Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഒറ്റക്കാലിലെ വിസ്മയവിജയം
മരം കയറാനും കിളയ്ക്കാനും കൃഷി ചെയ്യാനും യാത്ര ചെയ്യാനും ബേബിച്ചേട്ടന് ഒരു കാലേയുള്ളു. ’രണ്ടു കാലുള്ളവർക്കു ചെയ്യാവുന്നതെല്ലാം ഒരു കാലിൽ ജീവിക്കുന്ന എനിക്കു സാധിക്കും. റബർ ടാപ്പിംഗ് നടത്തും. ചക്ക പറിക്കും. പുരയിടം കിളയ്ക്കും. കപ്പ നടും. പശുവിനെ തീറ്റും. പാൽ കറക്കും. ദൂര യാത്രകൾ നടത്തും.’ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം പടിഞ്ഞാറേപ്പറന്പിൽ പി.ഡി സെബാസ്റ്റ്യൻ എന്ന ബേബിച്ചേട്ടൻ 34 വർഷം മുൻപാണ് ജീവിതം വെല്ലുവിളിയായി ഏറ്റെടുത്തത്.
നിക്കോട്ടിൻ രക്തക്കുഴലുകളെ അടച്ചു കാലുകൾ മരവിച്ചതോടെ അരയ്ക്കുതാഴെ വലതുകാൽ മുറിച്ചുമാറ്റി. അന്നു കാലു മുറിച്ചതിനെക്കാൾ വേദനയായിരുന്നു ഭാര്യയും നാലു പെണ്മക്കളുമുള്ള കുടുംബത്തെ എങ്ങനെ പോറ്റുമെന്ന മനസിലെ ആശങ്ക. മാസങ്ങൾ നീണ്ട ചികിത്സകൾക്ക് കിഴടങ്ങി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വലതുകാൽ മുറിച്ചുമാറ്റി വീട്ടിൽ മടങ്ങിയെത്തി. ഒരു മാസം കഴിഞ്ഞപ്പോൾ ഇടതുകാലിനും തുടങ്ങി മരവിപ്പ്. വെല്ലൂർ മെഡിക്കൽ കോളജിൽ ഉൾപ്പെടെ പിന്നെയും വൻതുകമുടക്കി ചികിത്സ വേണ്ടിവന്നു. ഒരു വിധം ഇടതുകാൽ രക്ഷപ്പെടുത്തി വീട്ടിലെത്തി രണ്ടു വർഷത്തോളം ഇരുൾ മുറിയിൽ ജീവിതം തകർന്നവനെപ്പോലെ പുറംലോകം കാണാൻ ആഗ്രഹിക്കാതെ കിടന്നു. ഒരു വശത്തു ചികിത്സയ്ക്കുണ്ടായ ഭീമമായ ബാധ്യത. മുന്നിൽ നാലു പെണ്‍കുഞ്ഞുങ്ങൾ. എങ്ങനെ ജീവിക്കും എന്ന ആശങ്കയിൽ ഭാര്യ. അതിജീവനം ചോദ്യചിഹ്നമായി മാറിയ കാലം. മനസു ശൂന്യം. പെട്ടിയും ശൂന്യം.
തകർച്ചയുടെ ഇരുളറയിൽ കിടക്കുന്പോഴാണ് ജീവിതത്തിന് കരുത്തു കിട്ടാൻ ബേബിച്ചേട്ടൻ തീക്ഷ്ണമായി ആഗ്രഹിച്ചു പ്രാർഥിച്ചതും ഉൾവിളിയിൽ ഉറച്ച ആ തീരുമാനമെടുത്തതും. ’എന്തും വരട്ടെ, ഞാൻ മണ്ണിലേക്കിറങ്ങും. അധ്വാനിച്ചു കുടുംബം പോറ്റും.’ അന്നൊരു പ്രഭാതത്തിലാണ് ജീവിക്കാനുള്ള വ്യഗ്രതയിൽ ബേബിച്ചേട്ടൻ നിരങ്ങി മുറ്റത്തേക്കിറങ്ങിയത്.
ഉൗന്നുവടിയിൽ ശരീരം താങ്ങി നേരേ നിന്നുനോക്കി. കാൽ കുഴഞ്ഞപ്പോൾ ഇരുന്നു. എഴുന്നേറ്റ് ചാടിച്ചാടി നടന്നു. ഇടയ്ക്കിടെ വീണു. കാലു കഴച്ചപ്പോൾ വടിയിൽ തൂങ്ങിനിന്നു. പിന്നെ മെല്ലെപ്പോയി തൂന്പ കൈയിലെടുത്തു. തൂന്പാക്കഴ ഉൗന്നുവടിപോലെ പിടിച്ചു. ഒന്നു രണ്ടു കിള നടത്തിയപ്പോഴേക്കും കുഴഞ്ഞുവീണു. വീഴ്ചകളിൽ താങ്ങി ഏൽപ്പിക്കാൻ ഭാര്യ ഗ്രേസിക്കുട്ടി പിന്നിൽ നിന്നു. ’തളരരുത്. മക്കളെയോർത്ത് നമ്മുക്കു ജീവിക്കാം. ഞാൻ കൂടെയുണ്ടാകും’. ഗ്രേസിക്കുട്ടി പകർന്ന ധൈര്യത്തിന്റെ ബലത്തിൽ ബേബിച്ചേട്ടൻ പിന്നെയും കിളച്ചു നീങ്ങി. ദിവസങ്ങൾ പിന്നിട്ടപ്പോൾ തൂന്പ ഒരു താങ്ങായും തൂണായും മാറി.
കിളയും കൃഷിയും മുന്നേറിയതിനൊപ്പം ടാപ്പിംഗ് കത്തിയുമായി മെല്ലെ റബർ തോട്ടത്തിലേക്ക് നീങ്ങി. ഓരോ റബർ ചുവടും വീഴ്ചയുടെ ഇടമായിരുന്നു. രക്തം ഒപ്പിക്കളഞ്ഞ് നീറ്റൽ മറന്നു മുന്നേറി. ഏണിവച്ചു മരത്തിന്റെ ഉയരങ്ങളും ശിഖരങ്ങളും കയറാനും കുരുമുളകുപറിക്കാനും കുഴിയെടുത്ത് വാഴയും തടമൊരുക്കി ചേനയും നടാനും മനക്കരുത്തുണ്ടായി. ദിവസവും പുതിയ അനുഭവങ്ങളും സാധ്യതകളും അതിജീവനപാതയിലേക്കുള്ള വാതായനങ്ങളായി മാറുകയായിരുന്നു.
ബേബിച്ചേട്ടന്റെ ഒന്നരയേക്കർ പുരയിടം ഹരിതവനം പോലെ ഇന്നു മനോഹരമാണ്. ഒരു കാൽ മാത്രമുള്ളയാളിന്റെ മൂന്നര പതിറ്റാണ്ടിന്റെ കർമഫലം. പ്ലാവും തേക്കും മഹാഗണിയും ആഞ്ഞിലിയും ജാതിയും ഇടതൂർന്നു വളരുന്ന ഒരു നാട്ടുവനം. മുറ്റം നിറയെ ചെടികൾ. കായ്കനികൾ. പന്തൽവിരിച്ചു പാവലും കോവലും പാഷൻഫ്രൂട്ടും. വീടും മുറ്റവും നിറയെ തേനീച്ചപ്പെട്ടികൾ. ചെറുതേനും വൻതേനുമുണ്ട്. ഈച്ചയെ പോറ്റുന്നതും തീറ്റുന്നതും തേനെടുക്കുന്നതും മാത്രമല്ല തേനീച്ചപ്പെട്ടിയുണ്ടാക്കുന്നതും തനിച്ചാണ്.
സ്വന്തം റബറും പാട്ടത്തിനെടുത്തതുമായ റബർ മരങ്ങൾ ഇദ്ദേഹം ടാപ്പിംഗ് നടത്തുന്നത് അതിസാഹസികംതന്നെ. കോവണി വച്ചു റബറിൽ കയറും. 10 അടി ഉയരത്തിൽ സ്ലോട്ടർ പട്ടയിട്ട് ഒറ്റക്കാലിൽ ചാടിക്കയറി ടാപ്പിംഗ് നടത്തും. ലാറ്റക്സെടുക്കാൻ ഇതേ രീതിയിൽ ഒരു കയറ്റം കൂടി. പാൽതൊട്ടി ചുമക്കാൻ ഗ്രേസിക്കുട്ടി കൂടെ നടക്കും. കടം കയറി അരി വാങ്ങാനും കുഞ്ഞുങ്ങളെ പോറ്റാനും വകയില്ലാതെ വന്ന പഴയ ദുരിതകാലത്തെ ബേബിച്ചേട്ടൻ മറന്നിട്ടില്ല. "ഇരുൾ പടർന്ന കാലം. ആ ഇരുട്ടിൽനിന്നായിരുന്നു എന്റെ ഉയിർത്തെഴുന്നേൽപ്. ആത്മസംതൃപ്തിയോടെ ബേബിച്ചേട്ടൻ പറയും. ’
വീട്ടിലേക്കു വേണ്ട വിഭവങ്ങളൊക്കെ ഞാനും ഭാര്യയും ഈ മണ്ണിൽ അധ്വാനിച്ചുണ്ടാക്കുന്നു. എനിക്ക് ഇല്ലാത്ത ഒരു കൃഷിയുമില്ല. കപ്പയും കാച്ചിലും വാഴയും ചേനയും കിഴങ്ങുമൊക്കെ വിൽക്കാനോളം വിളയിക്കുന്നുണ്ട്. അരിയും ഉപ്പും പഞ്ചസാരയും ഒഴികെയെല്ലാം അധ്വാനിച്ചുണ്ടാക്കും. പന്ത്രണ്ടു മാസവും പച്ചക്കറി മുറ്റത്തുണ്ടാകും.
മുൻകാലങ്ങളിൽ നടപ്പുവഴിയിലെല്ലാം ഉരുണ്ടു വീണു കാലും മുഖവും പൊട്ടുക പതിവായിരുന്നു. ജോലി മുടങ്ങി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് മടങ്ങിയ ദിവസങ്ങളുണ്ട്. വീഴ്ചയിൽ അവശേഷിക്കുന്ന ഇടതുകാലിന് ഇടർച്ചയുണ്ടായി നീരു കയറുക പതിവായിരുന്നു. പക്ഷെ ഓരോ വീഴ്ചയിലും പരിക്കിലും എന്റെ മനസ് പരുവപ്പെടുകയായിരുന്നു, കുട്ടികൾ നടക്കാൻ പഠിക്കുന്നതുപോലെ അതീജിവനത്തിനായി ഒരു പോരാട്ടം. ഓരോ വീഴ്ചയിലും ബേബിച്ചേട്ടൻ ദൈവത്തെ വിളിച്ച് ഏക പാദം മുന്നോട്ടുമുന്നോട്ടുവച്ചു.
കണ്ടം വെട്ടി ഇഞ്ചിയും മഞ്ഞളും നട്ടു. തൊട്ടിയിൽ ചാണകം വാരി കുഴികളിലിട്ടു. കൃഷി ഒരു അനുഭവവും ആഘോഷവുമായി മാറുകയായിരുന്നു. ഇഞ്ചിയും മഞ്ഞളുമൊക്കെ പറിച്ചെടുക്കാനും വേരു പറിച്ച് ഉണക്കാനും ഭാര്യയും മക്കളും ഒപ്പമിരുന്നു. 40 ക്വിന്റൽ കപ്പ ഉണക്കി വിറ്റ വർഷങ്ങളുണ്ട്. ജീവിക്കണ്ടേ, മൂന്നു പശുക്കളെ വളർത്തി പാൽ വിറ്റിരുന്നു. തീറ്റ പറിച്ചും പശുക്കളെ കുളിപ്പിച്ചും ചാണകം വാരിയും പുല്ലു പറിച്ചും പാൽകറന്നും കഠിനമായി അധ്വാനിച്ച കാലഘട്ടം.
ചക്കയും മാങ്ങയുമൊന്നും നഷ്ടപ്പെട്ടുപോകരുതെന്ന് മനസു പറഞ്ഞപ്പോൾ അവയെല്ലാം മരം കയറിയും തോട്ടികെട്ടിയും പറിച്ചെടുത്തു. മരങ്ങൾ കയറിയാണ് കൃഷിക്കുള്ള ശിഖരങ്ങൾ വെട്ടിയിറക്കിയത്. ഇത്രയുമാവാമെങ്കിൽ കുരുമുളകും പറിക്കാനാകും. കോവണിയിൽ കയറി കുരുമുളകു പറിച്ച് അരയിൽ കെട്ടിയ ചാക്കിലാക്കി. മുറ്റത്തെ ജാതി മരങ്ങളിൽ കയറിയും വിളവെടുത്തു.
ഒരു കാൽ ഇല്ലാത്ത എനിക്ക് ജോലി ചെയ്യാൻ അനുയോജ്യമായ ഉപകരണങ്ങൾ ഞാൻതന്നെ വികസിപ്പിച്ചെടുക്കുകയായിരുന്നു. മരം കയറാൻ പാകത്തിൽ കോവണി, ഇരുന്നു ജോലി ചെയ്യാൻ പറ്റിയ ഇരുപ്പിടങ്ങൾ എല്ലാം. കാൽ മുറിച്ചു മാറ്റിയ ആദ്യ മാസങ്ങളിൽ മാത്രമെ എനിക്കു നിരാശ തോന്നിയിട്ടുള്ളു. എനിക്കു ജോലി ചെയ്യാനാകും, ദൈവം എന്നെ ശക്തിപ്പെടുത്തും എന്ന ബോധ്യം ഉണ്ടായതുമുതൽ എനിക്ക് ഒരിക്കലും ദുഖം തോന്നിയിട്ടില്ല. നിരാശ അനുഭവപ്പെടുന്നുമില്ല. എനിക്ക് ഇന്നേവരെ ഒരു രൂപയുടെ ദാരിദ്ര്യം പോലും ഉണ്ടായിട്ടില്ല. പണത്തിന്റെ കാര്യത്തിൽ കൃത്യതയുണ്ട്.
പുലർച്ചെ നാലിന് ഉണർന്ന് ഹെഡ് ലൈറ്റ് വെളിച്ചത്തിൽ ടാപ്പിംഗ് നടത്തും. അഞ്ചരയോടെ വയ്പുകാലിൽ കാഞ്ഞിരപ്പള്ളി പള്ളിയിലേക്ക് നടന്ന് കുർബാനയിൽ പങ്കെടുക്കും. 30 കിലോമീറ്റർ ബസിൽ യാത്ര ചെയ്ത് കോരുത്തോട്ടിലെ പുരയിടത്തിൽ പോയി മുൻപ് കൃഷി ചെയ്തകാലമുണ്ട്. ട്രെയിൻ കയറി ഹൈദരാബാദിൽചെന്നാണ് മകളെ നഴ്സിംഗിന് ചേർത്തതും പഠനകാര്യങ്ങൾ നോക്കിയതും. പൂനയിലും കോൽക്കത്തയിലും പോയി വൈദികരായ സഹോദരങ്ങളെ ഇക്കാലത്തും സന്ദർശിക്കാറുണ്ട്.
’മനസിന്റെ ധൈര്യവും ദൈവാനുഗ്രഹവും കൊണ്ടുമാത്രമാണ് ഇങ്ങനെയൊക്കെ ചെയ്യാനാകുന്നത്. തകർച്ചയുണ്ടാകുന്പോഴാണ് കര കയറാൻ നമുക്കു മനഃധൈര്യമുണ്ടാവുക. കൈയില്ലാത്തവർ ഗിറ്റാർ വായിക്കാറില്ലേ, കാൽ ഇല്ലാത്തവർ ഡ്രൈവ് ചെയ്യുന്നതു കണ്ടിട്ടില്ലേ. ജീവിക്കാൻ എനിക്ക് ഒരു കാലു ധാരാളം മതി.
ഒരു വീട്ടുപണിക്കും കൂലിക്കാരെ വിളിക്കാറില്ല. എല്ലാ ജോലികളും ഞാനും ഭാര്യയും ചേർന്നു ചെയ്യും. വിവാഹിതരാകും വരെ മക്കളും കൂടുമായിരുന്നു. റെനു, റീന, റാണി, റെനി എന്നീ നാലു മക്കളെയും നന്നായി വളർത്താനായത് ദൈവം നൽകിയ മനക്കരുത്തിലാണെന്നു ബേബിച്ചേട്ടൻ പറയും. മൂന്നുമക്കൾ വിവാഹിതരായി കഴിയുന്നു. റീന സന്യാസിനി മഠത്തിൽ അംഗമാണ്. ബേബിച്ചേട്ടന്റെ എട്ടു സഹോദരങ്ങളിൽ ഫാ. ഡൊമിനിക് പടിഞ്ഞാറേപ്പറന്പിൽ സുഡാനിലും ഫാ. ജോണ്‍ പടിഞ്ഞാറേപ്പറന്പിൽ നൈനിറ്റാളിലും മിഷനറിമാരാണ്. പരേതനായ ഫാ. ജോർജ് പടിഞ്ഞാറേപ്പറന്പിൽ കെനിയയിൽ മിഷനറിയായിരുന്നു.
റെജി ജോസഫ്
ഫോട്ടോ: ജോഷി തോമസ് സ്മാർട്സ്
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
Latest News
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
Latest News
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top