്പരമറിയാം. എനിക്കു ഗുൽഷൻ കുടുംബാംഗം തന്നെയായിരുന്നു. എപ്പോഴും സന്തോഷവാനായിരിക്കുന്ന ഒരു നല്ല മനുഷ്യനായിരുന്നു അദ്ദേഹം- മനോജ് കുമാർ പറയുന്നു.
അനശ്വരമാണ് മേരേ ദേശ് കി ധർത്തീ എന്ന പാട്ട്. മഹേന്ദ്ര കപൂർജി അതിമനോഹരമായാണ് അതു പാടിയത്. ഒരിക്കൽ ഞാനും ഗുൽഷനും ഒരു ദേവാലയത്തിൽ പോയി. കാറിൽ മടങ്ങുന്പോൾ അദ്ദേഹം വെറുതെ പാടിക്കൊണ്ടിരുന്നു- മേരേ ദേശ് കീ ധർത്തീ സോനാ ഉഗലേ... ഞാൻ ഒന്നും മിണ്ടിയില്ല. പക്ഷേ വരികൾ മനസിൽ മൂളിക്കൊണ്ടിരുന്നു. രണ്ടുമൂന്നു വർഷങ്ങൾക്കുശേഷം ഉപ്കാർ എന്ന സിനിമയെടുത്തപ്പോൾ പാട്ടുകൾക്കായി കല്യാണ്ജി-ആനന്ദ്ജിയെ ചെന്നുകണ്ടു. സ്ക്രിപ്റ്റ് വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. ഗുൽഷനെ വിളിച്ച് പാട്ടിൻറെ സാഹചര്യവും വിശദീകരിച്ചു. പെട്ടെന്നാണ് എനിക്ക് ആ പഴയ വരികൾ ഓർമവന്നത്. ദേവാലയത്തിൽനിന്നു മടങ്ങുന്പോൾ ഗുൽഷൻ മൂളിയ വരികൾ. അതെന്തുകൊണ്ട് എൻറെ മനസിൽ മായാതെ കിടന്നു എന്നറിയില്ല. ആ ആശയംതന്നെ മതി പാട്ടിന് എന്നു തീരുമാനിച്ചു.
എഴുതി പൂർത്തിയാക്കിയപ്പോൾ എനിക്ക് ചില വരികളോട് ഇഷ്ടംതോന്നിയില്ല. മാറ്റണമെന്നു പറഞ്ഞപ്പോൾ ഗുൽഷനും കല്യാണ്‍ജിയും എതിർത്തു. പക്ഷേ ഞാൻ എൻറെ അഭിപ്രായത്തിൽ ഉറച്ചുനിന്നു. ഒരു മണിക്കൂറിനുശേഷം ഗുൽഷൻ പറഞ്ഞു- കൊള്ളാം, ഇങ്ങനെത്തന്നെ ആക്കാം!
ഇതാണ് ആ പാട്ടുവന്ന വഴി. ശേഷം ചരിത്രമാണ്.
അഭിനയം, അനുഭവം
മികച്ച സ്വഭാവനടനുമായിരുന്നു ഗുൽഷൻ. പവിത്രപാപി (1970) മുതൽ ബോക്സർ (1984) വരെ ഏതാനും ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 1999ൽ പുറത്തിറങ്ങിയ ഝുൽമി ആയിരുന്നു ഗാനരചയിതാവ് എന്ന നിലയിൽ അവസാന ചിത്രം. ഹഖീഖത് (1995) എന്ന സിനിമയ്ക്കുവേണ്ടി എഴുതിയ ലേ പപ്പിയാ ഛപിയാ പാലേ ഹം എന്ന പാട്ടായിരുന്നു അവസാനത്തെ ഹിറ്റ്. എഴുത്തിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും അതുവരെ തയാറാകാതിരുന്ന ഗുൽഷൻ ആ പാട്ടിൻറെ പേരിൽ പഴികേട്ടു. ദ്വയാർഥ പ്രയോഗങ്ങളുള്ളതായിരുന്നു ആ പാട്ട്. സമ്മർദ്ദങ്ങൾക്കു വഴങ്ങി എഴുതേണ്ടിവന്നതായിരിക്കണം.
ശേഷം രോഗങ്ങളുടെ സമ്മർദ്ദകാലമായിരുന്നു. അർബുദവും തുടർചികിത്സകളും അദ്ദേഹത്തെ ക്ഷീണിതനാക്കി. മിമിക്രി കാട്ടി എല്ലാവരെയും ചിരിപ്പിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഗുൽഷൻ കവിതയും ചിരിയുമില്ലാത്ത ലോകത്തായി. ഒടുക്കം ആ ഹൃദയം നിലയ്ക്കുകയും ചെയ്തു. മനോജ് കുമാർ വിശേഷിപ്പിച്ചപോലെ ആ അദ്ഭുതമനുഷ്യൻ മടങ്ങി. ഹൃദയം പാടിക്കൊണ്ടിരിക്കുന്നു.
ഹരിപ്രസാദ്
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
ഗോല്‍ക്കോണ്ടയിലെ രത്നവും കോട്ടയും!
പ്രശസ്തമായ വജ്രഖനിയുടെ പെരുമയാണ് ഹൈദരാബാദിലെ ഗോല്ക്കോണ്ടയ്ക്ക് ഇന്നുള്ളത്. പ്രശസ്തമായ കോഹിനൂര്‍ രത്നം ഖനനം ചെയ്
രമേശ് പിഷാരടി സംവിധാനം
ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവി
പോലീസ് ഗെറ്റപ്പിൽ ടൊവിനോ
ടൊവിനോ തോമസിന്റെ ഇരട്ട ഗെറ്റപ്പുമായി അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
അട്ടപ്പാടിയിൽ വോട്ട് വളരുന്നു
വോട്ടു ചെയ്യാൻ തീരെ താത്പര്യമില്ലാതിരുന്ന ഒരു ജനതയെ വോട്ടു ചെയ്യിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവരെക്കണ്ടാൽ സാധാരണ
ആളിയാർ ഡാമും മങ്കി ഫാൾസും
കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭംഗി ഒറ്റയാത്രയിൽ ആസ്വദിക്കാം. പൊള്ളാച്ചിക്കു വണ്ടി തിരിക്കൂ. പൊള്ളാച്ചിയിലൊരു ക
പന്പയ്ക്കൊപ്പം ഒരു യാത്ര
തിരുവിതാംകൂർ രാജ്യത്തെ ഏറ്റവും വലിയ നദിയായ പമ്പ ദക്ഷിണ ഭാഗീരഥി (ഗംഗ) എന്നാണ് വിളിക്കപ്പെടുന്നത്
പന്പ,
ഗ്രാമവൃക്ഷത്തിലെ കുയിൽ: കുമാരനാശാന്റെ ജീവിതകഥ
മഹാകവി കുമാരനാശാന്റെ ജീവിതകഥ പറയുന്ന ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ കുമാരനാശാന്റെ നൂറാം ചരമവാർഷികദിനത്തിൽ തിയറ്റ
എബോളക്കെതിരേ പോരാടി മരിച്ചവർക്ക് ഒരു നൈജീരിയൻ പ്രണാമം
ഒരു മാരക പകർച്ചവ്യാധിയിൽനിന്നു സ്വന്തജനതയെ രക്ഷിക്കാൻ ജീവൻകൊടുത്തു പോരാടിയ ഡോ. സ്റ്റെല്ലയെ ഈ ചിത്രം കൊണ്ടാടുന്ന
സൗഹാർദത്തിന്റെ കഥയുമായി ലാൽജി
മതസൗഹാർദത്തിന്റെ വിലയും തീവ്രപ്രണയത്തിന്റെ ഭാവുകത്വവും ഇടകലര്‍ത്തി സമൂഹത്തില്‍ നന്മയുടെ സന്ദേശം നല്കാന് ഈ
കളർഫുൾ ജഗദീഷ്
നാലു പതിറ്റാണ്ടിലെത്തിയ സ്ക്രീൻജീവിതത്തിൽ ജഗദീഷിനു സ്വഭാവ വേഷങ്ങളിലൂടെ വ്യത്യസ്തമുഖം. ലീല, റോഷാക്, കാപ്പ, പുരുഷപ
Latest News
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; നാല് മാവോയിസ്റ്റുകളെ പോലീസ് വധിച്ചു
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
Latest News
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; നാല് മാവോയിസ്റ്റുകളെ പോലീസ് വധിച്ചു
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top