Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ജീവന്റെ മഹത്വത്തിനായി നമുക്ക് കൈകോർക്കാം
1933 ജനുവരി 30-ന് നാസി പാർട്ടിയുടെ തലവൻ അഡോൾഫ് ഹിറ്റ്ലർ ജർമനിയുടെ ചാൻസലർ ആയി നിയമിതനായി. ഹിറ്റ്ലറെ ചാൻസലർ ആയി നിയമിച്ച പ്രസിഡന്റ് പോൾ ഹിൻഡൻബർഗ് 1934 ഓഗസ്റ്റ് നാലിന് അന്തരിച്ചപ്പോൾ ഹിറ്റ്ലർ ആ പദവികൂടി കരസ്ഥമാക്കി. അക്കൊല്ലം ഓഗസ്റ്റ് 19-നു നടന്ന ജനഹിത പരിശോധനയിലൂടെ ഹിറ്റ്ലർ ജർമനിയുടെ ഏകാധിപതിയായി മാറുകയും ചെയ്തു.
ഹിറ്റ്ലറുടെ കൈയിൽ അധികാരം കിട്ടിയപ്പോൾ മുതൽ അയാൾ തന്റെ ഭ്രാന്തൻ നയങ്ങൾ നടപ്പാക്കാൻ തുടങ്ങി. അവയിലൊന്ന് യഹൂദരെ ജർമനിയിൽനിന്നു പൂർണമായി ഉന്മൂലനം ചെയ്യുക എന്നതായിരുന്നു. ഹിറ്റ്ലർ യഹൂദരെ വേട്ടയാടാൻ തുടങ്ങിയപ്പോൾ ആ കിരാത നടപടിക്കെതിരേ ആദ്യമായി പരസ്യമായി ശബ്ദമുയർത്തിയവരിലൊരാൾ മുണ്‍സ്റ്റർ രൂപതയുടെ ബിഷപ് ക്ലെമൻസ് ഗാലൻ (1878-1946) ആയിരുന്നു.
1933 ഒക്ടോബറിലായിരുന്നു ബിഷപ്പായി ഗാലൻ ചുമതലയേറ്റത്. 1934 ജനുവരി 29-നു നാസികളുടെ നയങ്ങളെ നഖശിഖാന്തം എതിർത്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ ആദ്യ ഇടയലേഖനം പുറത്തിറങ്ങി. അതിനുശേഷം നാസികളുടെ വഴിപിഴച്ച നയങ്ങൾക്കെതിരായുള്ള നിരവധി ലേഖനങ്ങൾ സമാഹരിച്ചു പ്രസിദ്ധീകരിച്ചു. 1937-ൽ പതിനൊന്നാം പീയൂസ് മാർപാപ്പ നാസികൾക്കെതിരായ ചാക്രികലേഖനം പ്രസിദ്ധീകരിച്ചപ്പോൾ അതു തയാറാക്കാൻ സഹായിച്ചവരിലൊരാൾ ബിഷപ് ഗാലനായിരുന്നു.
ബിഷപ് ഗാലന്റെ ഇടയലേഖനവും മാർപാപ്പയുടെ ചാക്രികലേഖനവുമൊന്നും ഹിറ്റ്ലറുടെ മനസ് മാറ്റിയില്ല. എന്നു മാത്രമല്ല, യഹൂദരെ എന്നപോലെ കത്തോലിക്കാ സഭയെയും നശിപ്പിക്കാൻ ഹിറ്റ്ലർ തന്ത്രങ്ങൾ ആവിഷ്കരിച്ചു. അങ്ങനെയാണു നിരവധി വൈദികർ നാസി തടങ്കൽപാളയങ്ങളിൽ വധിക്കപ്പെട്ടതും സഭയുടെ പല സ്ഥാപനങ്ങളും അടച്ചുപൂട്ടപ്പെട്ടതും.
1939 സെപ്റ്റംബറിൽ പോളണ്ട് ആക്രമിച്ചുകൊണ്ട് രണ്ടാം ലോകമഹായുദ്ധത്തിനു ഹിറ്റ്ലർ തുടക്കമിട്ടു. ആ വർഷംതന്നെ അതിഹീനമായ മറ്റൊരു പദ്ധതിയും ഹിറ്റ്ലർ ആരംഭിച്ചു. രാജ്യത്തിനു ഭീമമായ സാന്പത്തികനഷ്ടം വരുത്തുന്നു എന്നു വാദിച്ചുകൊണ്ട് ജർമനിയിലെ മാനസികരോഗികളെയും ബുദ്ധിമാന്ദ്യം സംഭവിച്ചവരെയുമൊക്കെ ഇല്ലായ്മ ചെയ്യുക എന്നതായിരുന്നു അത്.
"ആക്ഷൻ ടി4’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ പദ്ധതി വഴി എഴുപതിനായിരം പേരെ വധിച്ചതായി കണക്കാക്കപ്പെടുന്നു. ഇതേക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നപ്പോൾ 1941 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി മൂന്ന് ഇടയലേഖനങ്ങൾ ബിഷപ് ഗാലൻ പുറത്തിറക്കി. ആ മൂന്ന് ഇടയലേഖനങ്ങളും മാനസികരോഗികളുടെയും ബുദ്ധിമാന്ദ്യം സംഭവിച്ചവരുടെയുമൊക്കെ ജീവനുവേണ്ടി വിട്ടുവീഴ്ചയില്ലാത്തവിധം വാദിക്കുന്നവയായിരുന്നു. അതിശക്തമായ ഈ ഇടയലേഖനങ്ങൾ വ്യാപകമായ രീതിയിൽ ജർമനി മുഴുവനും രഹസ്യമായി വിതരണം ചെയ്യപ്പെട്ടു. അതിനു ഫലവുമുണ്ടായി. ജനരോഷം ഭയന്ന് ദയാവധം എന്നു പറഞ്ഞു ഹിറ്റ്ലർ ആരംഭിച്ച ഈ പരിപാടി അയാൾ തത്കാലം അവസാനിപ്പിച്ചു. എന്നാൽ അനൗദ്യോഗികമായി ഈ നയം ഹിറ്റ്ലർ തുടർന്നതുകൊണ്ടു പിന്നെയും പതിനായിരങ്ങൾ വധിക്കപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്.
യഹൂദരുടെയും മാനസികരോഗികളുടെയും ബുദ്ധിമാന്ദ്യം സംഭവിച്ചവരുടെയുമൊക്കെ ജീവനുവേണ്ടി പോരാടിയ ബിഷപ് ഗാലൻ "മൂണ്‍സ്റ്ററിന്റെ സിംഹം’ എന്നാണ് അറിയപ്പെട്ടിരുന്നത്.
ബിഷപ് ഗാലൻ മാത്രം യഥാർഥ കഥാപാത്രമായിട്ടുള്ള ഒരു മ്യൂസിക്കൽ (നൃത്തസംഗീതനാടകം) ലണ്ടനിലെ ജർമൻ സ്ട്രീറ്റ് തിയറ്ററിൽ ഈ ദിവസങ്ങളിൽ നടന്നുകൊണ്ടിരിക്കുകയാണ്. സ്റ്റീഫൻ അൻവിൻ കഥയെഴുതി സംവിധാനം ചെയ്ത ഈ മ്യൂസിക്കൽ എല്ലാ മനുഷ്യജീവന്റെയും വില നമ്മെ അനുസ്മരിപ്പിക്കുന്നതോടൊപ്പം എങ്ങനെയാണ് ധാർമികപതനം നമ്മിൽ സംഭവിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.
"ഓൾ മൈ ചിൽഡ്രൻ' എന്ന പേരിലുള്ള ഈ നാടകത്തിലെ പ്രധാന കഥാപാത്രം ബിഷപ് ഗാലനാണെങ്കിലും അദ്ദേഹത്തെപ്പോലെ ശ്രദ്ധയാകർഷിക്കുന്ന ഒരാളാണ് ഡോ. വിക്ടർ ഫ്രാൻസ്. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികൾക്കു വേണ്ടിയുള്ള ഒരു സ്ഥാപനത്തിന്റെ ചുമതല വഹിക്കുന്ന അയാൾ നാസികളുടെ കുപ്രചാരണം വഴിയായി ആ കുട്ടികളെ ദയാവധത്തിന് വിട്ടുകൊടുക്കാൻ തയാറാകുന്നു. ബിഷപ് ഗാലൻ അതു ചോദ്യംചെയ്യുന്പോൾ മാത്രമാണ് താൻ ചെയ്യുന്ന തിന്മയെക്കുറിച്ച് അൽപമെങ്കിലും അയാൾ ബോധവാനാകുന്നത്.
ഈ മ്യൂസിക്കലിനു കഥ തയാറാക്കിയ അൻവിന് ബുദ്ധിമാന്ദ്യം സംഭവിച്ച ഒരു കുട്ടിയുണ്ട്. അതുകൊണ്ടുകൂടിയാകണം ബുദ്ധിമാന്ദ്യമുള്ളവരുടെ ജീവനും മറ്റു മനുഷ്യരുടെ ജീവനെപ്പോലെതന്നെ വിലയുണ്ട് എന്നു സമർഥിക്കാൻ അദ്ദേഹത്തിന് ഏറെ പ്രചോദനമുണ്ടായത്.
നമ്മുടെ ജീവന്റെ വില അമൂല്യമാണ് എന്നു നമുക്കറിയാം. എന്നാൽ സമൂഹത്തിലെ എല്ലാവരുടെയും ജീവന് നാം തുല്യവില നൽകുമോ? സംശയമാണ്. ദൈവത്തിന്റെ മക്കളായ എല്ലാവരുടെയും ജീവിതത്തിനു തുല്യവിലയല്ലേ ഉള്ളത്. ഒരാൾ പാവപ്പെട്ടവനോ രോഗിയോ മന്ദബുദ്ധിയോ ആയതിനാൽ അയാളുടെ ജീവന്റെ വില കുറയുമോ? ഒരിക്കലുമില്ല. എന്നു മാത്രമല്ല, അങ്ങനെയുള്ളവരെല്ലാം സമൂഹത്തിന്റെ പ്രത്യേക ശ്രദ്ധയും പരിഗണനയും അർഹിക്കുന്നുവെന്നതും നാം മറന്നുപോകരുത്.
രാജ്യത്തിന് സാന്പത്തികനഷ്ടവും മറ്റു ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നു എന്നു പറഞ്ഞാണ് ബുദ്ധിമാന്ദ്യം സംഭവിച്ചവരെയും മാനസികരോഗികളെയുമൊക്കെ വധിക്കാൻ നാസികൾ തീരുമാനിച്ചത്. ഇന്നു ഗർഭഛിദ്രത്തിനുവേണ്ടി നിലകൊള്ളുന്നവരുടെയും വാദഗതികൾ ഇതുതന്നെയല്ലേ? ഗർഭഛിദ്രത്തിനു വേണ്ടി നിലകൊള്ളുന്നവരുടെ വാദഗതികൾ ഇന്നു പലരും അംഗീകരിക്കുന്നുണ്ടെങ്കിൽ അതിനു കാരണം അവരിലെ ധാർമികത നഷ്ടമായി എന്നതുതന്നെ. ഏതു സാഹചര്യത്തിലും മനുഷ്യജീവൻ ഏറെ വിലപ്പെട്ടതാണ് എന്നതു നമുക്ക് മറക്കാതിരിക്കാം. എങ്കിൽ മാത്രമേ ബുദ്ധിമാന്ദ്യം സംഭവിച്ചവരുടെ കാര്യത്തിലാണെങ്കിലും ഗർഭസ്ഥ ശിശുവിന്റെ സംരക്ഷണകാര്യത്തിലാണെങ്കിലുമൊക്കെ ബിഷപ് ഗാലനെപ്പോലെ ജീവന്റെ മഹത്വത്തിനായി നാം നിലകൊള്ളുകയുള്ളൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
Latest News
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് എന്താണുറപ്പ്: വി.ഡി. സതീശൻ
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
Latest News
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് എന്താണുറപ്പ്: വി.ഡി. സതീശൻ
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top