ലോകത്തിന്‍റെ മുറിവുകളുണക്കാം., പാട്ടുകൊണ്ട്...
സൂപ്പർ മാർക്കറ്റിന്‍റെ കാഷ് കൗണ്ടറിൽ തന്നോടൊപ്പം നിന്നിരുന്ന രണ്ടുവയസുകാരൻ മകനെ കാണ്മാനില്ലെന്ന് ആ അമ്മ ഞെട്ടലോടെയാണ് മനസിലാക്കിയത്. അവൻ എങ്ങോട്ടോ നടന്നുമറഞ്ഞിരിക്കുന്നു. കടയിലെ ജോലിക്കാരെല്ലാം അവനെ തെരഞ്ഞു. കണ്ടില്ല. പോലീസെത്തി. കടയിലുണ്ടായിരുന്ന പതിനാറ് സിസിടിവികളിലെ ദൃശ്യങ്ങൾ അവർ അരിച്ചുപെറുക്കി. അവനെയതാ, രണ്ടു പയ്യന്മാർ കൈപിടിച്ചുകൊണ്ടുപോകുന്നു. കുട്ടിയെ കണ്ടുപിടിക്കാൻ പോലീസ് ആവതു ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. വൈകാതെ ജയിംസ് ബൾജർ എന്ന ആ രണ്ടുവയസുകാരന്‍റെ ജീവനറ്റ ശരീരം സമീപത്തെ ഒരു റെയിൽവേ ട്രാക്കിൽ കണ്ടെത്തി. കൂട്ടുചേർന്നു കൊണ്ടുപോയ കൗമാരക്കാർ അവനെ ക്രൂരമായി കൊന്നുതള്ളുകയായിരുന്നു. അവന്‍റെ സംസ്കാര ചടങ്ങുകൾക്കിടെ ഒരു പാട്ടുകേൾപ്പിച്ചിരുന്നു- ഹീൽ ദ വേൾഡ്... അതെ, മൈക്കിൾ ജാക്സന്‍റെ പാട്ട്... ജയിംസിന് ആ പാട്ട് പ്രിയങ്കരമായിരുന്നു...

ഡെയ്ഞ്ചറസ് ലോകം

കാൽനൂറ്റാണ്ടായി മൈക്കിൾ ജാക്സന്‍റെ ഡെയ്ഞ്ചറസ് എന്ന വിഖ്യാത ആൽബം പുറത്തിറങ്ങിയിട്ട്. ആ പേരുപോലെ അപകടകരമാണ് ഇന്ന് ലോകത്തിന്‍റെ സ്ഥിതി. പരിസ്ഥിതിക്കുമേൽ മനപ്പൂർവം ചെയ്യുന്ന ചൂഷണങ്ങൾ ലോകത്തെ ജീവിക്കാൻ കൊള്ളാത്തതാക്കിയിരിക്കുന്നു. ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വസിക്കാനാകുമോ എന്നു കവി ചോദിക്കുന്നു. വെള്ളവും ശുദ്ധവായുവുമില്ലാതെ മനുഷ്യൻ എങ്ങനെ ജീവിക്കും എന്ന ഭീതിയാണ് ആ ചോദ്യത്തിനു കാരണം.

മനുഷ്യൻ നന്നായാലേ ലോകം നന്നാകൂ. ഒട്ടും മനുഷ്യത്വമില്ലാതെയാണ് മനുഷ്യൻ സഹജീവികളോടു പെരുമാറുന്നത്. സ്നേഹം മാത്രമാണ് ലോകം നന്നാക്കാനുള്ള പ്രതിവിധി- സഹജീവികളോടും ലോകത്തോടു മുഴുവനും. അതേക്കുറിച്ചാണ് ജാക്സന്‍റെ ഭൂമിഗീതങ്ങളിലൊന്നായ ഹീൽ ദ വേൾഡ് പറയുന്നത്. ഡെയ്ഞ്ചറസ് എന്ന ആൽബത്തിലാണ് ജാക്സണ്‍ ഈ പാട്ട് അവതരിപ്പിച്ചത്.

ഗിവിംഗ് ട്രീ നൽകിയ ഗാനം

ജാക്സന്‍റെ എക്കാലത്തെയും പ്രിയഗാനമാണ് ഹീൽ ദ വേൾഡ്. ഈ പാട്ടുണ്ടാക്കാനായതിൽ താൻ അഭിമാനിക്കുന്നു എന്നാണ് ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. സ്വയം എഴുതിത്തയാറാക്കിയതാണ് ജാക്സണ്‍ ഇതിന്‍റെ വരികൾ. അദ്ദേഹത്തിന്‍റെ പ്രശസ്തമായ ഗിവിംഗ് ട്രീയിൽ ഇരുന്നായിരുന്നു എഴുത്ത്. നെവർലാൻഡിലെ ഒരു മരമാണ് ജാക്സന്‍റെ ഗിവിംഗ് ട്രീ. പാട്ടിന്‍റെ കാര്യത്തിൽ അദ്ദേഹത്തിന് ആ മരം വലിയ പ്രചോദനം നൽകിയിരുന്നത്രേ.
"എനിക്ക് പ്രചോദനം നൽകുന്നതിനാലാണ് ഞാൻ അതിനെ ഗിവിംഗ് ട്രീ എന്നു വിളിക്കുന്നത്. പൊതുവേ എനിക്ക് മരംകയറാൻ ഇഷ്ടമാണ്. എന്നാൽ ഈ മരമാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്. ഉയരത്തിൽ കയറി താഴെയുള്ള കൊന്പുകളിലൂടെ നോക്കുന്നത് എന്തു രസമാണ്. എന്തുമാത്രം ആശയങ്ങളാണ് അപ്പോൾ കിട്ടുന്നത്.. ഒരുപാടു പാട്ടുകൾ ഞാൻ അങ്ങനെ എഴുതി. ഹീൽ ദ വേൾഡ്, വിൽ യു ബി ദേർ, ബ്ലാക്ക് ഓർ വൈറ്റ്, ചൈൽഡ്ഹുഡ്...' ഒരിക്കൽ ജാക്സണ്‍ അഭിമുഖത്തിൽ പറഞ്ഞു. അന്ന് ആ മരം കയറിക്കാണിക്കുകയും ചെയ്തിരുന്നു അദ്ദേഹം.

ഡെയ്ഞ്ചറസിൽ ജാക്സന്‍റെ മുഖ്യ നിർമാണ പങ്കാളിയായിരുന്ന ടെഡി റിലേ പറഞ്ഞതുകൂടി കേൾക്കാം- "ഈ ട്രാക്ക് ഒരുക്കിയത് ഞാനല്ല. അല്പം മിനുക്കുപണികൾ നടത്തിയെന്നുമാത്രം. പെർക്കഷനിൽ ആണ് ഞാൻ അതു ചെയ്തത്. ബാക്കിയെല്ലാം ജാക്സണ്‍ ചെയ്തിരുന്നു'. "എ' മേജർ കീയിൽ ഒരുക്കിയ പാട്ടിന് മിനിറ്റിൽ 80 ബീറ്റുകളുള്ള താളമാണ്. മ്യൂസിക് വീഡിയോയിൽ ജാക്സനെ കാണിക്കുന്നില്ല. ലോകത്തെ കഷ്ടതകൾ, ദാരിദ്ര്യത്തിന്‍റെയും യുദ്ധത്തിന്‍റെയും വെറുപ്പിന്‍റെയും കാലത്ത് കുട്ടികൾ എങ്ങനെയാണ് വളർന്നുവരുന്നത് എന്നിവ കാണിക്കുന്ന കൊളാഷ് ആയാണ് മ്യൂസിക് വീഡിയോ ഒരുക്കിയത്.

ഹിറ്റ് ചാർട്ടുകളിൽ, വേദികളിൽ

1992 ഡിസംബറിൽ ഹീൽ ദ വേൾഡ് യുകെ സിംഗിൾസ് ചാർട്ടിൽ രണ്ടാമതെത്തി. വിറ്റ്നി ഹൂസ്റ്റന്‍റെ ഐ വിൽ ഓൾവേയ്സ് ലവ് യൂ ആയിരുന്നു ഒന്നാമത്. ബിൽബോർഡ് ഹോട്ട് 100ൽ 27 ആയിരുന്നു ഹീൽ ദ വേൾഡിന്‍റെ സ്ഥാനം.
ജാക്സണ്‍ ഒട്ടേറെ ലോകവേദികളിൽ ഈ പാട്ട് അവതരിപ്പിച്ചു. മറ്റു ഗായകർക്കും പ്രിയങ്കരമായിരുന്നു ഈ പാട്ട്. 93ൽ സൂപ്പർ ബൗൾ പരിപാടിക്കിടെയും ജാക്സണ്‍ സ്വയം ഹീൽ ദ വേൾഡുമായി വേദിയിലെത്തി. ജാക്സന്‍റെ മരണശേഷം അദ്ദേഹത്തിന് ആദരമർപ്പിച്ചും നിരവധി തവണ ഈ പാട്ട് അരങ്ങേറി.

വരുംതലമുറയ്ക്കായി

ഹീൽ ദ വേൾഡ് എന്ന പേരിൽ ഒരു ഫൗണ്ടേഷനുണ്ടാക്കി കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കാനും മൈക്കിൾ ജാക്സണ്‍ ശ്രമിച്ചിരുന്നു. കുട്ടികൾക്ക് മരുന്ന്, ഭക്ഷണം, പാർപ്പിടം എന്നിവ ഉറപ്പാക്കാനും അവരെ ചൂഷണങ്ങളിൽനിന്നു സംരക്ഷിക്കാനുമായിരുന്നു പദ്ധതിയിട്ടത്. എന്നാൽ ജാക്സന് കുട്ടികളുടെ പേരിൽത്തന്നെ ആരോപണങ്ങളും വിചാരണയും നേരിടേണ്ടിവന്നത് വിരോധാഭാസമായി. വിവാദങ്ങളും ആരോപണങ്ങളും പക്ഷേ ഹീൽ ദ വേൾഡിന്‍റെ പ്രഭ കെടുത്തുന്നില്ല. നല്ല ലോകത്തിനുവേണ്ടിയുള്ള ശക്തമായ സ്വരമായി അതിന്നും മുഴങ്ങുന്നുണ്ട്. രണ്ടു ഞായറുകൾക്കപ്പുറം മൈക്കിൾ ജാക്സന്‍റെ എട്ടാം ഓർമദിനമെത്തുന്പോൾ പ്രത്യേകിച്ചും...

ഹരിപ്രസാദ്‌