ടേക്ക് ഓഫ് വാഗമൺ...
കോടമഞ്ഞിന്‍റെ‍ മനം കുളിർപ്പിക്കുന്ന തണുപ്പിൽ വീശിയടിക്കുന്ന ചെറുകാറ്റിനെ തഴുകി മേഘങ്ങളെ ചുംബിച്ച് നീലാകാശത്ത് പക്ഷികളെപ്പോലെ പറന്നു നടക്കുക. കേൾക്കുന്പോൾ തന്നെ ആരെയും തെല്ലൊന്നു ഭയപ്പെടുത്തുകയും മനസിൽ ആകാംക്ഷ നിറയുകയും ചെയ്യും. ഈ കാഴ്ച ആസ്വദിക്കണമെങ്കിൽ ഇന്ത്യയുടെ സ്വിറ്റ്്സർലൻഡ് എന്നറിയപ്പെടുന്ന വാഗമണിലേക്ക് പോകണം. കൊടൈക്കനാലിലെ സൂയിസൈഡ് പോയിന്‍റിനെ അനുസ്മരിപ്പിക്കുന്ന മനോഹരമായ മൊട്ടക്കുന്നുകളും അഗാധമായ കൊക്കകളും നിറഞ്ഞ വാഗമണ്‍ മലനിരകൾ ഇപ്പോൾ അഡ്വൈഞ്ചർ ടൂറിസത്തിന്‍റെ‍ഭാഗമായ പാര ഗ്ലൈഡിംഗിന്‍റെ‍പുതിയ സങ്കേതമാണ്.ഉയരം കൂടും തോറും കാഴ്ചയുടെ ഭംഗിവർധിക്കുമെന്നാണ് പറയുന്നത്. ഇതാണ് വാഗമണിനെയും വ്യത്യസ്തമാക്കുന്നത്. ഇവിടെ എത്തിയാൽ ആകാശത്തെ കീഴടക്കി പക്ഷികളെപ്പോലെ പറന്നു നടക്കുന്ന മനുഷ്യപ്പറവകളെ കാണാം. ആഗ്രഹവും മനസുമുണ്ടെങ്കിൽ ഈ ലോകത്ത് എന്തും ചെയ്യാൻ സാധിക്കുമെന്ന് ഇവർ തെളിയിച്ചുതരുന്നു.

പാര ഗ്ലൈഡിംഗ് എന്ന സാഹസികത

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകളെ ആകർഷിക്കുന്ന സ്പോർട്സ് ഇനങ്ങളിലൊന്നായ പാരാഗ്ലൈഡിംഗിന്‍റെ തുടക്കം 1961-ൽ യുകെയിലാണ്. വാൾട്ടർ ന്യൂ മാർക്ക് എന്നയാളാണ് ആദ്യമായി പാരാഗ്ലൈഡിംഗ് നടത്തിയത്. പിന്നീട് ലോകമെന്പാടുമുള്ള കായിക പ്രേമികളുടെ ഇഷ്ട വിനോദമായി ഇതു മാറി. എസ്കെജി നായർ എന്നയാളാണ് കേരളത്തിൽ ആദ്യമായി ഗ്ലൈഡിംഗ് നടത്തുന്നത്.എട്ടുകിലോ മാത്രം ഭാരമുള്ള പ്രത്യേക രീതിയിൽ നിർമിച്ച തുണികൊണ്ടുള്ള ഗ്ലൈഡറിൽ ബന്ധിതമായ ചരടിൽ തൂങ്ങി കാറ്റിനനുകൂലമായി പറക്കുക എന്നതാണ് പാരാഗ്ലൈഡിംഗിന്‍റെ സാങ്കേതികത്വം. കാറ്റിന്‍റെ‍വേഗവും ദിശയും നിർണായക ഘടകങ്ങളാകുന്ന ഗ്ലൈഡിംഗിൽ ഇവ രണ്ടും അനുകൂലമാണെങ്കിൽ മണിക്കൂറിൽ 15000 അടി ഉയരത്തിൽ 500 കിലോമീറ്റർ വരെ പറക്കാനാകും. വായു പ്രവേശിക്കുന്നതനുസരിച്ച് ഗ്ലൈഡറിന്‍റെ വലിപ്പവും വർധിക്കും. തുടർന്ന് കാറ്റ് ലഭിക്കുന്നതനുസരിച്ച് കൂടുതൽ ഉയരത്തിലും വേഗത്തിലും പറക്കുന്നതിനും സാധിക്കും. ഗ്ലൈഡറിൽ നിന്നും അരയിലേക്കു ബന്ധിച്ചിരിക്കുന്ന ചരടുകളും കൈത്തണ്ടയിൽ വേഗവും ഉയരവും നിയന്ത്രിക്കാവുന്ന തരത്തിലുള്ള പ്രത്യേക ബ്രേക്കുകളും പൈലറ്റിനെ കൂടുതൽ ഉയരത്തിൽ പറക്കാനും ദിശനിയന്ത്രിക്കാനും ലാൻഡു ചെയ്യാനും സഹായിക്കും. കൂടാതെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പൈലറ്റിന്‍റെ അരയിൽ കാറ്റിനെയും ഉയരത്തേയും സംബന്ധിച്ച് കൃത്യമായ വിവരം നൽകുന്ന വേരിയോ മീറ്റർ എന്ന ഉപകരണവുമുണ്ട്.

വാഗമണിലെ പാരാഗ്ലൈഡിംഗ്

2005 മുതലാണ് വാഗമണിലെ ആത്മഹത്യ മുനന്പ് പാരാഗ്ലൈഡിംഗ് മേഖലയായി മാറുന്നത്. പൂഞ്ഞാർ രാജകുടുംബത്തിലെ ഗോപവർമ്മയാണ് ആദ്യമായി വാഗമണിൽ പറന്നത്. പിന്നിട് ഇതിനോട് താല്പര്യം തോന്നിയ ഏതാനും ചെറുപ്പക്കാർ സമാന സ്വഭാവക്കാരുമായി ചേർന്ന് പാരാഗ്ലൈഡിംഗ് ഫെസ്റ്റ് തുടങ്ങി. 2012ൽ ഫ്ളൈ വാഗമണ്‍ എന്ന പേരിൽ പാരാഗ്ലൈഡിംഗ് ക്ലബ് രൂപീകരിച്ചു. ബിനിൽ വി. തോമസ് എന്ന ഈരാറ്റുപേട്ട സ്വദേശിയാണ് ആദ്യം മുതൽ ക്ലബിനും ഫെസ്റ്റിവലിനും നേതൃത്വം നൽകുന്നത്. ബിനിലിനെ കൂടാതെ റഫീക്ക്, ബിജു, ഷിജു, ജോബിൻ ഏന്തയാർ, അപ്പു, സഞ്ജയ്, മനീഷ്, സച്ചിൻ, ഷെറിൻ, ലിന്‍റൺ, റോയി എന്നിങ്ങനെ സാഹസികത ഇഷ്്ടപ്പെടുന്ന ചെറുപ്പക്കാരുടെ ഒരു നീണ്ട നിരതന്നെയുണ്ട്. വിദേശികളായ പാരാഗ്ലൈഡിംഗ് പൈലറ്റുമാർ വാഗമണിൽ നിന്നും താഴ് വാരമായ ഏന്തയാറ്റിലേക്ക് പറന്നിറങ്ങുന്നതു കണ്ടാണ് ഈ ചെറുപ്പക്കാർക്കും മനുഷ്യപ്പറവകളാകണമെന്ന മോഹം ഉദിക്കുന്നത്.

ആർക്കും പറക്കാം...

ടേക്ക് ഓഫ് ചെയ്തിടത്തു തന്നെ ലാൻഡ് ചെയ്യാനും സാധിക്കുമെന്നതാണ് വാഗമണിനെ പാരാഗ്ലൈഡിംഗിൽ ശ്രദ്ധേയമാക്കുന്നത്. ഇവിടെ ഓരേ സമയം നൂറുപേർക്ക് പറന്നുനില്ക്കാൻ സാധിക്കും. മറ്റൊരിടത്തും ഇത്രയും സൗകര്യമില്ല. ലോകത്തിലെ തന്നെ നന്പർ വണ്‍ പാരാഗ്ലൈഡിംഗ് മേഖലയായി വാഗമണ്‍ മാറുന്നതിനു‌ കാരണവും ഇതാണ്.73 വയസ് പ്രായമുള്ളവർ വരെ ഇവിടെ പറന്നിട്ടുണ്ട്. 15നും 18നും ഇടയിൽ പ്രായമായവർക്ക് പറക്കണമെങ്കിൽ മാതാപിതാകളുടെ പ്രത്യേക അനുവാദം വേണം. ഉയരത്തിലേക്ക് പറക്കുന്നതുമൂലം യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നില്ല. 3250 മീറ്റർവരെ ഉയർന്നു പറന്നവരും 40 കീലോമീറ്റർ വരെ പറന്നു നടന്നവരും ഫ്ളൈ വാഗമണ്‍ ക്ലബിലുണ്ട്. മറ്റൊരാളെ കൂടെ ഇരുത്തി പറപ്പിക്കുന്നതിനു പ്രത്യേക പരിശീലനം ആവശ്യമാണ്. 200 മണിക്കൂർ തുടർച്ചായായി പറന്നു പരിശീലിച്ചാൽ മാത്രമേ മറ്റൊരാളെ മുന്പിലിരുത്തി പറക്കാൻ സാധിക്കുകയുള്ളു. ഇതിനു പ്രത്യേക പരിശീലനം നേടിയവരും ഫ്ളൈ വാഗമൺ ക്ലബിലുണ്ട്. 3500 രൂപയാണ് നിലവിൽ ഒരാളുടെ കൂടെയിരുന്നു പറക്കുന്നതിന്. 50നും 100നും ഇടയിൽ ഭാരമുള്ളവർക്ക് പറക്കാൻ സാധിക്കും.

കാറ്റിനെ ആശ്രയിച്ച് പറക്കണം

അനുകൂലമായ കാലാവസ്ഥയാണ് പറക്കലിന് അത്യാവശ്യം. ഇന്ധനമില്ലാതെ കാറ്റിനെമാത്രം ആശ്രയിച്ചാണ് പാരാഗ്ലൈഡിംഗ് നടക്കുന്നത്. വാഗമണിൽ പടിഞ്ഞാറൻ കാറ്റാണ് പറക്കലിനു അനുയോജ്യം. കിഴക്കൻ കാറ്റിനു പറക്കാൻ സാധിക്കില്ല. പറക്കൽ തുടങ്ങിക്കഴിഞ്ഞ് കാലാവസ്ഥയിൽ വ്യത്യാസം വന്നു ലാൻഡ് ചെയ്യാൻ സാധിക്കാതെ വന്നാൽ വാഗമണിന്‍റെ‍ താഴ്‌വാരമായ ഏന്തയാറ്റിലും മറ്റുമാണ് പൈലറ്റുമാർ ലാൻഡു ചെയ്യുന്നത്. 2006ലാണ് ഏന്തയാറ്റിലേക്ക് ആദ്യമായി പറന്നിറങ്ങുന്നത്. ഹിമാചൽപ്രദേശിലെ ബീർ എന്ന സ്ഥലമാണ് പാരാ ഗ്ലഡൈിംഗിന് ഇന്ത്യയിലെ മറ്റൊരു പ്രധാന സ്ഥലം ഇവിടെ നിന്നുള്ള അഞ്ച് പൈലറ്റുമാർ ഫ്ളൈ വാഗമണ്‍ ക്ലബിന്‍റെ ഭാഗമാണ്. വിദേശ രാജ്യങ്ങളിൽ നിന്നും ധാരാളം ആളുകൾ ഗ്ലൈഡിംഗിനായി കഴിഞ്ഞ കുറേ നാളായി ഇവിടെ എത്തുന്നുണ്ട്. അടുത്ത നാളായി സാഹസികതയിൽ താത്പര്യമുള്ള സ്വദേശികളും ഉത്സാഹത്തോടെ വരാൻ തുടങ്ങിയിട്ടുണ്ട്. ജനുവരി മുതൽ ഏപ്രിൽ -മേയ് വരെയാണ് ഗ്ലൈഡിംഗിന് അനുകൂല സമയം.

പറക്കാൻ പഠിക്കാം

പാരാഗ്ലൈഡിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫ്ളൈ വാഗമണ്‍ ക്ലബ് പരിശീലനവും നൽകുന്നു. പി വണ്‍ എന്ന ബേസിക്ക് കോഴ്സാണ് ആദ്യം നൽകുന്നത്. ഇതു വാഗമണിൽ തന്നെയാണ് നൽകുന്നത്. തുടർന്നു പഠിക്കേണ്ടവർക്ക് പി ടു എന്ന രണ്ടാമത്തെ കോഴ്സ്. ഗോവയിലാണ് ഇതിന്‍റെ പരിശീലനം. നേവിക്കും എയർഫോഴ്സിനും ക്ലബ് പരിശീലനം നൽകിയിട്ടുണ്ട്. കൂടാതെ ടൂറിസം വകുപ്പുമായി സഹകരിച്ച് നിരവധി ആളുകൾക്കും അടുത്ത നാളിൽ പരിശിലനം നൽകി. 2008ൽ കേന്ദ്ര സർക്കാരിന്‍റെ ബെസ്റ്റ് ടൂറിസം പ്രമോഷൻ അവാർഡ് ക്ലബിനു ലഭിച്ചു. 2014ൽ കേരള ടൂറിസം വകുപ്പും യുവജന ക്ഷേമ ബോർഡും ഡിഎംസിയും ചേർന്നു നടത്തിയ ഫെസ്റ്റിവലിൽ ബെസ്റ്റ് പൈലറ്റായി ക്ലബ് അംഗം ജോബിൻ ഏന്തയാർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഫ്ളൈ വാഗമണ്‍

ചുരുങ്ങിയ കാലം കൊണ്ടുതന്നെ വാഗമണ്‍ പാരാഗ്ലൈഡിംഗും ഫ്ളൈ വാഗമണ്‍ ക്ലബും ലോക ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു. ഡിസ്കവറി പോലുള്ള ചാനലുകളിലും സിനിമയിലും ക്ലബ് ഇടം പിടിച്ചു. രണ്ടു വർഷം മുന്പു നടന്ന ചാന്പ്യൻഷിപ്പിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ത്രീകൾ ഉൾപ്പെടെ 71 ഗ്ലൈഡർ പൈലറ്റുമാർ പങ്കെടുത്തിരുന്നു. വ്യോമസേനയുടെ സാന്നിധ്യവുമുണ്ടായിരുന്നു.

പാരാഗ്ലൈഡിംഗ് എന്ന കായിക വിനോദത്തെ പുതുതലമുറ എത്രമാത്രം താത്പര്യത്തോടെയാണ് വീക്ഷിക്കുന്നത് എന്നതിന്‍റെ‍ തെളിവാണ് പാരാ ഗ്ലൈഡിംഗിനെ അടുത്തറിയാൻ ഓരോ ദിവസവും ഇവിടെയെത്തുന്ന ആളുകളുടെ എണ്ണം. അന്തരീക്ഷത്തിൽ പറന്നു നടക്കുന്ന ഗ്ലൈഡിംഗ് പൈലറ്റുമാരെ കാണാനും പ്രോത്സാഹിപ്പിക്കാനും ചാന്പ്യൻഷിപ്പ് സമയത്ത് ജനങ്ങൾ വാഗമണ്‍ മലനിരയിലേക്ക് ഒഴുകിയെത്തി. വാഗമണിൽ നിന്നും പറന്നുയർന്ന് ഏന്തയാറിൽ ലാൻഡു ചെയ്ത് പൈലറ്റുമാരെ ഹർഷാരവത്തോടെ നാട്ടുകാർ മാലയിട്ടാണ് സ്വീകരിച്ചത്.

അടുത്തവർഷം ലോകത്തിലെ തന്നെ മികച്ച പാരാഗ്ലൈഡിംഗ് പൈലറ്റുമാരെ അണിനരത്തി വർണാഭമായ ഫെസ്റ്റിവലിന് ഒരുങ്ങുകയാണ് ഇവർ. ഗ്ലൈഡിംഗിന് ഏറ്റവും അനുയോജ്യമായ ഇവിടെ സർക്കാരിന്‍റെ നേതൃത്വത്തിൽ ലാൻഡിംഗിനും മറ്റുമായി വേണ്ട സൗകര്യമൊരുക്കുകയാണെങ്കിൽ ടൂറിസം രംഗത്തു വൻ കുതിച്ചുചാട്ടമുണ്ടാകുമെന്ന് ഫ്ളൈ വാഗമണ്‍ ക്ലബ് അംഗങ്ങൾ പറയുന്നു.
ഫ്ളൈ വാഗമൺ ക്ലബ് -9020337428.

ടോണി ജെ. കുര്യാക്കോസ്