പോയതുപോകട്ടെ, ബാക്കിയുണ്ടല്ലോ
1938-ൽ ലോകത്തിലെ ഒന്നാം നന്പർ പിസ്റ്റൾ ഷൂട്ടർ ആയിരുന്നു ഹംഗേറിയനായ കരോളി ടക്കാക്സ് (1910-1976). ബുഡാപെസ്റ്റിൽ ജനിച്ചുവളർന്ന ഈ ചെറുപ്പക്കാരൻ അപ്പോൾ ആർമിയിലെ ഒരു സാർജന്‍റ് ആയിരുന്നു. 1940-ലെ ടോക്യോ ഒളിന്പിക്സിൽ ഹംഗറിക്കുവേണ്ടി ടക്കാക്സ് സ്വർണമെഡൽ നേടുമെന്നു പൊതുവേ പ്രതീക്ഷയുണ്ടായിരുന്നു.

എന്നാൽ, ആ വർഷം ആർമിയിലെ പരിശീലനത്തിനിടയിൽ ഒരു ഗ്രേനേഡ് പൊട്ടി ടക്കാക്സിന്‍റെ വലതുകരം തകർന്നുപോയി. അതോടെ ടക്കാക്സിന്‍റെ പേരിൽ രാജ്യത്തുണ്ടായിരുന്ന മെഡൽ പ്രതീക്ഷയും തകർന്നു. എന്നാൽ പിന്നീട് സംഭവിച്ചത് അവിശ്വസനീയമായ ഒരു കാഴ്ചയായിരുന്നു.

1939-ലെ വേനൽക്കാലത്തു ഹംഗറിയിലെ നാഷണൽ പിസ്റ്റൾ ഷൂട്ടിംഗ് നടക്കുന്പോൾ ടക്കാക്സ് അവിടെയെത്തി. അപ്പോൾ മത്സരത്തിനെത്തിയിരുന്നവരിൽ പലരും ഈ ചെറുപ്പക്കാരന്‍റെ അരികിലെത്തി അപകടത്തെക്കുറിച്ചു ഖേദപ്രകടനം നടത്തി. അതുപോലെ, മത്സരം കാണുവാൻ എത്തിയതിൽ ടക്കാക്സിനെ അഭിനന്ദിക്കുകയും ചെയ്തു.

അപ്പോഴാണ് അവരെയെല്ലാം അന്പരപ്പിച്ചുകൊണ്ടു താൻ മത്സരത്തിൽ പങ്കെടുക്കുവാൻ വന്ന വിവരം അറിയിച്ചത്. അന്നു നടന്ന മത്സരത്തിൽ അവരെയെല്ലാം വീണ്ടും അന്പരപ്പിച്ചുകൊണ്ടു ടക്കാക്സ് സ്വർണമെഡൽ നേടി! എന്തായിരുന്നു അന്നു സംഭവിച്ചത്? വലതുകൈകൊണ്ടു ഷൂട്ട് ചെയ്യാൻ പറ്റാതിരുന്നതുകൊണ്ട് ഇടതുകൈകൊണ്ടു ടക്കാക്സ് ഷൂട്ടുചെയ്തു! കണ്ടുനിന്നവർക്ക് അതു വിശ്വസിക്കുവാൻ സാധിച്ചില്ല. പക്ഷേ, അന്നു ഷൂട്ടിംഗിൽ ഈ ചെറുപ്പക്കാരനെ പരാജയപ്പെടുത്താനുള്ള കഴിവ് ആർക്കും ഉണ്ടായിരുന്നില്ല.‌

1940-ലെ ഒളിന്പിക്സ് മത്സരത്തിനുവേണ്ടി ടക്കാക്സ് തയാറെടുത്തു. പക്ഷേ, രണ്ടാം ലോകമഹായുദ്ധം മൂലം 1940-ൽ ഒളിന്പിക്സ് നടന്നില്ല. അപ്പോൾ 1944-ലെ ഒളിന്പിക്സിൽ ടക്കാക്സ് പ്രതീക്ഷയർപ്പിച്ചു. എന്നാൽ യുദ്ധംമൂലം ആ ഒളിന്പിക്സും നടന്നില്ല.

അടുത്ത ഒളിന്പിക്സ് 1948-ൽ ലണ്ടനിലായിരുന്നു. ടക്കാക്സ് അവിടെ എത്തുമെന്നു പലരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ടക്കാക്സ് മത്സരത്തിൽ പങ്കെടുത്തു എന്നു മാത്രമല്ല, മത്സരത്തിൽ ഗോൾഡ് മെഡൽ നേടുകയും ചെയ്തു. പിസ്റ്റൾ ഷൂട്ടിംഗിൽ പുതിയ വേൾഡ് റിക്കാർഡ് സ്ഥാപിച്ചുകൊണ്ടായിരുന്നു അന്നു ടക്കാക്സ് സ്വർണമെഡൽ നേടിയത്. അപ്പോൾ അദ്ദേഹത്തിനു മുപ്പത്തിയെട്ടു വയസുണ്ടായിരുന്നു. ടക്കാക്സിന്‍റെ ജൈത്രയാത്ര അവിടംകൊണ്ടവസാനിച്ചില്ല. 1952-ൽ ഹെൽസിങ്കിയിൽ നടന്ന ഒളിന്പിക്സിലും അദ്ദേഹം സ്വർണമെഡൽ നേടി. 1956-ൽ നടന്ന വേൾഡ് ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിൽ ഒരു ബ്രോണ്‍സ് മെഡൽ നേടുകയുണ്ടായി.

തന്‍റെ ദീർഘകാല കരിയറിൽ മുപ്പത്തിയഞ്ച് ഹംഗേറിയൻ നാഷണൽ ഷൂട്ടിംഗ് ചാന്പ്യൻഷിപ്പുകൾ കരസ്ഥമാക്കിയിട്ടുള്ള ടക്കാക്സ് ആർമിയിൽനിന്നും ലെഫ്റ്റനന്‍റ് കേണൽ ആയിട്ടാണു വിരമിച്ചത്. ഇതിനിടയിൽ അദ്ദേഹം കോച്ചായും സേവനമനുഷ്ഠിച്ചിരുന്നു.
1936-ലെഒളിന്പിക്സ് നടക്കുന്പോൾ ടക്കാക്സ് ഒരു വേൾഡ് ക്ലാസ് ഷൂട്ടർ ആയിരുന്നു. എന്നാൽ അദ്ദേഹം അന്ന് ആർമിയിൽ ഓഫീസർ അല്ലാതിരുന്നതുകൊണ്ടു മത്സരത്തിൽ പങ്കെടുക്കുവാൻ ഹംഗേറിയൻ നിയമം അനുവദിച്ചില്ല. അന്ന് ഒളിന്പിക്സിൽ പങ്കെടുത്തിരുന്നുവെങ്കിൽ ഒരുപക്ഷേ ടക്കാക്സിന്‍റെ കഥ വേറൊരു രീതിയിലാകുമായിരുന്നു.

കൈബോംബ് പൊട്ടി ടക്കാക്സിന്‍റെ വലതുകരം തകർന്നപ്പോൾ അദ്ദേഹം ഇടതുകരംകൊണ്ടു ഷൂട്ടുചെയ്തു. ഒളിന്പിക്സിൽ ഒന്നല്ല രണ്ടുപ്രാവശ്യം സ്വർണമെഡൽ നേടി. ഈ കഥ കേൾക്കുന്പോൾ വളരെ അനായാസമായാണു തന്‍റെ നേട്ടങ്ങൾ അദ്ദേഹം കൈവരിച്ചതെന്ന് നമുക്കു തോന്നാം. എന്നാൽ വാസ്തവം അതായിരുന്നോ? കൈബോംബ് പൊട്ടി വലതുകരം തകർന്നപ്പോൾ തന്‍റെ ലോകം തലകീഴായി മറിഞ്ഞതായും തന്‍റെ സ്വപ്നങ്ങൾ തകർന്നടിഞ്ഞതായും അദ്ദേഹത്തിനു തോന്നി. എന്നാൽ ജീവിതത്തിൽ പെട്ടെന്നു പരാജയം സമ്മതിക്കുന്ന ആളായിരുന്നില്ല ടക്കാക്സ്. തനിക്കു വലതുകരമില്ലെങ്കിലും ഇടതുകരമുണ്ടല്ലോ. എന്തുകൊണ്ട് ഇടതുകരം ഉപയോഗിച്ചു ഷൂട്ടുചെയ്തുകൂടാ? അദ്ദേഹം സ്വയം ചോദിച്ചു.

അങ്ങനെയാണ് അദ്ദേഹം ഇടതുകരംകൊണ്ടു ഷൂട്ടുചെയ്യുവാൻ തുടങ്ങിയത്. ആദ്യമാദ്യം ആരും കാണാതെയാണ് അദ്ദേഹം ഷൂട്ടുചെയ്തിരുന്നത്. മറ്റുള്ളവർ തന്നെ നിരുത്സാഹപ്പെടുത്തിയേക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ഭയം. ജീവിതത്തിൽ പെട്ടെന്നു പരാജയം സമ്മതിക്കുന്നവരാണോ നമ്മൾ? എന്നാൽ ടക്കാക്സിന്‍റെ കഥ നാം ഒരിക്കലും മറന്നുകൂടാ. നമ്മൾ എത്ര മിടുക്കരാണെങ്കിലും നമ്മുടെ ജീവിതത്തിന്‍റെ നിയന്ത്രണം നമുക്കു നഷ്ടമാകാം. രോഗങ്ങളോ മറ്റെന്തെങ്കിലും ദുരന്തങ്ങളോ ആകാം നമ്മുടെ ലോകം തലകീഴായി മറിക്കുന്നതും നമ്മുടെ സ്വപ്നങ്ങളെ തച്ചുടയ്ക്കുന്നതും. എന്നാൽ അപ്പോഴൊന്നും നാം നഷ്ടധൈര്യരാകരുത്. നേരേമറിച്ച് വീണിടത്തുനിന്നും നാം എഴുന്നേൽക്കണം. അതോടൊപ്പം ജീവിതവിജയത്തിനായുള്ള നമ്മുടെ പോരാട്ടം തുടരുകയും വേണം.

ടക്കാക്സ് അതാണു ചെയ്തത്. വലതുകരം തകർന്നപ്പോൾ തനിക്ക് എല്ലാം നഷ്ടമായല്ലോ എന്നോർത്തു വിലപിച്ചു കാലം കഴിച്ചില്ല. അതിനു പകരം തനിക്കു ശേഷിച്ചിരുന്ന ഇടതുകരംകൊണ്ട് എന്തുചെയ്യുവാൻ സാധിക്കുമെന്ന് അദ്ദേഹം ചിന്തിച്ചു. അങ്ങനെയാണ് അദ്ദേഹം വീണ്ടും വിജയത്തിന്‍റെ വഴിയിലെത്തിയത്.

നമുക്കെന്തെങ്കിലും നഷ്ടമായിട്ടുണ്ടെങ്കിൽ അതേക്കുറിച്ചു വിപലിച്ചിരിക്കാതെ നമുക്കവശേഷിച്ചിരിക്കുന്നവകൊണ്ടു നമുക്കു ജീവിതത്തിൽ വിജയം നേടാം. ടക്കാക്സിന്‍റെ ജീവിതകഥ നമ്മെ പഠിപ്പിക്കുന്നതും അതാണ്.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ