Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ഓരോ ദിവസവും വിജയമാക്കാൻ
പ്രഗത്ഭനായ ഒരു അധ്യാപകനായിരുന്നു അദ്ദേഹം. അതുപോലെ വിദ്യാർഥികൾക്ക് ഏറെ പ്രിയങ്കരനും. അദ്ദേഹം റിട്ടയർ ചെയ്തപ്പോൾ അദ്ദേഹത്തിൻറെ വിദ്യാർഥികൾക്കു വലിയ ദുഃഖമായിരുന്നു. വർഷങ്ങൾ പലതു കഴിഞ്ഞു. പ്രായം വർധിച്ചപ്പോൾ അദ്ദേഹത്തിനു രോഗമായി; ക്ഷീണമായി. അങ്ങനെ അദ്ദേഹം കിടപ്പിലായി. വിവരം അറിഞ്ഞ ശിഷ്യർ പലപ്പോഴും അദ്ദേഹത്തെ സന്ദർശിക്കുവാനെത്തി. അവരെ കാണുന്നതും അവരോടു സംസാരിക്കുന്നതും അദ്ദേഹത്തിനു വലിയ ആനന്ദമായിരുന്നു. രോഗിയായിരുന്നെങ്കിലും എപ്പോഴും അദ്ദേഹം സന്തോഷവാനായിരുന്നു. ഒരിക്കൽ അദ്ദേഹത്തെ സന്ദർശിക്കുവാനെത്തിയ വിദ്യാർഥികൾ അദ്ദേഹത്തിൻറെ സന്തോഷത്തിൻറെ രഹസ്യം ചോദിച്ചു. അപ്പോൾ ഒരു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു: ദൈവത്തെ അനുസ്മരിച്ചുകൊണ്ടും അവിടുത്തേക്കു നന്ദിപറഞ്ഞുകൊണ്ടും പുഞ്ചിരിക്കുന്ന മുഖവുമായിട്ടാണ് ഞാൻ ഉറക്കമുണരാറുള്ളത്. പുതിയൊരു ദിവസം എനിക്കു നൽകിയിരിക്കുന്നതിനെക്കുറിച്ചും എൻറെ ജീവിതത്തിലെ നിരവധിയായ മറ്റ് അനുഗ്രഹങ്ങളെക്കുറിച്ചും ഞാൻ അപ്പോൾ അവിടുത്തേക്കു നന്ദിപറയും.
വിദ്യാർഥികൾ സശ്രദ്ധം അദ്ദേഹത്തെ ശ്രവിച്ചുകൊണ്ടിരിക്കുന്പോൾ അദ്ദേഹം തുടർന്നു: അതിനു ശേഷം പുതിയ ദിവസം ഏറ്റവും നന്നായി വിനിയോഗിക്കുവാനുള്ള അനുഗ്രഹം ഞാൻ യാചിക്കും. പുതിയ ദിവസത്തിൽ എന്തെല്ലാം ബുദ്ധിമുട്ടുകളും വെല്ലുവിളികളുമുണ്ടായാലും അവയെല്ലാം ക്ഷമയോടും എന്നാൽ ധൈര്യത്തോടും നേരിടുവാനുള്ള അനുഗ്രഹം ഞാൻ അപേക്ഷിക്കും. അതുപോലെ, ഞാൻ അവിടുത്തെ മറക്കാനിടയായാലും അവിടുന്ന് എന്നെ മറക്കരുതെന്നു ഞാൻ അവിടുത്തോടു പറയും. അതിനു പിന്നാലെ എൻറെ പ്രിയപ്പെട്ടവരെ ഓർമിക്കുകയും അവർക്കുവേണ്ടി ദൈവാനുഗ്രഹം യാചിക്കുകയു ചെയ്യും.
അല്പനേരത്തെ മൗനത്തിനു ശേഷം അദ്ദേഹം വീണ്ടും പറഞ്ഞുതുടങ്ങി: ദൈവാനുഗ്രഹം പ്രാർഥിച്ചശേഷമുള്ള അന്നത്തെ എൻറെ ദിവസം എൻറെ ജീവിതത്തിലെ അവസാന ദിവസമാണ് എന്ന രീതിയിൽ ഞാൻ ചെലവഴിക്കും. അതിൻറെ ഭാഗമായി അന്നു ലഭിക്കുന്ന ഓരോ അനുഗ്രഹത്തിനും ഞാൻ നന്ദിപറയും. ഓരോ വെല്ലുവിളിയേയും ദൈവാനുഗ്രഹം യാചിച്ചുകൊണ്ട് ഞാൻ നേരിടും. ഞാൻ കണ്ടുമുട്ടുന്ന എല്ലാവരോടും സ്നേഹത്തോടും താത്പര്യത്തോടുംകൂടി ഞാൻ പെരുമാറും. ഞാൻ പഠിപ്പിക്കുന്ന വിദ്യാർഥികളുടെ കാര്യത്തിൽ പ്രത്യേകിച്ചും.
അദ്ദേഹം പറയുന്നതു ശരിയാണെന്നു സമ്മതിച്ചുകൊണ്ടു വിദ്യാർഥികൾ പരസ്പരം നോക്കുന്പോൾ അദ്ദേഹം തുടർന്നു: ഞാൻ പഠിപ്പിച്ചപ്പോഴൊക്കെ ഏറെ ഉത്സാഹത്തോടെയാണു പഠിപ്പിച്ചത്. പഠിപ്പിച്ചപ്പോൾ മാത്രമല്ല മറ്റ് എന്തു ജോലികൾ ചെയ്താലും അവയും നല്ല ഉത്സാഹത്തോടെയാണു ഞാൻ ചെയ്തിരുന്നത്. അതുകൊണ്ടാവാം എൻറെ ജോലിയിൽ ഒരിക്കലും മടുപ്പോ വിരസതയോ എനിക്ക് തോന്നാതിരുന്നിട്ടുള്ളത്.
എൻറെ ജോലിക്കിടയിൽ എനിക്കു ക്ഷീണം തോന്നിയിട്ടില്ലേ എന്നു നിങ്ങൾ ചോദിച്ചേക്കാം. തീർച്ചയായും. അതുകൊണ്ടുതന്നെ ന്യായമായ രീതിയിൽ വിശ്രമിക്കുന്ന കാര്യവും ഞാൻ മറന്നുപോയിരുന്നില്ല. എന്നാൽ വിശ്രമിക്കുവാൻ മാത്രമുള്ളതാണു ജീവിതം എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.
അദ്ദേഹം തൻറെ സന്തോഷത്തിൻറെ രഹസ്യം പങ്കുവയ്ക്കുന്പോൾ വിദ്യാർഥികളിൽ അദ്ദേഹത്തോടുള്ള ആദരം വർധിക്കുകയായിരുന്നു. അവർ താത്പര്യപൂർവം തൻറെ വാക്കുകൾക്കു കാതോർക്കുന്നതു കണ്ടപ്പോൾ അദ്ദേഹം തുടർന്നു: ഓരോ ദിവസവും എൻറെ അവസാനത്തെ ദിവസമായേക്കാം എന്ന ചിന്ത ഉണ്ടായിരുന്നതുകൊണ്ട് ഓരോ ദിവസവും ശരിയായ രീതിയിൽ ജീവിക്കുവാൻ ഞാൻ പരിശ്രമിച്ചു. അതിനു ഫലവുമുണ്ടായി. അതുകൊണ്ടാണല്ലോ വലിയ തെറ്റുകളിലും കുറ്റങ്ങളിലുമൊന്നും വീഴാതെ ദൈവാനുഗ്രഹത്തോടെ ഇവിടം വരെ എത്തുവാൻ സാധിച്ചത്. അപ്പോൾ എനിക്കു സന്തോഷിക്കുവാൻ വകയില്ലേ തീർച്ചയായും.
ഇതു പറയുന്പോൾ അദ്ദേഹത്തിൻറെ മുഖത്തു സന്തോഷത്തോടൊപ്പം സംതൃപ്തിയും നിഴലിക്കുന്നതു വിദ്യാർഥികൾ ശ്രദ്ധിച്ചു. അവരുടെ കണ്ണുകളിലേക്കു നോക്കിക്കൊണ്ട് അപ്പോൾ അദ്ദേഹം പറഞ്ഞു: ഇനി എനിക്ക് ഒരു ആഗ്രഹം മാത്രമേയുളളു. എനിക്കു ജ·ം നൽകി എന്നെ അനുഗ്രഹിച്ചു കാത്തുപരിപാലിച്ച സ്നേഹനിധിയായ ദൈവത്തിൻറെ അടുത്തെത്തുക. അതിനുവേണ്ടിയാണ് ഞാൻ ഇപ്പോൾ പ്രാർഥിക്കുന്നത്. ഞാൻ ഇപ്പോൾ പ്രാർഥിക്കുന്പോൾ എൻറെ ജീവിതത്തിലെ അവസാന പ്രാർഥനയാണ് എന്ന രീതിയിലാണ് ഞാൻ പ്രാർഥിക്കുന്നത്. അതുകൊണ്ടുതന്നെ എൻറെ ഹൃദയവും മനസും എൻറെ പ്രാർഥനയിലുണ്ടെന്നാണ് എൻറെ വിശ്വാസം.
പുതിയ ഒരു ജീവിതവീക്ഷണവുമായിട്ടായിരുന്നു തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ സന്ദർശിക്കുവാനെത്തിയ ആ വിദ്യാർഥികൾ അന്നു മടങ്ങിപ്പോയത്. അവർക്കു ലഭിച്ച ജീവിതവീക്ഷണത്തിൻറെ പ്രധാന വശങ്ങളാണ് മുകളിൽ കൊടുത്തിരിക്കുന്ന അധ്യാപകൻറെ വാക്കുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. നമുക്കും അദ്ദേഹത്തെപ്പോലെ ജീവിക്കുവാനാകുമോ തീർച്ചയായും. പക്ഷേ, അതിനു സാധിക്കണമെങ്കിൽ നമ്മുടെ ജീവിതത്തെ ശരിയായ രീതിയിൽ നോക്കിക്കാണുവാൻ നമുക്കു സാധിക്കണം. ജീവിതത്തിലെ സുഖസന്തോഷങ്ങളിൽ മാത്രമാണു നമ്മുടെ ശ്രദ്ധയെങ്കിൽ നാം ഒരിക്കലും നമ്മുടെ ജീവിതത്തിൻറെ അർഥവും ലക്ഷ്യവും മനസിലാക്കുകയില്ലെന്നതാണു വസ്തുത. അപ്പോൾപ്പിന്നെ നാം പോകുന്ന വഴി നാശത്തിലേക്കു മാത്രമേ നയിക്കൂ.
മുകളിൽ പറഞ്ഞിരിക്കുന്ന അധ്യാപകനെപ്പോലെ ശരിയായ വഴിയിലൂടെ സഞ്ചരിച്ചു ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്തുന്നവർ എത്രയോ പേരുണ്ട് നമ്മുടെ ലോകത്തിൽ! നമുക്കും അവരുടെ ഗണത്തിൽ ചേരാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
Latest News
കേന്ദ്രസര്ക്കാര് കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Latest News
കേന്ദ്രസര്ക്കാര് കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top