You can make wonders (നിങ്ങൾക്ക് അദ്ഭുതങ്ങൾ സൃഷ്ടിക്കാനാകും)
"" എനിക്ക് ഇൗ വിജയം നേടാനായെങ്കില്‍ നിങ്ങള്‍ക്ക് ഇതിനപ്പുറവും കഴിയും ’. സെറിബ്രല്‍ പാൾസി ബാധിച്ച് തളര്‍ന്ന കൈകള്‍ ഉയര്‍ത്തി ശ്യാം അത് പറയുമ്പോള്‍ വിജയം ആ കൈകളില്‍ ഒതുങ്ങിയിരുന്നു. "Impossible’ എന്ന ഇംഗ്ലീഷ് വാക്ക് "I’m Possible’ എന്ന് തിരുത്തി വായിക്കാന്‍ മാതാപിതാക്കള്‍ പഠിപ്പിച്ചതാണ് ശ്യാമിനെ വിജയത്തിലേക്ക് നയിച്ചത്. ജീവിതത്തില്‍ ആത്മവിശ്വാസം മാത്രമായിരുന്നു ഈ ചെറുപ്പക്കാരന് കൈമുതലായുണ്ടായിരുന്നത്. സെറിബ്രല്‍ പാള്‍സി ബലഹീനമാക്കിയ ശരീരവും രോഗത്തിന് ബലഹീനമാക്കാന്‍ കഴിയാത്ത മനസുമായാണ് ഈ 36 കാരന്‍റെ ജീവിതം.

ശ്യാമിന്‍റെ ജീവിതം ആത്മവിശ്വാസം പകര്‍ന്നത് ഒട്ടേറെ പേര്‍ക്കാണ്. തിരുവനന്തപുരം നിഷില്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്) പ്രഭാഷണ പരമ്പരയക്ക് എത്തിയപ്പോഴാണ് ഈ ചെറുപ്പക്കാരനെ കണ്ടുമുട്ടിയത്. സംസാരിക്കാന്‍ ശേഷിയില്ലാത്ത കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കിക്കൊണ്ട് രോഗം തളര്‍ത്തിയ കൈകള്‍ ഉയര്‍ത്തി ശ്യാം പ്രസാദ് വിളിച്ചുപറഞ്ഞു. ""എനിക്കാവുമെങ്കില്‍ നിങ്ങള്‍ക്കും സാധിക്കും.’’

അന്ന് അവര്‍ സന്തോഷത്തിലായിരുന്നു

1981 മാര്‍ച്ച് 23 -അന്നാണ് ആ അധ്യാപക ദമ്പതികള്‍ ഏറ്റവുമധികം സന്തോഷിച്ചത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ പ്രഭാകരനും ഉഷയും ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമായിരുന്നു അത്. തങ്ങളുടെ ജീവന്‍റെ പാതിയായി പിറന്ന കുഞ്ഞിനെ അവര്‍ വാത്സല്യത്തോടെ ശ്യാം എന്നു വിളിച്ചു. ആര്‍ക്കും ഓമനിക്കാന്‍ തോന്നുന്ന കുഞ്ഞ്. എന്നാല്‍ വിധി ആ കുടുംബത്തെ വേട്ടയാടിയത് മറ്റൊരു തരത്തിലായിരുന്നു. കുഞ്ഞ് ജനിച്ച് മൂന്നു മാസം കഴിഞ്ഞപ്പോള്‍ പിടിപെട്ട ചെറിയൊരു പനി, പെട്ടെന്ന് അത് മഞ്ഞപ്പിത്തത്തിന്‍റെ രൂപത്തിലേക്ക് മാറുകയായിരുന്നു. മകനെയും വാരിയെടുത്ത് ആ ദമ്പതികള്‍ ആശുപത്രിയിലേക്ക് ഓടി. മഞ്ഞപ്പിത്തം മാറി. പക്ഷേ അപ്പോഴാണ് തങ്ങളുടെ മകന്‍റെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാതെ എത്തിയ അതിഥിയെക്കുറിച്ച് ഡോക്ടര്‍മാര്‍ അവരോട് പറഞ്ഞത്, സെറിബ്രല്‍ പാള്‍സി എന്ന ശാശീരിക ക്ഷമതയില്ലായ്മയെക്കുറിച്ച്. ഡോക്ടര്‍മാരുടെ വാക്കുകള്‍ കേട്ട് ആ മാതാപിതാക്കള്‍ തകര്‍ന്നെങ്കിലും അവര്‍ ദൈവത്തിന്‍റെ കാരുണ്യത്തിന് നന്ദി പറഞ്ഞു. മകനെ മഞ്ഞപ്പിത്തത്തിന്‍റെ പിടിയില്‍ നിന്ന് രക്ഷപെടുത്തി തിരികെ തന്നതിന്.

ചികിത്സയ്ക്കായി കിലോമീറ്ററുകള്‍

1980 കളില്‍ സാങ്കേതിക വിദ്യകളും, വൈദ്യശാസ്ത്രവും ഇത്രത്തോളം വികസിച്ചിരുന്നില്ല. മകന്‍റെ ചികിത്സയ്്ക്കായി ആ മാതാപിതാക്കള്‍ കിലോമീറ്ററുകളോളം യാത്ര ചെയ്തു. ഫിസിയോ തെറാപ്പി ചെയ്യുന്നതിനായി ദിവസവും 20 കിലോമീറ്റർ സഞ്ചരിച്ചുവേണമായിരുന്നു ആശുപത്രിയിലെത്താന്‍. തങ്ങളുടെ മകന്‍ മറ്റു കുട്ടികളെപ്പോലെ തന്നെ ജീവിക്കുന്നത് സ്വപ്നം കണ്ടിരുന്ന ആ മാതാപിതാക്കള്‍ക്ക് അതൊരു ദൂരമായിരുന്നില്ല. ദിവസവും മകനെയും എടുത്ത് അവര്‍ യാത്ര ചെയ്തു. ചികിത്സിച്ചു. അതുവഴിയായി മകന്‍റെ രോഗത്തോട് ഒരു പരിധിവരെ ചെറുത്തുനില്‍ക്കാന്‍ ആ മാതാപിതാക്കള്‍ക്കായി.

ഡോക്ടര്‍ ദൈവത്തിന്‍റെ രൂപത്തില്‍

മകന്‍ വളരുന്നതോടൊപ്പം ആ മാതാപിതാക്കളുടെ ആശങ്കയും വളര്‍ന്നു. മകനെ സ്കൂളില്‍ ചേര്‍ക്കണം. മുമ്പോട്ടുള്ള ജീവിതം, ശ്യാമിനെ ചികിത്സിക്കുന്ന ഡോക്ടര്‍ കെ.കെ. മനുവുമായി (കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫിസിക്കല്‍ മെഡിസിനേറ്റായിരുന്നു) അവര്‍ തങ്ങളുടെ ആശങ്കകള്‍ പങ്കുവച്ചു. മകനെ ഒരിക്കലും സ്പെഷല്‍ സ്കൂളിലേക്ക് അയയ്ക്കരുതെന്നായിരുന്നു ആ മാതാപിതാക്കളോട് ഡോക്ടര്‍ പറഞ്ഞത്. കാരണം സ്പെഷല്‍ സ്കൂളില്‍ സെറിബ്രല്‍ പാൾസി ബാധിച്ച കുട്ടികളെ ശുശ്രൂഷിക്കുന്ന രീതി ശ്യാമിന് ആവശ്യമായിരുന്നില്ല. അവന്‍റെ ഐക്യൂ ( ഇന്‍റലക്ച്വല്‍ നോളഡ്ജ്) സാധാരണ കുട്ടികളെപ്പോലെയാണ്. സാധാരണ കുട്ടികള്‍ ചിന്തിക്കുന്നതുപോലെ ചിന്തിക്കുന്നതിനും പഠിക്കുന്നതിനും അവന് സാധിക്കുമായിരുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരം ആ മാതാപിതാക്കള്‍ മകനെ അടുത്തുള്ള മാനേജ്മെന്‍റ് സ്കൂളിലേക്ക് അയച്ചു. തിരക്കേറിയ തങ്ങളുടെ ഔദ്യോഗിക ജീവിതത്തില്‍ മകനെ സ്കൂളില്‍ വിടുന്നതിനും തിരികെ കൊണ്ടുവരുന്നതിനും അവര്‍ക്കാവുമായിരുന്നില്ല. ഊണ് വാരിനല്‍കണം, പ്രാഥമിക കര്‍മങ്ങള്‍, അങ്ങനെ ഒരുപാടു പ്രശ്നങ്ങള്‍. അതോടെ സ്കൂളില്‍ അവന് കൂട്ടായി എത്തിയത് മുത്തച്ഛനും മുത്തശിയുമായിരുന്നു. അവര്‍ അവനെ സ്കൂളില്‍ എത്തിച്ചു, കൂട്ടിരുന്നു, ഉച്ചയ്ക്ക് ഊണ് വാരി നല്‍കി.

അതിജീവനത്തിന്‍റെ കാലങ്ങള്‍

ശ്യാമിന് എല്ലാക്കാര്യങ്ങള്‍ക്കും പരസഹായം ആവശ്യമായിരുന്നു. നാലാം ക്ലാസ് കഴിഞ്ഞതോടെ അതിജീവനത്തിന്‍റെ കാലങ്ങളായിരുന്നു പിന്നീടങ്ങോട്ട്. അര്‍ഹതയുള്ളവന്‍ അതിജീവിക്കും എന്ന ദി തിയറി ഓഫ് എക്സിസ്റ്റന്‍സ് പോലെ എല്ലാം ഒറ്റയ്ക്കു ചെയ്യാനായിരുന്നു ശ്രമം. അത് വിജയിച്ചു. തനിയെ ഭക്ഷണം കഴിക്കാന്‍ ശ്രമിച്ചു. വാഹനങ്ങളില്‍ തനിയെ കയറാന്‍ ശ്രമിച്ചു. കൂട്ടായി മാതാപിതാക്കളും മുത്തച്ഛനും മുത്തശിയും അധ്യാപകരും കൂട്ടുകാരും എത്തിയപ്പോള്‍ എല്ലാം പ്രതീക്ഷിച്ചതിലും വേഗത്തില്‍ നടന്നു. അന്നുവരെ തന്നെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്ന രോഗത്തിനോട് കലഹിക്കുകയായിരുന്നു പിന്നീടങ്ങോട്ട് ശ്യാം. അഞ്ചാം ക്ലാസ്മുതല്‍ എറണാകുളത്തെ ഒരു നവോദയ റസിഡന്‍ഷ്യല്‍ സ്കൂളിലായിരുന്നു പഠിച്ചത്. അവിടെ ശ്യാമിന് എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കിയിരുന്നു. കൂടുതല്‍ ദൂരം യാത്ര ചെയ്യേണ്ടിയിരുന്നില്ല. എല്ലാം അവന് അടുത്തു തന്നെയുണ്ടായിരുന്നു.

യു ക്യാന്‍ മേക്ക് വണ്ടേഴ്സ്

അഞ്ചാം ക്ലാസില്‍ എത്തിയപ്പോഴേക്കും സാധാരണ കുട്ടികളെപ്പോലെയൊക്കെ കാര്യങ്ങള്‍ ചെയ്യാനായിരുന്നു ശ്യാമിന്‍റെ ശ്രമം. ആകെയുണ്ടായിരുന്ന ബുദ്ധിമുട്ട് നടക്കാനും യാത്ര ചെയ്യാനും മാത്രമായിരുന്നു. പഠനകാര്യത്തില്‍ മറ്റു കുട്ടികളേക്കാള്‍ മുമ്പിലായിരുന്നു ശ്യാം. മറ്റുകുട്ടികളെപ്പോലെ ഓടിച്ചാടി നടക്കാന്‍ കഴിയില്ലായിരുന്നെങ്കിലും തന്‍റേതായ മേഖലകളില്‍ അവന്‍ മികവു കാണിച്ചു. പഠനകാലത്ത് ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. ഈ വിജയങ്ങള്‍ക്കെല്ലാം കാരണം അപകര്‍ഷതാബോധം ഇല്ലായ്മയായിരുന്നു. നിനക്ക് എല്ലാം കഴിയും എന്നു പറഞ്ഞായിരുന്നു ആ മാതാപിതാക്കള്‍ അവനെ വളര്‍ത്തിയത്. അവനെ ഉറക്കിയിരുന്നത് സ്റ്റീവ് ഹോക്കിംഗ്സിന്‍റെയുംമറ്റും കഥകള്‍ പറഞ്ഞു നല്‍കിയായിരുന്നു. "ഓള്‍ ആര്‍ ഈക്വല്‍സ് സം ആര്‍ മോര്‍ ഈക്വല്‍സ്’ എന്ന സിദ്ധാന്തമാണ് ആ മാതാപിതാക്കള്‍ മകനെ പഠിപ്പിച്ചത്.

ഡിഗ്രി അഥവാ ടേണിംഗ് പോയിന്‍റ്

ശ്യാമിന്‍റെ ജീവിതം കുറച്ചുകൂടി വിപുലപ്പെടുന്നത് ഇവിടെ വച്ചാണ്. കണ്ണൂരിലെ നിര്‍മലഗിരി കോളജിലായിരുന്നു ഡിഗ്രി പഠനം. കോളജും കോളജിലേക്കുള്ള യാത്രയുമാണ് ജീവിതത്തില്‍ വഴിത്തിരിവായത്. കോളജിലേക്ക് വീട്ടില്‍ നിന്നു 12 കിലോമീറ്ററോളം ദൂരമുണ്ടായിരുന്നു. ഈ ദൂരം ദിവസവും പോയി വരാനാണ് ശ്യാം ഇഷ്ടപ്പെട്ടത്. കിലോമീറ്ററുകള്‍ അകലെയുള്ള കോളജിലേക്കുള്ള ബസ് യാത്രയായിരുന്നു ജീവിതത്തിലെ പ്രയാസമേറിയ സമയം. എന്നാല്‍ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന രോഗത്തെ ജയിച്ചുകാണിക്കണമെന്ന ആത്മവിശ്വാസം ഈ ചെറുപ്പക്കാരന് കരുത്തേകി.

ദിവസവും കോളജിലേക്കുള്ള യാത്ര, കമ്പിയില്‍ തൂങ്ങിയും ഡോറില്‍ നിന്നും യാത്ര ചെയ്യേണ്ടിവന്ന അവസരങ്ങള്‍.പലപ്പോഴും സീറ്റ് കിട്ടില്ല. വാതിലിലും കമ്പിയിലും തൂങ്ങി സഞ്ചരിച്ചിട്ടുണ്ട്. കോളജ് കാലഘട്ടത്തില്‍ കുട്ടികള്‍ ഒപ്പിക്കുന്ന എല്ലാ കുസൃതികളും ചെയ്യാനും കാമ്പസ് ലൈഫ് ആസ്വദിക്കാനും അവനും ശ്രമിച്ചു. സുഹൃത്തുക്കളുടെ സഹായവുംകൂടി ചേര്‍ന്നപ്പോള്‍ സ്വപ്നങ്ങള്‍ക്ക് ചിറകുമുളയ്ക്കുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ക്ലാസ് കട്ട് ചെയ്ത് സിനിമയും നാടകവുമെല്ലാം കാണാന്‍ പോയി.

മത്സരങ്ങളില്‍ എന്നും ഒന്നാമത്

മറ്റു കുട്ടികളെപ്പോലെ ഓടിയും ചാടിയും നടക്കാനാവില്ലെങ്കിലും പഠനത്തില്‍ ഒന്നാമനായിരുന്നു ശ്യാം. കോളജ് കാലഘട്ടത്തില്‍ യൂണിവേഴ്സിറ്റി തലത്തില്‍ പല ക്വിസ് മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. മൂന്നു വര്‍ഷവും യൂണിവേഴിസിറ്റി ക്വിസ് ചാമ്പ്യനായിരുന്നു. കൂത്തുപറമ്പ് നിര്‍മലഗിരി കോളജില്‍ വച്ചാണ് ആദ്യമായി ശ്യാം സ്റ്റേജില്‍ കയറി പ്രസംഗിച്ചത്. ഗ്രേഡിംഗ് വരുന്നതിനേക്കാള്‍ മുമ്പുള്ള ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയായിരുന്നു പിജി പാസായത്.

സുവര്‍ണകാലം

നിര്‍മലാ കോളജില്‍ നിന്നു തന്നെ ശ്യാം ഇക്കണോമിക്സില്‍ പിജിയും പൂര്‍ത്തിയാക്കി. പിജിക്കുശേഷം തിരുവ,നന്തപുരം സെന്‍റർ‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസില്‍ നിന്ന് എംഫില്‍ പൂര്‍ത്തിയാക്കി. ജെഎന്‍യുവില്‍ നിന്ന് പിഎച്ച്ഡിയും എടുത്തു. പിഎച്ച്ഡിക്ക് എല്ലാകാര്യങ്ങളും ഒറ്റയ്ക്കു ചെയ്യണം. അധ്യാപകന്‍ നിര്‍ദേശം നല്‍കുക മാത്രമേയുള്ളൂ. അത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു. അതൊക്കെ തന്‍റെ ജീവിതത്തിലെ ഗോള്‍ഡന്‍ പീരിയഡുകളായിരുന്നുവെന്ന് ശ്യാം പറയും. പഠനത്തിന്‍റെ ഭാഗമായി നിരവധി യാത്രകള്‍ ആവശ്യമായി വന്നു. അവിടെയൊന്നും അവന്‍ തളര്‍ന്നില്ല. ഇന്ത്യക്ക് അകത്തും പുറത്തും നിരവധി സ്ഥലങ്ങളില്‍ യാത്ര ചെയ്യേണ്ടിവന്നു. അങ്ങനെ ഒടുവില്‍ എംഫിലും പിഎച്ച്ഡിയും കരസ്ഥമാക്കി ജോലിയില്‍ കയറിയപ്പോള്‍ നിങ്ങള്‍ക്ക് റിസര്‍വേഷന്‍ ക്വോട്ടയില്‍ കിട്ടിയതാണോ ഈ ജോലി എന്ന ചോദ്യം തന്നെ തകര്‍ത്തുകളഞ്ഞെന്ന് ശ്യാം പറയുന്നു.

സമൂഹം എന്നെ തുറിച്ചുനോക്കി

ഞാന്‍ ട്രെയിനില്‍ യാത്രചെയ്യുമ്പോള്‍ ആളുകള്‍ എന്നെ അദ്ഭുത്തോടെ നോക്കിയ സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. ഒരു ദിവസം ഗുജാറാത്തില്‍ നിന്ന് തിരുവനന്തപുര ത്തേക്ക് വരികയായിരുന്നു. ഒരാള്‍ വന്ന് എന്നോട്് ട്രെയിനില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. അയാള്‍ കരുതി ഞാന്‍ ഒരു യാചകനാണെന്ന്. അതാണ് സമൂഹത്തിലെ രീതി. സമൂഹം പലപ്പോഴും ഭിന്നശേഷിക്കാരായ വ്യക്തികളെ ഒരു അദ്ഭുതവസ്തുവായാണ് കാണുന്നത്. യാത്രയില്‍ പലപ്പോഴും പലതും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.

ഇന്ത്യക്കാര്‍ക്ക് പൊതുവേ ഭിന്നശേഷിക്കാരോട് അവജ്ഞയാണെന്നാണ് തനിക്ക് മനസിലാക്കാനായതെന്ന് ശ്യാം പറയുന്നു. എന്നാല്‍ ഇന്ത്യയിലെ പുതിയ തലമുറയ്ക്ക് ഇക്കാര്യത്തില്‍ മാറ്റമുണ്ട്. ശ്യാമിന്് ആദ്യമായി ജോലി കിട്ടിയത് ഗുജറാത്തിലാണ്. അങ്ങനെ ഞാന്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. ബസിലും ട്രെയിനിലും വിമാനത്തിലും, അവിടെയൊക്കെ എനിക്ക് പ്രയാസങ്ങളുണ്ടായിട്ടുണ്ട്്. എന്നാല്‍ അതിനെ അതിജീവിക്കുന്നതിനുള്ള മാര്‍ഗങ്ങളും സ്വയം കണ്ടെത്തി. ഒരു ഗ്ലാസ് നിറയെ വെള്ളം കുടിക്കാന്‍ പറ്റുമായിരുന്നില്ല. അപ്പോള്‍ രണ്ടു ഗ്ലാസ് ചോദിച്ചുവാങ്ങി വെള്ളം അതിലേക്ക് പകര്‍ത്തിയശേഷം കുടിക്കും. യാത്ര ചെയ്യുമ്പോള്‍ പലപ്പോഴും പേപ്പര്‍ ഗ്ലാസിലാവും വെള്ളവും ചായയുമെല്ലാം കിട്ടുക. തനിക്ക് പേപ്പര്‍ ഗ്ലാസ് കൈയില്‍ പിടിക്കാനാവില്ലാത്തതിനാല്‍ യാത്രയ്ക്കിറങ്ങുമ്പോള്‍ സ്റ്റീല്‍ ഗ്ലാസും കൈയില്‍ കരുതും.

എനിക്ക് ലിമിറ്റേഷന്‍സ് ഉണ്ട്, മാറേണ്ടത് മനോഭാവം

""ഞാന്‍ ഒരിക്കലും എന്‍റെ കഴിവുകേടുകളെക്കുറിച്ച് ആലോചിക്കാറില്ല. കഴിവുകളെക്കുറിച്ചേ ആലോചിക്കാറുള്ളൂ. എനിക്ക് ചെയ്യാന്‍ പറ്റുന്ന ഒരുപാട് കാര്യങ്ങളുണ്ട്. സാമ്പത്തികശാസ്ത്രം പഠിപ്പിക്കാന്‍, പ്രബന്ധങ്ങള്‍ തയാറാക്കാന്‍ അങ്ങനെ എന്നെക്കൊണ്ട് കഴിയുന്ന നിരവധി കാര്യങ്ങളുണ്ട്. അതുകൊണ്ട് മാറേണ്ടത് സമൂഹത്തിന്‍റെ കാഴ്ചപ്പാടാണ്. എന്‍റെ ജീവിതം ഒരു സക്സസ് സ്റ്റോറിയായിരിക്കും, പക്ഷേ അതില്‍ ഒരുപാട് പേരുടെ സപ്പോര്‍ട്ടുണ്ട്. അധ്യാപകര്‍, സുഹൃത്തുക്കള്‍, ഡോക്ടേഴ്സ് മാതാപിതാക്കള്‍ എല്ലാവര്‍ക്കും പങ്കുണ്ട്. ഇപ്പോള്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള കാസര്‍ഗോഡിലെ സാമ്പത്തികശാസ്ത്രം വിഭാഗം അസിസ്റ്റന്‍റ് പ്രഫസറാണ് ശ്യാം. ‌

സെറിബ്രല്‍ പാള്‍സി

തലച്ചോറില്‍ ഉണ്ടാകുന്ന ക്ഷതമോ വൈകല്യമോ മൂലം സംഭവിക്കുന്ന ഒരു നാഡീവ്യൂഹ തകരാറാണ് സെറിബ്രല്‍ പാള്‍സി. ഗര്‍ഭകാലത്തും ജനനസമയത്തും ജനനശേഷവും കുഞ്ഞുങ്ങളില്‍ തലച്ചോറിലെ നാഡീകോശങ്ങള്‍ക്ക് ഏല്‍ക്കുന്ന ക്ഷതംമൂലം പേശികള്‍ക്കുണ്ടാകുന്ന ചലനശേഷിക്കുറവ്, നിയന്ത്രണമില്ലായ്മ, വളര്‍ച്ചക്കുറവ് എന്നിവ സംഭവിക്കുന്ന അവസ്ഥയാണ് സെറിബ്രല്‍ പാള്‍സി.

ജിന്‍സ് ജോയി