മിഴാവിന്‍റെ കുലപതിക്ക് നവതി
എന്തൊരഴകാണ് മിഴാവ് എന്ന വാക്കിന്! മിഴിയെന്നും കിടാവെന്നും നിലാവെന്നും ഓർമവരും. ശബ്ദംകേട്ടാലോ.. വാത്സല്യം അത്ഭുതത്തിനു വഴിമാറും. അഴക് മിഴിവോടെ നിൽക്കും. അവാച്യമായൊരു ശക്തിനിറയും, നിലാവു പരക്കുന്നതുപോലെ.

പാണിവാദ എന്നാണ് സംസ്കൃതത്തിൽ മിഴാവിന്‍റെ പേര്. പാണിയെന്നാൽ കൈകൾ.., വാദ എന്നത് വായിക്കുന്നത്. കൈകൾകൊണ്ട് കൊട്ടുന്നതെന്ന് അർഥം. ലോകംകണ്ട, മിഴാവിന്‍റെ കുലപതിയായ പാണിവാദതിലകം പി.കെ. നാരായണൻ നന്പ്യാരുടെ പാണികളിൽ തൊണ്ണൂറു വയസിന്‍റെ സുകൃതം നിറയുകയാണ്. ലോകത്തെവിടെ കൂടിയാട്ടം അവതരണം നടക്കുന്നുണ്ടോ, അവിടെയെല്ലാം അദ്ദേഹത്തിന്‍റെ ശിഷ്യരുടെ കൈകളിലൂടെയാണ് മിഴാവുദിക്കുന്നത്. അല്ലെങ്കിൽ അവരുടെ ശിഷ്യരിലൂടെ. കഴിഞ്ഞദിവസം ഒരഭിമുഖത്തിൽ നാരായണൻ നന്പ്യാർ പറഞ്ഞു: ആരോഗ്യം അനുവദിക്കുന്നിടത്തോളം ഈ രംഗത്തു തുടരണമെന്നാണ് ആഗ്രഹം. ഒട്ടേറെ തലമുറകളെ ഞാൻ കണ്ടു. കൂടിയാട്ടത്തിനു കൊട്ടാൻ അവസരംകിട്ടുന്പോഴൊക്കെ എനിക്ക് പുത്തനുണർവു കിട്ടുന്നതുപോലെ തോന്നും.

കൂടിയാട്ടത്തോടുകൂടി

നന്നേ ചെറുപ്പത്തിൽ കൂടിയാട്ടത്തിന്‍റെ സകലഭാവങ്ങളും പരിചയിക്കാൻ നാരായണൻ നന്പ്യാർക്കു കഴിഞ്ഞു. കുലപതി പത്മശ്രീ മാണി മാധവ ചാക്യാരുടെ മൂത്ത പുത്രന് ആ ഭാഗ്യം ഇല്ലാതിരിക്കുവതെങ്ങനെ! പന്ത്രണ്ടാം വയസിൽ നാരായണൻ നന്പ്യാർ അച്ഛനെ അനുഗമിച്ചുതുടങ്ങി. വടക്ക് കൊട്ടിയൂരും മാടായിക്കാവും മുതൽ മധ്യകേരളത്തിൽ അവിട്ടത്തൂരും പെരുവനവും വരെ നടന്നാണ് എത്തുക പതിവ്- സാധനസാമഗ്രികൾ തലയിൽ ചുമന്ന്. ഗുരുക്കന്മാരായ കൊച്ചന്പിള്ളി രാമൻ നന്പ്യാരും മേലേടത്ത് ഗോവിന്ദൻ നന്പ്യാരും നാരായണൻ നന്പ്യാരിലെ പ്രതിഭയെ മിനുക്കിയെടുത്തു. വീട്ടിലുണ്ടായിരുന്ന ചില അപൂർവ ഗ്രന്ഥങ്ങൾ കലയുടെ ആഴങ്ങളിലേക്കെത്താൻ അദ്ദേഹത്തെ സഹായിച്ചു.

ചാക്യാന്മാരും നന്പ്യാർമാരും നങ്ങ്യാർമാരും കൂത്തന്പലത്തിൽ എത്തുന്പോൾ മാത്രമായിരിക്കും കണ്ടുമുട്ടുന്നത്. അവതരണത്തിലെ അടുക്കും ചിട്ടയുമൊന്നും ആലോചിക്കാൻ അവർക്ക് സാധാരണ അവസരമുണ്ടാകാറില്ല- നാരായണൻ നന്പ്യാർ ഇങ്ങനെ ഓർമിച്ചിട്ടുണ്ട്. ആ സ്ഥിതി മാറ്റിയെടുക്കാൻ അദ്ദേഹം വലിയതോതിൽ പരിശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു.

കൂടിയാട്ടത്തെക്കുറിച്ച് നിരവധി പുസ്തകങ്ങളും ലേഖനങ്ങളുമെഴുതി. സുഭദ്രാധനഞ്ജയത്തിലെ അദ്ദേഹത്തിന്‍റെ അർജുനവേഷം പ്രശസ്തമാണ്.

മിഴാവിനും ചിട്ട

നിരവധി വർഷങ്ങളുടെ സാധനകൊണ്ട് നാരായണൻ നന്പ്യാർ മിഴാവു പരിശീലനത്തിന് ഒരു ശാസ്ത്രീയമായ രീതി വികസിപ്പിച്ചെടുത്തു. അത് കലാമണ്ഡലത്തിൽ നടപ്പാക്കി. 1966ലാണ് കലാമണ്ഡലത്തിൽ അദ്ദേഹം അധ്യാപകനായി ചേർന്നത്. 88ൽ റിട്ടയർ ചെയ്യുന്നതുവരെ അദ്ദേഹം അവിടെ തുടർന്നു. മിഴാവിന്‍റെ മുഴക്കം കൂത്തന്പലങ്ങളിൽനിന്നു പുറത്തേക്കു കേൾപ്പിക്കാനായി എന്നതും നാരായണൻ നന്പീശന്‍റെ മികവാണ്.

ഇതിനൊക്കെ അപ്പുറത്താണ് അദ്ദേഹം വാദ്യലോകത്തിനു സമ്മാനിച്ച മിഴാവിൽ തായന്പക. മിഴാവിന്‍റെ ഈ മേളനത്തിന് ആരാധകർ ഏറെയാണ്. പദ്മശ്രീ ബഹുമതിക്ക് അർഹനായ ഏക മിഴാവു കലാകാരനുമാണ് പി.കെ. നാരായണൻ നന്പ്യാർ. ശിഷ്യന്മാരും അവരുടെ ശിഷ്യരും ആരാധകരുമടങ്ങുന്ന കൂട്ടം നാരായണൻ നന്പ്യാരുടെ നവതി ആഘോഷത്തിനുള്ള ഒരുക്കത്തിലാണ്. പാലക്കാട് കിള്ളിക്കുറിശ്ശിമംഗലത്ത് മാണി മാധവ ചാക്യാർ സ്മാരകത്തിൽ ഇന്നുമുതൽ മൂന്നുദിവസം നീളുന്നതാണ് ആഘോഷ പരിപാടികൾ. പൈങ്കുളം നാരായണ ചാക്യാർ, കൊച്ചന്പിള്ളി മഠത്തിൽ അമ്മിണി നങ്ങ്യാരമ്മ, കലാമണ്ഡലം ഈശ്വരനുണ്ണി, കലാമണ്ഡലം ഗിരിജാദേവി, കലാമണ്ഡലം ശിവൻ നന്പൂതിരി തുടങ്ങിയവരുടെ അവതരണങ്ങളാണ് ആഘോഷങ്ങളുടെ ഒരു പ്രത്യേകത. കലയുടെ നിലാവുദിക്കുകയാണവിടെ.

മിഴാവ്

പുരാതന രംഗകലകളായ കൂടിയാട്ടം, കൂത്ത് എന്നിവയ്ക്ക് ഉപയോഗിക്കുന്ന പ്രധാന വാദ്യമാണ് മിഴാവ്. പൊക്കം അല്പം കൂടുതലുള്ള വലിയ ചെന്പുകുടമാണ് മിഴാവ്. എട്ടംഗുലത്തോളം വരുന്ന വാവട്ടം തോൽ പൊതിഞ്ഞു കയറിട്ടു മുറുക്കിക്കെട്ടി പാകത്തിന് ഉണക്കിയാണ് കൊട്ടാൻ ഒരുക്കുന്നത്. രണ്ടു കൈകളുടെയും പടം ഉപയോഗിച്ചാണ് മിഴാവ് കൊട്ടുക.

ഹരിപ്രസാദ്‌