പറന്നുയരാൻ ഉന്നതവിദ്യാഭ്യാസം
പ്രഫഷണൽ വിദ്യാഭ്യാസരംഗത്ത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും വേണം കാലോചിതമായ ബോധ്യങ്ങളും തിരിച്ചറിവും. എൻട്രൻസ് എന്നാൽ എൻജിനിയറിംഗ്, മെഡിക്കൽ എന്നു മാത്രം ധരിച്ചിരിക്കുന്നു സമൂഹം. രാജ്യത്ത് ഇരുന്നൂറിൽപരം എൻട്രൻസ് പരീക്ഷകളും രണ്ടായിരം കോഴ്സുകളുമുണ്ടായിരിക്കെ ഇതേക്കുറിച്ചൊന്നും അറിയാൻ പലരും താത്പര്യപ്പെടുന്നില്ല. എവിടെയാണ് ജോലി സാധ്യത, എന്തു പഠിക്കണം ഇതാണ് തലമുറയുടെ ആശങ്ക. കുട്ടികളുടെ അഭിരുചിയും കഴിവും അറിഞ്ഞുവേണം കോഴ്സുകൾ തെരഞ്ഞെടുക്കാൻ. മത്സര പരീക്ഷകളുടെ ഇക്കാലത്ത് ഉന്നത വിദ്യാഭ്യാസം, കരിയർ എന്നിവയിലെ അതികായൻ കരിയർ ഗുരു ഡോ. പി.ആർ വെങ്കിട്ടരാമൻ ദീപികയ്ക്ക് നൽകിയ അഭിമുഖം.

പ്രഫഷണൽ വിദ്യാഭ്യാസരംഗത്തെ വർത്തമാനകാല സാഹചര്യം ?

മക്കൾ എപ്പോഴും മാതാപിതാക്കളുടെ നിരീക്ഷണത്തിലാവണം. മക്കളുടെ അഭിരുചി രക്ഷിതാക്കൾ അറിയണം. ഇന്നത്തെ മക്കളിൽ കഠിനാധ്വാന മനോഭാവം കുറഞ്ഞിരിക്കുന്നു. പഠനത്തിലും തൊഴിലന്വേഷണത്തിലും കഴിഞ്ഞ തലമുറയ്ക്കുണ്ടായിരുന്ന കഠിനാധ്വാനം ഇക്കാലത്തെ മക്കളിൽ കാണാനാകുന്നില്ല.ഏറെ അധ്വാനിച്ച് പണമുണ്ടാക്കിയാണ് രക്ഷിതാക്കൾ ഇക്കാലത്ത് മക്കളെ പഠിപ്പിക്കുന്നത്. ഈ തിരിച്ചറിവ് കുട്ടികളിൽ കാണുന്നില്ല. പൊതുവായന ഇക്കാലത്തെ കുട്ടികളിൽ ഏറെ കുറവാണ്. വിജ്ഞാനം പരതിയെടുക്കാൻ കുട്ടികൾക്ക് താത്പര്യമില്ല.

പ്രഫഷണൽ കോഴ്സുകളെയും സാധ്യതകളെയും കുറിച്ച് രക്ഷിതാക്കളാണ് ഇക്കാലത്ത് അന്വേഷണം നടത്തുന്നത്. മക്കൾ അലസരായിക്കെയും മാതാപിതാക്കൾക്കാണ് ആശങ്ക. മകൻ പഠിച്ചു ജോലി കിട്ടണം എന്ന ഒറ്റ ലക്ഷ്യമേ മാതാപിതാക്കൾക്കുള്ളു. മക്കളുടെ അഭിരുചി നോക്കിയല്ല മാതാപിതാക്കളുടെ താൽപര്യത്തിലാണ് പലപ്പോഴും കുട്ടികൾ കോഴ്സുകൾ തെരഞ്ഞെടുക്കുന്നത്. ഈ മനോഭാവം മാറിയേ പറ്റു.

കേരളത്തിൽ നല്ലൊരു ശതമാനം കുടുംബങ്ങളും സാന്പത്തികമായി ഭദ്രത നേടിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിൽ 22 ശതമാനം അച്ഛനമ്മമാർ വരുമാനവും തൊഴിലുമുള്ളവരാണ്. പണവും ആഡംബരവും ഭദ്രതയും വന്നുചേർന്നതോടെ മക്കൾ അലസൻമാരായി മാറിയിരിക്കുന്നു. വടക്കേ ഇന്ത്യയിൽ 11 ശതമാനം മാത്രമാണ് രക്ഷിതാക്കൾ ജോലിക്കാർ. അതേ സമയം അവിടെ കുട്ടികൾ ഇവിടത്തേക്കാൾ കഠിനാധ്വാനികളാണ്. കേരളത്തിൽ മക്കൾ നടത്തേണ്ട പഠനംകൂടി രക്ഷിതാക്കൾ ഏറ്റെടുത്തിരിക്കുന്നു. പരീക്ഷകൂടി രക്ഷിതാക്കൾ എഴുതി തങ്ങളെ രക്ഷപ്പെടുത്തട്ടെ എന്ന ചിന്തയാണ് ചില കുട്ടികളുടെയും മനോഭാവം.

എന്നു തുടങ്ങണം എൻട്രൻസ് പരിശീലനം?

ഞാൻ ആരായിത്തീരണം എന്ന ചിന്ത ഏഴാം ക്ലാസിൽ പഠിക്കുന്പോൾ കുട്ടികളിൽ ഉണ്ടാകണം. മാതാപിതാക്കൾ അത്തരത്തിൽ ലക്ഷ്യബോധത്തിന് ചിന്ത പകരണം. കരിയർ ഫോർമേഷൻ എട്ടാം ക്ലാസിൽ തുടങ്ങണം. ഒൻപതാം ക്ലാസിൽ മത്സരപരീക്ഷകൾക്കുള്ള അടിത്തറയിടണം. പത്താം ക്ലാസിൽ പ്ലസ് വണ്‍, പ്ലസ് ടു വിഷയങ്ങൾ പഠിക്കണം. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിൽ മത്സരപരീക്ഷകൾക്ക് തയാറാവുക. നമ്മുടെ നാട്ടിലാവട്ടെ പ്ലസ് ടു കഴിഞ്ഞ് മേയ് മാസമെത്തിയാലും ഇനി എന്തു പഠിക്കണമെന്നു കുട്ടികൾക്ക് അറിവില്ല.

ഉന്നത കോഴ്സുകളെപ്പറ്റി ചിന്തിക്കൂ. കേരളത്തിനു പുറത്ത് 90 ശതമാനം കോളജുകളിലും ഉപരിപഠനത്തിനുള്ള അഡ്മിഷനുകൾ പൂർത്തിയാക്കി കഴിഞ്ഞിരിക്കുന്നു. കേരളത്തിൽ മാത്രമെ അഡ്മിനിഷൻ നടപടികൾ ഇത്തരത്തിൽ വൈകുന്നുള്ളു.

വടക്കേ ഇന്ത്യയിൽ അഡ്മിഷനുകൾ കഴിഞ്ഞു. കേരളത്തിലെ കുട്ടികൾ തീരുമാനമെടുത്തിട്ടില്ല. കേരളത്തിലെ കോളജുകളിൽ മാത്രം പഠനം, ഇവിടെ മാത്രം സാധ്യത എന്നതാണ് നമ്മുടെ കുട്ടികളുടെ ധാരണ. കുട്ടികളെ പൊതുവെ രണ്ടായി തിരിക്കാം. പഠനത്തിൽ അതിമിടുക്കരായവർ ഇവിടെ പഠിച്ചാലും രക്ഷപ്പെടും. ഇടത്തരക്കാർ, അതായത് 70- 80 ശതമാനത്തിൽ താഴെ മാർക്കുള്ളവർ അവർ ബ്രില്ല്യന്‍റായിട്ടുള്ള സ്ഥാപനങ്ങളിൽ പോയി പഠിച്ചാലേ രക്ഷപ്പെടു. നിർഭാഗ്യവശാൽ ഇത്തരം സ്ഥാപനങ്ങളേറെയും കേരളത്തിനു പുറത്താണ്. അവിടെ ഒക്ടോബർ, നവംബറിൽ തന്നെ അഡ്മിഷൻ നടപടികൾ തുടങ്ങി മാർച്ച്, ഏപ്രിലിൽ പൂർത്തിയാകും. അനുഭവത്തിൽ കേരളത്തിലെ കുട്ടികൾ ഒരു വർഷം പിന്നിലാണ്.

എന്താണ് വായിക്കേണ്ടത്, എങ്ങനെ പഠിക്കണം?

ഇക്കാലത്ത് ഒരു മത്സരപ്പരീക്ഷ എഴുതാതെ ഒരു ജോലിയും കിട്ടില്ല. 165 മത്സര പരീക്ഷകൾ രാജ്യത്ത് ഒരു വർഷം നടക്കുന്നുണ്ട്. എല്ലാ മത്സര പരീക്ഷകളിലും മൂന്നു വിഷയങ്ങൾ നിർബന്ധമാണ്. കണക്ക്, ഇംഗ്ളീഷ്, പൊതുവിജ്ഞാനം. ഈ മൂന്നു വിഷയങ്ങളിലും നമ്മൾ പിന്നോക്കമാണ്. പ്രത്യേകിച്ചു കറന്‍റ് അഫയേഴ്സിൽ നാം വട്ടപ്പൂജ്യമാണ്. ടിവിയും ഇന്‍റർനെറ്റുമല്ല അച്ചടിച്ചു വരുന്നതാണ് ഏറെക്കാര്യങ്ങളിലും അധികാരികൾ. അതിനാൽ നല്ല പത്രങ്ങളും പ്രസിദ്ധീകരണങ്ങളും വായിക്കണം, നോട്ടു കുറിക്കണം, സൂക്ഷിച്ചുവയക്കണം. സോഷ്യൽ മീഡിയകളിൽ വരുന്നതിനൊക്കെ ഉത്തരവാദിത്വം ആർക്കുമില്ല. പക്ഷെ അച്ചടി മാധ്യമത്തിൽ ഉത്തരവാദിത്വം പറയേണ്ട ചുമതലക്കാരുണ്ട്.

എല്ലാവരും എൻജിനിയറിംഗ്, മെഡിക്കൽ രംഗത്തേക്കു പോയിട്ടു കാര്യമുണ്ടോ?

എൻജിനിയറിംഗും മെഡിക്കലും ഇക്കാലത്ത് പരാക്രമം പിടിച്ച ആവേശമേഖലയായി മാറിയിട്ടുണ്ട്. അത് ഏറ്റവും മെച്ചപ്പെട്ട മേഖലയാണെന്നതിൽ തർക്കവും വേണ്ട. സാന്പത്തികവും ജീവിത നിലവാരവും കേരളത്തിൽ ഉയർന്നതോടെ എല്ലാവരും മക്കൾ എൻജിനിയറോ ഡോക്ടറോ ആവണമെന്ന അതിമോഹത്തിലാണ്. മക്കളുടെ അഭിരുചിയോ കഴിവോ താത്പര്യമോ ചോദിക്കാതെ ഇതിലേക്ക് തള്ളിവിടുന്ന പ്രവണതയാണ് കാണാനാവുക. പക്ഷെ, എന്‍റെ കുട്ടിക്ക് ഈ കോഴ്സ് പഠിക്കാൻ കഴിവും പ്രാപ്തിയുമുണ്ടോ എന്ന് അറിയുകയും ചോദിക്കുകയും ചെയ്തിട്ടുവേണ്ടേ ഇതിലേക്ക് അയയ്ക്കാൻ. പഠിക്കാൻ കഴിവില്ലാത്തയാൾ പഠിക്കാൻ പറ്റാത്ത കോഴ്സ് പഠിക്കണമെന്നു ശഠിച്ചാൽ കുട്ടിയും കോഴ്സും സ്ഥാപനവും ബുദ്ധിമുട്ടിലാകും. കഴിവില്ലാത്ത കുട്ടികളെ തള്ളിക്കയറ്റുന്ന സാഹചര്യത്തിലാണ് കേരളത്തിലെ നല്ലൊരു ശതമാനം എൻജിനിയറിംഗ് കോളജുകളും പൂട്ടാൻ നിർബന്ധിതമായിരിക്കുന്നത്.

പഠനത്തിൽ രണ്ട് ആവശ്യവുമുണ്ട്. ഒന്നു മെറിറ്റ്, മറ്റൊന്നു മണി (പണം). പണം കൈയിലുള്ളവർക്ക് ഏതു കോളജിലും സീറ്റ് വിലയ്ക്കുവാങ്ങാം. മെറിറ്റ് ഇല്ലാത്തതിനാൽ പഠിക്കാൻ പറ്റുന്നില്ല. തുന്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന സാഹചര്യമാണ് പലയിടങ്ങളിലും കാണാനാവുക. അതിനാൽ പലരും കോഴ്സ് ഇടയ്ക്കു മതിയാക്കി പഠനം അവസാനിപ്പിക്കാൻ നിർബന്ധിതരാകുന്നു. ബിടെക് മേഖലയിൽ പകുതിയോളം പേരും പരാജയപ്പെട്ടു പിൻമാറേണ്ടി വരുന്നു. മെഡിക്കൽ മേഖലയിൽ രണ്ടായിരത്തോളം കോഴ്സുകൾ നിലവിലുണ്ട്. ഇതിൽ പഠിക്കാൻ പറ്റുന്നതും സാധ്യതയുള്ളതും തെരഞ്ഞെടുക്കണമെന്നു മാത്രം. പലർക്കും ഇതേക്കുറിച്ചറിയില്ല. മെഡിസിൻ, എൻജിനിയറിംഗ്, എംബിഎ, ദന്തൽ തുടങ്ങി എട്ടോ ഒൻപതോ കോഴ്സുകളേക്കുറിച്ചേ നമ്മുടെ സമൂഹത്തിന് അറിവുള്ളു. വൻ സാധ്യതയുള്ള മറ്റ് പ്രഫഷണൽ കോഴ്സുകളെക്കുറിച്ച് അന്വേഷിക്കാനോ അറിയാനോ പോലും രക്ഷിതാക്കൾക്കു മനസില്ല.

പ്രഫഷണൽ രംഗത്ത് കേരളത്തിന്‍റെ പരിമിതി?

മക്കൾ പഠിക്കുന്ന കോഴ്സ് മാതാപിതാക്കൾക്ക് സമൂഹത്തിലും സദസിലും ഒരു സ്റ്റാറ്റസിന്‍റെ ഭാഗമായിരിക്കുന്നു. കുട്ടി ബിഎസ്സിക്കോ ബിഎയ്ക്കോ ആണു പഠിക്കുന്നതെന്നു കേട്ടാൽ എന്താ പഠനത്തിൽ പിന്നോട്ടുപോയത് എന്നതാണ് പലരുടെയും ചോദ്യം. നമ്മുടെ രാജ്യത്ത് രണ്ടായിരത്തിലധികം കോഴ്സുകൾ പഠിക്കാൻ അവസരമുണ്ട്. ഇത് വെബ് സൈറ്റിൽ ലിസ്റ്റ് ചെയ്തെടുക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല. പുതിയ കോഴ്സുകളെക്കുറിച്ച് നാം അജ്ഞരാണ്. ഗതികേടെന്നു പറയെട്ടെ അൻപതു കൊല്ലം മുൻപു തുടങ്ങിയതും കേരളത്തിനു പുറത്ത് നിറുത്തലാക്കിയതുമായ ഡിഗ്രി കോഴ്സുകളാണ് കേരളത്തിലെ നല്ലൊരു ശതമാനം കോളജുകളിലും ഇപ്പോഴും പഠിപ്പിക്കുന്നത്. തമിഴ് നാട്, കർണാടകം, രാജസ്ഥാൻ തുടങ്ങി മറ്റ് സംസ്ഥാനങ്ങളിലെ സർവകലാശാലകളിൽ നാം കേട്ടിട്ടില്ലാത്തതും തൊഴിലവസരമുള്ളതുമായ എത്രയോ കോഴ്സുകൾ പഠിപ്പിക്കുന്നു.

ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി തുടങ്ങി പരന്പരാഗത ബിദുദ ബിരുദാനന്തര കോഴ്സുകളാണ് ഈ നവയുഗത്തിലും ഇവിടെ പഠിപ്പിക്കുന്നത്.കേരളം ജോലി സാധ്യതയിൽ ഏറ്റവും പിന്നിലുള്ള തൊഴിൽ വിപണിയാണ്. കേരളത്തിനു പുറത്താണ് ജോലി സാധ്യതകൾ. വ്യവസായവും ബിസിനസുമൊക്കെ കേരളത്തിനു പുറത്താണ്. ആ നിലയിൽ ഈ വിജ്ഞാനവുമായി ജോലി തേടി ദേശീയതലത്തിൽ മത്സരപരീക്ഷ എഴുതുന്പോൾ നമ്മുടെ കുട്ടികൾ പിന്നിൽ പോകുന്നു. നമ്മുടെ ന്യൂ ജനറേഷൻ ഓട്ടോണമസ് കോളജുകൾ കുറെ പുതിയ കോഴ്സുകൾ തുടങ്ങിയിട്ടുണ്ട്. നിർഭാഗ്യവശാൽ കോഴ്സുകൾ നല്ലതാണ്, പക്ഷെ ചില സ്ഥാപനങ്ങൾക്കെങ്കിലും മികവു പോരാ.

ഭാവിയിലെ ജോലി സാധ്യത എവിടെ?

എൻജിനിയറിംഗ് മേഖലയിൽ ജോലി സാധ്യത ഏറെക്കുറെ തീർന്നുവരികയാണ്. ഒരു വർഷം ഇന്ത്യയിൽ 5.83 ലക്ഷം പേർ എൻജിനിയറിംഗ് പാസായി പുറത്തിറങ്ങുന്നു. ഇത്രയും പേർക്ക് ജോലി അവസരങ്ങൾ രാജ്യത്തില്ല. ഒരു ലക്ഷത്തിൽ താഴെയാണ് ഇവിടെ ഓരോ വർഷത്തെയും ജോലി സാധ്യത. ഈ സാഹചര്യത്തിൽ എൻജിനിയറിംഗ് പാസായവരിൽ 58 ശതമാനം പേരും ബാങ്കു ജോലി തേടി പോകുകയാണ്. ബാങ്കുകളിൽ ക്ലാർക്കും ഓഫീസറുമായി പോകുന്നതേറെയും ഇക്കാലത്ത് ബിടെക്കുകാരാണ്. അതും ബാങ്ക് പരീക്ഷ എഴുതാൻ എൻട്രൻസ് പരിശീലനം നേടിയതിനുശേഷം. പഴയ പ്ലസ് ടു, ബികോം കാരുടെ ജോലിയാണ് എൻജിനിയർ നേടിയെടുക്കുന്നതെന്നു മനസിലാക്കണം.

മെഡിക്കൽ മേഖലയിൽ വലിയ ആശങ്ക കാണുന്നില്ല. അഞ്ഞൂറിൽപരം കോളജുകളും 55000 സീറ്റുകളുമേ ഈ മേഖലയിലുള്ളു. ലോകാരോഗ്യ സംഘടനയുടെ നിർദേശം 80 രോഗികൾക്ക് ഒരു ഡോക്ടർ എന്നതാണ്. ഇപ്പോൾ 240 പേർക്ക് ഒരു ഡോക്ടർ എന്നതാണ് സ്ഥിതി. അങ്ങനെ നോക്കിയാൽ മൂന്നിരട്ടി ഡോക്ടർമാരുടെ കൂടി ഒഴിവ് സമീപഭാവിയിൽ വരും. പക്ഷെ എൻജിനിയറിംഗ് കോളജ് സ്ഥാപിക്കുന്ന വേഗത്തിൽ മെഡിക്കൽ കോളജ് തുടങ്ങാനാവില്ല. 80 കോടി രുപയുണ്ടെങ്കിൽ എൻജിനിയറിംഗ് കോളജ് തുടങ്ങാം. 500 കോടിയെങ്കിലും വേണം മെഡിക്കൾ കോളജ് തുടങ്ങാൻ. പാരാമെഡിക്കൽ കോഴ്സുകളിലും വലിയ സാധ്യത ബാക്കി നിൽക്കുന്നു. ട്രാവൽ ആൻഡ് ടൂറിസത്തിനും ഹോട്ടൽ മാനേജുമെന്‍റിനും കേരളത്തിൽ സാധ്യത ബാക്കിയുണ്ട്. ഐടിക്കും ഭാവിയുണ്ട്.

എല്ലാവരും ജോലിക്കായി നെട്ടോട്ടമോടുന്നതിനാലും യോഗ്യതയുള്ളവരുടെ എണ്ണം കൂടി വരുന്നതിനാലും ഇവിടെ അർഹമായ വേതനം കിട്ടുന്നില്ലെന്നത് വാസ്തവം. പ്രത്യേകിച്ചും ടീച്ചിംഗ്, നഴ്സിംഗ് മേഖലയിൽ. അധ്യാപകർ വടക്കേ ഇന്ത്യയിലേക്കും മറ്റും പോകട്ടെ. പലയിടങ്ങളിലും നല്ല ശന്പളം ഉറപ്പാണ്.

ഇന്ത്യ വളരുന്ന സന്പദ് വ്യവസ്ഥയാണ്. ആരു ഭരിച്ചാലും സർക്കാർ മാറി വന്നാലും എൻജിനിയറിംഗ് ആൻഡ് ടെക്നോളജി മേഖല വളർന്നുകൊണ്ടിരിക്കും. അവിടെ ജോലി സാധ്യത എക്കാലവും ഉണ്ടായിരിക്കും. വികസനസാധ്യത എവിടെയൊക്കെയുണ്ടോ ആ മേഖലയിൽ ജോലി കൂടും. ഇന്ത്യയിൽ സർവീസ്, ശാസ്ത്ര മേഖല വളരുകയാണ്. കൊമേഴ്സ് ആൻഡ് മാനേജുമെന്‍റിലായിക്കും ഇനി ഏറ്റവും കൂടുതൽ ജോലി സാധ്യത. രണ്ടാമത് എൻജിനിറിംഗ് ആൻഡ് ടെക്നോളജി. പിന്നീട് ശാസ്ത്രമേഖല. അതുകഴിഞ്ഞാൽ ഹെൽത്ത് ഉൾപ്പെടെ സേവനമേഖല.

കൃഷിയിൽ സാധ്യത?

കേരളത്തിൽ ആളോഹരി ഭൂവിസ്തൃതി കുറയുന്നു. പോരെങ്കിൽ പുതിയ തലമുറയ്ക്ക് വെയിൽ കൊള്ളാൻ താൽപര്യമില്ല. ട്രാക്ടർ വന്നാലും മറ്റ് യന്ത്രം വന്നാലും വെയിൽ കൊള്ളാനും വിയർക്കാനും മനോഭാവമില്ലെങ്കിൽ മണ്ണിൽ വിളവുണ്ടാകുമോ.

പണം പഠനത്തിൽ പരിമിതിയാകുന്നില്ലേ?

സാന്പത്തിക പരിമിതിയുടെ പേരിൽ ഒരു പാടു പേർ പഠിക്കാതെയും അവസരമില്ലാതെയും നിൽക്കുന്നതായി തോന്നുന്നില്ല. ഏതു കോഴ്സിലും ഒന്നാം നിരയിൽ നിൽക്കുന്നവർക്ക് ഒരു പൈസയും മുടക്കാതെ ഏതു കോഴ്സും പഠിക്കാൻ രാജ്യത്ത് അവസരമില്ലേ. പഠിക്കാതിരുന്നിട്ട് പ്രവേശനം കിട്ടിയില്ല, ലോണ്‍ എടുക്കേണ്ടി വന്നു എന്നു പറയുന്നതിൽ എന്തു കാര്യം. കഠിനാധ്വാനം ചെയ്യു. ഏതു കോഴ്സിലും മെറിറ്റിൽ കയറിപ്പറ്റാം. പൈലറ്റ് കോഴ്സും എയ്റോനോട്ടിക്കൽ എൻജിനിയറിംഗിലുമൊക്കെ പത്തിരുപതു ലക്ഷം രുപ മുടക്കു വരും. പക്ഷെ അതിനിവിടെ ജോലി കുറവല്ലേ. മിടുക്കനായ കുട്ടി സാധാരണ കോഴ്സ് പഠിച്ചാലും രക്ഷപ്പെടും. അവൻ ഒന്നാമതെത്തുന്പോൾ ജോലി ഉറപ്പാണ്.

പഠനത്തിൽ അച്ഛനമ്മമാരുടെ റോൾ എന്താവണം?

അച്ഛനും അമ്മയും തമ്മിലുള്ള യോജിപ്പും വീട്ടിലെ സമാധാനവും മക്കളുടെ പഠനത്തിലെ പ്രധാന കാര്യമാണ്. മക്കളെ നന്നായി പ്രോത്സാഹിപ്പിക്കുന്നവരും പഠനത്തിൽ ഉത്സുകരുമായിരിക്കണം. മക്കളുടെ സ്വഭാവ രൂപീകരണം അച്ഛനും അമ്മയിൽനിന്നുമാണ്. ഇക്കാലത്തേത് കൂട്ടുകുടുംബമല്ല, അച്ഛനും അമ്മയും ഒന്നോ രണ്ടോ മക്കളും ചേരുന്ന ചെറിയ കുടുംബമാണ്. ഇക്കാലത്ത് വല്യച്ഛനും വല്യമ്മയും അമ്മാവനുമൊന്നും കാര്യമായ റോളുകളില്ലാതായി. എല്ലാം അച്ഛനും അമ്മയിലും ഒതുങ്ങി. ആ നിലയിൽ രക്ഷിതാക്കളാണ് എല്ലാറ്റിനും പ്രധാനം.

വീട്ടിൽ അച്ഛനും അമ്മയും പഠനമുറിയിൽ റോൾ മോഡലുകളാവണം. രക്ഷിതാക്കൾ കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം. കഠിനാധ്വാന സ്വഭാവം അച്ഛനും അമ്മയ്ക്കുമുണ്ടാകണം. ഞാൻ രാത്രി 12 മണി വരെ ഇന്‍റർനെറ്റിലും വായനയിലും ചെലവഴിക്കാറുണ്ട്. അതു കാണുന്പോൾ എന്‍റെ മക്കൾക്ക് ഉറങ്ങാൻ പറ്റുമോ, അവരും പഠിക്കാനിരിക്കും.

ഇപ്പോഴാവട്ടെ അച്ഛനമ്മമാർ ടിവിക്കു മുന്നിലും സീരിയലുകൾക്ക് പിന്നിലും പാതിരാ വരെ ഇരിക്കുന്ന സാഹചര്യത്തിൽ മക്കൾ പഠിക്കില്ല. മക്കൾക്കു മുന്നിൽ അച്ഛനും അമ്മയും എപ്പോഴും പ്രവർത്തിക്കുന്നവരായിരിക്കണം. കുട്ടിയുടെ ലൈഫ് പാറ്റേണിന്‍റെ റോൾ മോഡലായിരിക്കണം രക്ഷിതാക്കൾ. കുട്ടികളുടെ പഠന വിഷയത്തിൽ ഇടപെടണം. പറ്റുന്ന രീതിയിൽ പഠന കാര്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കണം. പേരന്‍റ് സ്റ്റുഡന്‍റ്ഷിപ്പിലേക്ക് വരണം. അച്ഛനും അമ്മയും പഠിക്കണം മക്കളുടെ പുസ്തകങ്ങൾ. ബുദ്ധിയെക്കാൾ പ്രധാനം സിസ്റ്റമാറ്റിക്കായ പഠനമാണ്. നന്നായി വായിക്കുന്നവരാവണം വീട്ടിലുള്ള എല്ലാ അംഗങ്ങളും.

റെജി ജോസഫ്