എഴുതിത്തള്ളരുത്
വാഴക്കൽ എന്ന ആ കുടുംബം കാട്ടാക്കടയിൽ നിന്ന് തിരുവാർപ്പിൽവന്ന് താമസമാക്കിയിട്ട് എട്ടു വർഷമായി. കുടുംബനാഥൻ ജോണ്‍. അയാളുടെ ഭാര്യ ജോളി. അയാൾ മക്കളിൽ രണ്ടാമനാണ്. അയാളുടെ തറവാട്ടുവീട് ഇപ്പോഴും കാട്ടാക്കടയിൽതന്നെയാണ്. അയാളുടെ പിതാവും മാതാവും അനുജനും അയാളുടെ ഭാര്യയും കുട്ടികൾ ഇരുവരുമാണ് തറവാട്ടു കുടുംബത്തിൽ ഇപ്പോൾ താമസിക്കുന്നത്. അനുജനെ കൂടാതെ ജോണിന് മൂത്ത ഒരു സഹോദരനും ഒരു സഹോദരിയുമുണ്ട്. സഹോദരി ജിന്‍റ ഭർത്താവിനും മക്കൾക്കുമൊപ്പം ഖത്തറിലാണ്. ജ്യേഷ്ഠൻ തോമസ് ആർമിയിലാണ്. അയാളുടെ ഭാര്യയും മക്കൾ ഇരുവരും നാട്ടിലാണ്. ജോണ്‍ തൊഴിൽമാർഗമാണ് തിരുവാർപ്പിൽ വന്ന് താമസമാക്കിയത്. അയാൾ ഒരു കോണ്‍ട്രാക്ടറാണ്. ജോണിനും ജോളിക്കും രണ്ട് മക്കളാണുള്ളത്. മൂത്തത് പെണ്ണും ഇളയത് ആണുമാണ്. മകൾ സുജ പഠനത്തിൽ മിടുക്കിയാണ്.

മെറിറ്റ് സീറ്റിലാണ് അവൾ മെഡിക്കൽ പഠനം നടത്തുന്നത്. ഇപ്പോൾ മൂന്നാം വർഷം മെഡിസിന് പഠിക്കുന്ന സുജയെപ്പറ്റി ജോണിനും ജോളിക്കും നല്ല അഭിപ്രായമാണുള്ളത്. ബന്ധുക്കളോടും അയൽപക്കക്കാരോടും മകളെപ്പറ്റി സംസാരിക്കുന്പോൾ അവർക്കിരുവർക്കും ആയിരം നാവാണ്. കുടുംബക്കാർ ഒന്നിച്ച് കൂടുന്ന പരിപാടികൾക്കൊക്കെ മകളെയുംകൂട്ടി പോകുന്ന കാര്യത്തിലും ജോണിനും ജോളിക്കും വലിയ താൽപര്യമാണ്. സുജയുടെ ഇളയത് ആണ്‍കുട്ടിയാണെന്ന് പറഞ്ഞല്ലൊ. സുനു എന്ന അവൻ സുജയെപ്പോലെ പഠനത്തിൽ മികവ് പുലർത്തുന്ന ആളല്ല.

പ്ലസ്ടൂ പഠനത്തിനുശേഷം ഡിഗ്രി പഠനത്തിലേക്ക് പ്രവേശിച്ച സുനുവിനെക്കുറിച്ച് അവന്‍റെ മാതാപിതാക്കൾക്കിരുവർക്കും അത്ര നല്ല അഭിപ്രായമല്ല ഉള്ളത്. പഠനകാര്യത്തിൽ സുജയെപ്പോലെ മികവുളള ആളല്ല സുനുവെന്നും പല കാര്യങ്ങളിലും അവൻ പിന്നോക്കമാണെന്നുമുളള അഭിപ്രായം അവർതന്നെ വീട്ടുകാരും നാട്ടുകാരുമായ പലരോടും പറഞ്ഞിട്ടുമുണ്ട്. ഇത്തരത്തിലുള്ള തന്‍റെ മാതാപിതാക്കളുടെ നിലപാടിനെ സംബന്ധിച്ച് സുനുവിന് വലിയ ആക്ഷേപമുണ്ട്. ഇക്കാര്യം പലപ്പോഴും അവൻ പലവിധത്തിൽ അവരോട് പ്രകടമാക്കിയിട്ടുമുണ്ട്. സുനു നല്ലൊരു സംഘാടകനാണ്. സ്കൂൾ പഠനകാലത്ത് എൻ.സി.സിയിലെയും എൻ.എസ്. എസിലെയും സജീവ പ്രവർത്തകനായിരുന്നു. പ്ലസ്ടു പഠന കാലത്ത് ഏറ്റവും നല്ല എൻ.എസ്.എസ് പ്രവർത്തകനുള്ള ഉപജില്ലാതല സമ്മാനവും അവന് ലഭിച്ചിട്ടുണ്ട്. സ്കൂളിലെ അധ്യാപകർക്കും സഹപാഠികൾക്കുമൊക്കെ വളരെ നല്ല അഭിപ്രായമാണ് അവനെക്കുറിച്ച് ഉണ്ടായിരുന്നത്. കോളജ് പഠനത്തിൽ ഒന്നാമനെന്ന് അവനെക്കുറിച്ച് പറയാനാവില്ലങ്കിലും പാഠ്യവിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും അവൻ ഒട്ടും പിന്നിലല്ല. അധ്യാപകരേവരുടെയും അംഗീകാരത്തിന് പാത്രീഭൂതനായ അവൻ സ്വഭാവ ഗുണങ്ങളുടെ കാര്യത്തിലും സന്പന്നനാണ് എന്നത് അധ്യാപകരുടെയും സഹപാഠികളുടെയും സാക്ഷ്യമാണ്. ജീവിതത്തിൽ മുന്നേറാൻ ഇപ്പറഞ്ഞവയൊന്നും പോരെന്നും പഠനം ലക്ഷ്യമാക്കി മുന്നേറിയാൽ മാത്രമേ ജീവിതത്തിൽ നേട്ടമുണ്ടാക്കാൻ കഴിയൂ എന്നുമുളള ശക്തമായ നിലപാടിലാണ് ജോണും ജോളിയും. ‌

പഠനം കുട്ടികളുടെ വളർച്ചയേയും അവരുടെ ഭാവിയേയും സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. പക്ഷേ അത് അവരുടെ ജീവിതത്തെ സംബന്ധിച്ച് എല്ലാമാണെന്ന് കരുതുന്നത് മൗഢ്യമാണ്. പഠനമായാലും ജോലിയായാലും അവയെല്ലാം ജീവിതത്തിനുവേണ്ടിയാണ്. പഠനത്തോടൊപ്പം മനുഷ്യ ജീവിതത്തിന്‍റെയും പരസ്പര ബന്ധത്തിന്‍റെയും സാമൂഹ്യ ജീവിതത്തിന്‍റെയുമൊക്കെ പാഠങ്ങൾ കുട്ടികൾ പഠിക്കുക എന്നത് അവരുടെയും സഹജീവികളുടെയും സംതൃപ്തവും സന്തോഷകരവുമായ ജീവിതത്തിന് പ്രധാനപ്പെട്ടതാണ്. തന്‍റെ ജീവിതം തനിക്കുവേണ്ടിമാത്രം എന്നത് ഉത്തമമായ ജീവിതപാഠമാണെന്ന് പറയുക വയ്യ. ഒരു കുടുംബത്തിലെ മക്കളെല്ലാവരും പഠനകാര്യത്തിലും മികവിന്‍റെ കാര്യത്തിലും ഒരുപോലെ ആയിരിക്കണമെന്നില്ലല്ലൊ. അക്കാര്യത്തിൽ ഓരോ കുഞ്ഞും വ്യത്യസ്തനായിരിക്കുമെന്നത് യാഥാർഥ്യമല്ലേ. അത് ആ കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും വളർച്ചയ്ക്കും നിലനിൽപ്പിനും അത്യന്താപേക്ഷിതമാണുതാനും.

കാര്യശേഷി ഇല്ലാത്തവനെന്നോ കഴകത്തില്ലാത്തവനെന്നോ ഒക്കെ പറഞ്ഞ് മക്കൾ ആരെയും എഴുതിത്തള്ളാൻ നമുക്കാവില്ല എന്നതിന് ചരിത്രം തന്നെ സാക്ഷിയാണ്. മാതാപിതാക്കളും സമൂഹവും എഴുതിത്തള്ളിയ എത്രയോ കുട്ടികൾ കുടുംബത്തിനും കൂട്ടർക്കും സമൂഹത്തിനും അഭിമാനപാത്രങ്ങളും വേണ്ടപ്പെട്ടവരുമായി പിന്നീട് മാറിയിട്ടുണ്ട്. മക്കളുടെ ഭാവിജീവിതം സന്പന്നമാക്കാനുള്ള ഏക മാർഗം പഠനത്തിലെ മികവാണെന്ന തെറ്റിദ്ധാരണ നമ്മുടെ കുറെയേറെ മാതാപിതാക്കളെ നയിക്കുന്നുണ്ടെന്ന് തോന്നുന്നു. ജീവിത വിജയത്തിന് പഠന കാര്യത്തിൽ എപ്പോഴും ഒന്നാമനായിരിക്കണമെന്നുണ്ടോ? കുട്ടികൾ അക്കാര്യത്തിൽ പിന്നിൽ പോകാതിരുന്നാൽ പോരെ? പഠന കാര്യങ്ങളിലെന്നപോലെ പ്രായോഗിക ജീവിതത്തോട് ബന്ധപ്പെട്ട പല കാര്യങ്ങളിലും അവർ പിന്നിൽ പോകാതിരിക്കുക എന്നതല്ലേ മുഖ്യമായ കാര്യം? യഥാർഥത്തിൽ അത്തരത്തിൽ ജീവിതത്തോട് ബന്ധപ്പെട്ട പല പ്രായോഗിക പാഠങ്ങളും സ്വന്തമാക്കാനും അഭ്യസിക്കാനുമുള്ള കാലമാണ് കുട്ടികളുടെ അവധിക്കാലം. അക്കാലത്തും അവരുടെ ജീവിതത്തെ പുസ്തകത്താളുകളിലും ട്യൂഷൻ സെന്‍ററുകളിലും തളച്ചിടുന്നത് അവരെ നമുക്കും അവർക്ക് അവരുടെ ജീവിതത്തെയും നഷ്ടമാക്കാൻ ഇടവരുത്തുകയില്ലേ എന്ന് ഞാൻ ബലമായി സംശയിക്കുന്നു.

സിറിയക് കോട്ടയിൽ