പ്രേമം തലയ്ക്കു പിടിച്ചാൽ
പ്രേമം ആ പെണ്ണിന്‍റെ തലക്കു പിടിച്ചിരിക്കുകയാണ്. നഴ്സിങ്ങിന് ബാംഗ്ളൂര് പഠിക്കുന്പോൾ തുടങ്ങിയ പരിചയമാണ്. പരിചയം മൂത്ത് പ്രണയത്തിലേക്കും വിവാഹ തീരുമാനത്തിലേക്കും എത്താൻ മൂന്ന് വർഷം എടുത്തു. പഠനകാലത്ത് ഇരുവരുടെയും മുഖ്യ വിഷയം പ്രേമം ആയി മാറിയതിനാൽ നഴ്സിങ്ങ് വിഷയങ്ങൾ പഠിക്കുന്നതിലും അവ പാസാകുന്നതിലും പിഴവുണ്ടായി. അയാൾ ജോർജ്, അവൾ സോഫി. ജോർജ് പിന്നീട് തോറ്റ വിഷയങ്ങൾ എഴുതി എടുത്ത് ഡിഗ്രി നേടിയെങ്കിലും സോഫിക്ക് അതിന് കഴിഞ്ഞില്ല. സോഫിയുടെ അപ്പൻ തങ്കച്ചൻ ഒരു കൂലിപ്പണിക്കാരനാണ്. സോഫിക്ക് താഴെ അയാൾക്ക് രണ്ട് മക്കൾകൂടിയുണ്ട്. ലോണെടുത്താണ് നഴ്സിങ്ങ് പഠിക്കാൻ തങ്കച്ചൻ സോഫിയെ ബാംഗ്ളൂരയച്ചത്. മകൾ പഠിച്ച് ജോലി നേടിക്കഴിയുന്പോൾ ലോണ്‍ തിരിച്ചടയ്ക്കാമെന്നും വീട്ടുകാര്യങ്ങൾ നടത്താൻ തനിക്ക് വലിയ ഒരു ആശ്വാസമായി അവളുടെ ജോലിയും വരുമാനവും മാറുമെന്നും കണക്കുകൂട്ടിയിരുന്ന തങ്കച്ചന് തന്‍റെ മകളുടെ അവിവേകത്തോടെയുള്ള എടുത്തുചാട്ടം ഇടിവെട്ടേറ്റ അനുഭവമാണ് സമ്മാനിച്ചത്. ജോർജിനെ അല്ലാതെ മറ്റാരെയും താൻ വിവാഹം ചെയ്യില്ലെന്ന ദ്യഢനിശ്ചയത്തിലാണ് സോഫി.

സോഫിയെ കെട്ടാൻ ജോർജിന് ഇപ്പോൾ അര മനസേ ഉള്ളൂ. അതിന് കാരണം അയാളുടെ മാതാപിതാക്കൾ ഈയൊരു വിവാഹത്തിന് സമ്മതം നൽകുന്നില്ല എന്നതുതന്നെയാണ്. അതിന് കാരണമോ പെണ്ണിന് ഡിഗ്രി ഇല്ലായെന്നതും അവൾ സാന്പത്തിക പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തിൽനിന്നുള്ളവളാണെന്നതുമാണ്. ജോർജ് സന്മധാവസ്ഥയിലായി. സോഫി ആത്മഹത്യാ ഭീഷണി മുഴക്കി. ജോർജിന്‍റെയും സോഫിയുടെയും വീട്ടുകാരും നാട്ടുകാരും ഇക്കാര്യങ്ങളൊക്കെ അറിയാൻ ഇടയായി. വിവാഹത്തെ പിന്തുണച്ചും എതിർപ്പ് പ്രകടിപ്പിച്ചും പലരും മുന്നോട്ടുവന്നു. വീട്ടുകാര്യങ്ങളും മക്കളുടെ പഠനച്ചെലവുകളും നടത്താൻ ക്ലേശിച്ചിരുന്ന തങ്കച്ചന് മേൽപറഞ്ഞ കാരണങ്ങളാൽ മാനസിക ക്ലേശങ്ങൾ വർദ്ധിച്ചു. നെഞ്ചുവേദന കൂടി അയാൾ ആശുപത്രിയിലായി. സോഫിയുടെ അമ്മ ആശ മകളെ കുറ്റപ്പെടുത്തി. എല്ലാത്തിനും കാരണക്കാരി അവളാണെന്ന് പറഞ്ഞു. താനാണ് എല്ലാത്തിനും കാരണക്കാരിയെങ്കിൽ തന്‍റെ ജീവിതം അങ്ങവസാനിപ്പിച്ചാൽ പ്രശ്നങ്ങൾ തീരുമല്ലോ എന്ന് പറഞ്ഞ സോഫിയെ ആശ തല്ലി. സോഫി മുറിക്കകത്ത് കടന്ന് കതകടച്ചു. നാട്ടുകാരോടിക്കൂടി, ഒച്ചപ്പാടും ബഹളവുമായി.

മക്കളുടെ പ്രേമങ്ങൾ കുടുംബങ്ങളിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പൊല്ലാപ്പുകൾ ഇന്നേറെയാണ്. മാതാപിതാക്കളുടെ നോട്ടവും ശ്രദ്ധയും മക്കളെ വളർത്തി വലുതാക്കുന്നതിലാണെങ്കിൽ അവർ ഓരോരുത്തരുടെയും നോട്ടവും ശ്രദ്ധയും ഇന്ന് അരുതാത്ത പലതിലുമാണ്.
എൻട്രൻസിലൂടെ ഉയർന്ന വിദ്യാഭ്യാസ കേന്ദ്രത്തിൽ ഡിഗ്രി പഠനത്തിന് അഡ്മിഷൻ കിട്ടിയ ഒരു പെണ്‍കുട്ടി എല്ലാം തകർന്നെന്ന് പറഞ്ഞ് ഈയിടയ്ക്ക് എന്നെ കാണാൻ വന്നിരുന്നു. അവൾ പഠിക്കുന്നത് ചെന്നൈയിലാണ്. അവളുടെ പ്രേമം പ്ലസ്ടു കാലത്ത് തുടങ്ങിയതാണ്. അവൻ നാട്ടിലും അവൾ ചെന്നൈയിലുമാണെങ്കിലും വീഡിയോ കോളുകളിലൂടെ അവർ തങ്ങളുടെ ബന്ധം തുടർന്നുകൊണ്ടിരുന്നു. ആ വഴിക്ക് പലതവണ അരുതാത്ത സംസാരത്തിലേക്കും ചിന്തകളിലേക്കും ശാരീരിക ചേഷ്ടകളിലേക്കും താൻ പോയിട്ടുണ്ടെന്ന് പറഞ്ഞ അവൾ താൻ കടുത്ത നിരാശയിലാണെന്നാണ് എന്നോട് പറഞ്ഞത്. ക്ലാസിലും ഹോസ്റ്റലിലും പഠിക്കാൻ ഇരിക്കുന്പോൾ തന്‍റെ മുന്നിൽ തെളിയുന്നത് അവന്‍റെ മുഖം മാത്രമാണെന്നും വളരെ നന്നായി പഠിച്ചുകൊണ്ടിരുന്ന തനിക്ക് ഇപ്പോൾ പഠനത്തിൽ തെല്ലും ശ്രദ്ധിക്കാൻ കഴിയുന്നില്ലന്നും എന്നോട് പറഞ്ഞ അവൾ താൻ പ്രേമിക്കുന്ന ആ യുവാവ് തന്നെ ഒരു ദിവസം ഫോണ്‍ ചെയ്യാതിരുന്നാൽ തന്‍റെ മുഡാകെ മാറുമെന്നും അതിന്‍റെ പേരിൽ പല തവണ അവനുമായി ഫോണിലൂടെ വഴക്കുണ്ടാക്കേണ്ടി വന്നിട്ടുണ്ടെന്നും പറയുന്പോൾ ആ പെണ്‍കുട്ടിയുടെ കണ്ണുകളിൽ നിരാശയുടെയും എല്ലാം കൈവിട്ടുപോകുന്ന യുവ മനസിൽ തെളിയുന്ന ജീവിതത്തിന്‍റെ അവ്യക്തയും ഞാൻ കണ്ടു.

മക്കളുടെ ജീവിതം തകരാതെ പടുത്തുയർത്തുവാനുള്ള ഉത്തരവാദിത്വം മാതാപിതാക്കൾക്ക് മാത്രമുള്ളതാണോ? ചിന്തിക്കുവാനും ഉചിതമായി പ്രവർത്തിക്കാനും പ്രായവും പക്വതയും ആകുന്പോൾ തങ്ങളുടെ മാതാപിതാക്കൾക്കൊപ്പം മക്കളും തങ്ങളുടെ നന്മയ്ക്കുതകുന്ന പക്വമായ ചിന്തകളാൽ നയിക്കപ്പെടേണ്ടതല്ലേ? നോട്ടപ്പിശകുകളും അനുചിതമായ തീരുമാനങ്ങളും എടുത്തുചാട്ടവും പലരേയും കൊണ്ടുചെന്നെത്തിച്ചിട്ടുള്ളത് ജീവിത നാശത്തിലേക്കും കുടുംബാംഗങ്ങളുടെ മനഃസമാധാനക്കേടിലേക്കുമാണെന്നുള്ള പാഠങ്ങൾ മക്കളെ സ്വാധീനിക്കേണ്ടതല്ലേ? വ്യക്തി നാശത്തിലേക്കും തങ്ങളോട് ചേർന്നു നിൽക്കുന്നവരുടെ സന്തോഷവും സമാധാനവും നഷ്ടമാക്കുന്നതിലേക്കും നയിക്കുന്ന സ്ഥാർഥപരമായ മോഹങ്ങളെയും സുഖങ്ങളെയും ബലികഴിക്കാനുള്ള സന്നദ്ധത കുടുംബത്തോട് സ്നേഹമുള്ള മക്കൾ കാട്ടേണ്ടതല്ലേ? അരുതാത്ത കെണികളിലേക്ക് വീഴാതിരിക്കാനുള്ള മുൻകരുതലുകൾ അവർ സ്വീകരിക്കേണ്ടതല്ലേ?

സിറിയക് കോട്ടയിൽ