ജീവന്‍റെ മഹത്വത്തിനായി നമുക്ക് കൈകോർക്കാം
1933 ജനുവരി 30-ന് നാസി പാർട്ടിയുടെ തലവൻ അഡോൾഫ് ഹിറ്റ്‌ലർ ജർമനിയുടെ ചാൻസലർ ആയി നിയമിതനായി. ഹിറ്റ്‌ലറെ ചാൻസലർ ആയി നിയമിച്ച പ്രസിഡന്‍റ് പോൾ ഹിൻഡൻബർഗ് 1934 ഓഗസ്റ്റ് നാലിന് അന്തരിച്ചപ്പോൾ ഹിറ്റ്‌ലർ ആ പദവികൂടി കരസ്ഥമാക്കി. അക്കൊല്ലം ഓഗസ്റ്റ് 19-നു നടന്ന ജനഹിത പരിശോധനയിലൂടെ ഹിറ്റ്‌ലർ ജർമനിയുടെ ഏകാധിപതിയായി മാറുകയും ചെയ്തു.

ഹിറ്റ്‌ലറുടെ കൈയിൽ അധികാരം കിട്ടിയപ്പോൾ മുതൽ അയാൾ തന്‍റെ ഭ്രാന്തൻ നയങ്ങൾ നടപ്പാക്കാൻ തുടങ്ങി. അവയിലൊന്ന് യഹൂദരെ ജർമനിയിൽനിന്നു പൂർണമായി ഉന്മൂലനം ചെയ്യുക എന്നതായിരുന്നു. ഹിറ്റ്‌ലർ യഹൂദരെ വേട്ടയാടാൻ തുടങ്ങിയപ്പോൾ ആ കിരാത നടപടിക്കെതിരേ ആദ്യമായി പരസ്യമായി ശബ്ദമുയർത്തിയവരിലൊരാൾ മുണ്‍സ്റ്റർ രൂപതയുടെ ബിഷപ് ക്ലെമൻസ് ഗാലൻ (1878-1946) ആയിരുന്നു.

1933 ഒക്ടോബറിലായിരുന്നു ബിഷപ്പായി ഗാലൻ ചുമതലയേറ്റത്. 1934 ജനുവരി 29-നു നാസികളുടെ നയങ്ങളെ നഖശിഖാന്തം എതിർത്തുകൊണ്ടുള്ള അദ്ദേഹത്തിന്‍റെ ആദ്യ ഇടയലേഖനം പുറത്തിറങ്ങി. അതിനുശേഷം നാസികളുടെ വഴിപിഴച്ച നയങ്ങൾക്കെതിരായുള്ള നിരവധി ലേഖനങ്ങൾ സമാഹരിച്ചു പ്രസിദ്ധീകരിച്ചു. 1937-ൽ പതിനൊന്നാം പീയൂസ് മാർപാപ്പ നാസികൾക്കെതിരായ ചാക്രികലേഖനം പ്രസിദ്ധീകരിച്ചപ്പോൾ അതു തയാറാക്കാൻ സഹായിച്ചവരിലൊരാൾ ബിഷപ് ഗാലനായിരുന്നു.

ബിഷപ് ഗാലന്‍റെ ഇടയലേഖനവും മാർപാപ്പയുടെ ചാക്രികലേഖനവുമൊന്നും ഹിറ്റ്‌ലറുടെ മനസ് മാറ്റിയില്ല. എന്നു മാത്രമല്ല, യഹൂദരെ എന്നപോലെ കത്തോലിക്കാ സഭയെയും നശിപ്പിക്കാൻ ഹിറ്റ്‌ലർ തന്ത്രങ്ങൾ ആവിഷ്കരിച്ചു. അങ്ങനെയാണു നിരവധി വൈദികർ നാസി തടങ്കൽപാളയങ്ങളിൽ വധിക്കപ്പെട്ടതും സഭയുടെ പല സ്ഥാപനങ്ങളും അടച്ചുപൂട്ടപ്പെട്ടതും.

1939 സെപ്റ്റംബറിൽ പോളണ്ട് ആക്രമിച്ചുകൊണ്ട് രണ്ടാം ലോകമഹായുദ്ധത്തിനു ഹിറ്റ്‌ലർ തുടക്കമിട്ടു. ആ വർഷംതന്നെ അതിഹീനമായ മറ്റൊരു പദ്ധതിയും ഹിറ്റ്‌ലർ ആരംഭിച്ചു. രാജ്യത്തിനു ഭീമമായ സാന്പത്തികനഷ്ടം വരുത്തുന്നു എന്നു വാദിച്ചുകൊണ്ട് ജർമനിയിലെ മാനസികരോഗികളെയും ബുദ്ധിമാന്ദ്യം സംഭവിച്ചവരെയുമൊക്കെ ഇല്ലായ്മ ചെയ്യുക എന്നതായിരുന്നു അത്.

"ആക്‌ഷൻ ടി4’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ പദ്ധതി വഴി എഴുപതിനായിരം പേരെ വധിച്ചതായി കണക്കാക്കപ്പെടുന്നു. ഇതേക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നപ്പോൾ 1941 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി മൂന്ന് ഇടയലേഖനങ്ങൾ ബിഷപ് ഗാലൻ പുറത്തിറക്കി. ആ മൂന്ന് ഇടയലേഖനങ്ങളും മാനസികരോഗികളുടെയും ബുദ്ധിമാന്ദ്യം സംഭവിച്ചവരുടെയുമൊക്കെ ജീവനുവേണ്ടി വിട്ടുവീഴ്ചയില്ലാത്തവിധം വാദിക്കുന്നവയായിരുന്നു. അതിശക്തമായ ഈ ഇടയലേഖനങ്ങൾ വ്യാപകമായ രീതിയിൽ ജർമനി മുഴുവനും രഹസ്യമായി വിതരണം ചെയ്യപ്പെട്ടു. അതിനു ഫലവുമുണ്ടായി. ജനരോഷം ഭയന്ന് ദയാവധം എന്നു പറഞ്ഞു ഹിറ്റ്‌ലർ ആരംഭിച്ച ഈ പരിപാടി അയാൾ തത്കാലം അവസാനിപ്പിച്ചു. എന്നാൽ അനൗദ്യോഗികമായി ഈ നയം ഹിറ്റ്‌ലർ തുടർന്നതുകൊണ്ടു പിന്നെയും പതിനായിരങ്ങൾ വധിക്കപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്.‌

യഹൂദരുടെയും മാനസികരോഗികളുടെയും ബുദ്ധിമാന്ദ്യം സംഭവിച്ചവരുടെയുമൊക്കെ ജീവനുവേണ്ടി പോരാടിയ ബിഷപ് ഗാലൻ "മൂണ്‍സ്റ്ററിന്‍റെ സിംഹം’ എന്നാണ് അറിയപ്പെട്ടിരുന്നത്.

ബിഷപ് ഗാലൻ മാത്രം യഥാർഥ കഥാപാത്രമായിട്ടുള്ള ഒരു മ്യൂസിക്കൽ (നൃത്തസംഗീതനാടകം) ലണ്ടനിലെ ജർമൻ സ്ട്രീറ്റ് തിയറ്ററിൽ ഈ ദിവസങ്ങളിൽ നടന്നുകൊണ്ടിരിക്കുകയാണ്. സ്റ്റീഫൻ അൻവിൻ കഥയെഴുതി സംവിധാനം ചെയ്ത ഈ മ്യൂസിക്കൽ എല്ലാ മനുഷ്യജീവന്‍റെയും വില നമ്മെ അനുസ്മരിപ്പിക്കുന്നതോടൊപ്പം എങ്ങനെയാണ് ധാർമികപതനം നമ്മിൽ സംഭവിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.

"ഓൾ മൈ ചിൽഡ്രൻ' എന്ന പേരിലുള്ള ഈ നാടകത്തിലെ പ്രധാന കഥാപാത്രം ബിഷപ് ഗാലനാണെങ്കിലും അദ്ദേഹത്തെപ്പോലെ ശ്രദ്ധയാകർഷിക്കുന്ന ഒരാളാണ് ഡോ. വിക്ടർ ഫ്രാൻസ്. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികൾക്കു വേണ്ടിയുള്ള ഒരു സ്ഥാപനത്തിന്‍റെ ചുമതല വഹിക്കുന്ന അയാൾ നാസികളുടെ കുപ്രചാരണം വഴിയായി ആ കുട്ടികളെ ദയാവധത്തിന് വിട്ടുകൊടുക്കാൻ തയാറാകുന്നു. ബിഷപ് ഗാലൻ അതു ചോദ്യംചെയ്യുന്പോൾ മാത്രമാണ് താൻ ചെയ്യുന്ന തിന്മയെക്കുറിച്ച് അൽപമെങ്കിലും അയാൾ ബോധവാനാകുന്നത്.

ഈ മ്യൂസിക്കലിനു കഥ തയാറാക്കിയ അൻവിന് ബുദ്ധിമാന്ദ്യം സംഭവിച്ച ഒരു കുട്ടിയുണ്ട്. അതുകൊണ്ടുകൂടിയാകണം ബുദ്ധിമാന്ദ്യമുള്ളവരുടെ ജീവനും മറ്റു മനുഷ്യരുടെ ജീവനെപ്പോലെതന്നെ വിലയുണ്ട് എന്നു സമർഥിക്കാൻ അദ്ദേഹത്തിന് ഏറെ പ്രചോദനമുണ്ടായത്.
നമ്മുടെ ജീവന്‍റെ വില അമൂല്യമാണ് എന്നു നമുക്കറിയാം. എന്നാൽ സമൂഹത്തിലെ എല്ലാവരുടെയും ജീവന് നാം തുല്യവില നൽകുമോ? സംശയമാണ്. ദൈവത്തിന്‍റെ മക്കളായ എല്ലാവരുടെയും ജീവിതത്തിനു തുല്യവിലയല്ലേ ഉള്ളത്. ഒരാൾ പാവപ്പെട്ടവനോ രോഗിയോ മന്ദബുദ്ധിയോ ആയതിനാൽ അയാളുടെ ജീവന്‍റെ വില കുറയുമോ? ഒരിക്കലുമില്ല. എന്നു മാത്രമല്ല, അങ്ങനെയുള്ളവരെല്ലാം സമൂഹത്തിന്‍റെ പ്രത്യേക ശ്രദ്ധയും പരിഗണനയും അർഹിക്കുന്നുവെന്നതും നാം മറന്നുപോകരുത്.

രാജ്യത്തിന് സാന്പത്തികനഷ്ടവും മറ്റു ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നു എന്നു പറഞ്ഞാണ് ബുദ്ധിമാന്ദ്യം സംഭവിച്ചവരെയും മാനസികരോഗികളെയുമൊക്കെ വധിക്കാൻ നാസികൾ തീരുമാനിച്ചത്. ഇന്നു ഗർഭഛിദ്രത്തിനുവേണ്ടി നിലകൊള്ളുന്നവരുടെയും വാദഗതികൾ ഇതുതന്നെയല്ലേ? ഗർഭഛിദ്രത്തിനു വേണ്ടി നിലകൊള്ളുന്നവരുടെ വാദഗതികൾ ഇന്നു പലരും അംഗീകരിക്കുന്നുണ്ടെങ്കിൽ അതിനു കാരണം അവരിലെ ധാർമികത നഷ്ടമായി എന്നതുതന്നെ. ഏതു സാഹചര്യത്തിലും മനുഷ്യജീവൻ ഏറെ വിലപ്പെട്ടതാണ് എന്നതു നമുക്ക് മറക്കാതിരിക്കാം. എങ്കിൽ മാത്രമേ ബുദ്ധിമാന്ദ്യം സംഭവിച്ചവരുടെ കാര്യത്തിലാണെങ്കിലും ഗർഭസ്ഥ ശിശുവിന്‍റെ സംരക്ഷണകാര്യത്തിലാണെങ്കിലുമൊക്കെ ബിഷപ് ഗാലനെപ്പോലെ ജീവന്‍റെ മഹത്വത്തിനായി നാം നിലകൊള്ളുകയുള്ളൂ.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ