Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
സന്തോഷിപ്പിച്ചു സന്തോഷിക്കാം
ഒരു ആശുപത്രിയിലെ ഒരു മുറി. അവിടെ രണ്ടു രോഗികൾ. രണ്ടു പേരും കാൻസർ ബാധിതർ. അവരിലൊരാൾ കറുത്ത വർഗക്കാരനും മറ്റെയാൾ വെള്ളക്കാരനും. ശതകോടീശ്വരനായ വെള്ളക്കാരനു തനിച്ചൊരു മുറി ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഒരു പ്രത്യേക സാഹചര്യത്താൽ അതു സാധിച്ചില്ല. അങ്ങനെയാണ് അവർ ഇരുവരും ഒരു മുറിയിൽ ആയത്.
കോളജിൽ ചരിത്രാധ്യാപകൻ ആകണമെന്നതായിരുന്നു കറുത്തവർഗക്കാരനായ കാർട്ടർ ചേന്പേഴ്സിന്റെ ആഗ്രഹം. എന്നാൽ സാന്പത്തികപരാധീനതമൂലം ആ ആഗ്രഹം സഫലമായില്ല. അതിനു പകരം ചേന്പേഴ്സ് ഒരു ഓട്ടോ മെക്കാനിക്ക് ആയി. എങ്കിലും നിരന്തരമായ വായനയിലൂടെ അയാൾ വലിയൊരു ചരിത്രപണ്ഡിതനായി മാറിയിരുന്നു. ചരിത്രപരമായ ഏതു ചോദ്യത്തിനും അയാൾ അനായാസം ഉത്തരം നൽകിയിരുന്നു. എഴുപതിനോടടുത്ത ചേന്പേഴ്സ് വിവാഹിതനും ബിരുദധാരികളായ മൂന്നു മക്കളുടെ പിതാവുമായിരുന്നു.
വെള്ളക്കാരനായ എഡ്വേർഡ് കോൾ ശതകോടീശ്വരനും നാലുതവണ വിവാഹിതനുമായിരുന്നു. അയാൾക്ക് ഒരു പുത്രി ഉണ്ടെങ്കിലും ആ പുത്രി അയാളുമായി കടുത്ത ശത്രുതയിലായിരുന്നു.
ആദ്യമാദ്യം കോളിനു ചേന്പേഴ്സിനോടു വലിയ നീരസമായിരുന്നു. എന്നാൽ രണ്ടു പേർക്കും ഒരു വർഷത്തിൽ താഴെ മാത്രമേ ആയുസുള്ളൂ എന്ന് അറിവായപ്പോൾ കോൾ ചേന്പേഴ്സിനോട് അടുക്കുവാൻ തുടങ്ങി. ഇതിനിടയിൽ താൻ ചെയ്യുവാൻ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ ഒരു ലിസ്റ്റ് ചേന്പേഴ്സ് തയാറാക്കിയിരുന്നു.
എന്നാൽ തന്റെ ആയുസ് ഒരുവർഷത്തിൽ കുറവാണെന്നറിഞ്ഞപ്പോൾ ചേന്പേഴ്സ് ആ ലിസ്റ്റ് ചുരുട്ടിക്കൂട്ടി നിലത്തെറിഞ്ഞു. ആ ലിസ്റ്റ് കാണുവാനിടയായ കോൾ അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്യുവാൻ ചേന്പേഴ്സിനെ പ്രോത്സാഹിപ്പിച്ചു. എന്നുമാത്രമല്ല, താൻ ചെയ്യാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി കോൾ ലിസ്റ്റ് വലുതാക്കി. അതോടൊപ്പം, ആ ലിസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ പൂർത്തീകരണത്തിനു താൻ പണം ചെലവാക്കാമെന്നും അയാൾ വാഗ്ദാനം ചെയ്തു.
ആദ്യം ചേന്പേഴ്സ് വിസമ്മതിച്ചെങ്കിലും കോളിന്റെ നിർബന്ധം നിമിത്തം ലിസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്യുവാൻ അവർ ഇറങ്ങിപ്പുറപ്പെട്ടു. അതിമനോഹരമായ എന്തെങ്കിലും സന്ദർശിക്കുക, തീർത്തും അപരിചിതനായ ഒരാളെ സഹായിക്കുക, കരയുന്നിടം വരെ ചിരിക്കുക, ഒരു സ്പോർട്സ് കാർ ഓടിക്കുക, ഈജിപ്റ്റിലെ പിരമിഡും ഇന്ത്യയിലെ താജ്മഹലും സന്ദർശിക്കുക, ആഫ്രിക്കൻ സവാരിക്കു പോവുക, ചൈനയിലെ വൻമതിലിൽ ബൈക്ക് ഓടിക്കുക എന്നിങ്ങനെയുള്ള ആഗ്രഹങ്ങളായിരുന്നു അവരുടെ ലിസ്റ്റിലുണ്ടായിരുന്നത്.
കോളിന്റെ സ്വന്തം വിമാനത്തിൽ യാത്ര ചെയ്ത അവർ പിരമിഡ് കാണുവാനായി ഈജിപ്റ്റിലെത്തി. അവിടെ അവർ പിരമിഡിന്റെ ഗാംഭീര്യം ആസ്വദിക്കുന്പോൾ ചേന്പേഴ്സ് കോളിനോടു ചോദിച്ചു: ""സ്വർഗത്തിൽ നമ്മൾ ചെല്ലുന്പോൾ ദൈവം നമ്മോടു ചോദിക്കുന്ന രണ്ടു ചോദ്യങ്ങൾ ഉണ്ട്. അവ ഏതാണെന്ന് അറിയാമോ?'' കോളിന് ഉത്തരം അറിയില്ലായിരുന്നു. അതു മനസിലാക്കിയ ചേന്പേഴ്സ് പറഞ്ഞു : ""നീ നിന്റെ ജീവിതത്തിൽ സന്തോഷം കണ്ടെത്തിയോ എന്നായിരിക്കും ആദ്യത്തെ ചോദ്യം. രണ്ടാമത്തെ ചോദ്യമാകട്ടെ, നീ മറ്റുള്ളവരുടെ ജീവിതത്തിൽ സന്തോഷം പകർന്നോ എന്നുള്ളതും.''
ഈ ചോദ്യോത്തരങ്ങളുടെ കാര്യം തത്കാലം ഇവിടെ നിൽക്കട്ടെ. ചേന്പേഴ്സിന്റെയും കോളിന്റെയും കഥയിലേക്കു തത്കാലം മടങ്ങിവരാം. ലിസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൂർണമായും പൂർത്തിയാക്കാതെ അവർ സ്വന്തനാട്ടിൽ മടങ്ങിയെത്തി. ഉടനെതന്നെ ചേന്പേഴ്സിന്റെ രോഗം മൂർച്ഛിച്ച് അയാൾ മൃതിയടഞ്ഞു. കോൾ ആകട്ടെ കാൻസർ രോഗത്തെ അതിജീവിച്ചു പിന്നെയും നിരവധി വർഷം ജീവിച്ചു. അതിനിടയിൽ അയാൾ തന്റെ പുത്രിയുമായി രമ്യതയിലായി ആ പുത്രിയുടെ ജീവിതത്തിൽ സന്തോഷം പകർന്നു.
ദി ബക്കറ്റ് ലിസ്റ്റ് (2007) എന്ന പേരിലുള്ള ഒരു ഹോളിവുഡ് സിനിമയിലെ കഥയാണിത്. ഓസ്കർ അവാർഡ് ജേതാക്കളായ ജാക്ക് നിക്കോൾസൺ കോളിന്റെയും മോർഗൻ ഫ്രീമൻ ചേന്പേഴ്സിന്റെയും റോളുകളിൽ പ്രത്യക്ഷപ്പെടുന്ന ഈ സിനിമ സാധാരണ സിനിമകളിൽനിന്ന് ഏറെ വ്യത്യസ്തമാണ്. എങ്കിലും ഈ സിനിമ സാന്പത്തിക വിജയം നേടുകതന്നെ ചെയ്തു.
ഇനി, മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യോത്തരങ്ങളിലേക്കു മടങ്ങി വരട്ടെ. നമ്മൾ മരിച്ചു ദൈവത്തിന്റെ മുൻപിലെത്തുന്പോൾ എന്തായിരിക്കും അവിടുന്നു ചോദിക്കുക? നിങ്ങൾ ജീവിതത്തിൽ സന്തോഷം കണ്ടെത്തിയോ എന്നു ചോദിക്കുമോ? അങ്ങനെയൊരു ചോദ്യത്തിന് ഏതായാലും സാധ്യതയുണ്ട്!
അതുപോലെ, നിങ്ങൾ മറ്റുള്ളവരുടെ ജീവിതത്തിൽ സന്തോഷം പകർന്നോ എന്നു ചോദിക്കുമോ? തീർച്ചയായും. കാരണം, നിന്റെ അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക എന്നല്ലേ ദൈവ പ്രമാണം? അതു മാത്രമോ? ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുക എന്നു ദൈവപുത്രനായ യേശു പഠിപ്പിച്ചിട്ടില്ലേ?
നാം എന്തിനാണ് മറ്റുള്ളവരെ സ്നേഹിക്കണം എന്നു പറയുന്നത്? അതു മറ്റുള്ളവരുടെ ജീവിതത്തിൽ സന്തോഷം പകരുവാനല്ലെങ്കിൽ മറ്റെന്തിനാണ്? അന്ത്യവിധിനാളിൽ യേശു നമ്മോടു ചോദിക്കുവാൻ പോകുന്ന ചോദ്യങ്ങളെക്കുറിച്ചു ബൈബിളിൽ നാം വായിക്കുന്നുണ്ട്.
എനിക്കു വിശന്നപ്പോൾ നിങ്ങൾ ഭക്ഷണം തന്നോ? എനിക്കു ദാഹിച്ചപ്പോൾ എനിക്കു കുടിക്കാൻ തന്നോ? ഞാൻ പരദേശിയായിരുന്നപ്പോൾ എന്നെ സ്വീകരിച്ചോ എന്നിങ്ങനെയുള്ള ചോദ്യങ്ങളല്ലേ അവിടുന്നു ചോദിക്കുക? അവയുടെ അർഥം എന്താണ്? മറ്റുള്ളവരുടെ ജീവിതത്തിൽ നാം സന്തോഷം പകർന്നോ എന്നല്ലേ ആ ചോദ്യങ്ങളുടെ സാരം?
തീർച്ചയായും നാം നമ്മുടെ ജീവിതത്തിൽ സന്തോഷം കണ്ടെത്തണം. എന്നാൽ, അതിനുള്ള എളുപ്പവഴി മറ്റുള്ളവരുടെ ജീവിതത്തിൽ സന്തോഷം പകരുക എന്നുള്ളതാണ്. അങ്ങനെ ചെയ്താൽ നമ്മുടെ ഇഹലോക ജീവിതത്തിലും നമ്മുടെ പരലോകജീവിതത്തിലും നാം സന്തോഷം കണ്ടെത്തും. അതു നമുക്കു മറക്കാതിരിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
Latest News
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
Latest News
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top