കെെപ്പുണ്യം
ദൈവത്തിന്‍റെ സാന്നിധ്യം ലോകമറിയുന്നതു ചില മനുഷ്യരിലൂടെയാണ്. സൃഷ്ടികൾക്കു സംഭവിക്കുന്ന കോട്ടങ്ങൾ പരിഹരിക്കുന്നവരാണ് അവർ. വേദനയ്ക്കു പകരം സന്തോഷവും ആശങ്കയ്ക്കു പകരം പ്രതീക്ഷയും നൽകുന്നവർ. അതു സൃഷ്ടികർമത്തിലുള്ള പങ്കുചേരലാണ്. അങ്ങനെയൊരാൾ നമുക്കിടയിലുണ്ട്.

ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയിലെ ഡോ. എൻ. രാധാകൃഷ്ണൻ. അരയ്ക്കു താഴെ കയറുപോലെ പിരിഞ്ഞു കിടക്കുന്ന ഞരന്പുകളുടെ അന്തകൻ. പൊട്ടിയൊഴുകി, പുഴു നുരയ്ക്കുന്ന വ്രണങ്ങളുമായി എത്തുന്ന വേരിക്കോസ് വെയിൻ രോഗികൾക്ക് ദൈവതുല്യൻ. സ്വന്തമായി വികസിപ്പിച്ചെടുത്ത ചികിത്സാരീതിയിൽ ഇതിനോടകം രക്ഷപ്പെട്ടത് ഇരുപത്താറായിരത്തോളംപേർ. ദിനംപ്രതി 200-250 രോഗികളെങ്കിലുമുണ്ടാകും. വിദേശത്തു നിന്നെത്തിയവരും അക്കൂട്ടത്തിൽപ്പെടും. ഡോക്്ടറെ കാണാൻ വേണ്ടി മാത്രം വിമാനം കയറി വന്നവർ. എത്രപേർ വന്നാലും ഡോക്്ടർക്കു മടുപ്പില്ല. ഡോ. രാധാകൃഷ്ണൻ ഒന്നു തൊട്ടാൽ മതി രോഗം മാറുമെന്നാണ് അവരുടെ വിശ്വാസം. ആ കൈപ്പുണ്യം അത്രയ്ക്കുണ്ടെന്ന് അവർക്കറിയാം.

ഡോക്്ടറാകാൻ ഇഷ്്ടമില്ലാതെ എൻജിനിയറിംഗിനു ചേർന്ന വിദ്യാർഥിയായിരുന്നു അദ്ദേഹം. ചോരയും രോഗികളുടെ കരച്ചിലും ഭയപ്പെട്ട അദ്ദേഹം ലോകമറിയുന്ന സർജനായതു ദൈവനിയോഗം. വേരിക്കോസ് വെയിൻ, പൈൽസ് ശസ്ത്രക്രിയകൾ നടത്തുന്നതു വെറുപ്പായിരുന്നെങ്കിലും അതിൽ ചോദ്യം ചെയ്യപ്പെടാനാവാത്ത ഭിഷഗ്വരനായതു ജന്മസുകൃതം. അല്ലെങ്കിൽ, ആർക്കും നിയോഗങ്ങൾ മുൻകൂട്ടി അറിയാനാവില്ല എന്നതിന്‍റെ നേർസാക്ഷ്യം.

ചെത്തിപ്പുഴയിൽ നാലു പതിറ്റാണ്ട്

നാലുപതിറ്റാണ്ടോളമായി ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയുടെ ഓരോ നാഡിമിടിപ്പിലും ഡോ. രാധാകൃഷ്ണനുണ്ട്. സദാ പുഞ്ചിരി പൊഴിക്കുന്ന മുഖം. എല്ലാവരോടും കുശലം പറഞ്ഞു നടന്നുനീങ്ങുന്ന സാധാരണക്കാരൻ. ആശുപത്രിയിലെ ഏറ്റവും മുതിർന്ന ഡോക്്ടറും മെഡിക്കൽ അഡ്മിനിസ്ട്രേറ്ററും അദ്ദേഹമാണ്. ആശുപ്രത്രിയോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന വീനസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സ്ഥാപകനും ഡയറക്്ടറും ഡോ. രാധാകൃഷ്ണൻ തന്നെ. 1980-ലാണ് അദ്ദേഹം ചെത്തിപ്പുഴ ആശുപത്രിയിൽ ചാർജെടുത്തത്. അന്നു മുതൽ സർജറി വിഭാഗത്തിന്‍റെ തലവൻ. വേരിക്കോസ് വെയിൻ ചികിത്സാരംഗത്ത് കൂടുതൽ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമായി ഡോ. രാധാകൃഷ്ണൻ ഫൗണ്ടഷനും ഇവിടെ പ്രവർത്തിക്കുന്നു.

വഴിത്തിരിവ്

ഡോ. രാധാകൃഷ്ണന്‍റെ അടുത്ത സുഹൃത്തായിരുന്നു ഫാ. സെബാസ്റ്റ്യൻ വിരുപ്പേൽ. വേരിക്കോസ് വെയിൻ അദ്ദേഹത്തെ വല്ലാതെ കഷ്ടപ്പെടുത്തിയിരുന്നു. 1990കളുടെ അവസാനമായപ്പോഴേക്കും അതു രൗദ്രഭാവം കാട്ടിത്തുടങ്ങി. ഇരുകാലുകളുടെയും മുട്ടിനു താഴെ വലിയ വ്രണങ്ങൾ. കടുത്തവേദനയും നീർക്കെട്ടും ദുർഗന്ധവും. വിരുപ്പേലച്ചൻ ചെത്തിപ്പുഴ ആശുപത്രിയിലെത്തി ഡോ. രാധാകൃഷ്ണനെ കണ്ടു. കാര്യങ്ങൾ തന്‍റെ പിടിയിൽ നിൽക്കില്ലെന്നു മനസിലാക്കിയ ഡോ. രാധാകൃഷ്ണൻ, അച്ചനെ തന്‍റെ സുഹൃത്തായ മറ്റൊരു സർജന്‍റെ അടുത്തേക്കു പറഞ്ഞയച്ചു. അക്കാലത്തെ ഏറ്റവും പ്രശസ്തനായ വേരിക്കോസ് വെയിൻ സ്പെഷലിസ്റ്റായിരുന്നു ആ സുഹൃത്ത്. കുറെ നാളത്തെ ചികിത്സയ്ക്കുശേഷം കാല് മുറിക്കാതെ തരമില്ലെന്നു ഡോക്്ടർ വിധിയെഴുതി.

എന്നാൽ, ആരോഗ്യസ്ഥിതി ശസ്ത്രക്രിയയ്ക്ക് അനുകൂലമല്ലെന്നും അറിയിച്ചു. അച്ചൻ വീണ്ടും ചെത്തിപ്പുഴയിലെത്തി ഡോ. രാധാകൃഷ്ണനെ കണ്ടു. ’’ ഞാനിങ്ങനെ പഴുപ്പുകയറി പുഴുത്തു ചാകണമെന്നാണോ ഡോക്്ടർ പറയുന്നത്?’’ ഉറ്റ സുഹൃത്തിന്‍റെ ചോദ്യം ഡോ. രാധാകൃഷ്ണന്‍റെ ഹൃദയത്തിൽ തൊട്ടു. ഏതു ചികിത്സയ്ക്കും വിധേയനാകാൻ അച്ചൻ തയാറായി. ചികിത്സയ്ക്കിടെ മരണം സംഭവിച്ചാൽപ്പോലും കുഴപ്പമില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അത്രയ്ക്കായിരുന്നു രോഗത്തിന്‍റെ അസ്വസ്ഥതകൾ. അവസാനം, അന്നനാള-ആമാശയ രക്തസ്രാവത്തിനു ഫലപ്രദമായി ഉപയോഗിച്ചിരുന്ന സ്ക്ലീറോതെറാപ്പി അച്ചനിൽ പരീക്ഷിക്കാൻ ഡോ. രാധാകൃഷ്ണൻ തീരുമാനിച്ചു. ഏറെ നാളത്തെ പ്രാർഥനയ്ക്കും മനനത്തിനും ശേഷമായിരുന്നു അത്. 45 ദിവസത്തെ ചികിത്സകൊണ്ട് പൂർണസൗഖ്യം. ഡോക്്ടറും രോഗിയും പരസ്പരം നോക്കി. നന്ദി നിറഞ്ഞ ഹൃദയത്തോടെ ദൈവത്തേയും.

പ്രചാരകനായി ഫാ. സെബാസ്റ്റ്യൻ വിരുപ്പേൽ

അതൊരു തുടക്കമായിരുന്നു. വിരുപ്പേലച്ചൻ ആ ചികിത്സാരീതിയുടെ വലിയ പ്രചാരകനായി. കണ്ടുമുട്ടുന്ന വേരിക്കോസ് വെയിൻ രോഗികളെ അദ്ദേഹം ഡോ. രാധാകൃഷ്ണന്‍റെ അടുത്തേക്ക് പറഞ്ഞുവിട്ടു. രോഗം മാറിയവർ മറ്റു രോഗികളുമായി വന്നു. അങ്ങനെ രോഗികളുടെ എണ്ണം നാൾക്കുനാൾ കൂടിക്കൊണ്ടിരുന്നു. 1997- ൽ എട്ടുരോഗികൾ മാത്രമാണ് എത്തിയതെന്ന് ഡോ. രാധാകൃഷ്ണൻ ഓർക്കുന്നു. ഇപ്പോൾ ദിനംപ്രതി എത്രരോഗികൾ വരുന്നുണ്ടെന്നു ശ്രദ്ധിക്കാൻ പോലും സമയം കിട്ടാറില്ല. അവരിൽ മന്ത്രിമാരുണ്ട്, ആത്മീയ നേതാക്കളുണ്ട്, വൈദികരും കന്യാസ്ത്രീകളുമുണ്ട്, വീട്ടമ്മമാരും കുട്ടികളുമുണ്ട്, കൃഷിക്കാരും ഉദ്യോഗസ്ഥരുമുണ്ട്. വേരിക്കോസ് എന്ന ഗ്രീക്ക് വാക്കിനു മുന്തിരിക്കുല എന്നാണർഥം. വേരിക്കോസ് വെയിൻ എന്നാൽ മുന്തിരിക്കുല പോലെ വളഞ്ഞുപുളഞ്ഞുകിടക്കുന്ന സിരകൾ എന്നും.

പ്രശ്നം നേർത്ത സിരകൾ

അരയ്ക്കുതാഴെ, നഗ്നനേത്രങ്ങൾക്കു കാണാനാവാത്ത, ലക്ഷക്കണക്കിനു വരുന്ന നേർത്ത സിരകളിലെ നോണ്‍ റിട്ടേണ്‍ വാൽവുകൾക്കു സംഭവിക്കുന്ന തകരാറാണു വേരിക്കോസ് വെയിനിനു കാരണം. ഇതുമൂലം ഹൃദയത്തിലേക്കു തിരികെ ഒഴുകേണ്ട അശുദ്ധ രക്തം ധമനികളിൽ കെട്ടിക്കിടക്കും. അതു സിരകളിൽ മർദം കൂട്ടും. അവ തടിച്ചു വീർത്തു വളഞ്ഞുപുളഞ്ഞു കാൽമുട്ടിനു താഴെ ഉരുണ്ടുകൂടും. രോഗകാരണമായ സിരകൾ വലിച്ചൂരിക്കളയുകയോ പ്രധാന ജംഗ്ഷനുകളിൽ മുറിവുണ്ടാക്കി രക്തപ്രവാഹം നിയന്ത്രിക്കുകയോ ചെയ്യുന്നതാണു സാധാരണ ചികിത്സ. ലേസർ, റേഡിയോ ഫ്രീക്വൻസി, സ്ക്ലീറോ ചികിത്സകൾ വലിയ വെയിനുകൾക്കു ദോഷമുണ്ടാക്കും. എന്നാൽ, രോഗം ബാധിച്ച നേർത്ത സിരകളെ നശിപ്പിക്കുന്ന രീതിയാണ് ഡോ. രാധാകൃഷ്ണന്‍റേത്. ഇങ്ങനെ ചെയ്യുന്പോൾ രക്തം മറ്റു സിരകളിലൂടെ തിരിച്ചുവിടാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങളെ മുതൽ തൊണ്ണൂറ്റിയൊന്നു വയസുവരെയുള്ളവരെ ചികിത്സിച്ചു ഭേദമാക്കിയ അനുഭവസന്പത്തിന്‍റെ ഉടമയാണു ഡോ. രാധാകൃഷ്ണൻ.

കെമിക്കൽ ബോംബിംഗ്

"കെമിക്കൽ ബോംബിംഗ്’ എന്ന ഓമനപ്പേരിലാണ് ഈ ചികിത്സാരീതി അറിയപ്പെടുന്നത്. അല്ലങ്കിൽ അങ്ങനെ വിളിക്കാനാണു ഡോ. രാധാകൃഷ്ണന് ഇഷ്്ടം. ബോധവത്കരണ ക്ലാസാണു ചികിത്സയുടെ ആദ്യപടി. രോഗകാരണം, രോഗത്തിന്‍റെ വിവിധ ഘട്ടങ്ങൾ, ചികിത്സാരീതികൾ, തുടർചികിത്സാമുറകൾ തുടങ്ങിയവയെക്കുറിച്ചുള്ള വീഡിയോ പ്രദർശനവും ഡോക്്ടറുടെ വിശദീകരണവും ക്ലാസിൽ ഉൾപ്പെടുന്നു. വേരിക്കോസ് വെയിൻ പാരന്പര്യ രോഗമാണെന്നും അതിനുകാരണമായ ജനിതകഘടകങ്ങൾ താനും തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിയും ചേർന്നു കണ്ടുപിടിച്ചുകഴിഞ്ഞതായും ഡോ. രാധാകൃഷ്ണൻ വെളിപ്പെടുത്തി. അതീവ സൂക്ഷ്മതയോടെ പാദങ്ങളിലെ വേരിക്കോസ് ഞരന്പുകളിലേക്കു മരുന്നു കുത്തിവയ്ക്കുന്നതാണു ചികിത്സ. രോഗം ബാധിച്ച സിരകൾക്കുള്ളിലെ പാളികളിൽ മരുന്നു പൊള്ളലേൽപ്പിക്കും. കാര്യമായ പാർശ്വഫലങ്ങൾ ഇല്ലാത്തതാണു ചികിത്സയെങ്കിലും മരുന്ന് കുത്തിവയ്ക്കുന്പോൾ അതീവ ശ്രദ്ധ ആവശ്യമാണ്. ചികിത്സ കഴിഞ്ഞ് അഞ്ചുവർഷം വരെ നിശ്ചിത ഇടവേളകളിൽ ഡോക്്ടറെ കണ്ടു തുടർചികിത്സ നടത്തുകയും വേണം.

വൈദ്യവൃത്തി പാരന്പര്യം

മധ്യകേരളത്തിലെ കാർഷിക ഗ്രാമമായ ഓണാട്ടുകരയിലെ ചേപ്പാട് പ്രസിദ്ധമായ കണ്ണോലിൽ ( പൊൻവേലിൽ) കുടുംബത്തിലാണു ഡോ. രാധാകൃഷണൻ ജനിച്ചത്. അധ്യാപക ശ്രേഷ്ഠനായ നാരായണൻ നായരുടെയും ചെല്ലമ്മയുടെയും ഏകമകൻ. നാലു സഹോദരിമാരുടെ പുന്നാര ആങ്ങള. കൃഷിയും വൈദ്യവുമായിരുന്നു കുടുംബത്തിന്‍റെ കുലത്തൊഴിൽ. കൊച്ചുവൈദ്യൻ എന്നറിയപ്പെട്ടിരുന്ന കണ്ണോലിൽ വൈദ്യൻ പരമേശ്വരൻ നായർ ആയിരുന്നു മുത്തച്ഛൻ. മുത്തശി കുഞ്ഞിയമ്മയും. ഓല കീറുന്നതിനിടെ, മുത്തശിയുടെ കൈയിൽ തറച്ചുകയറിയ ഈർക്കിൽ ബ്ലേഡ് ഉപയോഗിച്ച് കീറിയെടുത്തതാണ് തന്‍റെ ആദ്യ ശസ്ത്രക്രിയ എന്ന് ഡോ. രാധാകൃഷ്ണൻ പറയും. ‌

സ്കൂൾ പഠനകാലത്ത് കോളജ് അധ്യാപകനാകണമെന്നായിരുന്നു ആഗ്രഹം. പ്രീ യൂണിവേഴ്സിറ്റിയിലെത്തിയപ്പോൾ എൻജിനിയറിംഗിലേക്കു തിരിഞ്ഞു. എന്നാൽ, മകൻ അലോപ്പതി ഡോക്്ടറായി കാണാൻ മാതാപിതാക്കൾ ആഗ്രഹിച്ചു. പ്രീ യൂണിവേഴ്സിറ്റിക്ക് ഉന്നത വിജയം നേടിയതോടെ മാതാപിതാക്കൾ സന്തോഷിച്ചു.

എൻജിനിയറിംഗ് വിദ്യാർഥി

മകന്‍റെ ഭാവി മുന്നിൽക്കണ്ട് എൻജിനിയറിംഗിനും മെഡിസിനും അപേക്ഷ അയയ്ക്കാൻ മാതാപിതാക്കൾ നിർദേശിച്ചു. രണ്ടിനും കിട്ടും. മെഡിസിനു വിടാം എന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. രണ്ട് അപേക്ഷകളും തയാറാക്കി പോസ്റ്റ് ചെയ്യാൻ രാധാകൃഷ്ണനെ ഏല്പിച്ചു. വെള്ളം നിറഞ്ഞുകിടക്കുന്ന നെൽപ്പാടം കടന്നുവേണം പോസ്റ്റ് ഓഫീസിലേക്കു പോകാൻ. എൻജിനിയറിംഗ് മോഹം കലശലായുണ്ടായിരുന്ന രാധാകൃഷ്ണൻ മെഡിസിനുള്ള അപേക്ഷ കീറി വെള്ളത്തിലെറിഞ്ഞു. റിസൾട്ട് വന്നു. എൻജിനിയറിംഗിന് അഡ്മിഷൻ കിട്ടി. മെഡിസിനു കിട്ടാതെ പോയതിൽ മാതാപിതാക്കൾ വല്ലാതെ ദുഃഖിച്ചു. എങ്കിലും മകനെ അവർ എൻജിനിയറിംഗ് കോളജിൽ ചേർത്തു. അപ്പോഴും മകൻ ഡോക്്ടറായി കണണമെന്ന ആഗ്രഹം അവർ മനസിൽ കൊണ്ടുനടന്നു.

ആലപ്പുഴ മെഡിക്കൽ കോളജിൽ

അങ്ങനെയിരിക്കെ, ആലപ്പുഴയിൽ എൻ.വി. പ്രഭു ഒരു സ്വകാര്യ മെഡിക്കൽ കോളജ് തുടങ്ങുന്ന കാര്യം അറിഞ്ഞു. അന്ന് വി.കെ വേലപ്പനാണ് ആരോഗ്യമന്ത്രി. മന്ത്രിയുടെ ബന്ധുവഴി രാധാകൃഷണന് അവിടെ ഒരു സീറ്റ് തരപ്പെടുത്തി. എന്നാൽ, സൗകര്യങ്ങളുടെ അപര്യാപ്തമൂലം പ്രഥമ ബാച്ചിലെ വിദ്യാർഥികളെ സംസ്ഥാനത്തെ മറ്റു മൂന്നു മെഡിക്കൽ കോളജുകളിലേക്കു മാറ്റാൻ സർക്കാർ തീരുമാനിച്ചു. അങ്ങനെ രാധാകൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തി. അവിടെ പ്രഫസറായിരുന്ന പ്രശസ്ത സർജൻ ഡോ. സി.കെ.പി. മേനോന്‍റെ സ്വാധീനത്തിൽ എൻ. രാധാകൃഷ്ണൻ സർജറി മുഖ്യവിഷയമായി സ്വീകരിച്ചു.

ഹരിപ്പാട്ട് സ്വന്തം ആശുപത്രി

എം.എസ്. പഠനം പൂർത്തിയാക്കിയ രാധാകൃഷ്ണനു തിരുവനന്തപുരം മെഡിക്കൽ കോളജിൽ അധ്യാപകനായും അസിസ്റ്റന്‍റ് സർജനായും നിയമനം ലഭിച്ചെങ്കിലും സ്വന്തം നാട്ടിൽ ഒരു ആശുപത്രി തുടങ്ങാൻ വീട്ടുകാർ നിർബന്ധിച്ചു. അങ്ങനെ ഹരിപ്പാട്ട് ആർ.കെ.ഹോസ്പിറ്റൽ എന്ന പേരിൽ ഒരു ആശുപത്രി ഉയർന്നു. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും തിരുവനന്തപുരത്തുനിന്ന് എക്സ്പ്രസ് ബസിൽ ഹരിപ്പാട്ട് എത്തിയായിരുന്നു ചികിത്സ. ബസിൽ 24-ാം നന്പർ സീറ്റ് ബുക്ക് ചെയ്താണു സ്ഥിരം യാത്ര. പിൽക്കാലത്ത് ആശുപത്രി നിറുത്താൻ നിർബന്ധിതനായെങ്കിലും ആ സ്ഥലം ഇപ്പോഴും ആർ.കെ.ജംഗ്ഷൻ എന്നാണ് അറിയപ്പെടുന്നത്. പിന്നീട് പല ആശുപത്രികളിൽ സേവനം അനുഷ്ഠിച്ചെങ്കിലും സർജറിയിൽ സ്പെഷലൈസ് ചെയ്യാനുള്ള ആഗ്രഹം മൂലം അദ്ദേഹം 1980-ൽ ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയിൽ സർജനായി ചേരുകയായിരുന്നു. മകളുടെ പ്രസവശസ്ത്രക്രിയ നടത്തി പേരക്കുട്ടിയെ എടുത്ത അച്ഛൻ എന്ന അപൂർവതയും ഡോ. രാധാകൃഷ്ണനു സ്വന്തം.

പുരസ്കാരങ്ങൾ

വൈദ്യശാസ്ത്രരംഗത്തെ നിരവധി പുരസ്കാരങ്ങൾ ഡോ. എൻ. രാധാകൃഷ്ണനെ തേടിയെത്തിയിട്ടുണ്ട്. വീട്ടിൽ സ്വന്തം മുറിയിലെ അലമാരകൾക്കുള്ളിൽ അവ നിറഞ്ഞിരിക്കുന്നു. സംസ്ഥാന, ദേശീയ, അന്തർദേശീയ പുരസ്കാരങ്ങളാണേറെയും. ഇതിൽ ഫ്ളിബോ ലിംഫോളജിയിൽ ലഭിച്ച എഫ്.ഐ.സി.എസ് അമൂല്യമായി അദ്ദേഹം കാണുന്നു. അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസി കേന്ദ്രമായുള്ള പ്രസ്ഥാനം, ഈ വിഭാഗത്തിൽ പുരസ്കാരം നൽകിയ ലോകത്തിലെ ഏക വ്യക്തിയാണ് ഡോ. രാധാകൃഷ്ണൻ. ലോകപ്രശസ്ത കാർഡിയോളജിസ്റ്റും നാഷണൽ റിസേർച്ച് പ്രഫസറുമായ ഡോ. എം.എസ് വല്യത്താൻ അദ്ദേഹത്തിനു ഗുരുതുല്യനാണ്. നേട്ടങ്ങളെല്ലാം ദൈവത്തിന്‍റെ ദാനമെന്നു പറയാൻ ഡോ. രാധാകൃഷ്ണന് രണ്ടാമതാലോചിക്കേണ്ടി വരുന്നില്ല. സുഖപ്പെടുത്തുന്നതു ദൈവമാണെന്നും അതിനു ഡോക്്ടറെ അവിടുന്ന് ഉപകരണമാക്കുന്നുവെന്നുമാണ് അദ്ദേഹത്തിന്‍റെ ഉറച്ച വിശ്വാസം.

കുടുംബം

തിരുവിതാംകൂർ മഹാരാജാവിന്‍റെ മുഖ്യവൈദ്യനും തിരുവനന്തപുരം ആയുർവേദ കോളജിന്‍റെ പ്രഥമ പ്രിൻസിപ്പലുമായിരുന്ന മാടശേരിൽ നാരായണപിള്ള വൈദ്യന്‍റെ സഹോദരീപുത്രൻ എം.എൻ. രാമകൃഷ്ണപിള്ളയുടെയും പല്ലവന കലവറ കുടുംബാംഗമായ സരോജനിയമ്മയുടെയും മകൾ ജയശ്രീയാണ് ഡോ. രാധാകൃഷ്ണന്‍റെ ഭാര്യ. മക്കൾ: ഡോ. ജയകൃഷ്ണൻ ( ദക്ഷിണാഫ്രിക്കയിലെ സിസിലിയ മഖിവാനെ ആശുപത്രിയിൽ സർജിക്കൽ വിഭാഗം തലവൻ). മകൾ: പ്രിയ (സ്വിറ്റ്സർലൻഡ്) മരുമക്കൾ: സുനിൽ ശേഖർ, ലക്ഷ്മി.

ജിമ്മി ഫിലിപ്പ്